അനന്തരം അമ്മോന്യനായ നാഹാശ് പുറപ്പെട്ടുവന്ന് ഗിലെയാദിലെ യാബേശിനു നേരേ പാളയം ഇറങ്ങി; യാബേശ്നിവാസികൾ ഒക്കെയും നാഹാശിനോട്: "ഞങ്ങളോട് ഒരു ഉടമ്പടി ചെയ്യേണം; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം എന്നു പറഞ്ഞു". (1 ശമുവേല്‍ 11:1).
യാബേശ് നിവാസികളായ പുരുഷന്മാരുടെ വലങ്കണ്ണൊക്കെയും ചുഴന്നെടുക്കുന്നത് അവരെ യുദ്ധത്തില്‍ ബലഹീനരാക്കും. അതുപോലെ, നമ്മുടെ ആത്മീക കണ്ണുകള്‍ മങ്ങിപോകുമ്പോള്, ആത്മീക പോരാട്ടത്തില്‍ അത് നമ്മെ ഫലപ്രദമല്ലാത്തവര് ആക്കിത്തീര്‍ക്കും.
5 അപ്പോൾ ഇതാ, ശൗൽ കന്നുകാലികളെയുംകൊണ്ട് വയലിൽനിന്നു വരുന്നു. ജനം കരയുന്ന സംഗതി എന്ത് എന്നു ശൗൽ ചോദിച്ചു. അവർ യാബേശ്യരുടെ വർത്തമാനം അവനെ അറിയിച്ചു. 6ശൗൽ വർത്തമാനം കേട്ടപ്പോൾ ദൈവത്തിന്റെ ആത്മാവ് അവന്റെമേൽ ശക്തിയോടെ വന്നു; അവന്റെ കോപം ഏറ്റവും ജ്വലിച്ചു. (1 ശമുവേല്‍ 11:5-6).
നിങ്ങള്‍ കേള്‍ക്കുന്ന കാര്യം പ്രധാനപ്പെട്ടതാണ് കാരണം അത് ഒന്നുകില്‍ ദൈവത്തിന്റെ ആത്മാവിനെ കൊണ്ടുവരും അല്ലെങ്കില്‍ ഭയത്തിന്റെ ആത്മാവിനെ കൊണ്ടുവരും. വിശ്വാസം കേള്‍വിയാല്‍ വരുന്നു, അതുപോലെതന്നെ ഭയവും. (റോമര്‍ 10:17). ഈ വിഷയത്തില്‍, യാബേശ്യരുടെ വർത്തമാനം ശൌല്‍ കേട്ടപ്പോള്‍, ദൈവത്തിന്റെ ആത്മാവ് അവന്റെമേല്‍ വരികയും പ്രവര്‍ത്തിയിലേക്ക് അവനെ നയിക്കയും ചെയ്തു.
പിറ്റന്നാൾ ശൗൽ ജനത്തെ മൂന്നു കൂട്ടമായി വിഭാഗിച്ചു; അവർ പ്രഭാതയാമത്തിൽ പാളയത്തിന്റെ നടുവിലേക്കു ചെന്ന് വെയിൽ മൂക്കുംവരെ അമ്മോന്യരെ സംഹരിച്ചു; ശേഷിച്ചവരോ രണ്ടു പേർ ഒന്നിച്ചിരിക്കാതവണ്ണം ചിതറിപ്പോയി.(1 ശമുവേല്‍ 11:11).
പ്രഭാതയാമത്തിന്റെ സമയം അതിരാവിലെ 3:00 മുതല്‍ 6:00 വരെയാകുന്നു.
അതിനു ശൗൽ: ഇന്ന് ഒരു മനുഷ്യനെയും കൊല്ലരുത്; ഇന്ന് യഹോവ യിസ്രായേലിനു രക്ഷ വരുത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. (1 ശമുവേല്‍ 11:13).
ഇത് തന്റെ എതിരാളികളോട് പ്രതികാരം ചെയ്യുവാനുള്ള സമയമല്ല എന്ന് ശൌല്‍ ജ്ഞാനത്തോടെ അറിഞ്ഞു. നാഹാശില് കൂടിയുള്ള ആക്രമണത്തില്‍ പരാജയപ്പെട്ട സാത്താന്, ഇപ്പോള്‍ യിസ്രായേലിന്റെ വിജയത്തിലും അവരെ ആക്രമിക്കുവാന്‍ ശ്രമിക്കുന്നു - രാജ്യത്തെ തമ്മില്‍ വിഭജിച്ചുകൊണ്ട്. സാത്താന് തനിക്കു കഴിയുന്ന ഏതു തരത്തിലും നമ്മെ ആക്രമിക്കും, അവന് പലപ്പോഴും നമ്മെ ആക്രമിക്കുവാന്‍ വിജയത്തിന്റെ സമയത്തെ പോലും ഉപയോഗിക്കുന്നു.
