മനശ്ശെ വാഴ്ച തുടങ്ങിയപ്പോൾ അവനു പന്ത്രണ്ടു വയസ്സായിരുന്നു; അവൻ അമ്പത്തഞ്ചു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മയ്ക്കു ഹെഫ്സീബ എന്നു പേർ. (2 രാജാക്കന്മാര് 21:1).
യെരുശലെമില്‍ ഏറ്റവും കൂടുതല്‍ കാലങ്ങള്‍ ഭരിച്ച രാജാവായിരുന്നു മനശ്ശെ. 55 വര്‍ഷങ്ങള്‍ അവന് ഭരിക്കുകയുണ്ടായി. നല്ലവനായ ദൈവം തന്റെ ജനത്തെ ഇത്രയും നീണ്ടകാലം ഭരിക്കുവാന്‍ ദുഷ്ടനായ ഒരു രാജാവിനെ അനുവദിച്ചത് എന്തുകൊണ്ടാണ്? അത് മനസ്സിലാക്കുവാന്‍ പ്രയാസമാണ്.
മനശ്ശെ വാഴ്ച തുടങ്ങിയപ്പോൾ അവനു പന്ത്രണ്ടു വയസ്സായിരുന്നു: ഹിസ്കിയാവിന്റെ ജീവിതകാലത്തിലെ അവസാനത്തെ പതിനഞ്ച് വര്‍ഷത്തിനുള്ളിലാണ്, അവന് പ്രാര്‍ത്ഥിച്ചു അധികമായി കിട്ടിയ പതിനഞ്ചു വര്‍ഷം, മനശ്ശെ ജനിച്ചതെന്നാണ് ഇതിനര്‍ത്ഥം. ആ അധികമായി ലഭിച്ച പതിനഞ്ചു വര്‍ഷങ്ങള്‍ യെഹൂദ്യയില്‍ ദുഷ്ടരായ രാജാക്കന്മാരില് ഒരുവനെ കൊണ്ടുവരുവാന്‍ ഇടയായി.
യഹോവയുടെ ആലയത്തിന്റെ രണ്ടു പ്രാകാരങ്ങളിലും അവൻ (നല്ലവനായ ഹിസ്കിയാവിന്റെ മകന്) ആകാശത്തിലെ സർവസൈന്യത്തിനും ബലിപീഠങ്ങൾ പണിതു; (2 രാജാക്കന്മാര് 21:5).
ആകാശത്തിലെ സര്വസൈന്യം എന്നതിനു പശ്ചാത്തലം അനുസരിച്ച് അടിസ്ഥാനപരമായ രണ്ടു അര്‍ത്ഥങ്ങളുണ്ട്.
1. ജ്യോതിര്‍ഗോളങ്ങള്‍ = നക്ഷത്രങ്ങള്‍ - സൃഷ്ടിക്കപ്പെട്ട കാര്യങ്ങള്‍/ അല്ലെങ്കില്‍ വിഗ്രഹാരാധനയുടെ വസ്തുക്കള്‍.
2. ആകാശമണ്ഡലങ്ങളിലെ ജീവികള്‍ = ദൂതന്മാര് അഥവാ ആത്മജീവികള്‍.
ആലയത്തിൽ താൻ ഉണ്ടാക്കിയ അശേരാപ്രതിഷ്ഠ അവൻ പ്രതിഷ്ഠിച്ചു. (2 രാജാക്കന്മാര് 21:7).
അശേര എന്നത് ഫലഭുയിഷ്ഠതയുടെ പ്രതീകമായിരുന്ന കനാന്യ ദേവത ആയിരുന്നു, ആചാരപരമായ അധാര്മ്മീക പ്രവര്‍ത്തികള്‍ ചെയ്തുകൊണ്ടാണ് അവളെ ആരാധിച്ചിരുന്നത്. മനശ്ശെ ദൈവാലയത്തെ അശേരയ്ക്ക് സമര്‍പ്പിച്ചുകൊണ്ട് അതിനെ വിഗ്രഹാരാധനയുടെയും മ്ളേച്ഛതയുടേയും കേന്ദ്രമാക്കി മാറ്റിയെന്ന് ഇത് സൂചിപ്പിക്കുന്നു.
