അരാംരാജാവിന്റെ സേനാപതിയായ നയമാൻ മുഖാന്തരം യഹോവ അരാമിനു ജയം നല്കിയതുകൊണ്ട് അവന്റെ യജമാനൻ അവനെ മഹാനും മാന്യനും ആയി എണ്ണി; അവൻ പരാക്രമശാലി എങ്കിലും കുഷ്ഠരോഗി ആയിരുന്നു. (2 രാജാക്കന്മാര് 5:1).
വേദപുസ്തകം നയമാനെ വിശദീകരിക്കുന്നത് എങ്ങനെയെന്ന് നോക്കുക:
• അരാം സൈന്യത്തിന്റെ സേനാപതി
• മഹാനും മാന്യനുമായ ഒരു മനുഷ്യന്
•പരാക്രമശാലിയായ ഒരുവന്,
എന്നാല്‍ ഒരു കുഷ്ഠരോഗി
അനവധി നല്ലകാര്യങ്ങള്‍ നയമാന്റെ ജീവിതത്തില്‍ നടക്കുന്നുണ്ടായിരുന്നു, എന്നാല്‍ ഒരു കാര്യം അക്ഷരീകമായി അവന്റെ ജീവിതത്തിലെ മറ്റെല്ലാ കാര്യങ്ങളുടെ മേലും ഒരു നിഴലായി മൂടി.
പരാജിതരെന്നും, കുറവുള്ളവരെന്നും, ബലഹീനരും അശക്തരുമെന്നും ലോകം ചിന്തിക്കുന്ന ആളുകളെ ദൈവം ഉപയോഗിക്കുന്നത് കാണുമ്പോള്‍ ഞാന്‍ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. ഈ വിഷയത്തില്‍, നയമാന് ഒരു കുഷ്ഠരോഗി ആയിരുന്നുവെങ്കിലും, ദൈവം അവനെ ഉപയോഗിച്ചു, മാത്രമല്ല അവനില്‍ കൂടി, യഹോവ അരാമിനു വിജയവും നല്കുകയുണ്ടായി.
അരാമ്യർ കവർച്ചപ്പടയായി വന്നിരുന്നപ്പോൾ യിസ്രായേൽദേശത്തുനിന്ന് ഒരു ചെറിയ പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോയിരുന്നു; അവൾ നയമാന്റെ ഭാര്യക്കു ശുശ്രൂഷ ചെയ്തുവന്നു. (2 രാജാക്കന്മാര് 5:2).
നിങ്ങള്‍ വേദപുസ്തകം വായിക്കുമെങ്കില്‍, നിങ്ങള്‍ക്ക് മനസ്സിലാകും യോസേഫ് ഒരു അടിമയായിരുന്നു. ദാനിയേല്‍ ഒരു അടിമയായിരുന്നു. ഈ ചെറിയ പെണ്‍കുട്ടിയും ഒരു അടിമയായിരുന്നു. അടിമത്വത്തില്‍ ആയിരിക്കുക എന്നത് സന്തോഷകരമായ ഒരു കാര്യമല്ല.
അവരുടെ ശാരീരിക സ്വാതന്ത്ര്യം വിട്ടുവീഴ്ച ചെയ്യപ്പെട്ടു, എന്നാല്‍ ശ്രദ്ധേയമായി, അവരുടെ ആത്മീക പ്രതിരോധശേഷി തകരുവാന്‍ ഇടയായി. അടിമത്വം എന്നാല്‍ ഭയപ്പെടുത്തുന്ന ഒരു അനുഭമാകുന്നു എന്ന് മനസ്സിലാക്കാം. എന്നാല്‍, യോസേഫും, ദാനിയേലും, ആ ബാല്യക്കാരി പെണ്‍കുട്ടിയും തമ്മിലുള്ള അഗാധമായ സാധാരണത്വം എന്തെന്നാല്‍, അവരുടെ മേലുണ്ടായിരുന്ന ഞെരുക്കുന്ന ഭാരങ്ങളുടെ നടുവിലും, അവരുടെ ദൈവത്തിലുള്ള പതറാത്ത ആശ്രയമായിരുന്നു.
