അവൻ പൂജാഗിരികൾ നീക്കി; വിഗ്രഹസ്തംഭങ്ങൾ തകർക്കുകയും, അശേരാപ്രതിഷ്ഠ നശിപ്പിക്കുകയും, മോശെ ഉണ്ടാക്കിയ താമ്രസർപ്പം ഉടെച്ചുകളയുകയും ചെയ്തു; ആ കാലം വരെ യിസ്രായേൽ മക്കൾ അതിന് ധൂപം കാട്ടിവന്നു; അതിന് നെഹുഷ്ഠാൻ എന്ന് പേരായിരുന്നു. (2 രാജാക്കന്മാര് 18:4).
സംഖ്യാപുസ്തകം 21:4-8 വരെയുള്ള വാക്യങ്ങളില്‍ വിശദീകരിക്കുന്നത്, അഗ്നിസര്‍പ്പത്തിന്റെ ബാധ മുഴു ദേശത്തേയും ആക്രമിച്ചപ്പോള്‍, ആ അഗ്നിസര്‍പ്പത്തിന്റെ കടിയേല്‍ക്കാതെ ജനം മുഴുവന്‍ രക്ഷപ്പെടുവാന്‍ വേണ്ടി മോശെ എങ്ങനെ ഒരു പിച്ചളസര്‍പ്പത്തെ ഉണ്ടാക്കി അവിടെ സ്ഥാപിച്ചു എന്നും കടിയേറ്റവര്‍ അതിനെ നോക്കുമ്പോള്‍ രക്ഷപ്പെടുമെന്നുമാണ്. 2 രാജാക്കന്മാരുടെ പുസ്തകത്തിലെ ഈ പ്രസ്താവന നമ്മോടു പറയുന്നത് ഈ പിച്ചള സര്‍പ്പത്തെ 800 ല്‍ അധികം വര്‍ഷങ്ങള്‍ സൂക്ഷിച്ചുവെക്കുകയും പിന്നീട് നെഹുഷ്ഠാൻ എന്ന പേരില്‍ അവര്‍ അതിനെ ആരാധിക്കുകയും ചെയ്തു. ഹിസ്കിയാവ്, തീഷ്ണതയോടെ, ആ പിച്ചളയാലുള്ള പുരാവസ്തുവിനെ കഷണംകഷണംമായി തകര്‍ത്ത് ഈ വസ്തുവിനെ വിഗ്രഹമായി ആരാധിക്കുന്നതിനു ഒരു അറുതി വരുത്തി.
മരുഭൂമിയില്‍ ഉയര്‍ത്തപ്പെട്ട പിച്ചള സര്‍പ്പം കര്‍ത്താവായ യേശുക്രിസ്തുവിനെ പ്രതിനിധീകരിക്കുന്നതാണ്, അത് യോഹന്നാന് 3:14-15 വരെ യേശു തന്നെ പ്രസ്താവിച്ചിട്ടുണ്ട്. അതേ സമയത്ത് തന്നെ, ഏറ്റവും നല്ലതായ, ദൈവത്താല്‍ വളരെ ഉപയോഗിക്കപ്പെടുന്നതായ ചിലതിനെ മനുഷ്യര്‍ എടുത്തിട്ട് നശിച്ചുപോകുന്ന വിഗ്രഹത്തെ അതില്‍നിന്നും ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നു.
കഴിഞ്ഞ വര്‍ഷങ്ങളില്‍, കര്‍ത്താവായ യേശു ആണിയാല്‍ തറയ്ക്കപ്പെട്ട ക്രൂശിനെ ജനങ്ങള്‍ ഉത്സാഹത്തോടെ അന്വേഷിച്ചു. അവര്‍ അവന്റെ ശവസംസ്കാര സമയത്തെ വസ്ത്രങ്ങള്‍ക്കായി നോക്കി, അതിനെല്ലാം നിങ്ങള്‍ പേരിടുക. എന്നാല്‍ ദൈവം, തന്റെ കരുണയില്‍, ആ കാര്യങ്ങളെ കണ്ടെത്തുവാന്‍ ഒരിക്കലും അനുവദിച്ചില്ല (ചിലര്‍ തിരിച്ച് അവകാശവാദങ്ങള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും). ഈ കാര്യങ്ങള്‍ കണ്ടെത്തിയിരുന്നുവെങ്കില്‍, ഈ വസ്തുക്കള്‍ എല്ലാം വിഗ്രഹാരാധനയിലേക്ക് ശ്രദ്ധ തിരിക്കുന്നതായി മാറിയേനെ. ആളുകള്‍ ജീവനുള്ള ദൈവത്തെ ആരാധിക്കുന്നതിനു പകരം ഇങ്ങനെയുള്ള വസ്തുക്കളെ ആരാധിക്കുവാന്‍ ആരംഭിക്കുമായിരുന്നു.
