പ്രവാചകശിഷ്യന്മാരുടെ ഭാര്യമാരിൽ ഒരുത്തി എലീശായോടു നിലവിളിച്ചു: "നിന്റെ ദാസനായ എന്റെ ഭർത്താവു മരിച്ചുപോയി; നിന്റെ ദാസൻ യഹോവാഭക്തനായിരുന്നു എന്നു നിനക്കറിയാമല്ലോ; ഇപ്പോൾ കടക്കാരൻ എന്റെ രണ്ടു മക്കളെ പിടിച്ച് അടിമകളാക്കുവാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു". (2 രാജാക്കന്മാര് 4:1).
മോശെയുടെ ന്യായപ്രമാണ വ്യവസ്ഥയുടെ കീഴില്‍, ഒരു കടക്കാരനു തന്നോടു കടം വാങ്ങിയ വ്യക്തിയേയും അവന്റെ തലമുറയേയും അടിമയാക്കുവാനുള്ള അവകാശമുണ്ടായിരുന്നു. ജൂബിലി വര്‍ഷം വരെയാണ് അതിനു അനുമതിയുണ്ടായിരുന്നത് - അത് കടങ്ങള്‍ ഇളവുചെയ്യുന്ന സമയങ്ങളായിരുന്നു. കടങ്ങള്‍ അടിമത്ത്വത്തിലൂടെ വീട്ടുവാന് ഈ സംവിധാനം അനുവദിച്ചിരുന്നു.
എലീശാ അവളോട്: "ഞാൻ നിനക്കുവേണ്ടി എന്തു ചെയ്യേണം? പറക; വീട്ടിൽ നിനക്ക് എന്തുള്ളൂ എന്നു ചോദിച്ചു". ഒരു ഭരണി എണ്ണയല്ലാതെ അടിയന്റെ വീട്ടിൽ മറ്റൊന്നും ഇല്ല എന്ന് അവൾ പറഞ്ഞു. (2 രാജാക്കന്മാര് 4:2).
നമ്മുടെ പക്കല്‍ ലഭ്യമായിരിക്കുന്ന സമ്പത്തുകളെക്കാളും നമ്മുടെ ആവശ്യങ്ങള്‍ വലിയതായിരിക്കുന്ന തരത്തിലുള്ള സാഹചര്യങ്ങള്‍ നാം അഭിമുഖീകരിക്കുമ്പോള്‍, നമുക്ക് 'ഒന്നുമില്ല' എന്ന് തോന്നുന്നതിനെ നാം പലപ്പോഴും പറഞ്ഞുവിടും. എന്നാല്‍, 'ഒന്നുമല്ലാത്തതിനെ' അത്ഭുതങ്ങളാക്കി മാറ്റുന്നതില്‍ ദൈവം ശക്തനാകുന്നു എന്ന് ഓര്‍ക്കുന്നത് നിര്‍ണ്ണായകമായ കാര്യമാകുന്നു. 2 രാജാക്കന്മാര് 4:2ല്‍ പരാമര്‍ശിച്ചിരിക്കുന്നതുപോലെ, നമ്മുടെ ആവശ്യങ്ങള്‍ എന്തായിരുന്നാലും അത് നിറവേറ്റുവാന്‍ നമുക്കുള്ള ചെറിയ കാര്യങ്ങളെ വര്‍ദ്ധിപ്പിക്കുവാന്‍ ദൈവത്തിനു സാധിക്കും, അത് വളരെ ചെറിയയൊരു തുകയായിരിക്കാം, എളിയയൊരു താലന്തായിരിക്കാം, മാറ്റിവെച്ചിരിക്കുന്ന പ്രാര്‍ത്ഥനാ സമയമായിരിക്കാം, അല്ലെങ്കില്‍ ഉപവാസം പോലെയുള്ള നമ്മുടെ വ്യക്തിപരമായ ത്യാഗങ്ങള്‍ ആയിരിക്കാം. 'ഒന്നുമല്ല' എന്നത് ദൈവത്തിന്റെ കൈകളില്‍ ദൈവീക സമൃദ്ധിയിലേക്കുള്ള ആരംഭസ്ഥാനമാകുന്നു.
അതിന് അവൻ: നീ ചെന്നു നിന്റെ അയൽക്കാരോടൊക്കെയും വെറുമ്പാത്രങ്ങൾ വായ്പ വാങ്ങുക; പാത്രങ്ങൾ കുറവായിരിക്കരുത്. (2 രാജാക്കന്മാര് 4:3).
