ദാവീദ് വലിയ കഷ്ടത്തിലായി; ജനത്തിൽ ഓരോരുത്തന്റെ ഹൃദയം താന്താന്റെ പുത്രന്മാരെയും പുത്രിമാരെയും കുറിച്ചു വ്യസനിച്ചിരിക്കകൊണ്ട് അവനെ കല്ലെറിയേണമെന്നു ജനം പറഞ്ഞു; ദാവീദോ തന്റെ ദൈവമായ യഹോവയിൽ ധൈര്യപ്പെട്ടു. (1 ശമുവേല്‍ 30:6).
ദാവീദ് അല്പം കഷ്ടത്തിലായി എന്നല്ല വേദപുസ്തകം പറയുന്നത്; അത് പറയുന്നു അവന് "വലിയ കഷ്ടത്തിലായി" കാരണം അവന്റെ ആളുകള്‍ തന്നെ അവനെ കല്ലെറിയുന്നതിനെ കുറിച്ച് സംസാരിച്ചു. ഇതിന്റെ കാരണം അവരും അതീവ ദുഃഖിതരായിരുന്നു കാരണം അവരുടെ പുത്രന്മാരെയും പുത്രിമാരേയും അമാലേക് പിടിച്ചുകൊണ്ടുപോയിരുന്നു. എന്നിരുന്നാലും, ദാവീദ് യഹോവയില്‍ തന്നെത്താന്‍ ധൈര്യപ്പെടുത്തി. നിങ്ങള്‍ക്ക് ചുറ്റുമുള്ള സകലവും ശരിയായി പോകുന്നില്ല എന്ന് തോന്നുമ്പോഴും ദൈവവുമായി ശരിയായ മനോഭാവം പാലിക്കുക എന്നത് പ്രധാനപെട്ട കാര്യമാണ്.
എന്നാറെ ദാവീദ് യഹോവയോട്: ഞാൻ ഈ പരിഷയെ പിന്തുടരേണമോ? അവരെ എത്തിപ്പിടിക്കുമോ എന്നു ചോദിച്ചു. പിന്തുടരുക; നീ അവരെ നിശ്ചയമായി എത്തിപ്പിടിക്കും; സകലവും വീണ്ടുകൊള്ളും എന്ന് അരുളപ്പാടുണ്ടായി. (1 ശമുവേല്‍ 30:8).
നൈജീരിയയില്‍ നിന്നുള്ള ഒരു വലിയ ദൈവമനുഷ്യനായ ഡോ.ബെന്സന് ഇടഹോസ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു, "ദൈവം നിങ്ങളെ ഇന്ന് അഭിഷേകം ചെയ്യണമെന്നും ആ അഭിഷേകം നിരന്തരമായി വര്‍ദ്ധിപ്പിക്കണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് ഒന്നുമില്ലാതിരുന്നപ്പോള്‍ നിങ്ങള്‍ പ്രാര്‍ത്ഥിച്ചതുപോലെ കഠിനമായി പ്രാര്‍ത്ഥിക്കുവാന്‍ നിങ്ങള്‍ തയ്യാറാകണം".
തന്റെ ദുഃഖത്തിന്റെ സമയത്തും ദാവീദ് വൈകാരീകമായ നിലയിലുള്ള തീരുമാനം കൈക്കൊള്ളാതെ ദൈവത്തോടു ആലോചന ചോദിച്ചു. പ്രാര്‍ത്ഥനയില്‍ കൂടിയാണ് ദാവീദ് പൂര്‍ണ്ണമായ വിടുതലിന്റെ അനുഭവത്തിലേക്ക് എത്തിപ്പെട്ടത്. പ്രാര്‍ത്ഥനയില്‍ ആയിരുന്നപ്പോള്‍, ദാവീദ് ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ദൈവം പറയുക മാത്രമല്ല ചെയ്തത് എന്നാല്‍ വിജത്തിന്റെ ഉറപ്പും കൂടി അവനു നല്കുകയുണ്ടായി.
25 "ഞാൻ നിങ്ങളുടെ ഇടയിൽ അയച്ചിരിക്കുന്ന എന്റെ മഹാസൈന്യമായ വെട്ടുക്കിളിയും വിട്ടിലും തുള്ളനും പച്ചപ്പുഴുവും തിന്നുകളഞ്ഞ സംവത്സരങ്ങൾക്കുവേണ്ടി ഞാൻ നിങ്ങൾക്കു പകരം നല്‍കും. 26നിങ്ങൾ വേണ്ടുവോളം തിന്നു തൃപ്തരായി, നിങ്ങളോട് അദ്ഭുതമായി പ്രവർത്തിച്ചിരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ സ്തുതിക്കും; എന്റെ ജനം ഒരുനാളും ലജ്ജിച്ചുപോകയുമില്ല". (യോവേല്‍ 2:25-26).
