യോനാഥാൻ താൻ ധരിച്ചിരുന്ന മേലങ്കി ഊരി അതും തന്റെ വസ്ത്രവും വാളും വില്ലും അരക്കച്ചയും ദാവീദിനു കൊടുത്തു. (1 ശമുവേല്‍ 18:4).
ദാവീദ് പൂര്‍ണ്ണമായി ദൈവത്തിനായി സമര്പ്പിക്കപ്പെട്ടിരുന്നതുകൊണ്ട് അവന്റെമേല്‍ ഉണ്ടായിരുന്ന ദൈവത്തിന്റെ കരത്തെ അറിയുവാന്‍ യോനാഥാനു കഴിഞ്ഞു. ദൈവം എടുത്ത തീരുമാനത്തെ ആദരിക്കുവാന്‍ തന്റെ ആഗ്രഹങ്ങളെക്കാള്‍ ദാവീദിന്റെ ദൈവകല്പിതമായ വിധിയെ മുന്പില് നിര്‍ത്തുവാന്‍ അവന് പൂര്‍ണ്ണമായി തല്പരനായിരുന്നു.
സ്ത്രീകൾ വാദ്യഘോഷത്തോടെ ഗാനപ്രതിഗാനമായി:
ശൗൽ ആയിരത്തെ കൊന്നു, ദാവീദോ പതിനായിരത്തെ എന്നു പാടി. (1 ശമുവേല്‍ 18:7).
യിസ്രായേലിലെ എല്ലാ പട്ടണങ്ങളിലുമുള്ള സ്ത്രീകള്‍ ദാവീദിനെ ആദരിക്കുവാന്‍ പാട്ടു പാടുകയും നൃത്തം ചെയ്യുകയും ചെയ്തു. അവന്റെ ജനസമ്മതിയുടെ വ്യക്തമായ തെളിവായിരുന്നിത്. എന്നിരുന്നാലും, ഈ ജനസമ്മതി തന്റെ ദര്‍ശനത്തേയും വിളിയേയും മൂടുവാന്‍ അനുവദിക്കാതിരിക്കുവാന്‍ തക്കവണ്ണം ദാവീദ് ജ്ഞാനമുള്ളവന് ആയിരുന്നു. 1 ശമുവേല്‍ 18:14 പറയുന്നു, "ദാവീദ് തന്റെ എല്ലാ വഴികളിലും വിവേകത്തോടെ നടന്നു; യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു". വളരെയധികം ജനസമ്മതിയുടെയും പുകഴ്ചയുടെയും പരിതസ്ഥിതിയിലും, ദാവീദ് തന്റെ എല്ലാ വഴികളിലും വിവേകത്തോടെ പെരുമാറി.
പിറ്റന്നാൾ ദൈവത്തിന്റെ പക്കൽനിന്നുള്ള ദുരാത്മാവു ശൗലിന്മേൽ വന്നു; അവൻ അരമനയ്ക്കകത്ത് ഉറഞ്ഞു പറഞ്ഞു; ദാവീദോ പതിവുപോലെ കിന്നരം വായിച്ചുകൊണ്ടിരുന്നു; ശൗലിന്റെ കൈയിൽ ഒരു കുന്തം ഉണ്ടായിരുന്നു. (1 ശമുവേല്‍ 18:10).
ഈ സന്ദര്‍ഭത്തില്‍, "പ്രവചിക്കുക" എന്ന പദം ശരിയായ പരിഭാഷയല്ല. ശൌല്‍ ബോധം നഷ്ടപ്പെട്ട ഒരു മനുഷ്യനെപോലെ ഉറഞ്ഞുതുള്ളികൊണ്ട് എന്തൊക്കെയോ പുലമ്പുകയായിരുന്നു.
ദാവീദിന് യുദ്ധത്തിലായലും, സംഗീതത്തിലായാലും സമര്‍ത്ഥമായ കൈകള്‍ ഉണ്ടായിരുന്നു. മുമ്പ് ഗോലിയാത്തിനെ കൊല്ലുവാന്‍ ഉപയോഗിച്ച അതേ കൈകള്‍ ഇപ്പോള്‍ ഒരു രാജാവിനു ദുരാത്മാവ് ബാധിച്ചപ്പോള്‍ സംഗീതം വായിച്ചു യഹോവയുടെ ശുശ്രൂഷ ചെയ്യുവാനായി അവന് ഉപയോഗിക്കുന്നു.
ശൗലിന്റെ മകളായ മീഖളോ ദാവീദിനെ സ്നേഹിച്ചു. അത് ശൗലിന് അറിവു കിട്ടി; കാര്യം അവന് ഇഷ്ടമായി. (1 ശമുവേല്‍ 18:20).