അത്രയുമല്ല, യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്യേണ്ടതിനു മനശ്ശെ യെഹൂദായെക്കൊണ്ടു ചെയ്യിച്ച പാപം കൂടാതെ അവൻ യെരൂശലേമിൽ ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ നിറപ്പാൻ തക്കവണ്ണം കുറ്റമില്ലാത്ത രക്തവും ഏറ്റവും വളരെ ചിന്നിച്ചു. (2 രാജാക്കന്മാര് 21:16).
പ്രവാചകനായ യെശയ്യാവ് മനശ്ശെയുടെ ഭരണക്കാലത്ത് അതിദാരുണമായി കൊല്ലപ്പെട്ടുവെന്ന് വേദപുസ്തക പണ്ഡിതന്മാര് നമ്മോടു പറയുന്നു.
എബ്രായര്‍ 11:37 ലെ (ഈര്‍ച്ചവാളാല്‍ അറുക്കപ്പെട്ടു) എന്ന പരാമര്‍ശം പ്രവാചകനായ യെശയ്യാവിന്റെ രക്തസാക്ഷിത്വത്തെ കാണിക്കുന്നതാണെന്ന് അനേകരും ചിന്തിക്കുന്നു.
കല്ലേറ് ഏറ്റു, ഈർച്ചവാളാൽ അറുക്കപ്പെട്ടു, പരീക്ഷിക്കപ്പെട്ടു, വാളാൽ കൊല്ലപ്പെട്ടു, ജടയാടുകളുടെയും കോലാടുകളുടെയും തോൽ ധരിച്ചു, ബുദ്ധിമുട്ടും ഉപദ്രവവും കഷ്ടവും സഹിച്ചു, (എബ്രായര്‍ 11:37).
മനശ്ശെയുടെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്റെ പാപവും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. (2 രാജാക്കന്മാര് 21:17).
2 ദിനവൃത്താന്തം 33:11-19 വരെ മനശ്ശെയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഒരു വലിയ മാനസാന്തരത്തെ വിശദീകരിക്കുന്നു. ദൈവം നല്കിയ മുന്നറിയിപ്പുകള്‍ അവനും അവന്റെ ജനവും നിരസിച്ചു എന്നത് യാഥാര്‍ത്ഥ്യമാകയാല്‍ അതിന്റെ ഫലമായി മനശ്ശെയെ ഒരു അടിമയായി ബാബിലോന്യര്‍ പിടിച്ചുകെട്ടുവാന്‍ യഹോവ അനുവദിച്ചു.
കഷ്ടത്തിൽ ആയപ്പോൾ അവൻ തന്റെ ദൈവമായ യഹോവയോട് അപേക്ഷിച്ചു. തന്റെ പിതാക്കന്മാരുടെ ദൈവത്തിന്റെ മുമ്പിൽ തന്നെത്താൻ ഏറ്റവും താഴ്ത്തി അവനോടു പ്രാർഥിച്ചു. (2 ദിനവൃത്താന്തം 33:12), ദൈവം അവന്റെ പ്രാർത്ഥന കൈക്കൊണ്ട് അവന്റെ യാചന കേട്ട് അവനെ വീണ്ടും യിസ്രായേലിന്റെ രാജത്വത്തിലേക്ക് തിരിച്ചുവരുത്തി.
അന്യദേവന്മാരെയും വിഗ്രഹങ്ങളെയും യെരുശലെമില്‍ നിന്നും നീക്കിക്കൊണ്ടും, യിസ്രായേലിന്റെ ദൈവമായ യഹോവയെ ആരാധിപ്പാന്‍ യെഹൂദയ്ക്ക് കല്പന കൊടുത്തുകൊണ്ടും മനശ്ശെ തന്റെ മാനസാന്തരത്തിന്റെ ആത്മാര്‍ത്ഥത തെളിയിച്ചു. (2 ദിനവൃത്താന്തം 33:16).