ദൈവപുരുഷനായ മോശെ മരിച്ചപ്പോള്‍, പ്രധാന ദൂതനായ മീഖായേലിനെ ദൈവം അയച്ചു മോശെയുടെ ശരീരം സൂക്ഷിച്ചു മറച്ചുവെച്ചതില്‍ അത്ഭുതം ഒന്നുമില്ല. മോശെയുടെ ശരീരത്തെ യിസ്രായേല്‍ മക്കള്‍ ആരാധിക്കുവാനുള്ള തന്ത്രം സാത്താന് ഉപയോഗിക്കുമായിരുന്നു.
ചില ആളുകള്‍ പറയുമായിരുന്നു, ദൈവപുരുഷനായ മോശെയുടെ പിച്ചള സര്‍പ്പത്തെ അശുദ്ധമാക്കുവാന്‍ ഹിസ്കിയാവിനു എങ്ങനെ ധൈര്യം വന്നു? അതില്‍ നോക്കിയ അനേകര്‍ക്ക് സൌഖ്യം കൊടുത്ത അതേ പിച്ചള സര്‍പ്പം. എന്നാല്‍ ഹിസ്കിയാവിനെ കുറിച്ച് ദൈവം പറയുന്നത് നോക്കുക.
5 അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയിൽ ആശ്രയിച്ചു; അവന് മുമ്പും പിമ്പും ഉണ്ടായിരുന്ന സകലയെഹൂദാ രാജാക്കന്മാരിൽ ആരും അവനോട് തുല്യനായിരുന്നില്ല.6 അവൻ യഹോവയോട് ചേർന്നിരുന്ന്, അവനെ വിട്ട് പിന്മാറാതെ, യഹോവ മോശെയോട് കല്പിച്ച കല്പനകൾ പ്രമാണിച്ചുനടന്നു.7 യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു; അവൻ എവിടെയൊക്കെ പോയോ അവിടെയൊക്കെ കൃതാർത്ഥനായിത്തീർന്നു; അവൻ അശ്ശൂർരാജാവിനോട് മത്സരിച്ച് അവനെ സേവിക്കാതിരുന്നു. (2 രാജാക്കന്മാര് 18:5-7).
റബ്-ശാക്കേ അവരോട്: “നിന്റെ യജമാനനോടും നിങ്ങളോടും മാത്രം ഈ വാക്കുകൾ പറവാനോ എന്റെ യജമാനൻ എന്നെ അയച്ചിരിക്കുന്നത്? നിങ്ങളോടുകൂടെ സ്വന്തമലം തിന്നുകയും സ്വന്തമൂത്രം കുടിക്കുകയും ചെയ്വാൻ വിധിക്കപ്പെട്ട മതിലിന്മേൽ ഇരിക്കുന്ന പുരുഷന്മാരും കേൾക്കുവാൻ അല്ലയോ?” എന്ന് പറഞ്ഞു. (2 രാജാക്കന്മാര് 18:27).
യെരുശലേമിലെ പതിവായുള്ള ജനങ്ങള്‍ അവനെ കേള്‍ക്കുന്നോ അഥവാ ഇല്ലയോ എന്നത് റബ്-ശാക്കേയെ സംബന്ധിച്ച് വലിയ കാര്യമല്ലായിരുന്നു. അത് തന്റെ ഈ കളിയിലെ ഉദ്ദേശ്യങ്ങളില്‍ ഒന്നായിരുന്നു. ഭയവും, നിരുത്സാഹവും, പ്രതീക്ഷയില്ലായ്മയും ഇവയൊക്കെയാണ് അവനു സന്തോഷം കൊണ്ടുവന്നിരുന്ന കാര്യങ്ങള്‍, അവയെ എത്രമാത്രം അധികം അവനു വ്യാപിപ്പിക്കാമോ അത്രയും നല്ലതായിരിക്കും.
ചില സമയത്തേക്ക് യെരുശലെമില്‍ ഒരു ഉപരോധം വ്യാപിപ്പിച്ചാല്‍ കാര്യങ്ങള്‍ എപ്രകാരം ആയിരിക്കുമെന്നും അവന് ചൂണ്ടികാണിക്കുവാന്‍ ഇടയായി. അത് കേള്‍ക്കുന്നവര്‍ക്കെല്ലാം ഇത് വേദനയുളവാക്കുന്നതും ഭയപ്പെടുത്തുന്നതും ആയിരിക്കണമെന്ന് അവന് ഇച്ഛിച്ചു, മാത്രമല്ല കേള്‍വിക്കാരുടെ ഭയവും, അധൈര്യവും, പ്രതീക്ഷയില്ലായ്മയും വര്‍ദ്ധിക്കണമെന്നും അവന് ആഗ്രഹിച്ചു.
