ഹിസ്കീയാരാജാവ് അതു കേട്ടപ്പോൾ വസ്ത്രം കീറി രട്ടുടുത്തുകൊണ്ടു യഹോവയുടെ ആലയത്തിൽ ചെന്നു. (2 രാജാക്കന്മാര് 19:1).
വസ്ത്രം കീറുകയും രട്ടുടുക്കുകയും ചെയ്യുന്നത് ആ കാലങ്ങളില്‍ അങ്ങേയറ്റം വേദനയുടെ ഒരു പ്രതീകമായിരുന്നു.
രണ്ടാമതായി, തന്റെ വേദനകളും കണ്ണുനീരും ദൈവത്തിനു മാത്രം നല്കുവാന് കഴിയുന്ന ബലവും ശക്തിയും തള്ളിക്കളയുന്ന ഒരു തലത്തിലേക്ക് വര്‍ദ്ധിക്കുവാന്‍ ഹിസ്കിയാവ് അനുവദിച്ചില്ല. ദൈവത്തെ അന്വേഷിക്കുക എന്നത് എപ്പോഴത്തെക്കാളും ഇപ്പോള്‍ വളരെ പ്രധാനപ്പെട്ടതാണെന്ന് അവന് മനസ്സിലാക്കി, ആകയാല്‍ അവന് ദൈവത്തിന്റെ ആലയത്തിലേക്ക് പോയി.
പിന്നെ അവൻ രാജധാനിവിചാരകനായ എല്യാക്കീമിനെയും രായസക്കാരനായ ശെബ്നയെയും പുരോഹിതന്മാരുടെ മൂപ്പന്മാരെയും രട്ടുടുത്തവരായി ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്റെ അടുക്കൽ അയച്ചു. (2 രാജാക്കന്മാര് 19:2).
ഹിസ്കിയാവ് ചെയ്ത മൂന്നാമത്തെ കാര്യം പ്രവാചകനായ യെശയ്യാവില്‍ കൂടി പ്രാവചനീക ശബ്ദം (കര്‍ത്താവിന്റെ ഇപ്പോഴത്തെ വചനം) കേള്‍ക്കുവാന്‍ തയ്യാറായി എന്നതാണ്.
അവർ അവനോടു പറഞ്ഞത്: ഹിസ്കീയാവ് ഇപ്രകാരം പറയുന്നു: ഇതു കഷ്ടവും ശാസനയും നിന്ദയും ഉള്ള ദിവസം അത്രേ; കുഞ്ഞുങ്ങൾ ജനിപ്പാറായിരിക്കുന്നു; പ്രസവിപ്പാനോ ശക്തിയില്ല. (2 രാജാക്കന്മാര് 19:3).
യിസ്രായേല്‍ ദേശത്തിന്മേല്‍ വീണിരിക്കുന്ന പൂര്‍ണ്ണമായ നാശത്തെ പറ്റി പ്രവാചകനായ യെശയ്യാവിനോട് ഇപ്രകാരം പറയുവാനാണ് ഹിസ്കിയാവ് തന്റെ സന്ദേശവാഹകര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത്. ഒരു ദുരന്ത സംഭവത്തെ വിവരിക്കുന്ന ഭാഷാപരമായ പ്രയോഗശൈലിയാണിത്, ഒരു സ്ത്രീ വളരെയധികം പ്രസവവേദന അനുഭവിക്കുന്നു എന്നാല്‍ പ്രസവിപ്പാന്‍ കഴിയുന്നില്ല, അമ്മയും കുഞ്ഞും മരിച്ചുപോകും എന്നതുപോലെ ആയിരിക്കുന്ന ഒരു സാഹചര്യം.
ആമോസിന്റെ മകനായ യെശയ്യാവ് ഹിസ്കീയാവിന്റെ അടുക്കൽ പറഞ്ഞയച്ചത് എന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ അശ്ശൂർരാജാവായ സൻഹേരീബിൻ നിമിത്തം എന്നോടു പ്രാർഥിച്ചതു ഞാൻ കേട്ടു. (2 രാജാക്കന്മാര് 19:20).
പ്രവാചകനായ യെശയ്യാവ് യഹോവയുടെ അരുളപ്പാട് ഇപ്രകാരം അറിയിച്ചു, "നീ പ്രാര്‍ത്ഥിച്ചത് നിമിത്തം. . ." ഹിസ്കിയാവ് പ്രാര്ത്ഥിച്ചില്ലായിരുന്നുവെങ്കിലോ? മറുപടി ഒന്നും വരികിയില്ലായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു, യെരുശലേം പിടിക്കപ്പെടുകയും ചെയ്യുമായിരുന്നു. ഹിസ്കിയാവിന്റെ പ്രാര്‍ത്ഥന ശരിക്കും ഫലിക്കുന്നതായിരുന്നു. ആരെങ്കിലും ഒന്ന് പ്രാര്‍ത്ഥിക്കുക മാത്രം ചെയ്തിരുന്നുവെങ്കില്‍ എത്രമാത്രം വിജയങ്ങള്‍ നേടാമായിരുന്നുവെന്ന് ഒരുനിമിഷം ഒന്ന് ചിന്തിക്കുക.