യെരുശലെമില്‍ ഏറ്റവും കൂടുതല്‍ കാലങ്ങള്‍ ഭരിച്ച രാജാവായിരുന്നു മനശ്ശെ. 55 വര്‍ഷങ്ങള്‍ അവന് ഭരിക്കുകയുണ്ടായി. നല്ലവനായ ദൈവം തന്റെ ജനത്തെ ഇത്രയും നീണ്ടകാലം ഭരിക്കുവാന്‍ ദുഷ്ടനായ ഒരു രാജാവിനെ അനുവദിച്ചത് എന്തുകൊണ്ടാണ്? അത് മനസ്സിലാക്കുവാന്‍ പ്രയാസമാണ്.
മനശ്ശെ വാഴ്ച തുടങ്ങിയപ്പോൾ അവനു പന്ത്രണ്ടു വയസ്സായിരുന്നു: ഹിസ്കിയാവിന്റെ ജീവിതകാലത്തിലെ അവസാനത്തെ പതിനഞ്ച് വര്‍ഷത്തിനുള്ളിലാണ്, അവന് പ്രാര്‍ത്ഥിച്ചു അധികമായി കിട്ടിയ പതിനഞ്ചു വര്‍ഷം, മനശ്ശെ ജനിച്ചതെന്നാണ് ഇതിനര്‍ത്ഥം. ആ അധികമായി ലഭിച്ച പതിനഞ്ചു വര്‍ഷങ്ങള്‍ യെഹൂദ്യയില്‍ ദുഷ്ടരായ രാജാക്കന്മാരില് ഒരുവനെ കൊണ്ടുവരുവാന്‍ ഇടയായി.
യഹോവയുടെ ആലയത്തിന്റെ രണ്ടു പ്രാകാരങ്ങളിലും അവൻ (നല്ലവനായ ഹിസ്കിയാവിന്റെ മകന്) ആകാശത്തിലെ സർവസൈന്യത്തിനും ബലിപീഠങ്ങൾ പണിതു; (2 രാജാക്കന്മാര് 21:5).
ആകാശത്തിലെ സര്വസൈന്യം എന്നതിനു പശ്ചാത്തലം അനുസരിച്ച് അടിസ്ഥാനപരമായ രണ്ടു അര്‍ത്ഥങ്ങളുണ്ട്.
1. ജ്യോതിര്‍ഗോളങ്ങള്‍ = നക്ഷത്രങ്ങള്‍ - സൃഷ്ടിക്കപ്പെട്ട കാര്യങ്ങള്‍/ അല്ലെങ്കില്‍ വിഗ്രഹാരാധനയുടെ വസ്തുക്കള്‍.
2. ആകാശമണ്ഡലങ്ങളിലെ ജീവികള്‍ = ദൂതന്മാര് അഥവാ ആത്മജീവികള്‍.
ആലയത്തിൽ താൻ ഉണ്ടാക്കിയ അശേരാപ്രതിഷ്ഠ അവൻ പ്രതിഷ്ഠിച്ചു. (2 രാജാക്കന്മാര് 21:7).
അശേര എന്നത് ഫലഭുയിഷ്ഠതയുടെ പ്രതീകമായിരുന്ന കനാന്യ ദേവത ആയിരുന്നു, ആചാരപരമായ അധാര്മ്മീക പ്രവര്‍ത്തികള്‍ ചെയ്തുകൊണ്ടാണ് അവളെ ആരാധിച്ചിരുന്നത്. മനശ്ശെ ദൈവാലയത്തെ അശേരയ്ക്ക് സമര്‍പ്പിച്ചുകൊണ്ട് അതിനെ വിഗ്രഹാരാധനയുടെയും മ്ളേച്ഛതയുടേയും കേന്ദ്രമാക്കി മാറ്റിയെന്ന് ഇത് സൂചിപ്പിക്കുന്നു.
