നീ മഹാപുരോഹിതനായ ഹില്ക്കീയാവിന്റെ അടുക്കൽ ചെല്ലുക. യഹോവയുടെ ആലയത്തിൽ പിരിഞ്ഞുവന്നതും വാതിൽക്കാവല്ക്കാർ ജനത്തോടു പിരിച്ചെടുത്തതുമായ ദ്രവ്യം അവൻ കണക്കുനോക്കട്ടെ. (2 രാജാക്കന്മാര് 22:4)
പ്രവാചകനായ യിരെമ്യാവ് ഹില്‍ക്കിയാവിന്റെ മകനായിരുന്നുവെന്ന് യിരെമ്യാവ് 1:1-2 വാക്യങ്ങള്‍ സൂചിപ്പിക്കുന്നു. രാജാവായ യോശിയാവ് അധികാരത്തില്‍ ഇരിക്കുമ്പോഴാണ് യിരെമ്യാവ് പ്രവാചകന് എന്ന നിലയില്‍ തന്റെ ശുശ്രൂഷ ആരംഭിച്ചത്.
രാജാവ് ന്യായപ്രമാണപുസ്തകത്തിലെ വാക്യങ്ങളെ കേട്ടിട്ടു വസ്ത്രം കീറി; (2 രാജാക്കന്മാര് 22:11)
ദൈവത്തിന്റെ ജനങ്ങള്‍ ദൈവത്തിങ്കല്‍ നിന്നും വളരെയധികം അകലുകയും വിഗ്രഹാരാധനയിലേക്ക് തിരിയുകയും ചെയ്തു. ദൈവത്തിന്റെ മന്ദിരം (യഹോവയുടെ ഭവനമാകുന്ന ആലയം) അവഗണിക്കപ്പെട്ടു. അങ്ങനെയുള്ള ആത്മീകമായി അന്ധതപ്പിടിച്ചിരിക്കുന്ന ഒരു സമയത്ത് ദൈവം യോശിയാവ് എന്ന ചെറുപ്പക്കാരനായ രാജാവിനെ എഴുന്നേല്‍പ്പിച്ചു.
മുകളില്‍ പരാമര്‍ശിച്ചിരിക്കുന്ന വേദഭാഗത്തിന്റെ പശ്ചാത്തലം എന്തെന്നാല്‍, മഹാപുരോഹിതനായ ഹില്‍ക്കിയാവ് ആലയത്തിലെ അറ്റകുറ്റപ്പണികള്‍ ചെയ്യുമ്പോള്‍ ന്യായപ്രമാണപുസ്തകം ആലയത്തില്‍ നിന്നും കണ്ടെടുത്തു. അവന് ആ ന്യായപ്രമാണപുസ്തകം (ദൈവത്തിന്റെ എഴുതപ്പെട്ട വചനം) രാജാവായ യോശിയാവിന്റെ അടുക്കല്‍ കൊണ്ടുവന്നു. യോശിയാവ് ദൈവത്തിന്റെ വചനം കേട്ടപ്പോള്‍, അവനു അതിനെക്കുറിച്ച് ബോധ്യമുണ്ടാകുകയും തന്റെ അനുതാപത്തിന്റെ അടയാളമായി വസ്ത്രം വലിച്ചുകീറുകയും ചെയ്തു.
അതുപോലെ, നിങ്ങള്‍ ദൈവവചനം കേള്‍ക്കുമ്പോള്‍, നിങ്ങളുടെ ഭാഗത്തുനിന്നും ദൈവവചനത്തോട് തീര്‍ച്ചയായും ഒരു പ്രതികരണം ഉണ്ടായിരിക്കണം. നിങ്ങള്‍ക്ക് വെറുതെ വചനം കേട്ടിട്ട് ഒന്നും ചെയ്യാതിരിക്കാന്‍ കഴിയുകയില്ല. "ഞാന്‍ ദൈവത്തിന്റെ വചനം വിശ്വസിക്കുന്നു" എന്ന്മാത്രം പറഞ്ഞാല്‍ മതിയാകുകയില്ല, മറിച്ച് നിങ്ങള്‍ അതിന്മേല് പ്രവര്‍ത്തിക്കണം.
അങ്ങനെ ഹില്ക്കീയാപുരോഹിതനും അഹീക്കാമും അക്ബോരും ശാഫാനും അസായാവും അർഹസിന്റെ മകനായ തിക്വയുടെ മകനായി രാജവസ്ത്രവിചാരകനായ ശല്ലൂമിന്റെ ഭാര്യ ഹുൽദാപ്രവാചകിയുടെ അടുക്കൽ ചെന്നു- അവൾ യെരൂശലേമിൽ രണ്ടാം ഭാഗത്തു പാർത്തിരുന്നു- അവളോടു സംസാരിച്ചു. (2 രാജാക്കന്മാര് 22:14)
ഈ ദൈവദാസിയെ സംബന്ധിച്ചു ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത് കൂടാതെ വളരെ കുറച്ചുമാത്രമേ അറിയുകയുള്ളു (ഇതേ വിശദാംശങ്ങള്‍ 2 ദിനവൃത്താന്തങ്ങള്‍ 34:22 ലും രേഖപ്പെടുത്തിയിട്ടുണ്ട്). രാജാവായ യോശിയാവിന്റെ പ്രത്യക്ഷമായ അംഗീകാരത്തോടുകൂടി, പുരോഹിതനായ ഹില്‍ക്കിയാവ്, ദൈവത്തിന്റെ മനസ്സ് അറിയുവാന്‍ ഈ ദൈവദാസിയോട് ആലോചന ചോദിച്ചു.
