3 പടജ്ജനം പാളയത്തിൽ വന്നാറെ യിസ്രായേൽമൂപ്പന്മാർ: "ഇന്നു യഹോവ നമ്മെ ഫെലിസ്ത്യരോടു തോല്ക്കുമാറാക്കിയത് എന്ത്? നാം ശീലോവിൽനിന്ന് യഹോവയുടെ നിയമപെട്ടകം നമ്മുടെ അടുക്കൽ വരുത്തുക; അതു നമ്മുടെ ഇടയിൽ വന്നാൽ നമ്മെ നമ്മുടെ ശത്രുക്കളുടെ കൈയിൽനിന്നു രക്ഷിക്കും എന്നു പറഞ്ഞു". (1 ശമുവേല്‍ 4:3).
അവര്‍ യുദ്ധത്തില്‍ പരാജയപ്പെട്ടതിനുശേഷം, യിസ്രായേല്‍മൂപ്പന്മാര്‍ കൃത്യമായ ചോദ്യം ചോദിച്ചു: "ഇന്നു യഹോവ നമ്മെ ഫെലിസ്ത്യരോടു തോല്ക്കുമാറാക്കിയത് എന്ത്?" എന്നാല്‍ അവര്‍ ദൈവത്തിങ്കല്‍ നിന്നുള്ള ഒരു മറുപടിയ്ക്കായി കാത്തുനിന്നില്ല. അവര്‍ക്ക് നല്ലതെന്ന് തോന്നിയ കാര്യങ്ങളുമായി അവര്‍ മുമ്പോട്ടു പോയി. അവര്‍ക്ക് ദൈവവുമായി വ്യക്തിപരമായ ഒരു ബന്ധം ഉണ്ടായിരുന്നില്ലയെന്ന് ഇത് നമ്മോടു പറയുന്നു. ദൈവവുമായുള്ള വ്യക്തിപരമായ ഒരു ബന്ധം നിങ്ങളെ ദൈവത്തിന്റെ ശബ്ദം കേള്‍ക്കുവാന്‍ പ്രാപ്തമാക്കും.
അങ്ങനെ ജനം ശീലോവിലേക്ക് ആളയച്ചു. അവർ കെരൂബുകളുടെ മധ്യേ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവയുടെ നിയമപെട്ടകം അവിടെനിന്നു കൊണ്ടുവന്നു. ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും ദൈവത്തിന്റെ നിയമപെട്ടകത്തോടുകൂടെ ഉണ്ടായിരുന്നു. (1ശമുവേല്‍ 4:4).
യഹോവയുടെ വചനം ശമുവേലിനോടുകൂടെ ഉണ്ടായിരുന്നു, എന്നാല്‍ ഈ ചെറുപ്പക്കാരനായ പ്രവാചകന്റെ നേതൃത്വത്തെ അനുഗമിക്കുവാന്‍ ദേശം തയ്യാറല്ലായിരുന്നു. അവര്‍ അപ്പോഴും ഹൊഫ്നിയുടേയും ഫീനെഹാസിന്റെയും ദുഷ്ട പ്രവര്‍ത്തികളെ അറിഞ്ഞുകൊണ്ടുതന്നെ അവരുടെ നേതൃത്വത്തെ പിന്തുടര്ന്നു.
യഹോവയുടെ നിയമപെട്ടകം പാളയത്തിൽ എത്തിയപ്പോൾ ഭൂമി കുലുങ്ങുംവണ്ണം യിസ്രായേലെല്ലാം ഉച്ചത്തിൽ ആർപ്പിട്ടു. (1ശമുവേല്‍ 4:5).
അവര്‍ പെട്ടകത്തെ അതിന്റെ തനതായ ശക്തികൊണ്ട്, അവരുടെ ശത്രുക്കളുടെമേല്‍ ജയം നല്കിയ ഒരു ആരാധനമൂര്‍ത്തിയായി, രക്ഷാകവചമായി, ഭാഗ്യമുള്ള ചിഹ്നമായി കാണുവാന്‍ വേണ്ടി കൂടിവന്നു.
അവരെ അവസാനിപ്പിക്കുവാന്‍ വേണ്ടി ദൈവത്തെ ഉപയോഗിക്കുവാന്‍ അവര്‍ ആഗ്രഹിച്ചു. ദുഃഖകരമായി, അവര്‍ക്ക് ദൈവവുമായി ഒരു ബന്ധമില്ലായിരുന്നു.
10അങ്ങനെ ഫെലിസ്ത്യർ പട തുടങ്ങിയപ്പോൾ യിസ്രായേൽ തോറ്റു; ഓരോരുത്തൻ താന്താന്റെ വീട്ടിലേക്ക് ഓടി; യിസ്രായേലിൽ മുപ്പതിനായിരം കാലാൾ വീണുപോകത്തക്കവണ്ണം ഒരു മഹാസംഹാരം ഉണ്ടായി. 11ദൈവത്തിന്റെ പെട്ടകം പിടിപെട്ടു; ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും പട്ടുപോയി. (1 ശമുവേല്‍ 4:10-11).