പുനഃസ്ഥാപനത്തിനുള്ള വാഗ്ദത്തം പ്രാര്‍ത്ഥന എന്ന തത്വവുമായി ബന്ധിപ്പിച്ചിരിക്കുന്നു. സത്യത്തില്‍, സവംത്സരങ്ങള് പുനഃസ്ഥാപിക്കാമെന്ന്, ജനങ്ങളുടെ മേല്‍ തന്റെ ആത്മാവിന്റെ അനുഗ്രഹം പകരാമെന്ന്, ശത്രുക്കളെ തുരത്തിക്കളയാമെന്ന് ദൈവം വാഗ്ദത്തം ചെയ്യുന്നതിനു മുമ്പ് "പ്രാര്‍ത്ഥിക്കുക" എന്ന് മൂന്ന് പ്രാവശ്യം യോവേല്‍ 2-ാം അദ്ധ്യായത്തില്‍ യഹോവ പറയുന്നുണ്ട്.
അങ്ങനെ അവൻ അവനെ കൂട്ടിക്കൊണ്ടു ചെന്നപ്പോൾ അവർ ഭൂതലത്തിലെങ്ങും പരന്ന് തിന്നുകയും കുടിക്കയും ഫെലിസ്ത്യദേശത്തുനിന്നും യെഹൂദ്യാദേശത്തുനിന്നും അപഹരിച്ചു കൊണ്ടുവന്ന വലിയ കൊള്ളനിമിത്തം ഉത്സവം ഘോഷിക്കയും ചെയ്യുന്നതു കണ്ടു. (1 ശമുവേല്‍ 30:16).
തന്റെ ശത്രുക്കള്‍ തിന്നുകയും കുടിക്കയും നൃത്തം ആടുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ദാവീദ് അവരുടെമേല്‍ വന്നുയെന്നു വേദപുസ്തകം പറയുന്നു. അവര്‍ ഒരുക്കമല്ലായിരുന്നു, ദാവീദും തന്റെ സൈന്യവും വരുവാന്‍ പോകയാണെന്നു അവര്‍ അറിഞ്ഞില്ല. പലപ്പോഴും, ദുഃഖകരമായി, ശത്രു ദൈവത്തിന്റെ മക്കളുടെമേല്‍ വരുന്നത് അവര്‍ അറിയാതെയിരിക്കുമ്പോള്‍ ആയിരിക്കും.
വിജയം അഥവാ മുന്നേറ്റം നമ്മെ ഒരിക്കലും അലസതയുള്ളവരോ നിരുത്സാഹികളോ ആക്കിത്തീര്‍ക്കരുത്. നാം എപ്പോഴും ശത്രുവിന്റെ പാളയത്തിലേക്ക് കടന്നുചെന്നു അവന് നമ്മില്‍ നിന്നും അപഹരിച്ചത് മുഴുവന്‍ തിരിച്ചുപിടിക്കുവാന്‍ ഒരുക്കമുള്ളവരും ജാഗ്രതയുള്ളവരും ആയിരിക്കണം.
ദാവീദ് അവരെ സന്ധ്യമുതൽ പിറ്റന്നാൾ വൈകുന്നേരംവരെ സംഹരിച്ചു; ഒട്ടകപ്പുറത്തു കയറി ഓടിച്ചു പോയ നാനൂറു ബാല്യക്കാർ അല്ലാതെ അവരിൽ ഒരുത്തനും ഒഴിഞ്ഞുപോയില്ല. (1 ശമുവേല്‍ 30:17).
ചില സന്ദര്‍ഭങ്ങളില്‍, ഒരു മണിക്കൂറത്തെ പ്രാര്‍ത്ഥനകൊണ്ട് കാര്യമില്ല. ചില കാര്യങ്ങള്‍ നിങ്ങള്‍ കാണുന്നതുവരെ, ചില കാര്യങ്ങള്‍ നിങ്ങള്‍ അനുഭവിക്കുന്നതുവരെ നിങ്ങള്‍ പ്രാര്‍ത്ഥിക്കേണ്ടത് ആവശ്യമാണ്.