അവളുടെ വിശ്വാസത്താലും അനുസരണത്താലും, ദൈവ മനുഷ്യന് അവളൊടു നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ ചെയ്യുവാന്‍ അവള് തയ്യാറായി. ഈ തീരുമാനം, ഒരുപക്ഷേ അവളുടെ അയല്ക്കാര്ക്ക് പൂര്‍ണ്ണമായി മനസ്സിലായി കാണുകയില്ല മാത്രമല്ല അത് വിചിത്രവും അനാവശ്യവുമായ ചോദ്യങ്ങളെ കഷണിച്ചുവരുത്തുകയും ചെയ്തിട്ടുണ്ടാകാം. എന്നാല്‍, അവളുടെ സ്ഥിരമായ വിശ്വാസം ശക്തമായ സാമൂഹീക വൈഷമ്യങ്ങളെ അതിജീവിച്ചു, അങ്ങനെ ദൈവത്തിന്റെ പ്രവാചകനാല്‍ നല്കപ്പെട്ട യഹോവയുടെ വചനത്തിലുള്ള അചഞ്ചലമായ ആശ്രയത്തെ വെളിപ്പെടുത്തുകയും ചെയ്തു.
പിന്നെ നീയും നിന്റെ മക്കളും അകത്തു കയറി വാതിൽ അടച്ച് പാത്രങ്ങളിലൊക്കെയും പകർന്ന്, നിറഞ്ഞതു നിറഞ്ഞത് ഒരു ഭാഗത്തു മാറ്റിവയ്ക്കുക എന്നു പറഞ്ഞു. 5അവൾ അവനെ വിട്ടു ചെന്നു തന്റെ മക്കളോടുകൂടെ അകത്തു കടന്നു വാതിൽ അടച്ചു; അവർ അവളുടെ അടുക്കൽ പാത്രങ്ങളെ വച്ചുകൊടുക്കയും അവൾ പകരുകയും ചെയ്തു. (2 രാജാക്കന്മാര് 4:4-5).
പ്രാര്‍ത്ഥനയില്‍, സകലവിധമായ നിഷേധാത്മകമായ ശബ്ദത്തോടും, സംശയത്തോടും, മറ്റുള്ളവരുമായുള്ള താരതമ്യത്തോടും, നിങ്ങള്‍ വാതില്‍ അടയ്ക്കുമ്പോള്‍, ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ നിങ്ങളുടെ ജീവിതത്തിലേക്ക് പകരപ്പെടുവാനായി തുടങ്ങും. ഇങ്ങനെയുള്ള തടസ്സങ്ങളെ അടച്ചുക്കളയുന്നത് ദൈവവുമായുള്ള നിങ്ങളുടെ വ്യക്തിപരമായ ബന്ധത്തില്‍ ശ്രദ്ധ ചെലുത്തുന്നതിനായി ശക്തീകരിക്കും, കൂടുതല്‍ ശക്തമായ ഒരു ആത്മീക വളര്‍ച്ചയ്ക്കായി പരിപോഷിപ്പിക്കയും ചെയ്യും. നിങ്ങള്‍ നിങ്ങളെതന്നെ താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കയും കര്‍ത്താവിലുള്ള നിങ്ങളുടെ വിളിയുടേയും യാത്രയുടെയും വിശിഷ്ടതയെ പ്രോത്സാഹിപ്പിക്കുവാന്‍ ആരംഭിക്കയും ചെയ്യുമ്പോള്‍ അനുഗ്രഹത്തിന്റെ കവിഞ്ഞൊഴുക്ക് ആരംഭിക്കുന്നു.
6പാത്രങ്ങൾ നിറഞ്ഞശേഷം അവൾ തന്റെ മകനോട്: "ഇനിയും പാത്രം കൊണ്ടുവരിക എന്നു പറഞ്ഞു". അവൻ അവളോട്: "പാത്രം ഒന്നും ഇല്ല എന്നു പറഞ്ഞു". അപ്പോൾ എണ്ണ നിന്നുപോയി. 7അവൾ ചെന്നു ദൈവപുരുഷനോട് വസ്തുത അറിയിച്ചു. "നീപോയി എണ്ണ വിറ്റു കടം വീട്ടി ശേഷിപ്പുകൊണ്ടു നീയും മക്കളും ഉപജീവനം കഴിച്ചുകൊൾക എന്നു പറഞ്ഞു". (2 രാജാക്കന്മാര് 4:6-7).