പ്രവാചകനായ യിരെമ്യാവ് ഹില്‍ക്കിയാവിന്റെ മകനായിരുന്നുവെന്ന് യിരെമ്യാവ് 1:1-2 വാക്യങ്ങള്‍ സൂചിപ്പിക്കുന്നു. രാജാവായ യോശിയാവ് അധികാരത്തില്‍ ഇരിക്കുമ്പോഴാണ് യിരെമ്യാവ് പ്രവാചകന് എന്ന നിലയില്‍ തന്റെ ശുശ്രൂഷ ആരംഭിച്ചത്.
രാജാവ് ന്യായപ്രമാണപുസ്തകത്തിലെ വാക്യങ്ങളെ കേട്ടിട്ടു വസ്ത്രം കീറി; (2 രാജാക്കന്മാര് 22:11)
ദൈവത്തിന്റെ ജനങ്ങള്‍ ദൈവത്തിങ്കല്‍ നിന്നും വളരെയധികം അകലുകയും വിഗ്രഹാരാധനയിലേക്ക് തിരിയുകയും ചെയ്തു. ദൈവത്തിന്റെ മന്ദിരം (യഹോവയുടെ ഭവനമാകുന്ന ആലയം) അവഗണിക്കപ്പെട്ടു. അങ്ങനെയുള്ള ആത്മീകമായി അന്ധതപ്പിടിച്ചിരിക്കുന്ന ഒരു സമയത്ത് ദൈവം യോശിയാവ് എന്ന ചെറുപ്പക്കാരനായ രാജാവിനെ എഴുന്നേല്‍പ്പിച്ചു.
മുകളില്‍ പരാമര്‍ശിച്ചിരിക്കുന്ന വേദഭാഗത്തിന്റെ പശ്ചാത്തലം എന്തെന്നാല്‍, മഹാപുരോഹിതനായ ഹില്‍ക്കിയാവ് ആലയത്തിലെ അറ്റകുറ്റപ്പണികള്‍ ചെയ്യുമ്പോള്‍ ന്യായപ്രമാണപുസ്തകം ആലയത്തില്‍ നിന്നും കണ്ടെടുത്തു. അവന് ആ ന്യായപ്രമാണപുസ്തകം (ദൈവത്തിന്റെ എഴുതപ്പെട്ട വചനം) രാജാവായ യോശിയാവിന്റെ അടുക്കല്‍ കൊണ്ടുവന്നു. യോശിയാവ് ദൈവത്തിന്റെ വചനം കേട്ടപ്പോള്‍, അവനു അതിനെക്കുറിച്ച് ബോധ്യമുണ്ടാകുകയും തന്റെ അനുതാപത്തിന്റെ അടയാളമായി വസ്ത്രം വലിച്ചുകീറുകയും ചെയ്തു.
അതുപോലെ, നിങ്ങള്‍ ദൈവവചനം കേള്‍ക്കുമ്പോള്‍, നിങ്ങളുടെ ഭാഗത്തുനിന്നും ദൈവവചനത്തോട് തീര്‍ച്ചയായും ഒരു പ്രതികരണം ഉണ്ടായിരിക്കണം. നിങ്ങള്‍ക്ക് വെറുതെ വചനം കേട്ടിട്ട് ഒന്നും ചെയ്യാതിരിക്കാന്‍ കഴിയുകയില്ല. "ഞാന്‍ ദൈവത്തിന്റെ വചനം വിശ്വസിക്കുന്നു" എന്ന്മാത്രം പറഞ്ഞാല്‍ മതിയാകുകയില്ല, മറിച്ച് നിങ്ങള്‍ അതിന്മേല് പ്രവര്‍ത്തിക്കണം.
അങ്ങനെ ഹില്ക്കീയാപുരോഹിതനും അഹീക്കാമും അക്ബോരും ശാഫാനും അസായാവും അർഹസിന്റെ മകനായ തിക്വയുടെ മകനായി രാജവസ്ത്രവിചാരകനായ ശല്ലൂമിന്റെ ഭാര്യ ഹുൽദാപ്രവാചകിയുടെ അടുക്കൽ ചെന്നു- അവൾ യെരൂശലേമിൽ രണ്ടാം ഭാഗത്തു പാർത്തിരുന്നു- അവളോടു സംസാരിച്ചു. (2 രാജാക്കന്മാര് 22:14)
ഈ ദൈവദാസിയെ സംബന്ധിച്ചു ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത് കൂടാതെ വളരെ കുറച്ചുമാത്രമേ അറിയുകയുള്ളു (ഇതേ വിശദാംശങ്ങള്‍ 2 ദിനവൃത്താന്തങ്ങള്‍ 34:22 ലും രേഖപ്പെടുത്തിയിട്ടുണ്ട്). രാജാവായ യോശിയാവിന്റെ പ്രത്യക്ഷമായ അംഗീകാരത്തോടുകൂടി, പുരോഹിതനായ ഹില്‍ക്കിയാവ്, ദൈവത്തിന്റെ മനസ്സ് അറിയുവാന്‍ ഈ ദൈവദാസിയോട് ആലോചന ചോദിച്ചു.
Chapters