ദാനിയേലിനു തന്റെ പ്രാര്‍ത്ഥനയ്ക്ക് മറുപടി ലഭിക്കുന്നതിനു മുമ്പ് 21 ദിവസങ്ങള്‍ അവന് പ്രാര്‍ത്ഥിച്ചു, നിങ്ങളും ഒരു കാലഘട്ടം മുഴുവന്‍ പ്രാര്ത്ഥിക്കേണ്ടതായി വരും, എന്നാല്‍ ഓര്‍ക്കുക പ്രാര്‍ത്ഥനയ്ക്കായി നിങ്ങള്‍ സമര്പ്പിക്കപ്പെട്ടിരിക്കുമ്പോള് മാറ്റങ്ങള്‍ തീര്‍ച്ചയായും വരും. ലൂക്കോസ് 18:7-8 വരെ പറയുന്നു, "ദൈവമോ രാപ്പകൽ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തിൽ ദീർഘക്ഷമയുള്ളവൻ ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കയില്ലയോ? വേഗത്തിൽ അവരെ പ്രതിക്രിയ നടത്തി രക്ഷിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു".
ദാവീദ് സിക്ലാഗിൽ വന്നശേഷം യെഹൂദാമൂപ്പന്മാരായ തന്റെ സ്നേഹിതന്മാർക്കു കൊള്ളയിൽ ഒരംശം കൊടുത്തയച്ചു: ഇതാ, യഹോവയുടെ ശത്രുക്കളെ കൊള്ളയിട്ടതിൽനിന്ന് നിങ്ങൾക്ക് ഒരു സമ്മാനം എന്നു പറഞ്ഞു. (1 ശമുവേല്‍ 30:26).
കൊടുക്കുന്നതില്‍ കൂടി ഒരു പ്രകൃത്യാതീതമായ ഒരു നിയമം പ്രയോഗക്ഷമമാകുമെന്ന് ദാവീദ് തീര്‍ച്ചയായും അറിഞ്ഞിരുന്നു, സങ്കീര്‍ത്തനം 112 ല്‍ ദൈവത്തിന്റെ അനുഗ്രഹം പ്രയോഗക്ഷമമാക്കുന്നതിനെ കുറിച്ച് അവന് എഴുതുവാന്‍ ഇടയായി:
അവൻ വാരി വിതറി ദരിദ്രന്മാർക്കു കൊടുക്കുന്നു; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു;
അവന്റെ കൊമ്പ് ബഹുമാനത്തോടെ ഉയർന്നിരിക്കും. (സങ്കീര്‍ത്തനം 112:9).
അതുപോലെ, ദാവീദ് മൂപ്പന്മാര്‍ക്കു ഒരു വഴിപാടു അയച്ചുകൊടുത്തതില്‍ കൂടി ബന്ധങ്ങളെ പണിയുവാന്‍ ഇടയയിത്തീര്ന്നു.
ദാവീദ് അല്പം കഷ്ടത്തിലായി എന്നല്ല വേദപുസ്തകം പറയുന്നത്; അത് പറയുന്നു അവന് "വലിയ കഷ്ടത്തിലായി" കാരണം അവന്റെ ആളുകള്‍ തന്നെ അവനെ കല്ലെറിയുന്നതിനെ കുറിച്ച് സംസാരിച്ചു. ഇതിന്റെ കാരണം അവരും അതീവ ദുഃഖിതരായിരുന്നു കാരണം അവരുടെ പുത്രന്മാരെയും പുത്രിമാരേയും അമാലേക് പിടിച്ചുകൊണ്ടുപോയിരുന്നു. എന്നിരുന്നാലും, ദാവീദ് യഹോവയില്‍ തന്നെത്താന്‍ ധൈര്യപ്പെടുത്തി. നിങ്ങള്‍ക്ക് ചുറ്റുമുള്ള സകലവും ശരിയായി പോകുന്നില്ല എന്ന് തോന്നുമ്പോഴും ദൈവവുമായി ശരിയായ മനോഭാവം പാലിക്കുക എന്നത് പ്രധാനപെട്ട കാര്യമാണ്.
എന്നാറെ ദാവീദ് യഹോവയോട്: ഞാൻ ഈ പരിഷയെ പിന്തുടരേണമോ? അവരെ എത്തിപ്പിടിക്കുമോ എന്നു ചോദിച്ചു. പിന്തുടരുക; നീ അവരെ നിശ്ചയമായി എത്തിപ്പിടിക്കും; സകലവും വീണ്ടുകൊള്ളും എന്ന് അരുളപ്പാടുണ്ടായി. (1 ശമുവേല്‍ 30:8).