യാബേശ് നിവാസികളായ പുരുഷന്മാരുടെ വലങ്കണ്ണൊക്കെയും ചുഴന്നെടുക്കുന്നത് അവരെ യുദ്ധത്തില്‍ ബലഹീനരാക്കും. അതുപോലെ, നമ്മുടെ ആത്മീക കണ്ണുകള്‍ മങ്ങിപോകുമ്പോള്, ആത്മീക പോരാട്ടത്തില്‍ അത് നമ്മെ ഫലപ്രദമല്ലാത്തവര് ആക്കിത്തീര്‍ക്കും.
5 അപ്പോൾ ഇതാ, ശൗൽ കന്നുകാലികളെയുംകൊണ്ട് വയലിൽനിന്നു വരുന്നു. ജനം കരയുന്ന സംഗതി എന്ത് എന്നു ശൗൽ ചോദിച്ചു. അവർ യാബേശ്യരുടെ വർത്തമാനം അവനെ അറിയിച്ചു. 6ശൗൽ വർത്തമാനം കേട്ടപ്പോൾ ദൈവത്തിന്റെ ആത്മാവ് അവന്റെമേൽ ശക്തിയോടെ വന്നു; അവന്റെ കോപം ഏറ്റവും ജ്വലിച്ചു. (1 ശമുവേല്‍ 11:5-6).
നിങ്ങള്‍ കേള്‍ക്കുന്ന കാര്യം പ്രധാനപ്പെട്ടതാണ് കാരണം അത് ഒന്നുകില്‍ ദൈവത്തിന്റെ ആത്മാവിനെ കൊണ്ടുവരും അല്ലെങ്കില്‍ ഭയത്തിന്റെ ആത്മാവിനെ കൊണ്ടുവരും. വിശ്വാസം കേള്‍വിയാല്‍ വരുന്നു, അതുപോലെതന്നെ ഭയവും. (റോമര്‍ 10:17). ഈ വിഷയത്തില്‍, യാബേശ്യരുടെ വർത്തമാനം ശൌല്‍ കേട്ടപ്പോള്‍, ദൈവത്തിന്റെ ആത്മാവ് അവന്റെമേല്‍ വരികയും പ്രവര്‍ത്തിയിലേക്ക് അവനെ നയിക്കയും ചെയ്തു.
പിറ്റന്നാൾ ശൗൽ ജനത്തെ മൂന്നു കൂട്ടമായി വിഭാഗിച്ചു; അവർ പ്രഭാതയാമത്തിൽ പാളയത്തിന്റെ നടുവിലേക്കു ചെന്ന് വെയിൽ മൂക്കുംവരെ അമ്മോന്യരെ സംഹരിച്ചു; ശേഷിച്ചവരോ രണ്ടു പേർ ഒന്നിച്ചിരിക്കാതവണ്ണം ചിതറിപ്പോയി.(1 ശമുവേല്‍ 11:11).
പ്രഭാതയാമത്തിന്റെ സമയം അതിരാവിലെ 3:00 മുതല്‍ 6:00 വരെയാകുന്നു.
അതിനു ശൗൽ: ഇന്ന് ഒരു മനുഷ്യനെയും കൊല്ലരുത്; ഇന്ന് യഹോവ യിസ്രായേലിനു രക്ഷ വരുത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. (1 ശമുവേല്‍ 11:13).
ഇത് തന്റെ എതിരാളികളോട് പ്രതികാരം ചെയ്യുവാനുള്ള സമയമല്ല എന്ന് ശൌല്‍ ജ്ഞാനത്തോടെ അറിഞ്ഞു. നാഹാശില് കൂടിയുള്ള ആക്രമണത്തില്‍ പരാജയപ്പെട്ട സാത്താന്, ഇപ്പോള്‍ യിസ്രായേലിന്റെ വിജയത്തിലും അവരെ ആക്രമിക്കുവാന്‍ ശ്രമിക്കുന്നു - രാജ്യത്തെ തമ്മില്‍ വിഭജിച്ചുകൊണ്ട്. സാത്താന് തനിക്കു കഴിയുന്ന ഏതു തരത്തിലും നമ്മെ ആക്രമിക്കും, അവന് പലപ്പോഴും നമ്മെ ആക്രമിക്കുവാന്‍ വിജയത്തിന്റെ സമയത്തെ പോലും ഉപയോഗിക്കുന്നു.
Chapters