എന്നാൽ യെഹോശാഫാത്ത്: നാം യഹോവയോട് അരുളപ്പാട് ചോദിക്കേണ്ടതിന് ഇവിടെ യഹോവയുടെ പ്രവാചകൻ ആരുമില്ലയോ എന്നു ചോദിച്ചതിന് യിസ്രായേൽരാജാവിന്റെ ഭൃത്യന്മാരിൽ ഒരുത്തൻ: ഏലീയാവിന്റെ കൈക്കു വെള്ളം ഒഴിച്ച ശാഫാത്തിന്റെ മകൻ എലീശാ ഇവിടെ ഉണ്ട് എന്നു പറഞ്ഞു. (2 രാജാക്കന്മാര് 3:11).
ആളുകള്‍ തങ്ങള്‍ക്കായി വിചിത്രമായ ശീര്‍ഷകങ്ങളെ കൂട്ടുവാന്‍ ശ്രമിക്കുന്ന ഒരു കാലത്തില്‍, ഏതൊരു ദൈവദാസനും പറ്റിയ നല്ലൊരു ശീര്‍ഷകമാണിത്. എലിയാവിനോടുള്ള എലിശായുടെ താഴ്മയോടെയും എന്നാല്‍ പ്രായോഗീകവുമായ സേവനം അവന്റെ അചഞ്ചലമായ സമര്‍പ്പണത്തേയും പ്രതിബദ്ധതയേയുമാണ് വെളിപ്പെടുത്തുന്നത്. പ്രവാചകനായ എലിയാവിന്റെ കീഴിലുള്ള അവന്റെ പരിശീലനത്തില്‍ കൂടി താന്‍ നേടിയെടുത്ത ആത്മീക അടിസ്ഥാനം അവന്റെ കഴിവുകള്‍ക്ക് മൂര്‍ച്ചകൂട്ടുക മാത്രമല്ല ചെയ്തത് മറിച്ച് അവന്റെ ഭാവിയിലെ നിയോഗങ്ങള്‍ക്കായി അവനെ രൂപപ്പെടുത്തുകയും ചെയ്തു.
എന്നാൽ ഇപ്പോൾ ഒരു വീണക്കാരനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു പറഞ്ഞു. വീണക്കാരൻ വായിക്കുമ്പോൾ യഹോവയുടെ കൈ അവന്റെമേൽ വന്നു. (2 രാജാക്കന്മാര് 3:15).
ഈ പേര് പരാമര്‍ശിക്കാത്ത വീണക്കാരന് ദൈവം നല്കിയ താലന്തുകളാല് വിശേഷതയുള്ളവന്‍ ആയിരുന്നു, അവന് അതിനെ ദൈവത്തിന്റെ മഹത്വത്തിനായി ഉപയോഗിക്കുകയും ചെയ്തു. തന്റെ സംഗീതം ഒരു യുദ്ധത്തെ ജയിപ്പിക്കുവാനും അങ്ങനെ ചരിത്രത്തില്‍ മാറ്റം വരുത്തുവാനും കഴിയുന്ന പോലെയുള്ള വന്‍കാര്യങ്ങള്‍ ചെയ്യുമെന്ന് അവനെ ഒരിക്കലും ചിന്തിച്ചിരുന്നില്ല. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അതാണ് സംഭവിച്ചത്. പേരില്ലാത്ത ഈ സംഗീതഞ്ജന്‍ തന്റെ കഴിവുകളെ മൂര്‍ച്ചകൂട്ടുന്നതിനു മണിക്കൂറുകള്‍ പരിശീലനം നടത്തികാണുമായിരിക്കും, അങ്ങനെ ഒരുദിവസം ദൈവത്താല്‍ നല്കപെട്ട ഈ കഴിവില്‍ കൂടി, എലിശായുടെ മേല്‍ ദൈവത്തിന്റെ ശക്തി വരുവാന്‍ ഇടയായിത്തീര്‍ന്നു.
16അവൻ പറഞ്ഞത് എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, ഈ താഴ്വരയിൽ അനേകം കുഴികൾ വെട്ടുവിൻ. 17നിങ്ങൾ കാറ്റു കാണുകയില്ല, മഴയും കാണുകയില്ല; എന്നാൽ നിങ്ങളും നിങ്ങളുടെ ആടുമാടുകളും നിങ്ങളുടെ മൃഗവാഹനങ്ങളും കുടിക്കത്തക്കവണ്ണം ഈ താഴ്വര വെള്ളംകൊണ്ടു നിറയും. (2 രാജാക്കന്മാര് 3:16-17).
