എന്നാല്‍ അവര്‍ തങ്ങളുടെ ദൈവമായ യഹോവയെ മറന്നപ്പോള്‍ അവന് അവരെ ഹാസോരിലെ സേനാപതിയായ സിസരെയുടെ കൈയിലും ഫെലിസ്ത്യരുടെ കൈയിലും മോവാബ് രാജാവിന്റെ കൈയിലും ഏല്പിച്ചു, അവര്‍ അവരോടു യുദ്ധം ചെയ്തു. (1 ശമുവേല്‍ 12:9).
അനുസരണംകെട്ട ഒരു യിസ്രായേലിനെ മാനസാന്തരത്തിലേക്ക് കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ, ഒരു ബാലശിക്ഷ എന്ന നിലയില്‍ അവരുടെ ശത്രുക്കളാല്‍ ഭരിക്കപ്പെടുവാന്‍ ദൈവം അനുവാദം കൊടുത്തു. കേട്ടപ്പാടെ വിശ്വസിക്കേണ്ട ഒരു സത്യം എന്തെന്നാല്‍ ദൈവത്തിന്റെ ശിക്ഷണം അവന്റെ വിടുതല്പോലെതന്നെ നീതിയുള്ളതാണ്.
എന്നാറെ യഹോവ യെരൂബ്ബാല്‍, ബെദാന്‍, യിഫ്താഹ്, ശമുവേല്‍ എന്നിവരെ അയച്ച് ചുറ്റുമുള്ള ശത്രുക്കളുടെ കൈയില്‍നിന്നു നിങ്ങളെ വിടുവിച്ചു; നിങ്ങള്‍ നിര്‍ഭയമായി വസിച്ചു. (1 ശമുവേല്‍ 12:11).
ന്യായാധിപന്മാരുടെ പുസ്തകത്തില്‍ ബെദാനെകുറിച്ച് ഒന്നും കാണുന്നില്ല. അവന് അവരുടെ ചരിത്രത്തിലെ പ്രമുഖനായ ഒരു വിമോചകന് ആയിരുന്നിരിക്കാന് സാധ്യതയുണ്ട് എന്നാല്‍ അവന്റെ വിജയനേട്ടങ്ങളെ സംബന്ധിച്ചു ന്യായാധിപന്മാരുടെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടില്ല.
ഇത് കോതമ്പുകൊയ്ത്തിന്റെ കാലമല്ലോ; ഞാന്‍ യഹോവയോടു അപേക്ഷിക്കും; അവന് ഇടിയും മഴയും അയയ്ക്കും; നിങ്ങള്‍ ഒരു രാജാവിനെ ചോദിക്കയാല്‍ യഹോവയോടു ചെയ്ത ദോഷം എത്ര വലിയതെന്ന് നിങ്ങള്‍ അതിനാല്‍ കണ്ടറിയും. (1 ശമുവേല്‍ 12:17).
കൊയ്ത്തുകാലത്ത് ഉണ്ടാകുന്ന അതിശക്തമായ ഇടിയും മഴയും അവരുടെ വിളവുകളെ എല്ലാം നശിപ്പിക്കുവാന്‍ ഇടയാകും. ഇതും ദൈവത്തിന്റെ അപ്രീതിയുടെ ഒരു അടയാളമായി കണക്കാക്കിയിരുന്നു.
വിട്ടുമാറി, ഉപകാരമില്ലാത്തവയും രക്ഷിപ്പാൻ കഴിയാത്തവയുമായ മിഥ്യാമൂർത്തികളോടു നിങ്ങൾ ചേരരുത്; അവ മിഥ്യാവസ്തു തന്നെയല്ലോ. (1 ശമുവേല്‍ 12:21).