അവര്‍ ദൈവത്തോട് ഒരിക്കലും നീരസപ്പെട്ടില്ല. പകരം, എതിര്‍പ്പിന്റെ നടുവിലും അവരുടെ വിശ്വാസം ശക്തിപ്പെട്ടു, അങ്ങനെ അവരുടെ ശാരീരിക സാഹചര്യത്തെ മറിക്കടക്കുന്ന സ്ഥിരതയുള്ള വിശ്വാസത്തെ പ്രകടമാക്കി.
അവൾ തന്റെ യജമാനത്തിയോട്: യജമാനൻ ശമര്യയിലെ പ്രവാചകന്റെ അടുക്കൽ ഒന്നു ചെന്നെങ്കിൽ അവൻ അവന്റെ കുഷ്ഠരോഗം മാറ്റിക്കൊടുക്കുമായിരുന്നു എന്നു പറഞ്ഞു. (2 രാജാക്കന്മാര് 5:3).
നയമാന്റെ ഭവനത്തിലെ ഈ കൊച്ചുപെണ്‍കുട്ടി, നയമാന്റെ വീട്ടില്‍ ഒരു അടിമയായി ജോലി ചെയ്യുന്ന അവള് തന്റെ കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അകലെയായിരുന്നു, മാത്രമല്ല പരിചിതമല്ലാത്ത ഒരു രാജ്യത്ത് അവള് തനിച്ചായിരുന്നു. നയമാനോടും അവന്റെ കുടുംബത്തോടും എളുപ്പത്തില്‍ അവള്‍ക്കു കയ്പ്പും നീരസഭാവവും തോന്നാമായിരുന്നു. മാത്രവുമല്ല, അവള് തന്റെ ഹിതത്തിനു വിരുദ്ധമായാണ് അവിടെ ആയിരിക്കുന്നത്. എളുപ്പത്തില്‍ ദൈവത്തോട് നീരസപ്പെട്ടുകൊണ്ട് അവള്‍ക്കു ഇങ്ങനെ പറയാമായിരുന്നു, "എനിക്ക് ദൈവവുമായി യാതൊരു ബന്ധവുമില്ല. ഇങ്ങനെയുള്ള ഒരു തകര്‍ച്ചയിലേക്ക് ഞാന്‍ വരുവാന്‍ തക്കവണ്ണം ദൈവത്തിനു എങ്ങനെ എന്നെ അനുവദിക്കുവാന്‍ കഴിഞ്ഞു?".
കഴിഞ്ഞ കാലങ്ങളില്‍ തങ്ങള്‍ക്കു സംഭവിച്ച കാര്യങ്ങളെ പരിപാലിക്കുകയും അത് അയവിറക്കുകയും ചെയ്യുന്ന അനേകം ആളുകളുണ്ട്. അവര്‍ തങ്ങളുടെ കഴിഞ്ഞകാലത്തിനു അടിമകളാകുന്നു. അടിമത്വത്തില്‍ ആയിരിക്കുന്നത് നല്ലതായ ഒരു കാര്യമല്ല, എന്നാല്‍ ഒരു അടിമകളുടെ മനസ്സും മനോഭാവവും ഉണ്ടായിരിക്കുന്നത് അതിലും മോശമായ ഒരു കാര്യമാകുന്നു.
അതിനു വിപരീതമായി, ഈ പെണ്‍കുട്ടി അവളുടെ യജമാനനായ നയമാനെ സംബന്ധിച്ച് ചിന്തയുള്ളവളും അവനോടു സഹതാപമുള്ളവളും ആയിരുന്നു. താന്‍ അടിമയായിരുന്ന വീട്ടിലെ വ്യക്തിയ്ക്ക് നല്ലതുമാത്രം വരണമെന്ന് അവള് ചിന്തിച്ചു. അവള് എങ്ങനെയാണ് പ്രതിക്കരിക്കുന്നത് എന്ന് നോക്കുക.