ആ താഴ്വരയിലേക്ക് വെള്ളം ഒഴുക്കാമെന്ന് ദൈവം വാഗ്ദത്തം ചെയ്തു, എന്നാല്‍ ദൈവം നല്‍കുന്നതിനെ ശേഖരിക്കുവാന്‍ അവര്‍ കുഴികള്‍ വെട്ടണമായിരുന്നു. വെള്ളം അവിടെ പ്രത്യക്ഷമാകുന്നതിനു മുമ്പുതന്നെ അവര്‍ കുഴികള്‍ കുഴിക്കണം, അപ്പോള്‍ അത് ഒഴുകിവരുമ്പോള്‍ തന്നെ അവര്‍ക്ക് അതിന്റെ നേട്ടം ഉണ്ടാകും.
ദൈവം നമുക്ക് തരുവാന്‍ ആഗ്രഹിക്കുന്ന അനുഗ്രഹങ്ങള്‍ക്കായി നാം ഒരുങ്ങണമെന്നു ദൈവം താല്പര്യപ്പെടുന്നു എന്ന തത്വമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ദൈവത്തെ കേള്‍ക്കുന്നതിലൂടെ, അവന്റെ പ്രവര്‍ത്തികളെ നാം പ്രതീക്ഷിക്കയും അതിനായി തയ്യാറായിരിക്കയും വേണം.
ദൈവത്തിന്റെ അനുഗ്രഹത്തിനായി ഒരുങ്ങുക എന്നത് എല്ലായിപ്പോഴും ഒരു പാര്‍ക്കിലെ നടത്തംപോലെ ആയിരിക്കുകയില്ല എന്ന് ശ്രദ്ധിക്കുന്നത് നിര്‍ണ്ണായകമാണ്. അത് വിലകൊടുക്കേണ്ടതാണ്, ചില സന്ദര്‍ഭങ്ങളില്‍ ഉണങ്ങിയിരിക്കുന്നതായി തോന്നും മാത്രമല്ല വരണ്ട മരുഭൂമിയില്‍ കുഴികള്‍ കുഴിക്കുന്നതുപോലെ വെല്ലുവിളികള്‍ നിറഞ്ഞതതുമായിരിക്കും. വളരെ ക്ഷീണിച്ച, വരണ്ടിരിക്കുന്ന യിസ്രായേലിനു അഭിമുഖീകരിക്കേണ്ടി വന്നത് പര്‍വ്വതസമാനമായ ഒരു ദൗത്യമായിരുന്നു. ആ രംഗം ഒന്ന് സങ്കല്‍പ്പിക്കുക: വളരെ ക്ഷയിച്ച ആളുകള്‍, ദാഹത്താല്‍ തൊണ്ട വരണ്ടിരിക്കുന്നവര്‍, കുഴികള്‍ വെട്ടുക എന്ന പ്രവാചകന്റെ കല്‍പ്പനകളെ ആശ്രയിക്കുന്ന തങ്ങളുടെ നടത്തിപ്പുക്കാരിലേക്ക് നോക്കുകയാണ്. അതിശക്തമായ ഒരു ദൌത്യമായിരുന്നു എന്നതില്‍ സംശയമില്ല, എന്നാല്‍ വളരെ അത്യാവശ്യമായ ഒന്നായിരുന്നത്. അവരുടെ അതിജീവനം ഈ ഒരുക്കത്തില്‍ ആശ്രയിച്ചായിരുന്നു.
ജീവിതത്തിന്റെ ദൈനംദിന പ്രവര്‍ത്തികളില്‍, നമ്മെ ശാരീരികമായും, വൈകാരീകമായും അല്ലെങ്കില്‍ ആത്മീകമായും ഉണക്കുന്ന സാഹചര്യങ്ങളെ നാം അഭിമുഖീകരിക്കേണ്ടതായി വരും. ഇത് വരണ്ട കാലങ്ങളായി, ശൂന്യമായതും നിരാശപ്പെടുത്തുന്ന സമയങ്ങളായും തോന്നിയേക്കാം. എന്നാല്‍ നമ്മുടെ അനുഗ്രഹത്തിന്റെ കുഴികളെ വെട്ടുവാന്‍ വേണ്ടി, അനുഗ്രഹത്തിന്റെ ദൈവീകമായ മാരിയ്ക്കായി നമ്മെത്തന്നെ നാം ഒരുക്കുവാന്‍ വേണ്ടി വിളിക്കപ്പെടുന്നതായ സമയങ്ങളാകുന്നു.