മിഥ്യാവസ്തുക്കളുടെ പിന്നാലെ പോകരുതെന്ന് പ്രവാചകനായ ശമുവേല്‍ യിസ്രായേല്‍ മക്കള്‍ക്ക് മുന്നറിയിപ്പ് നല്കി. അവന് പിന്നെയും അവര്‍ക്ക് നല്കുന്ന മുന്നറിയിപ്പ് ഈ മിഥ്യാവസ്തുക്കളുടെ സ്വഭാവം അവ ഉപകാരമില്ലാത്തവയും രക്ഷിപ്പാന്‍ കഴിയാത്തവയുമാണ്.
പുതിയ നിയമത്തില്‍, ഉപകരമില്ലാത്തതും വചനം വാഗ്ദത്തം ചെയ്യുന്നത് അതുപോലെ പറയുവാന്‍ കഴിയാത്തതുമായ ദുരുപദേശകന്മാരെകുറിച്ച് നമുക്ക് മുന്നറിയിപ്പ് ലഭിക്കുന്നുണ്ട്.
"അവർ വെള്ളമില്ലാത്ത കിണറുകളും കൊടുങ്കാറ്റുകൊണ്ട് ഓടുന്ന മഞ്ഞുമേഘങ്ങളും ആകുന്നു; അവർക്കു കൂരിരുട്ടു സംഗ്രഹിച്ചിരിക്കുന്നു". (2 പത്രോസ് 2:17).
"കാറ്റുകൊണ്ട് ഓടുന്ന വെള്ളമില്ലാത്ത മേഘങ്ങൾ"; (യൂദാ 12)
ഞാനോ നിങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാതിരിക്കുന്നതിനാല്‍ യഹോവയോടു പാപം ചെയ്വാന് ഇടവരരുതേ; ഞാന്‍ നിങ്ങള്‍ക്കു നല്ലതും ചൊവ്വുള്ളതുമായ വഴി ഉപദേശിക്കും. (1 ശമുവേല്‍ 12:23).
പ്രാര്‍ത്ഥനയില്ലായ്മ ഒരു പാപമാണ്. ഈ കാര്യത്തില്‍ നാം ആത്മാര്‍ത്ഥതയുള്ളവര്‍ ആയിരിക്കേണം. യിസ്രായേല്‍ ജനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാം എന്ന് പ്രവാചകനായ ശമുവേല്‍ ഉറപ്പുകൊടുക്കുമ്പോള്‍ ആ കാര്യം അവന് വ്യക്തമാക്കുകയാണ് ചെയ്യുന്നത്:
ദൈവത്തിന്റെ ജനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാതിരുന്നാല്‍ അത് ദൈവത്തിനു എതിരായുള്ള പാപമാണെന്നു ശമുവേല്‍ തിരിച്ചറിയുന്നു.
മത്തായി 26:41 ല്‍ കര്‍ത്താവായ യേശു നമുക്ക് മുന്നറിയിപ്പ് നല്കുന്നു: "പരീക്ഷയില്‍ അകപ്പെടാതിരിപ്പാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിപ്പിന്‍." പ്രാര്‍ത്ഥനയില്ലായ്മ പരീക്ഷകളുടെ തീയമ്പുകള്‍ നമ്മില്‍ തറയ്ക്കുവാന് അനുവദിക്കും മാത്രമല്ല അത് പാപത്തിന്റെ ചെളികുഴിയുടെ അഗാധത്തിലേക്ക് നമ്മെ കൊണ്ടെത്തിക്കുകയും ചെയ്യും.
അതുപോലെ, ആ ജനം തന്നേയും ദൈവത്തേയും തങ്ങളുടെ ദേശത്തിന്റെ അധിപതിയെന്ന നിലയില്‍ നിന്നും തള്ളികളഞ്ഞപ്പോള്‍ ശമുവേലിനു വളരെയധികം വേദനയുണ്ടായി. ആ ജനത്തിനു വിരോധമായി അനിഷ്ടം തന്റെ ഉള്ളില്‍ സൂക്ഷിച്ചുകൊണ്ട് അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാതിരിക്കാന്‍ തീരുമാനിക്കാമായിരുന്നു എന്നാല്‍ ശമുവേല്‍ തീര്‍ച്ചയായും ഒരു യഥാര്‍ത്ഥമായ ദൈവമനുഷ്യന് ആയിരുന്നു.