"യജമാനൻ ശമര്യയിലെ പ്രവാചകന്റെ (ഏലിശ) അടുക്കൽ ഒന്നു ചെന്നെങ്കിൽ അവൻ അവന്റെ കുഷ്ഠരോഗം മാറ്റിക്കൊടുക്കുമായിരുന്നു".
അവള് ഒരു കൊച്ചുപെണ്‍കുട്ടി ആയിരുന്നുവെങ്കിലും, ദൈവത്തെക്കുറിച്ചും ദൈവത്തിന്റെ പ്രവാചകനായ ഏലിശയെ സംബന്ധിച്ചും അവള്‍ക്കു നന്നായി അറിയാമായിരുന്നു. വളരെ ചെറിയ പ്രായംമുതല്‍ തന്നെ ഈ പെണ്‍കുട്ടി ദൈവീക കാര്യങ്ങളില്‍ പരിശീലനം ലഭിച്ചവള്‍ ആയിരുന്നുവെന്നാണ് ഇതിന്റെ അര്‍ത്ഥം. സമ്പന്നന്മാരെയും സ്വാധീനമുള്ളവരെയും നേടുവാനും അവരെ ദൈവ രാജ്യത്തിലേക്ക് കൊണ്ടുവരുവാനും കൊച്ചു കുട്ടികളെ പോലും ഉപയോഗിക്കുവാന്‍ ദൈവത്തിനു കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഈ കാരണത്താലാണ് നിങ്ങളുടെ മക്കളെ കുഞ്ഞുങ്ങളുടെ ശുശ്രൂഷകളില്‍ സംബന്ധിപ്പിക്കണമെന്നു പറയുന്നത്, അത് നമ്മുടെ പ്രധാനപ്പെട്ട യോഗങ്ങളുടെ കൂടെത്തന്നെ നടക്കുന്നുണ്ട്. അവര്‍ ദൈവത്തിന്റെ വചനത്തിലും ആരാധനയിലും പരിശീലനം നേടുന്നു. അവരുടെ ആത്മീക വളര്‍ച്ചയെന്ന ഈ പ്രധാനപ്പെട്ട വസ്തുത നീട്ടിവെക്കുന്നത് ഭാവിയില്‍ നാം ദുഃഖിക്കുവാന്‍ ഇടയാക്കിത്തീര്ക്കും കാരണം അവര്‍ ദൈവത്തെ കുറച്ചു നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ എന്ന് നാം ആഗ്രഹിക്കുന്ന ഒരു സമയം വരും. ദയവായി ഇന്നുതന്നെ തുടങ്ങുക. ഒരു തീരുമാനം കൈകൊള്ളുക; ചെറുപ്രായം മുതല്‍ തന്നെ ഞാന്‍ എന്റെ കൊച്ചു കുഞ്ഞുങ്ങളെ ദൈവത്തിന്റെ ഭവനത്തിലേക്ക് കൊണ്ടുവരികയും അവരെ ദൈവീക കാര്യങ്ങളില്‍ അഭ്യസിപ്പിക്കയും ചെയ്യും.
ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല (സദൃശ്യവാക്യങ്ങള്‍ 22:6).
നമ്മെ തെറ്റിദ്ധരിച്ച, നമ്മെ വേദനിപ്പിക്കയോ അല്ലെങ്കില്‍ തിരസ്കരിക്കയോ ചെയ്ത ആളുകളോടുള്ള ഒരു പരിഹാരമെന്ന നിലയില്‍ നമുക്ക് ഒരു പാഠം ഇവിടെയുണ്ട്. നാം എല്ലായിപ്പോഴും അവര്‍ക്ക് നല്ലത് ചെയ്യുവാനായി പരിശ്രമിക്കണം.
അവൻ ചെന്നു തന്റെ യജമാനനോട്: യിസ്രായേൽദേശക്കാരത്തിയായ പെൺകുട്ടി ഇന്നിന്നപ്രകാരം സംസാരിച്ചു എന്നു ബോധിപ്പിച്ചു. (2 രാജാക്കന്മാര് 5:4).