ദാവീദിന്റെ സ്വഭാവവും, യോഗ്യതകളും, പ്രശസ്തിയും നിമിത്തം മീഖള്‍ ദാവീദിലേക്ക് ആകര്‍ഷിക്കപ്പെട്ടതില്‍ നമുക്ക് ആശ്ചര്യപ്പെടേണ്ട കാര്യമില്ല. എന്നാല്‍ ദാവീദ് മീഖളിനെ വിവാഹം ചെയ്തതിനുശേഷം തെളിയുന്നത് യാഹോവയ്ക്കായി ജീവിക്കാനുള്ള ദാവീദിന്റെ ഹൃദയത്തോടു അവള് ആകര്ഷിക്കപ്പെട്ടിരുന്നില്ല എന്നാണ്.
അതിന് ശൗൽ: രാജാവിന്റെ ശത്രുക്കൾക്കു പ്രതികാരം ആകുവാൻ തക്കവണ്ണം ഫെലിസ്ത്യരുടെ നൂറ് അഗ്രചർമമല്ലാതെ രാജാവ് യാതൊരു സ്ത്രീധനവും ആഗ്രഹിക്കുന്നില്ല എന്നിങ്ങനെ നിങ്ങൾ ദാവീദിനോടു പറയേണം എന്നു കല്പിച്ചു; ഫെലിസ്ത്യരുടെ കൈയാൽ ദാവീദിനെ വീഴുമാറാക്കേണമെന്ന് ശൗൽ കരുതിയിരുന്നു. (1 ശമുവേല്‍ 18:25).
ഇതില്‍ നിന്നും, ശൌലിന്റെ കൃത്രിമത്വം നിറഞ്ഞ ഹൃദയത്തെ നമുക്ക് കാണുവാന്‍ സാധിക്കും. ഗോലിയാത്തിനെ കൊല്ലുന്നവന് തന്റെ മകളെ കൊടുക്കും എന്ന തന്റെ വാക്കില്‍ നിന്നും അവന് പുറകോട്ടു പോയി. ഫെലിസ്ത്യരുടെ നൂറ് അഗ്രചർമ്മം എന്ന ആവശ്യം ദാവീദിന്റെ ജീവിതത്തെ അപകടസാധ്യതയില്‍ ആക്കുന്നത് ആയിരുന്നു. അവന് മരിക്കുവാന്‍ ശൌല്‍ ആഗ്രഹിച്ചു.
ദാവീദ് പൂര്‍ണ്ണമായി ദൈവത്തിനായി സമര്പ്പിക്കപ്പെട്ടിരുന്നതുകൊണ്ട് അവന്റെമേല്‍ ഉണ്ടായിരുന്ന ദൈവത്തിന്റെ കരത്തെ അറിയുവാന്‍ യോനാഥാനു കഴിഞ്ഞു. ദൈവം എടുത്ത തീരുമാനത്തെ ആദരിക്കുവാന്‍ തന്റെ ആഗ്രഹങ്ങളെക്കാള്‍ ദാവീദിന്റെ ദൈവകല്പിതമായ വിധിയെ മുന്പില് നിര്‍ത്തുവാന്‍ അവന് പൂര്‍ണ്ണമായി തല്പരനായിരുന്നു.
സ്ത്രീകൾ വാദ്യഘോഷത്തോടെ ഗാനപ്രതിഗാനമായി:
ശൗൽ ആയിരത്തെ കൊന്നു, ദാവീദോ പതിനായിരത്തെ എന്നു പാടി. (1 ശമുവേല്‍ 18:7).
യിസ്രായേലിലെ എല്ലാ പട്ടണങ്ങളിലുമുള്ള സ്ത്രീകള്‍ ദാവീദിനെ ആദരിക്കുവാന്‍ പാട്ടു പാടുകയും നൃത്തം ചെയ്യുകയും ചെയ്തു. അവന്റെ ജനസമ്മതിയുടെ വ്യക്തമായ തെളിവായിരുന്നിത്. എന്നിരുന്നാലും, ഈ ജനസമ്മതി തന്റെ ദര്‍ശനത്തേയും വിളിയേയും മൂടുവാന്‍ അനുവദിക്കാതിരിക്കുവാന്‍ തക്കവണ്ണം ദാവീദ് ജ്ഞാനമുള്ളവന് ആയിരുന്നു. 1 ശമുവേല്‍ 18:14 പറയുന്നു, "ദാവീദ് തന്റെ എല്ലാ വഴികളിലും വിവേകത്തോടെ നടന്നു; യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു". വളരെയധികം ജനസമ്മതിയുടെയും പുകഴ്ചയുടെയും പരിതസ്ഥിതിയിലും, ദാവീദ് തന്റെ എല്ലാ വഴികളിലും വിവേകത്തോടെ പെരുമാറി.