സംഖ്യാപുസ്തകം 21:4-8 വരെയുള്ള വാക്യങ്ങളില്‍ വിശദീകരിക്കുന്നത്, അഗ്നിസര്‍പ്പത്തിന്റെ ബാധ മുഴു ദേശത്തേയും ആക്രമിച്ചപ്പോള്‍, ആ അഗ്നിസര്‍പ്പത്തിന്റെ കടിയേല്‍ക്കാതെ ജനം മുഴുവന്‍ രക്ഷപ്പെടുവാന്‍ വേണ്ടി മോശെ എങ്ങനെ ഒരു പിച്ചളസര്‍പ്പത്തെ ഉണ്ടാക്കി അവിടെ സ്ഥാപിച്ചു എന്നും കടിയേറ്റവര്‍ അതിനെ നോക്കുമ്പോള്‍ രക്ഷപ്പെടുമെന്നുമാണ്. 2 രാജാക്കന്മാരുടെ പുസ്തകത്തിലെ ഈ പ്രസ്താവന നമ്മോടു പറയുന്നത് ഈ പിച്ചള സര്‍പ്പത്തെ 800 ല്‍ അധികം വര്‍ഷങ്ങള്‍ സൂക്ഷിച്ചുവെക്കുകയും പിന്നീട് നെഹുഷ്ഠാൻ എന്ന പേരില്‍ അവര്‍ അതിനെ ആരാധിക്കുകയും ചെയ്തു. ഹിസ്കിയാവ്, തീഷ്ണതയോടെ, ആ പിച്ചളയാലുള്ള പുരാവസ്തുവിനെ കഷണംകഷണംമായി തകര്‍ത്ത് ഈ വസ്തുവിനെ വിഗ്രഹമായി ആരാധിക്കുന്നതിനു ഒരു അറുതി വരുത്തി.
മരുഭൂമിയില്‍ ഉയര്‍ത്തപ്പെട്ട പിച്ചള സര്‍പ്പം കര്‍ത്താവായ യേശുക്രിസ്തുവിനെ പ്രതിനിധീകരിക്കുന്നതാണ്, അത് യോഹന്നാന് 3:14-15 വരെ യേശു തന്നെ പ്രസ്താവിച്ചിട്ടുണ്ട്. അതേ സമയത്ത് തന്നെ, ഏറ്റവും നല്ലതായ, ദൈവത്താല്‍ വളരെ ഉപയോഗിക്കപ്പെടുന്നതായ ചിലതിനെ മനുഷ്യര്‍ എടുത്തിട്ട് നശിച്ചുപോകുന്ന വിഗ്രഹത്തെ അതില്‍നിന്നും ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നു.
കഴിഞ്ഞ വര്‍ഷങ്ങളില്‍, കര്‍ത്താവായ യേശു ആണിയാല്‍ തറയ്ക്കപ്പെട്ട ക്രൂശിനെ ജനങ്ങള്‍ ഉത്സാഹത്തോടെ അന്വേഷിച്ചു. അവര്‍ അവന്റെ ശവസംസ്കാര സമയത്തെ വസ്ത്രങ്ങള്‍ക്കായി നോക്കി, അതിനെല്ലാം നിങ്ങള്‍ പേരിടുക. എന്നാല്‍ ദൈവം, തന്റെ കരുണയില്‍, ആ കാര്യങ്ങളെ കണ്ടെത്തുവാന്‍ ഒരിക്കലും അനുവദിച്ചില്ല (ചിലര്‍ തിരിച്ച് അവകാശവാദങ്ങള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും). ഈ കാര്യങ്ങള്‍ കണ്ടെത്തിയിരുന്നുവെങ്കില്‍, ഈ വസ്തുക്കള്‍ എല്ലാം വിഗ്രഹാരാധനയിലേക്ക് ശ്രദ്ധ തിരിക്കുന്നതായി മാറിയേനെ. ആളുകള്‍ ജീവനുള്ള ദൈവത്തെ ആരാധിക്കുന്നതിനു പകരം ഇങ്ങനെയുള്ള വസ്തുക്കളെ ആരാധിക്കുവാന്‍ ആരംഭിക്കുമായിരുന്നു.