വസ്ത്രം കീറുകയും രട്ടുടുക്കുകയും ചെയ്യുന്നത് ആ കാലങ്ങളില്‍ അങ്ങേയറ്റം വേദനയുടെ ഒരു പ്രതീകമായിരുന്നു.
രണ്ടാമതായി, തന്റെ വേദനകളും കണ്ണുനീരും ദൈവത്തിനു മാത്രം നല്കുവാന് കഴിയുന്ന ബലവും ശക്തിയും തള്ളിക്കളയുന്ന ഒരു തലത്തിലേക്ക് വര്‍ദ്ധിക്കുവാന്‍ ഹിസ്കിയാവ് അനുവദിച്ചില്ല. ദൈവത്തെ അന്വേഷിക്കുക എന്നത് എപ്പോഴത്തെക്കാളും ഇപ്പോള്‍ വളരെ പ്രധാനപ്പെട്ടതാണെന്ന് അവന് മനസ്സിലാക്കി, ആകയാല്‍ അവന് ദൈവത്തിന്റെ ആലയത്തിലേക്ക് പോയി.
പിന്നെ അവൻ രാജധാനിവിചാരകനായ എല്യാക്കീമിനെയും രായസക്കാരനായ ശെബ്നയെയും പുരോഹിതന്മാരുടെ മൂപ്പന്മാരെയും രട്ടുടുത്തവരായി ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്റെ അടുക്കൽ അയച്ചു. (2 രാജാക്കന്മാര് 19:2).
ഹിസ്കിയാവ് ചെയ്ത മൂന്നാമത്തെ കാര്യം പ്രവാചകനായ യെശയ്യാവില്‍ കൂടി പ്രാവചനീക ശബ്ദം (കര്‍ത്താവിന്റെ ഇപ്പോഴത്തെ വചനം) കേള്‍ക്കുവാന്‍ തയ്യാറായി എന്നതാണ്.
അവർ അവനോടു പറഞ്ഞത്: ഹിസ്കീയാവ് ഇപ്രകാരം പറയുന്നു: ഇതു കഷ്ടവും ശാസനയും നിന്ദയും ഉള്ള ദിവസം അത്രേ; കുഞ്ഞുങ്ങൾ ജനിപ്പാറായിരിക്കുന്നു; പ്രസവിപ്പാനോ ശക്തിയില്ല. (2 രാജാക്കന്മാര് 19:3).
യിസ്രായേല്‍ ദേശത്തിന്മേല്‍ വീണിരിക്കുന്ന പൂര്‍ണ്ണമായ നാശത്തെ പറ്റി പ്രവാചകനായ യെശയ്യാവിനോട് ഇപ്രകാരം പറയുവാനാണ് ഹിസ്കിയാവ് തന്റെ സന്ദേശവാഹകര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത്. ഒരു ദുരന്ത സംഭവത്തെ വിവരിക്കുന്ന ഭാഷാപരമായ പ്രയോഗശൈലിയാണിത്, ഒരു സ്ത്രീ വളരെയധികം പ്രസവവേദന അനുഭവിക്കുന്നു എന്നാല്‍ പ്രസവിപ്പാന്‍ കഴിയുന്നില്ല, അമ്മയും കുഞ്ഞും മരിച്ചുപോകും എന്നതുപോലെ ആയിരിക്കുന്ന ഒരു സാഹചര്യം.
ആമോസിന്റെ മകനായ യെശയ്യാവ് ഹിസ്കീയാവിന്റെ അടുക്കൽ പറഞ്ഞയച്ചത് എന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ അശ്ശൂർരാജാവായ സൻഹേരീബിൻ നിമിത്തം എന്നോടു പ്രാർഥിച്ചതു ഞാൻ കേട്ടു. (2 രാജാക്കന്മാര് 19:20).
പ്രവാചകനായ യെശയ്യാവ് യഹോവയുടെ അരുളപ്പാട് ഇപ്രകാരം അറിയിച്ചു, "നീ പ്രാര്‍ത്ഥിച്ചത് നിമിത്തം. . ." ഹിസ്കിയാവ് പ്രാര്ത്ഥിച്ചില്ലായിരുന്നുവെങ്കിലോ? മറുപടി ഒന്നും വരികിയില്ലായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു, യെരുശലേം പിടിക്കപ്പെടുകയും ചെയ്യുമായിരുന്നു. ഹിസ്കിയാവിന്റെ പ്രാര്‍ത്ഥന ശരിക്കും ഫലിക്കുന്നതായിരുന്നു. ആരെങ്കിലും ഒന്ന് പ്രാര്‍ത്ഥിക്കുക മാത്രം ചെയ്തിരുന്നുവെങ്കില്‍ എത്രമാത്രം വിജയങ്ങള്‍ നേടാമായിരുന്നുവെന്ന് ഒരുനിമിഷം ഒന്ന് ചിന്തിക്കുക.