ഒരുപക്ഷേ നിങ്ങള്‍ ശൂന്യതയോടാണ് സംസാരിക്കുന്നത് എന്ന് ഇത് തോന്നിച്ചാല് പോലും, അപ്പോഴും സ്ഥിരമായ ഒരു പ്രാര്‍ത്ഥനാ ജീവിതം നിലനിര്‍ത്തണമെന്ന് ഇത് അര്ത്ഥമാക്കുന്നുണ്ടാകാം. തിരികെ ലഭിക്കുവാന്‍ സാദ്ധ്യതയില്ലാത്ത അവസരത്തിലും, മറ്റുള്ളവരെ സ്നേഹത്തോടും ദയയോടും കൂടെ സേവിക്കണം എന്ന് ഇത് അര്‍ത്ഥമാക്കാം. അല്ലെങ്കില്‍ ഫലം പെട്ടെന്ന് കാണുന്നില്ല എങ്കില്‍പോലും വ്യക്തിപരമായ വളര്‍ച്ചയുടേയും വികസനത്തിന്റെയും പിന്തുടര്ച്ചയില് നിലനില്ക്കുക എന്ന് ഇത് അര്‍ത്ഥമാക്കാം.
പെന്തക്കോസ്തിന്റെ അനുഗ്രഹങ്ങള്‍ അനുഭവിക്കണമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നുവെങ്കില്‍, നാം അതിനായി ഒരുങ്ങണം. 'ഈ താഴ്വരകള്‍ മുഴുവനും കുഴികള്‍ കൊണ്ട് നിറയ്ക്കുക' എന്നത് ഒരു ഉപദേശമല്ല മറിച്ച് കര്ത്താവിങ്കല് നിന്നും നമുക്കുള്ളതായ ഒരു കല്‍പ്പനയാകുന്നു.
പെന്തക്കൊസ്തിന്റെ അനുഗ്രഹത്തിനായി തയ്യാറാകുക എന്നതില്‍ മറ്റുള്ളവരോട് ക്ഷമിക്കുന്നത് ഉള്‍പ്പെടുന്നു; ഐക്യതയിലും ഒരുമയിലും പ്രവര്‍ത്തിക്കുക, അംഗങ്ങളുടെ ഇടയിലെ ആത്മീക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുക, അഥവാ പ്രാദേശീക സമൂഹത്തെ സേവിക്കുവാന്‍ വേണ്ടി തയ്യാറാകുക എന്നെല്ലാം ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. പ്രത്യക്ഷമായ ആത്മീക വരള്‍ച്ചയുടെ കാലങ്ങളില്‍ പോലും, ആത്മീക അനുഗ്രഹങ്ങള്‍ വരുമ്പോള്‍ അതിനു ഒഴുകുവാനുള്ള ഇടം നിര്‍മ്മിക്കുന്നത് നാം തുടരേണ്ടത് ആവശ്യമാകുന്നു.
എന്നാല്‍, നാം നല്കുന്ന പരിശ്രമങ്ങള്‍ ഈ അനുഗ്രഹങ്ങള്‍ നേടിയെടുക്കുവാന്‍ വേണ്ടിയല്ല എന്ന കാര്യം കൂടി നാം എപ്പോഴും ഓര്‍ക്കണം, കാരണം ദൈവത്തിന്റെ പ്രസാദം പ്രവര്ത്തികളാലല്ല സാദ്ധ്യമാകുന്നത്. പകരം, നമ്മുടെ ഒരുക്കങ്ങള്‍ ദൈവത്തിന്റെ പദ്ധതിയുമായി നമ്മെ യോജിപ്പിക്കയും, ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ വരുമ്പോള്‍ അത് സ്വീകരിക്കുവാനും, വര്‍ദ്ധിപ്പിക്കുവാനും നമ്മെ ഒരുക്കുകയും ചെയ്യുന്നു.
പിറ്റന്നാൾ രാവിലെ ഭോജനയാഗത്തിന്റെ സമയത്തു വെള്ളം എദോംവഴിയായി വരുന്നതു കണ്ടു; ദേശം വെള്ളംകൊണ്ടു നിറഞ്ഞു. (2 രാജാക്കന്മാര് 3:20).
യിസ്രായേല്‍ ജനം തങ്ങളുടെ ധാന്യങ്ങള്‍ യാഗപീഠത്തില്‍ അര്‍പ്പിച്ചപ്പോള്‍, തങ്ങളുടെ ആവശ്യങ്ങള്‍ ദൈവം നിറവേറ്റിയതിനാലും അവന്റെ കരുണയ്ക്കായും അവര്‍ കര്‍ത്താവിനെ സ്തുതിയ്ക്കുകയായിരുന്നു. ദൈവവചനം പറയുന്നു അവര്‍ ഭോജനയാഗം അര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍, അവരെ ജീവനോടെ നിലനിര്‍ത്തുവാന്‍ ഏറ്റവും അനിവാര്യമായിരുന്ന വെള്ളത്തിനായുള്ള അവരുടെ ആവശ്യത്തെ കര്‍ത്താവ് നിറവേറ്റുവാന്‍ ഇടയായിത്തീര്‍ന്നു.
Chapters