അത്രയുമല്ല, യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്യേണ്ടതിനു മനശ്ശെ യെഹൂദായെക്കൊണ്ടു ചെയ്യിച്ച പാപം കൂടാതെ അവൻ യെരൂശലേമിൽ ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ നിറപ്പാൻ തക്കവണ്ണം കുറ്റമില്ലാത്ത രക്തവും ഏറ്റവും വളരെ ചിന്നിച്ചു. (2 രാജാക്കന്മാര് 21:16).
പ്രവാചകനായ യെശയ്യാവ് മനശ്ശെയുടെ ഭരണക്കാലത്ത് അതിദാരുണമായി കൊല്ലപ്പെട്ടുവെന്ന് വേദപുസ്തക പണ്ഡിതന്മാര് നമ്മോടു പറയുന്നു.
എബ്രായര്‍ 11:37 ലെ (ഈര്‍ച്ചവാളാല്‍ അറുക്കപ്പെട്ടു) എന്ന പരാമര്‍ശം പ്രവാചകനായ യെശയ്യാവിന്റെ രക്തസാക്ഷിത്വത്തെ കാണിക്കുന്നതാണെന്ന് അനേകരും ചിന്തിക്കുന്നു.
കല്ലേറ് ഏറ്റു, ഈർച്ചവാളാൽ അറുക്കപ്പെട്ടു, പരീക്ഷിക്കപ്പെട്ടു, വാളാൽ കൊല്ലപ്പെട്ടു, ജടയാടുകളുടെയും കോലാടുകളുടെയും തോൽ ധരിച്ചു, ബുദ്ധിമുട്ടും ഉപദ്രവവും കഷ്ടവും സഹിച്ചു, (എബ്രായര്‍ 11:37).
മനശ്ശെയുടെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്റെ പാപവും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. (2 രാജാക്കന്മാര് 21:17).
2 ദിനവൃത്താന്തം 33:11-19 വരെ മനശ്ശെയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഒരു വലിയ മാനസാന്തരത്തെ വിശദീകരിക്കുന്നു. ദൈവം നല്കിയ മുന്നറിയിപ്പുകള്‍ അവനും അവന്റെ ജനവും നിരസിച്ചു എന്നത് യാഥാര്‍ത്ഥ്യമാകയാല്‍ അതിന്റെ ഫലമായി മനശ്ശെയെ ഒരു അടിമയായി ബാബിലോന്യര്‍ പിടിച്ചുകെട്ടുവാന്‍ യഹോവ അനുവദിച്ചു.
കഷ്ടത്തിൽ ആയപ്പോൾ അവൻ തന്റെ ദൈവമായ യഹോവയോട് അപേക്ഷിച്ചു. തന്റെ പിതാക്കന്മാരുടെ ദൈവത്തിന്റെ മുമ്പിൽ തന്നെത്താൻ ഏറ്റവും താഴ്ത്തി അവനോടു പ്രാർഥിച്ചു. (2 ദിനവൃത്താന്തം 33:12), ദൈവം അവന്റെ പ്രാർത്ഥന കൈക്കൊണ്ട് അവന്റെ യാചന കേട്ട് അവനെ വീണ്ടും യിസ്രായേലിന്റെ രാജത്വത്തിലേക്ക് തിരിച്ചുവരുത്തി.
അന്യദേവന്മാരെയും വിഗ്രഹങ്ങളെയും യെരുശലെമില്‍ നിന്നും നീക്കിക്കൊണ്ടും, യിസ്രായേലിന്റെ ദൈവമായ യഹോവയെ ആരാധിപ്പാന്‍ യെഹൂദയ്ക്ക് കല്പന കൊടുത്തുകൊണ്ടും മനശ്ശെ തന്റെ മാനസാന്തരത്തിന്റെ ആത്മാര്‍ത്ഥത തെളിയിച്ചു. (2 ദിനവൃത്താന്തം 33:16).
Chapters