"അന്നുരാത്രി യഹോവയുടെ ദൂതൻ പുറപ്പെട്ട് അശ്ശൂർപാളയത്തിൽ ഒരു ലക്ഷത്തെൺപത്തയ്യായിരം പേരെ കൊന്നു; ജനം രാവിലെ എഴുന്നേറ്റപ്പോൾ അവർ എല്ലാവരും ശവങ്ങളായി കിടക്കുന്നതു കണ്ടു". (2 രാജാ 19:35).
മനുഷ്യരുടെ കണ്ണുകള്‍ കൊണ്ട് കാണുവാന്‍ കഴിയുന്നതിനേക്കാള്‍ വേഗതയിലും ഉയര്‍ന്ന ദ്രുതചലനത്തിലും പ്രവര്‍ത്തിക്കുവാന്‍ ദൂതഗണങ്ങള്ക്ക് കഴിയുമെന്ന ഒരു ഉപസംഹാരത്തില്‍ എത്തിച്ചേരുന്നതിലേക്ക് എന്റെ ദൈവവചന പഠനം എന്നെ നയിക്കുവാന്‍ ഇടയായിത്തീര്‍ന്നു. ദൈവവചനം വായിക്കുന്നതില്‍ നിന്നും ഇങ്ങനെയുള്ള സത്യങ്ങള്‍ ഗ്രഹിക്കുവാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു ഉദാഹരണം നല്‍കികൊണ്ട് അത് വിശദമാക്കുവാന്‍ എന്നെ അനുവദിക്കുക.
ഒരു ദൂതന് ഒറ്റ രാത്രികൊണ്ട് 185,000 പടയാളികളെ കൊന്നുക്കളഞ്ഞു. ഇത് അസാധാരണമായ കാര്യമാകുന്നു. പല കാര്യങ്ങള്‍ ഇതില്‍ നിന്നും നമുക്ക് പഠിക്കുവാന്‍ സാധിക്കും. ഒന്നാമതായി, മനുഷ്യര്‍ ക്ഷീണിക്കുന്നതുപോലെ ദൂതന് ക്ഷീണിച്ചുപോയില്ല. രണ്ടാമതായി, മനുഷ്യര്‍ ഈ ഭൂമിയില്‍ ചലിക്കുന്നതിനേക്കാള്‍ വളരെ വേഗത്തില്‍ ദൂതന് അവിടെ ചലിക്കുകയായിരുന്നു എന്ന് നമുക്ക് തീര്‍പ്പ് കല്പ്പിക്കുവാന് കഴിയും.
വളരെ മൂര്‍ച്ചയുള്ള ഒരു വാള് ഒരു പടയാളിയെ കൊല്ലുവാന്‍ കുറഞ്ഞത് മൂന്നു സെക്കന്റ് സമയം വേണമെന്നതാണ് യാഥാര്‍ത്ഥ്യമെന്ന് നാം അനുമാനിച്ചാല്‍, ഒരു മനുഷ്യനു എന്നാലും ഇത്രയും അശ്ശൂര്യ സൈന്യത്തെ കൊല്ലുവാനായി ഇരുപത്തിനാല് മണിക്കൂര്‍ വീതമുള്ള ആറര ദിവസങ്ങള്‍ വേണ്ടിവരും. എന്നാല്‍ ഈ ദൂതന് വെറും ഒറ്റരാത്രികൊണ്ട് ഈ കാര്യങ്ങള്‍ ചെയ്യുവാന്‍ ഇടയായി. ഇത് എട്ടു മണിക്കൂര്‍ നീണ്ടുനിന്ന ഒരു രാത്രിയായിരുന്നു എന്ന് നാം അനുമാനിച്ചാല്‍, ഓരോ സെക്കന്റിലും അറുപത്തി ഒന്നര പടയാളികളെ വീതമായിരുന്നു അവന് കൊന്നത് എന്ന് മനസ്സിലാക്കാം. ഈ വിവരങ്ങളില്‍ നിന്നും നമുക്ക് ഇങ്ങനെ കണക്കാക്കാം, വളരെയധികം ശാരീരികക്ഷമതയുള്ള ഒരു മനുഷ്യന് ചലിക്കുന്നതിനേക്കാള്‍ ഏകദേശം ഇരുപതു മടങ്ങ് കൂടുതല്‍ വേഗത്തിലാണ് ആ ദൂതന് ചലിച്ചിരുന്നത്. അതുകൊണ്ട് ഭൌതീക ലോകത്തിലെ മനുഷ്യരേക്കാള്‍ വളരെയധികം കൂടുതല്‍ വേഗത്തിലും അല്ലെങ്കില്‍ ആവൃത്തിയിലും ആത്മ മണ്ഡലത്തിലുള്ളവര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് നമുക്ക് എളുപ്പത്തില്‍ കാണുവാന്‍ സാധിക്കുന്നു.
Chapters