അനുസരണംകെട്ട ഒരു യിസ്രായേലിനെ മാനസാന്തരത്തിലേക്ക് കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ, ഒരു ബാലശിക്ഷ എന്ന നിലയില്‍ അവരുടെ ശത്രുക്കളാല്‍ ഭരിക്കപ്പെടുവാന്‍ ദൈവം അനുവാദം കൊടുത്തു. കേട്ടപ്പാടെ വിശ്വസിക്കേണ്ട ഒരു സത്യം എന്തെന്നാല്‍ ദൈവത്തിന്റെ ശിക്ഷണം അവന്റെ വിടുതല്പോലെതന്നെ നീതിയുള്ളതാണ്.
എന്നാറെ യഹോവ യെരൂബ്ബാല്‍, ബെദാന്‍, യിഫ്താഹ്, ശമുവേല്‍ എന്നിവരെ അയച്ച് ചുറ്റുമുള്ള ശത്രുക്കളുടെ കൈയില്‍നിന്നു നിങ്ങളെ വിടുവിച്ചു; നിങ്ങള്‍ നിര്‍ഭയമായി വസിച്ചു. (1 ശമുവേല്‍ 12:11).
ന്യായാധിപന്മാരുടെ പുസ്തകത്തില്‍ ബെദാനെകുറിച്ച് ഒന്നും കാണുന്നില്ല. അവന് അവരുടെ ചരിത്രത്തിലെ പ്രമുഖനായ ഒരു വിമോചകന് ആയിരുന്നിരിക്കാന് സാധ്യതയുണ്ട് എന്നാല്‍ അവന്റെ വിജയനേട്ടങ്ങളെ സംബന്ധിച്ചു ന്യായാധിപന്മാരുടെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടില്ല.
ഇത് കോതമ്പുകൊയ്ത്തിന്റെ കാലമല്ലോ; ഞാന്‍ യഹോവയോടു അപേക്ഷിക്കും; അവന് ഇടിയും മഴയും അയയ്ക്കും; നിങ്ങള്‍ ഒരു രാജാവിനെ ചോദിക്കയാല്‍ യഹോവയോടു ചെയ്ത ദോഷം എത്ര വലിയതെന്ന് നിങ്ങള്‍ അതിനാല്‍ കണ്ടറിയും. (1 ശമുവേല്‍ 12:17).
കൊയ്ത്തുകാലത്ത് ഉണ്ടാകുന്ന അതിശക്തമായ ഇടിയും മഴയും അവരുടെ വിളവുകളെ എല്ലാം നശിപ്പിക്കുവാന്‍ ഇടയാകും. ഇതും ദൈവത്തിന്റെ അപ്രീതിയുടെ ഒരു അടയാളമായി കണക്കാക്കിയിരുന്നു.
വിട്ടുമാറി, ഉപകാരമില്ലാത്തവയും രക്ഷിപ്പാൻ കഴിയാത്തവയുമായ മിഥ്യാമൂർത്തികളോടു നിങ്ങൾ ചേരരുത്; അവ മിഥ്യാവസ്തു തന്നെയല്ലോ. (1 ശമുവേല്‍ 12:21).
മിഥ്യാവസ്തുക്കളുടെ പിന്നാലെ പോകരുതെന്ന് പ്രവാചകനായ ശമുവേല്‍ യിസ്രായേല്‍ മക്കള്‍ക്ക് മുന്നറിയിപ്പ് നല്കി. അവന് പിന്നെയും അവര്‍ക്ക് നല്കുന്ന മുന്നറിയിപ്പ് ഈ മിഥ്യാവസ്തുക്കളുടെ സ്വഭാവം അവ ഉപകാരമില്ലാത്തവയും രക്ഷിപ്പാന്‍ കഴിയാത്തവയുമാണ്.