ഈ കൊച്ചുപെണ്‍കുട്ടി പറഞ്ഞതായ കാര്യങ്ങള്‍ രാജാവിന്റെ കൊട്ടാരത്തില്‍ പോലും എത്തി എന്നുള്ളതാണ് ഏറ്റവും സന്തോഷകരമായ വസ്തുത.അവളുടെ ശബ്ദം രാജാവിന്റെ കൊട്ടാരത്തില്‍ കേള്‍ക്കുവാന്‍ ഇടയായി.
ദൈവത്തിന്റെ ആത്മാവ് എന്നോട് പറയുന്നത് ഞാന്‍ കേട്ടു, "തങ്ങളുടെ ജീവിതത്തില്‍ ആധിക്യം പ്രാപിക്കുവാന്‍ വേദനയേയും, മുറിവിനേയും, അക്ഷമയേയും അനുവദിക്കുന്നത് നിരസിക്കുന്നവര്‍ - അവരുടെ ശബ്ദം സ്വാധീനത്തിന്റെ സ്ഥലങ്ങളില്‍ മുഴങ്ങുവാന്‍ ഇടയാകും. അവരുടെ സ്വരം തീര്‍ച്ചയായും രാജാക്കന്മാരുടെ മുമ്പാകെ കേള്‍ക്കപ്പെടും".
ഈ കൊച്ചുപെണ്‍കുട്ടി അവളുടെ ഹൃദയത്തില്‍ പകയും, വിദ്വേഷവും കൊണ്ടുനടന്നിരുന്നുവെങ്കില്‍, അവള് ഒരുപക്ഷേ ഇപ്രകാരം പറയുമായിരുന്നു, "ഈ നയമാനെന്ന മനുഷ്യന് എന്നെ എന്റെ കുടുംബത്തില്‍ നിന്നും വേര്‍പ്പെടുത്തി. ഇപ്പോള്‍ അവനു കുഷ്ഠരോഗമുണ്ട്, നല്ലകാര്യം. ദൈവം എനിക്കുവേണ്ടി ന്യായം വിധിച്ചിരിക്കുന്നു. ദൈവത്തിനു സ്തോത്രം". എന്നാല്‍, പകയും, പിണക്കവും, അക്ഷമയും കൊണ്ടുനടക്കുവാന്‍ അവള് വിസമ്മതിച്ചു. ഈ കാരണത്താലാണ് നയമാന് സൌഖ്യമായതും കര്‍ത്താവിങ്കലേക്ക് തിരിഞ്ഞതും.
9അങ്ങനെ നയമാൻ രഥത്തോടും കുതിരകളോടുംകൂടെ എലീശായുടെ വീട്ടുവാതിൽക്കൽ വന്നു നിന്നു. 10എലീശാ ആളയച്ചു: നീ ചെന്നു യോർദ്ദാനിൽ ഏഴുപ്രാവശ്യം കുളിക്ക; അപ്പോൾ നിന്റെ ദേഹം മുമ്പിലത്തെപ്പോലെയായി നീ ശുദ്ധനാകും എന്നു പറയിച്ചു. 11അപ്പോൾ നയമാൻ ഏറ്റവും ക്രുദ്ധിച്ചു പുറപ്പെട്ടു: അവൻതന്നെ പുറത്തുവന്ന് അടുത്തുനിന്ന് തന്റെ ദൈവമായ യഹോവയുടെ നാമത്തെ വിളിച്ചു പ്രാർഥിച്ച് തന്റെ കൈ ആ സ്ഥലത്തിന്മീതെ ആട്ടി ഇങ്ങനെ കുഷ്ഠരോഗിയെ സൗഖ്യമാക്കും എന്നു ഞാൻ വിചാരിച്ചു. 12ദമ്മേശെക്കിലെ നദികളായ അബാനയും പർപ്പരും യിസ്രായേൽദേശത്തിലെ എല്ലാ വെള്ളങ്ങളെക്കാളും നല്ലതല്ലയോ? എനിക്ക് അവയിൽ കുളിച്ചു ശുദ്ധനാകരുതോ എന്നു പറഞ്ഞ് അവൻ ക്രോധത്തോടെ പോയി. (2 രാജാക്കന്മാര് 5:9-12).