പിറ്റന്നാൾ ദൈവത്തിന്റെ പക്കൽനിന്നുള്ള ദുരാത്മാവു ശൗലിന്മേൽ വന്നു; അവൻ അരമനയ്ക്കകത്ത് ഉറഞ്ഞു പറഞ്ഞു; ദാവീദോ പതിവുപോലെ കിന്നരം വായിച്ചുകൊണ്ടിരുന്നു; ശൗലിന്റെ കൈയിൽ ഒരു കുന്തം ഉണ്ടായിരുന്നു. (1 ശമുവേല്‍ 18:10).
ഈ സന്ദര്‍ഭത്തില്‍, "പ്രവചിക്കുക" എന്ന പദം ശരിയായ പരിഭാഷയല്ല. ശൌല്‍ ബോധം നഷ്ടപ്പെട്ട ഒരു മനുഷ്യനെപോലെ ഉറഞ്ഞുതുള്ളികൊണ്ട് എന്തൊക്കെയോ പുലമ്പുകയായിരുന്നു.
ദാവീദിന് യുദ്ധത്തിലായലും, സംഗീതത്തിലായാലും സമര്‍ത്ഥമായ കൈകള്‍ ഉണ്ടായിരുന്നു. മുമ്പ് ഗോലിയാത്തിനെ കൊല്ലുവാന്‍ ഉപയോഗിച്ച അതേ കൈകള്‍ ഇപ്പോള്‍ ഒരു രാജാവിനു ദുരാത്മാവ് ബാധിച്ചപ്പോള്‍ സംഗീതം വായിച്ചു യഹോവയുടെ ശുശ്രൂഷ ചെയ്യുവാനായി അവന് ഉപയോഗിക്കുന്നു.
ശൗലിന്റെ മകളായ മീഖളോ ദാവീദിനെ സ്നേഹിച്ചു. അത് ശൗലിന് അറിവു കിട്ടി; കാര്യം അവന് ഇഷ്ടമായി. (1 ശമുവേല്‍ 18:20).
ദാവീദിന്റെ സ്വഭാവവും, യോഗ്യതകളും, പ്രശസ്തിയും നിമിത്തം മീഖള്‍ ദാവീദിലേക്ക് ആകര്‍ഷിക്കപ്പെട്ടതില്‍ നമുക്ക് ആശ്ചര്യപ്പെടേണ്ട കാര്യമില്ല. എന്നാല്‍ ദാവീദ് മീഖളിനെ വിവാഹം ചെയ്തതിനുശേഷം തെളിയുന്നത് യാഹോവയ്ക്കായി ജീവിക്കാനുള്ള ദാവീദിന്റെ ഹൃദയത്തോടു അവള് ആകര്ഷിക്കപ്പെട്ടിരുന്നില്ല എന്നാണ്.
അതിന് ശൗൽ: രാജാവിന്റെ ശത്രുക്കൾക്കു പ്രതികാരം ആകുവാൻ തക്കവണ്ണം ഫെലിസ്ത്യരുടെ നൂറ് അഗ്രചർമമല്ലാതെ രാജാവ് യാതൊരു സ്ത്രീധനവും ആഗ്രഹിക്കുന്നില്ല എന്നിങ്ങനെ നിങ്ങൾ ദാവീദിനോടു പറയേണം എന്നു കല്പിച്ചു; ഫെലിസ്ത്യരുടെ കൈയാൽ ദാവീദിനെ വീഴുമാറാക്കേണമെന്ന് ശൗൽ കരുതിയിരുന്നു. (1 ശമുവേല്‍ 18:25).
ഇതില്‍ നിന്നും, ശൌലിന്റെ കൃത്രിമത്വം നിറഞ്ഞ ഹൃദയത്തെ നമുക്ക് കാണുവാന്‍ സാധിക്കും. ഗോലിയാത്തിനെ കൊല്ലുന്നവന് തന്റെ മകളെ കൊടുക്കും എന്ന തന്റെ വാക്കില്‍ നിന്നും അവന് പുറകോട്ടു പോയി. ഫെലിസ്ത്യരുടെ നൂറ് അഗ്രചർമ്മം എന്ന ആവശ്യം ദാവീദിന്റെ ജീവിതത്തെ അപകടസാധ്യതയില്‍ ആക്കുന്നത് ആയിരുന്നു. അവന് മരിക്കുവാന്‍ ശൌല്‍ ആഗ്രഹിച്ചു.
Chapters