ആത്മീക പോരാട്ടങ്ങളെക്കുറിച്ച് ചിന്തിക്കുന്ന പലരോടും സകലത്തോടും ഇത് വൈരുദ്ധ്യമായിരിക്കുന്നു. അവര്‍ക്ക് ദൈവത്തിന്റെ ആലയത്തില്‍ വന്നു ആളുകളുടെ കൂട്ടത്തില്‍ സ്തുതി മുഴക്കുവാന്‍ കഴിഞ്ഞാല്‍, ശക്തമായ അത്ഭുതങ്ങളും ദൈവരാജ്യ മുന്നേറ്റങ്ങളും ഉറപ്പാണെന്ന് അവര്‍ ചിന്തിക്കുന്നു. അവര്‍ക്ക് ദൈവവുമായി വ്യക്തിപരമായ ഒരു ബന്ധം ഉണ്ടായിരുന്നില്ല. അവരെ സംബന്ധിച്ച്, പെട്ടകത്തെ ശത്രുക്കളെ അവസാനിപ്പിക്കുവാനുള്ള ഒരു ഭാഗ്യ ചിഹ്നമായി മാത്രം കാണുന്നു. മനുഷ്യര്‍ക്കു ദൈവത്തെ ഉപയോഗിക്കുവാന്‍ കഴിയുകയില്ല.
21ദൈവത്തിന്റെ പെട്ടകം പിടിപെട്ടുപോകകൊണ്ടും അമ്മാവിയപ്പനെയും ഭർത്താവിനെയും ഓർത്തിട്ടും: മഹത്ത്വം യിസ്രായേലിൽനിന്നു പൊയ്പോയി എന്നു പറഞ്ഞ് അവൾ കുഞ്ഞിന് ഈഖാബോദ് എന്നു പേർ ഇട്ടു. 22ദൈവത്തിന്റെ പെട്ടകം പിടിപെട്ടുപോകകൊണ്ട് മഹത്ത്വം യിസ്രായേലിൽനിന്നു പൊയ്പോയി എന്ന് അവൾ പറഞ്ഞു. (1 ശമുവേല്‍ 4:21-22).
ദൈവത്തിന്റെ മഹത്വം വിട്ടുപോകുവാനുള്ള കാരണം പെട്ടകം ഫെലിസ്ത്യരാല്‍ പിടിക്കപ്പെട്ടതല്ല. മഹത്വം മുന്‍പുതന്നെ പോയിരുന്നു, എന്നാല്‍ ഇത് ആ സത്യത്തിന്റെ പ്രത്യക്ഷമായ പ്രകടനമായിരുന്നു.
പെട്ടകത്തിലെ പുരോഹിതര്‍ക്ക് അത് മുന്‍പുതന്നെ പ്രത്യക്ഷമായിരിക്കുവാന് സാദ്ധ്യതയുണ്ട്. 1 രാജാക്കന്മാര് 8:9 ല്‍ നാം വായിക്കുന്നു, ശലോമോന് പണിക്കഴിപ്പിച്ച ആലയത്തില്‍ പെട്ടകം വെച്ചപ്പോള്‍, പത്തു കല്പന എഴുതിയ കല്പ്പലക മാത്രമല്ലാതെ മറ്റൊന്നും പെട്ടകത്തില്‍ ഉണ്ടായിരുന്നില്ല. മന്നയിട്ടുവെച്ച പൊന്പാത്രത്തിനും അഹരോന്റെ തളിര്‍ത്ത വടിയ്ക്കും എന്താണ് സംഭവിച്ചത്? (പുറപ്പാട് 16:33; സംഖ്യാപുസ്തകം 17:10; എബ്രായര്‍ 9:4). തലമുറകളോളം ഈ രണ്ടു വസ്തുക്കളെ പെട്ടകത്തിനുള്ളില്‍ പുതിയതായി സൂക്ഷിക്കേണ്ടത് ദൈവത്തിന്റെ മഹത്വമായിരുന്നു. മഹത്വം നഷ്ടപെട്ടുപോയതിനു ശേഷം ഒരുപക്ഷേ ആ മന്ന കേടുവരികയും, വടി ഉണങ്ങിപോകുകയും ചെയ്തിരിക്കാം; എന്നിരുന്നാലും പുരോഹിതര്‍ അത് പവിത്രമായി നീക്കിവെച്ചുകാണും. എന്നാല്‍ യിസ്രായേല്‍ ജനം മനസ്സിലാക്കിയത് ദൈവമഹത്വം വിട്ടുപോയത് പെട്ടകം പിടിക്കപ്പെട്ടപ്പോള്‍ മാത്രമായിരിക്കും എന്നാണ്.
നമ്മില്‍ നിന്നും ഒരു പ്രെത്യേക സമയത്ത് ദൈവത്തിന്റെ മഹത്വം വിട്ടുപോകാമെന്ന് ഇത് നമ്മെ പഠിപ്പിക്കുന്നു, എന്നാല്‍ പിന്നീട് ഒരു സമയം വരുന്നതുവരെ നമുക്ക് ചുറ്റുമുള്ളവര്‍ക്ക് അത് സ്പഷ്ടമായി എന്ന് വരികയില്ല. വ്യക്തിയെന്ന നിലയിലോ അല്ലെങ്കില്‍ സഭയെന്ന നിലയിലോ ലൌകീകത അഥവാ പാപം നമ്മില്‍ പ്രകടമായി മാറുമ്പോള്‍, ദൈവത്തിന്റെ വഴികളെക്കുറിച്ചു എന്തെങ്കിലും അറിവുള്ളവര്‍ക്കെല്ലാം മനസ്സിലാകും ദൈവം വിട്ടുമാറിയെന്ന്. എന്നാല്‍ യാഥാര്‍ത്ഥ്യം എന്തെന്നാല്‍ ആ അധഃപതനം വളരെ മുമ്പുതന്നെ സംഭവിച്ചു എന്നുള്ളതാണ്.
Chapters