അവള് പകരുന്നത് നിര്‍ത്തിയപ്പോള്‍ മാത്രമാണ് ആ എണ്ണ നിന്നുപോയത്, ദൈവത്തിന്റെ അനുഗ്രഹത്തിന്റെ ഒഴുക്ക് നമ്മുടെ വിശ്വാസത്തിന്റെ തുടര്‍മാനമായ പ്രവര്‍ത്തിയുമായി ബന്ധിപ്പിച്ചിരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
നമ്മുടെ പ്രയത്നം അനുമോദിക്കപ്പെടുമോ അതോ അവഗണിക്കപ്പെടുമോ എന്ന് നോക്കാതെ ഉത്സാഹത്തോടെ മറ്റുള്ളവര്‍ക്ക് കൊടുക്കുന്നതിന്റെയും അവരെ സേവിക്കുന്നതിന്റെയും പ്രാധാന്യത്തെ ഇത് വ്യക്തമാക്കുന്നു. നാം തിരസ്കരണമോ ത്യജിക്കപ്പെടലോ അഭിമുഖീകരിക്കുമ്പോള്‍, നമ്മുടെ സ്നേഹവും സേവനവും പകര്‍ന്നുകൊടുക്കുന്നത് നിര്‍ത്തുവാനും അതില്‍ നിന്നും പിന്മാറുവാനുമായി പരീക്ഷിക്കപ്പെട്ടേക്കാം. എന്നാല്‍, അങ്ങനെ ചെയ്യുമ്പോള്‍, നമ്മുടെ ജീവിതത്തിലേക്കുള്ള അനുഗ്രഹത്തിന്റെ ഒഴുക്കിനെ നാം ഫലപ്രദമായി തടയുകയാണ് ചെയ്യുന്നത്.
ഓര്‍ക്കുക, അത്ഭുതത്തിന്റെ അളവ് വിധവയുടെ വിശ്വാസത്തോടെയുള്ള മുന്പ്രവര്ത്തിയുമായി ബന്ധിക്കപ്പെട്ടിരുന്നു - എത്ര പാത്രങ്ങള്‍ അവള് വായ്പ വാങ്ങിയിരുന്നു എന്നതില്‍. അവള്‍ക്കു ലഭിച്ച ആ എണ്ണയുടെ വര്‍ദ്ധനവ് അവളുടെ കടം വീട്ടുക മാത്രമല്ല മറിച്ച് അവളുടെ ഭാവി ജീവിതത്തിനു ഉതകുന്നതാണെന്ന് ഉറപ്പാക്കി. അവള് കുറേക്കൂടി പാത്രങ്ങള്‍ വായ്പയായി വാങ്ങിയിരുന്നുവെങ്കില്, അതിനനുസരിച്ച് അവളുടെ അനുഗ്രഹങ്ങള്‍ വര്‍ദ്ധിക്കുമായിരുന്നു; അവള് കുറച്ചുമാത്രം പാത്രമാണ് വായ്പ വാങ്ങിയതെങ്കില്‍ അവള്‍ക്കു അല്പം മാത്രമേ ലഭിക്കുകയുള്ളൂ.
ആകയാല്‍, മറ്റുള്ളവരുടെ പ്രതികരണങ്ങള്‍ക്ക് അപ്പുറമായി നമ്മുടെ വരങ്ങളും സേവനങ്ങളും പകരുന്നത് തുടരുക എന്നത് നിര്‍ണ്ണായകമായ കാര്യമാകുന്നു. അങ്ങനെ ചെയ്യുന്നതില്‍ കൂടി ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ നമ്മുടെ ജീവിതത്തിലേക്ക് ഒഴുകുവാനായി നാം വാതില്‍ തുറന്നുവെക്കുകയാണ് ചെയ്യുന്നത്. കൊടുക്കുന്ന ഓരോ പ്രവര്‍ത്തികളും - അത് അംഗീകരിക്കപ്പെട്ടാലും ഇല്ലെങ്കിലും - ഭാവിയിലെ അത്ഭുതങ്ങള്‍ക്കുള്ള വിത്ത് വിതയ്ക്കുകയാണ്. കൊടുക്കുന്നതിലുള്ള നമ്മുടെ നിസംഗതയാല്‍ ദൈവത്തിന്റെ അനുഗ്രഹങ്ങളെ നാം പരിമിതപ്പെടുത്തരുത്. പകരമായി, 'കൊടുപ്പിന്, എന്നാല്‍ നിങ്ങള്‍ക്ക് കിട്ടും' എന്നത് കേവലം ഒരു വാഗ്ദത്തം മാത്രമല്ല മറിച്ച് അത് ഒരു ദൈവീകമായ തത്വമാകുന്നു എന്നറിഞ്ഞുകൊണ്ട്, ഉപാധികളില്ലാതെ കൊടുക്കുവാന്‍ നമുക്ക് പരിശ്രമിക്കാം.