ഏലിശ പ്രവര്‍ത്തിക്കുമെന്ന് നയമാന് ചിന്തിച്ച അതേ രീതിയില്‍ ഏലിശ പ്രവര്‍ത്തിക്കാതിരുന്നതു നയമാനു പ്രയാസമായി മാറി. നയമാന് അവന്റെ അത്ഭുതത്തിന്റെ വളരെ അടുത്തായിരുന്നു, എന്നാല്‍ അവന് ഉള്ളില്‍ വിദ്വേഷം കൊണ്ടുനടന്നതുകൊണ്ട് അത് അവനു നഷ്ടപ്പെടാമായിരുന്നു.
തങ്ങളുടെ അത്ഭുതങ്ങളുടെ വളരെയധികം അടുത്തുവരെ എത്തുകയും പിന്നീട് അത് നഷ്ടമാക്കിക്കളയുകയും ചെയ്യുന്ന അനേകം വിശ്വാസികളുണ്ട് കാരണം വിദ്വേഷവും പകയും അവരെ കീഴ്പ്പെടുത്തുവാന്‍ അവര്‍ അനുവദിക്കുന്നു.
ഒരു ദിവസം നമുക്ക് ഒരു യോഗമുണ്ടായിരുന്നു, ആ സ്ഥലം മുഴുവനും നിറഞ്ഞുകവിഞ്ഞു. വാതിലിന്റെ അടുത്തുപോലും അക്ഷരാര്‍ത്ഥത്തില്‍ ഒട്ടും സ്ഥലമുണ്ടായിരുന്നില്ല. ഇടനാഴികളില്‍ ആളുകളെ ഉള്‍ക്കൊള്ളിക്കുവാന്‍ സന്നദ്ധസേവകര്‍ പരിശ്രമിച്ചു. ഒരു കുടുംബം വന്നിട്ട് നമ്മുടെ സന്നദ്ധസേവകരോട് പറഞ്ഞു. ഞങ്ങള്‍ തറയില്‍ ഇരിക്കുവാന് വേണ്ടി വന്നവരല്ല. ഇവിടെ സ്ഥലമില്ല എങ്കില്‍ പിന്നെ എന്തിനാണ് നിങ്ങള്‍ ഞങ്ങളെ വിളിച്ചത്? ഉന്നത വിദ്യാഭ്യാസമുള്ളവരും സമൂഹത്തില്‍ ഉന്നതമായ സ്ഥാനങ്ങള്‍ ഉള്ളവരും തറയിലായിരുന്നു ഇരുന്നത്. ആ ദിവസം ദൈവത്തിന്റെ ആത്മാവ് ശക്തിയോടെ ചലിച്ചു. ആ കുടുംബത്തിനു തങ്ങളുടെ വിദ്വേഷം കാരണം അവരുടെ അനുഗ്രഹങ്ങള്‍ നഷ്ടമായി.
ഒരു അടിയന്തിരമായ കാര്യത്തിനു നിങ്ങള്‍ ആശുപത്രിയില്‍ പോകുമ്പോള്‍, അത്ര നല്ലതല്ലാത്ത ഒരു ഇരിപ്പിടം അവര്‍ നിങ്ങള്‍ക്ക് ഇരിക്കുവാന് തന്നാല്‍ നിങ്ങളത് കാര്യമാക്കുമോ? ഇല്ല, അവിടുത്തെ പ്രധാന കാര്യം ഒരു ജീവന് രക്ഷപ്പെടണം, സൌഖ്യം ഉണ്ടാകണം എന്നുള്ളത് മാത്രമാണ്. ആഹാരം കഴിക്കാതെയും, വെള്ളം കുടിക്കാതെയും ആളുകള്‍ മണിക്കൂറുകളോളം ഓപ്പറേഷന് തീയറ്ററിന്റെ വെളിയില്‍ കാത്തുനില്ക്കും - അവരുടെ പ്രിയപ്പെട്ടവര്‍ രക്ഷപ്പെടും എന്നുള്ള പ്രതീക്ഷയോടെ മാത്രമാകുന്നു അവര്‍ അങ്ങനെ നില്‍ക്കുന്നത്.
Chapters