ദൈവപുരുഷനായ മോശെ മരിച്ചപ്പോള്‍, പ്രധാന ദൂതനായ മീഖായേലിനെ ദൈവം അയച്ചു മോശെയുടെ ശരീരം സൂക്ഷിച്ചു മറച്ചുവെച്ചതില്‍ അത്ഭുതം ഒന്നുമില്ല. മോശെയുടെ ശരീരത്തെ യിസ്രായേല്‍ മക്കള്‍ ആരാധിക്കുവാനുള്ള തന്ത്രം സാത്താന് ഉപയോഗിക്കുമായിരുന്നു.
ചില ആളുകള്‍ പറയുമായിരുന്നു, ദൈവപുരുഷനായ മോശെയുടെ പിച്ചള സര്‍പ്പത്തെ അശുദ്ധമാക്കുവാന്‍ ഹിസ്കിയാവിനു എങ്ങനെ ധൈര്യം വന്നു? അതില്‍ നോക്കിയ അനേകര്‍ക്ക് സൌഖ്യം കൊടുത്ത അതേ പിച്ചള സര്‍പ്പം. എന്നാല്‍ ഹിസ്കിയാവിനെ കുറിച്ച് ദൈവം പറയുന്നത് നോക്കുക.
5 അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയിൽ ആശ്രയിച്ചു; അവന് മുമ്പും പിമ്പും ഉണ്ടായിരുന്ന സകലയെഹൂദാ രാജാക്കന്മാരിൽ ആരും അവനോട് തുല്യനായിരുന്നില്ല.6 അവൻ യഹോവയോട് ചേർന്നിരുന്ന്, അവനെ വിട്ട് പിന്മാറാതെ, യഹോവ മോശെയോട് കല്പിച്ച കല്പനകൾ പ്രമാണിച്ചുനടന്നു.7 യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു; അവൻ എവിടെയൊക്കെ പോയോ അവിടെയൊക്കെ കൃതാർത്ഥനായിത്തീർന്നു; അവൻ അശ്ശൂർരാജാവിനോട് മത്സരിച്ച് അവനെ സേവിക്കാതിരുന്നു. (2 രാജാക്കന്മാര് 18:5-7).
റബ്-ശാക്കേ അവരോട്: “നിന്റെ യജമാനനോടും നിങ്ങളോടും മാത്രം ഈ വാക്കുകൾ പറവാനോ എന്റെ യജമാനൻ എന്നെ അയച്ചിരിക്കുന്നത്? നിങ്ങളോടുകൂടെ സ്വന്തമലം തിന്നുകയും സ്വന്തമൂത്രം കുടിക്കുകയും ചെയ്വാൻ വിധിക്കപ്പെട്ട മതിലിന്മേൽ ഇരിക്കുന്ന പുരുഷന്മാരും കേൾക്കുവാൻ അല്ലയോ?” എന്ന് പറഞ്ഞു. (2 രാജാക്കന്മാര് 18:27).
യെരുശലേമിലെ പതിവായുള്ള ജനങ്ങള്‍ അവനെ കേള്‍ക്കുന്നോ അഥവാ ഇല്ലയോ എന്നത് റബ്-ശാക്കേയെ സംബന്ധിച്ച് വലിയ കാര്യമല്ലായിരുന്നു. അത് തന്റെ ഈ കളിയിലെ ഉദ്ദേശ്യങ്ങളില്‍ ഒന്നായിരുന്നു. ഭയവും, നിരുത്സാഹവും, പ്രതീക്ഷയില്ലായ്മയും ഇവയൊക്കെയാണ് അവനു സന്തോഷം കൊണ്ടുവന്നിരുന്ന കാര്യങ്ങള്‍, അവയെ എത്രമാത്രം അധികം അവനു വ്യാപിപ്പിക്കാമോ അത്രയും നല്ലതായിരിക്കും.
ചില സമയത്തേക്ക് യെരുശലെമില്‍ ഒരു ഉപരോധം വ്യാപിപ്പിച്ചാല്‍ കാര്യങ്ങള്‍ എപ്രകാരം ആയിരിക്കുമെന്നും അവന് ചൂണ്ടികാണിക്കുവാന്‍ ഇടയായി. അത് കേള്‍ക്കുന്നവര്‍ക്കെല്ലാം ഇത് വേദനയുളവാക്കുന്നതും ഭയപ്പെടുത്തുന്നതും ആയിരിക്കണമെന്ന് അവന് ഇച്ഛിച്ചു, മാത്രമല്ല കേള്‍വിക്കാരുടെ ഭയവും, അധൈര്യവും, പ്രതീക്ഷയില്ലായ്മയും വര്‍ദ്ധിക്കണമെന്നും അവന് ആഗ്രഹിച്ചു.
Chapters