8ഒരു ദിവസം എലീശാ ശൂനേമിലേക്കു പോയി; അവിടെ ധനികയായൊരു സ്ത്രീ ഉണ്ടായിരുന്നു; അവൾ അവനെ ഭക്ഷണത്തിനു വരേണം എന്നു നിർബന്ധിച്ചു. പിന്നത്തേതിൽ അവൻ ആ വഴി പോകുമ്പോഴൊക്കെയും ഭക്ഷണത്തിന് അവിടെ കയറും. 9അവൾ തന്റെ ഭർത്താവിനോട്: നമ്മുടെ വഴിയായി കൂടെക്കൂടെ കടന്നുപോകുന്ന ഈയാൾ വിശുദ്ധനായൊരു ദൈവപുരുഷൻ എന്നു ഞാൻ കാണുന്നു. 10നാം ചുവരോടുകൂടിയ ചെറിയൊരു മാളികമുറി പണിതുണ്ടാക്കുക; അതിൽ അവന് ഒരു കട്ടിലും ഒരു മേശയും ഒരു നാല്ക്കാലിയും ഒരു നിലവിളക്കും വയ്ക്കുക; അവൻ നമ്മുടെ അടുക്കൽ വരുമ്പോൾ അവന് അവിടെ കയറി പാർക്കാമല്ലോ എന്നു പറഞ്ഞു. (2 രാജാക്കന്മാര് 4:8-10).
പ്രവാചകനായ എലിശായ്ക്കുവേണ്ടി തന്റെ ഭവനത്തില്‍ ഒരു മുറി ഒരുക്കികൊണ്ട് ശൂനേം കാരത്തിയായ സ്ത്രീ ദൈവത്തിന്റെ വേലയോടുള്ള തന്റെ ആഴമായ ആദരവ് വെളിപ്പെടുത്തുകയുണ്ടായി, അത് അവളുടെ ജീവിതത്തില്‍ ദൈവത്തിന്റെ സാന്നിധ്യത്തിനുള്ള സ്ഥാനം സൃഷ്ടിക്കുന്നതിനെയാണ് സാദൃശീകരിക്കുന്നത്. അത് കേവലം ഭൌതീകമായ ഒരു സ്ഥലം ഉണ്ടാക്കുന്നത് മാത്രമല്ല മറിച്ച് ലോകത്തിന്റെ കാര്യങ്ങളെക്കാള്‍ ഉപരിയായി ആത്മീകമായ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്.
നാമെല്ലാവരും ശ്രദ്ധിക്കേണ്ടതായ കാര്യം ഇതാകുന്നു: നമ്മളുടേതായ ജീവിതത്തില്‍ കര്‍ത്താവിന്റെ വേലയ്ക്കായി ഇതുപോലെയുള്ള മുറികള്‍ നാം ഉണ്ടാക്കുന്നുണ്ടോ? ദൈവത്തിന്റെ സാന്നിധ്യത്തെ ആലിംഗനം ചെയ്യുവാനും അവന്റെ ഹിതം മുമ്പോട്ടു കൊണ്ടുപോകുവാനും നാം നമ്മുടെ സമയവും, ഊര്‍ജ്ജവും, സമ്പത്തുകളും സമര്‍പ്പിച്ചിട്ടുണ്ടോ? അങ്ങനെ ചെയ്യുന്നതിനു ദൈവത്തിന്റെ അഭിഷേകത്തെ ഉള്കൊള്ളിക്കുവാന് ബോധപൂര്‍വ്വമായ ഒരു പരിശ്രമം ആവശ്യമാണ്, മാത്രമല്ല അവന്റെ ദൈവീകമായ മാര്ഗ്ഗദര്ശനങ്ങള് നമ്മുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും സ്വാഗതം ചെയ്യണം. ശുനേം കാരത്തിയായ സ്ത്രീ തന്റെ ആതിഥ്യമര്യാദക്ക് പ്രതിഫലമായി അനുഗ്രഹങ്ങള്‍ അനുഭവിച്ചതുപോലെ, ദൈവത്തിന്റെ അഭിഷേകത്തിനു ഇടം നല്കുമ്പോള്, നമുക്കും, ദൈവീകമായ പ്രതിഫലങ്ങള്‍ പ്രാപിക്കുവാന്‍ സാധിക്കും.