പുതിയ നിയമത്തില്‍, ഉപകരമില്ലാത്തതും വചനം വാഗ്ദത്തം ചെയ്യുന്നത് അതുപോലെ പറയുവാന്‍ കഴിയാത്തതുമായ ദുരുപദേശകന്മാരെകുറിച്ച് നമുക്ക് മുന്നറിയിപ്പ് ലഭിക്കുന്നുണ്ട്.
"അവർ വെള്ളമില്ലാത്ത കിണറുകളും കൊടുങ്കാറ്റുകൊണ്ട് ഓടുന്ന മഞ്ഞുമേഘങ്ങളും ആകുന്നു; അവർക്കു കൂരിരുട്ടു സംഗ്രഹിച്ചിരിക്കുന്നു". (2 പത്രോസ് 2:17).
"കാറ്റുകൊണ്ട് ഓടുന്ന വെള്ളമില്ലാത്ത മേഘങ്ങൾ"; (യൂദാ 12)
ഞാനോ നിങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാതിരിക്കുന്നതിനാല്‍ യഹോവയോടു പാപം ചെയ്വാന് ഇടവരരുതേ; ഞാന്‍ നിങ്ങള്‍ക്കു നല്ലതും ചൊവ്വുള്ളതുമായ വഴി ഉപദേശിക്കും. (1 ശമുവേല്‍ 12:23).
പ്രാര്‍ത്ഥനയില്ലായ്മ ഒരു പാപമാണ്. ഈ കാര്യത്തില്‍ നാം ആത്മാര്‍ത്ഥതയുള്ളവര്‍ ആയിരിക്കേണം. യിസ്രായേല്‍ ജനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാം എന്ന് പ്രവാചകനായ ശമുവേല്‍ ഉറപ്പുകൊടുക്കുമ്പോള്‍ ആ കാര്യം അവന് വ്യക്തമാക്കുകയാണ് ചെയ്യുന്നത്:
ദൈവത്തിന്റെ ജനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാതിരുന്നാല്‍ അത് ദൈവത്തിനു എതിരായുള്ള പാപമാണെന്നു ശമുവേല്‍ തിരിച്ചറിയുന്നു.
മത്തായി 26:41 ല്‍ കര്‍ത്താവായ യേശു നമുക്ക് മുന്നറിയിപ്പ് നല്കുന്നു: "പരീക്ഷയില്‍ അകപ്പെടാതിരിപ്പാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിപ്പിന്‍." പ്രാര്‍ത്ഥനയില്ലായ്മ പരീക്ഷകളുടെ തീയമ്പുകള്‍ നമ്മില്‍ തറയ്ക്കുവാന് അനുവദിക്കും മാത്രമല്ല അത് പാപത്തിന്റെ ചെളികുഴിയുടെ അഗാധത്തിലേക്ക് നമ്മെ കൊണ്ടെത്തിക്കുകയും ചെയ്യും.
അതുപോലെ, ആ ജനം തന്നേയും ദൈവത്തേയും തങ്ങളുടെ ദേശത്തിന്റെ അധിപതിയെന്ന നിലയില്‍ നിന്നും തള്ളികളഞ്ഞപ്പോള്‍ ശമുവേലിനു വളരെയധികം വേദനയുണ്ടായി. ആ ജനത്തിനു വിരോധമായി അനിഷ്ടം തന്റെ ഉള്ളില്‍ സൂക്ഷിച്ചുകൊണ്ട് അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാതിരിക്കാന്‍ തീരുമാനിക്കാമായിരുന്നു എന്നാല്‍ ശമുവേല്‍ തീര്‍ച്ചയായും ഒരു യഥാര്‍ത്ഥമായ ദൈവമനുഷ്യന് ആയിരുന്നു.
Chapters