നൈജീരിയയില്‍ നിന്നുള്ള ഒരു വലിയ ദൈവമനുഷ്യനായ ഡോ.ബെന്സന് ഇടഹോസ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു, "ദൈവം നിങ്ങളെ ഇന്ന് അഭിഷേകം ചെയ്യണമെന്നും ആ അഭിഷേകം നിരന്തരമായി വര്‍ദ്ധിപ്പിക്കണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് ഒന്നുമില്ലാതിരുന്നപ്പോള്‍ നിങ്ങള്‍ പ്രാര്‍ത്ഥിച്ചതുപോലെ കഠിനമായി പ്രാര്‍ത്ഥിക്കുവാന്‍ നിങ്ങള്‍ തയ്യാറാകണം".
തന്റെ ദുഃഖത്തിന്റെ സമയത്തും ദാവീദ് വൈകാരീകമായ നിലയിലുള്ള തീരുമാനം കൈക്കൊള്ളാതെ ദൈവത്തോടു ആലോചന ചോദിച്ചു. പ്രാര്‍ത്ഥനയില്‍ കൂടിയാണ് ദാവീദ് പൂര്‍ണ്ണമായ വിടുതലിന്റെ അനുഭവത്തിലേക്ക് എത്തിപ്പെട്ടത്. പ്രാര്‍ത്ഥനയില്‍ ആയിരുന്നപ്പോള്‍, ദാവീദ് ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ദൈവം പറയുക മാത്രമല്ല ചെയ്തത് എന്നാല്‍ വിജത്തിന്റെ ഉറപ്പും കൂടി അവനു നല്കുകയുണ്ടായി.
25 "ഞാൻ നിങ്ങളുടെ ഇടയിൽ അയച്ചിരിക്കുന്ന എന്റെ മഹാസൈന്യമായ വെട്ടുക്കിളിയും വിട്ടിലും തുള്ളനും പച്ചപ്പുഴുവും തിന്നുകളഞ്ഞ സംവത്സരങ്ങൾക്കുവേണ്ടി ഞാൻ നിങ്ങൾക്കു പകരം നല്‍കും. 26നിങ്ങൾ വേണ്ടുവോളം തിന്നു തൃപ്തരായി, നിങ്ങളോട് അദ്ഭുതമായി പ്രവർത്തിച്ചിരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ സ്തുതിക്കും; എന്റെ ജനം ഒരുനാളും ലജ്ജിച്ചുപോകയുമില്ല". (യോവേല്‍ 2:25-26).
പുനഃസ്ഥാപനത്തിനുള്ള വാഗ്ദത്തം പ്രാര്‍ത്ഥന എന്ന തത്വവുമായി ബന്ധിപ്പിച്ചിരിക്കുന്നു. സത്യത്തില്‍, സവംത്സരങ്ങള് പുനഃസ്ഥാപിക്കാമെന്ന്, ജനങ്ങളുടെ മേല്‍ തന്റെ ആത്മാവിന്റെ അനുഗ്രഹം പകരാമെന്ന്, ശത്രുക്കളെ തുരത്തിക്കളയാമെന്ന് ദൈവം വാഗ്ദത്തം ചെയ്യുന്നതിനു മുമ്പ് "പ്രാര്‍ത്ഥിക്കുക" എന്ന് മൂന്ന് പ്രാവശ്യം യോവേല്‍ 2-ാം അദ്ധ്യായത്തില്‍ യഹോവ പറയുന്നുണ്ട്.
അങ്ങനെ അവൻ അവനെ കൂട്ടിക്കൊണ്ടു ചെന്നപ്പോൾ അവർ ഭൂതലത്തിലെങ്ങും പരന്ന് തിന്നുകയും കുടിക്കയും ഫെലിസ്ത്യദേശത്തുനിന്നും യെഹൂദ്യാദേശത്തുനിന്നും അപഹരിച്ചു കൊണ്ടുവന്ന വലിയ കൊള്ളനിമിത്തം ഉത്സവം ഘോഷിക്കയും ചെയ്യുന്നതു കണ്ടു. (1 ശമുവേല്‍ 30:16).
തന്റെ ശത്രുക്കള്‍ തിന്നുകയും കുടിക്കയും നൃത്തം ആടുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ദാവീദ് അവരുടെമേല്‍ വന്നുയെന്നു വേദപുസ്തകം പറയുന്നു. അവര്‍ ഒരുക്കമല്ലായിരുന്നു, ദാവീദും തന്റെ സൈന്യവും വരുവാന്‍ പോകയാണെന്നു അവര്‍ അറിഞ്ഞില്ല. പലപ്പോഴും, ദുഃഖകരമായി, ശത്രു ദൈവത്തിന്റെ മക്കളുടെമേല്‍ വരുന്നത് അവര്‍ അറിയാതെയിരിക്കുമ്പോള്‍ ആയിരിക്കും.
