4യഹോവ ശമൂവേലിനെ വിളിച്ചു: അടിയൻ എന്ന് അവൻ വിളികേട്ട് ഏലിയുടെ അടുക്കൽ ഓടിച്ചെന്ന്: അടിയൻ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു. 5ഞാൻ വിളിച്ചില്ല; പോയി കിടന്നുകൊൾക എന്ന് അവൻ പറഞ്ഞു; അവൻ പോയി കിടന്നു. 6യഹോവ പിന്നെയും: ശമൂവേലേ എന്നു വിളിച്ചു. ശമൂവേൽ എഴുന്നേറ്റ് ഏലിയുടെ അടുക്കൽ ചെന്ന്: അടിയൻ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു. ഞാൻ വിളിച്ചില്ല, മകനേ; പോയി കിടന്നുകൊൾക എന്ന് അവൻ പറഞ്ഞു. (1 ശമുവേല്‍ 3:4-6).
യഹോവ ശമുവേലിനെ വിളിച്ചു, എന്നാല്‍ അവന് ഏലിയുടെ ശബ്ദം കേട്ടു എന്നത് ശ്രദ്ധിക്കേണ്ട വളരെ രസകരമായിട്ടുള്ള ഒരു കാര്യമാകുന്നു. ഇവിടെ വളരെ ആഴമായ ഒരു ആത്മീക സത്യമുണ്ട്. ഇത് ശമുവേല്‍ ഏലിയ്ക്ക് കീഴടങ്ങിയിരുന്നു എന്നതിനാലാണ്. നിങ്ങള്‍ അധീനപ്പെട്ടു നില്ക്കുന്ന ദൈവദാസന്മാരിലും ദൈവദാസിമാരിലും നിന്ന് നിങ്ങള്‍ പലപ്പോഴും ദൈവത്തിന്റെ ശബ്ദം കേള്‍ക്കുവാന്‍ ഇടയായിത്തീരും.
ശമൂവേൽ അന്നുവരെ യഹോവയെ അറിഞ്ഞില്ല; യഹോവയുടെ വചനം അവന് അന്നുവരെ വെളിപ്പെട്ടതുമില്ല. (1 ശമുവേല്‍ 3:7).
ശമുവേല്‍ യഹോവയുടെ ശബ്ദം തിരിച്ചറിയാതിരുന്നതിന്റെ ഒരു കാരണം അതുവരെ ശമുവേല്‍ യഹോവയെ അടുത്ത് അറിഞ്ഞില്ലായിരുന്നു എന്നതാണ്. ഇത് രണ്ടു രീതിയിലുമുണ്ട്; നിങ്ങള്‍ ദൈവത്തിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍, നിങ്ങള്‍ അവനെ അടുത്തറിയുവാന്‍ ആരംഭിക്കും. ഇന്ന്, നാം പ്രവാചകനായ ശമുവേലിനെക്കാള് ഭാഗ്യമുള്ളവരാണ് കാരണം നമുക്ക് അവന്റെ വചനമുണ്ട്, അതാണ് ദൈവത്തിന്റെ ശബ്ദം. പ്രവാചകനായ ശമുവേലിനു അത് ഉണ്ടായിരുന്നില്ല.
അവന്റെ പുത്രന്മാർ ദൈവദൂഷണം പറയുന്ന അകൃത്യം അവൻ അറിഞ്ഞിട്ടും അവരെ ശാസിച്ചമർത്തായ്കകൊണ്ട് ഞാൻ അവന്റെ ഭവനത്തിന് എന്നേക്കും ശിക്ഷ വിധിക്കും എന്ന് ഞാൻ അവനോടു കല്പിച്ചിരിക്കുന്നു. (1 ശമുവേല്‍ 3:13).
ഹൊഫ്നിയെന്നും ഫിനെഹാസെന്നും പേരുള്ള ദുഷ്ടരായ രണ്ടു പുത്രന്മാര് ഏലിയ്ക്കുണ്ടായിരുന്നു, അവര്‍ സമാഗമനക്കുടാരത്തില്‍ ശുശ്രൂഷ ചെയ്തവര്‍ ആയിരുന്നു എന്നാല്‍ യഹോവയെ അവര്‍ അറിഞ്ഞിരുന്നില്ല. (1 ശമുവേല്‍ 2:12). അവര്‍ക്ക് അനുവാദമില്ലാതിരുന്ന യാഗങ്ങള്ക്കായുള്ള മാംസങ്ങള്‍ ഭക്ഷിച്ചുകൊണ്ട് അവര്‍ ന്യായപ്രമാണത്തെ ലംഘിച്ചു. സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ സേവ ചെയ്യുന്ന സ്ത്രീകളോടുകൂടെ അവര്‍ ശയിക്കുകയും ചെയ്തു. (1 ശമുവേല്‍ 2:22). പ്രത്യക്ഷത്തില്‍, ഏലിയുടെ പുത്രന്മാരുടെ ദുഷ്ട പ്രവര്‍ത്തികള്‍ എല്ലാടത്തും അറിയുവാന്‍ ഇടയായി (1 ശമുവേല്‍ 2:24), അതിനെക്കുറിച്ച് ആളുകള്‍ പറയുന്നത് ഏലിയും കേട്ടു. അവന് അത് കണ്ടുപിടിച്ചു കഴിഞ്ഞപ്പോള്‍, തന്റെ പുത്രന്മാരെ അവന് താക്കീത് ചെയ്തു എന്നാല്‍ അത് ചെയ്യാതിരിക്കുവാനായി അവരെ ശാസിച്ചമര്ത്തിയില്ല, അത് സമാഗമനക്കുടാരം അശുദ്ധമാക്കുന്നത് തുടരുവാന്‍ അവരെ പ്രാപ്തരാക്കി (1 ശമുവേല്‍ 2:25).
ഒരു പിതാവെന്ന നിലയിലും, ഒരു പുരോഹിതനെന്ന നിലയിലും തന്റെ പുത്രന്മാരെ നിയന്ത്രിക്കുന്നതില്‍ ഏലി ഉത്തരവാദിത്വമുള്ളവന്‍ ആയിരുന്നു. ഏലിയുടെ ഹൃദയം ദൈവത്തെക്കാള്‍ അധികം തന്റെ പുത്രന്മാരോടുകൂടെ ആയിരുന്നു.
അങ്ങനെ ശമൂവേൽ സകലവും അവനെ അറിയിച്ചു; ഒന്നും മറച്ചില്ല. എന്നാറെ അവൻ: യഹോവയല്ലോ; തന്റെ ഇഷ്ടംപോലെ ചെയ്യട്ടെ എന്നു പറഞ്ഞു. (1 ശമുവേല്‍ 3:18).
യഹോവയിങ്കല്‍ നിന്നും ഏലിയ്ക്ക് ലഭിച്ച വളരെ ഗൌരവമായ സന്ദേശത്തോടു ഒരു സാധാരണ മനോഭാവമാണ് ഏലി പുലര്‍ത്തിയത്. അവന് നെടുമ്പാടു വീണു കരയുകയും ദൈവത്തിന്റെ ശബ്ദത്തിന്റെ മുമ്പാകെ വിറയ്ക്കുകയും ചെയ്യണമായിരുന്നു.
ദൈവം പറയുന്നത് കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്ന ഏലിയെപോലെയുള്ള ആളുകളുണ്ട്, എന്നാല്‍ അവര്‍ അത് കേള്‍ക്കുമ്പോള്‍, അതേക്കുറിച്ച് അവര്‍ ഒന്നും ചെയ്യുവാന്‍ തയ്യാറാകുന്നില്ല.
Chapters