വിജയം അഥവാ മുന്നേറ്റം നമ്മെ ഒരിക്കലും അലസതയുള്ളവരോ നിരുത്സാഹികളോ ആക്കിത്തീര്‍ക്കരുത്. നാം എപ്പോഴും ശത്രുവിന്റെ പാളയത്തിലേക്ക് കടന്നുചെന്നു അവന് നമ്മില്‍ നിന്നും അപഹരിച്ചത് മുഴുവന്‍ തിരിച്ചുപിടിക്കുവാന്‍ ഒരുക്കമുള്ളവരും ജാഗ്രതയുള്ളവരും ആയിരിക്കണം.
ദാവീദ് അവരെ സന്ധ്യമുതൽ പിറ്റന്നാൾ വൈകുന്നേരംവരെ സംഹരിച്ചു; ഒട്ടകപ്പുറത്തു കയറി ഓടിച്ചു പോയ നാനൂറു ബാല്യക്കാർ അല്ലാതെ അവരിൽ ഒരുത്തനും ഒഴിഞ്ഞുപോയില്ല. (1 ശമുവേല്‍ 30:17).
ചില സന്ദര്‍ഭങ്ങളില്‍, ഒരു മണിക്കൂറത്തെ പ്രാര്‍ത്ഥനകൊണ്ട് കാര്യമില്ല. ചില കാര്യങ്ങള്‍ നിങ്ങള്‍ കാണുന്നതുവരെ, ചില കാര്യങ്ങള്‍ നിങ്ങള്‍ അനുഭവിക്കുന്നതുവരെ നിങ്ങള്‍ പ്രാര്‍ത്ഥിക്കേണ്ടത് ആവശ്യമാണ്.
ദാനിയേലിനു തന്റെ പ്രാര്‍ത്ഥനയ്ക്ക് മറുപടി ലഭിക്കുന്നതിനു മുമ്പ് 21 ദിവസങ്ങള്‍ അവന് പ്രാര്‍ത്ഥിച്ചു, നിങ്ങളും ഒരു കാലഘട്ടം മുഴുവന്‍ പ്രാര്ത്ഥിക്കേണ്ടതായി വരും, എന്നാല്‍ ഓര്‍ക്കുക പ്രാര്‍ത്ഥനയ്ക്കായി നിങ്ങള്‍ സമര്പ്പിക്കപ്പെട്ടിരിക്കുമ്പോള് മാറ്റങ്ങള്‍ തീര്‍ച്ചയായും വരും. ലൂക്കോസ് 18:7-8 വരെ പറയുന്നു, "ദൈവമോ രാപ്പകൽ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തിൽ ദീർഘക്ഷമയുള്ളവൻ ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കയില്ലയോ? വേഗത്തിൽ അവരെ പ്രതിക്രിയ നടത്തി രക്ഷിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു".
ദാവീദ് സിക്ലാഗിൽ വന്നശേഷം യെഹൂദാമൂപ്പന്മാരായ തന്റെ സ്നേഹിതന്മാർക്കു കൊള്ളയിൽ ഒരംശം കൊടുത്തയച്ചു: ഇതാ, യഹോവയുടെ ശത്രുക്കളെ കൊള്ളയിട്ടതിൽനിന്ന് നിങ്ങൾക്ക് ഒരു സമ്മാനം എന്നു പറഞ്ഞു. (1 ശമുവേല്‍ 30:26).
കൊടുക്കുന്നതില്‍ കൂടി ഒരു പ്രകൃത്യാതീതമായ ഒരു നിയമം പ്രയോഗക്ഷമമാകുമെന്ന് ദാവീദ് തീര്‍ച്ചയായും അറിഞ്ഞിരുന്നു, സങ്കീര്‍ത്തനം 112 ല്‍ ദൈവത്തിന്റെ അനുഗ്രഹം പ്രയോഗക്ഷമമാക്കുന്നതിനെ കുറിച്ച് അവന് എഴുതുവാന്‍ ഇടയായി:
അവൻ വാരി വിതറി ദരിദ്രന്മാർക്കു കൊടുക്കുന്നു; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു;
അവന്റെ കൊമ്പ് ബഹുമാനത്തോടെ ഉയർന്നിരിക്കും. (സങ്കീര്‍ത്തനം 112:9).
അതുപോലെ, ദാവീദ് മൂപ്പന്മാര്‍ക്കു ഒരു വഴിപാടു അയച്ചുകൊടുത്തതില്‍ കൂടി ബന്ധങ്ങളെ പണിയുവാന്‍ ഇടയയിത്തീര്ന്നു.
Chapters