എന്നാൽ അവൾക്കുവേണ്ടി എന്തു ചെയ്യാമെന്ന് അവൻ ചോദിച്ചതിനു ഗേഹസി: അവൾക്കു മകനില്ലല്ലോ; അവളുടെ ഭർത്താവു വൃദ്ധനും ആകുന്നു എന്നു പറഞ്ഞു. (2 രാജാക്കന്മാര് 4:14).
ഏലിശ ശക്തനായ ഒരു പ്രവാചകന് ആയിരുന്നിട്ടു പോലും, ഒരു മകനുവേണ്ടിയുള്ള ശുനേംകാരത്തിയുടെ ആഗ്രഹത്തെ സംബന്ധിച്ച് അവനു അറിവുണ്ടായിരുന്നില്ല. ദൈവത്തിന്റെ സന്ദേശവാഹകര്‍ സര്വ്വജ്ഞാനികളല്ല എന്ന വസ്തുത ഇത് വെളിവാക്കുന്നു. അവരില്‍ നിന്നും ചില കാര്യങ്ങള്‍ മറച്ചുവെക്കപ്പെട്ട നിലയില്‍ അവശേഷിക്കും. നമ്മുടെ ആഴമായ ആഗ്രഹങ്ങള്‍ ദൈവത്തിനു മാത്രമേ അറിയുവാന്‍ സാധിക്കുകയുള്ളൂ.
16അപ്പോൾ അവൻ: വരുന്ന ആണ്ടിൽ ഈ സമയമാകുമ്പോഴേക്ക് നീ ഒരു മകനെ അണച്ചുകൊള്ളും എന്നു പറഞ്ഞു. അതിന് അവൾ: അല്ല, ദൈവപുരുഷനായ എന്റെ യജമാനനേ, അടിയനോടു ഭോഷ്കു പറയരുതേ എന്നു പറഞ്ഞു. 17ആ സ്ത്രീ ഗർഭം ധരിച്ചു പിറ്റേ ആണ്ടിൽ എലീശാ അവളോടു പറഞ്ഞ സമയത്തുതന്നെ ഒരു മകനെ പ്രസവിച്ചു. (2 രാജാക്കന്മാര് 4:16-17).
വന്ധ്യയായിരുന്ന ഈ സ്ത്രീയ്ക്ക് ലഭിച്ച ഒരു മകനെക്കുറിച്ചുള്ള വാഗ്ദത്തം ഒരിക്കലും സങ്കല്പ്പിക്കുവാന് സാധിക്കാത്ത ഒരു ദാനമായി തോന്നി. പൌരാണീക ലോകത്തില്‍, വന്ധ്യത എന്നത് സ്ത്രീകള്‍ സഹിക്കേണ്ടതായി വന്ന കഠിനമായ ദുഷ്കീര്ത്തിയായിരുന്നു, അത് പലപ്പോഴും വലിയ ദുഃഖങ്ങള്‍ക്കും ഒറ്റപ്പെടുത്തലിനും കാരണമാകാറുണ്ട്. ഈ ദൈവീകമായ വാഗ്ദത്തം ഒരു പൈതലിനു വേണ്ടിയുള്ള അവളുടെ ആഴമായ ആഗ്രഹം നിറവേറ്റുക മാത്രമല്ല, മറിച്ച് അവളുടെ വന്ധ്യതയുമായി ബന്ധപ്പെട്ട സാമൂഹീകമായ അപമാനങ്ങളെയും അത് തുടച്ചുനീക്കുന്നതായിരുന്നു.
ദൈവത്തിന്റെ പ്രവാചകനു ഭൌതീകമായ കാര്യങ്ങള്‍ ഉദാരമനസ്കതയോടെ നല്കിയ ആ സ്ത്രീ ഇപ്പോള്‍ പ്രവാചകന്റെ ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ടു. ദൈവനാമത്തിനുവേണ്ടി നിങ്ങള്‍ ചെയ്തത് യാതൊന്നും അവന് ഒരിക്കലും മറന്നുക്കളയുകയില്ല.
അപ്പോൾ അവൾ കയറിച്ചെന്ന് അവനെ ദൈവപുരുഷന്റെ കട്ടിലിന്മേൽ കിടത്തി വാതിൽ അടച്ചു പുറത്തിറങ്ങി. (2 രാജാക്കന്മാര് 4:21).
ആ സ്ത്രീയുടെ വിശ്വാസം അചഞ്ചലവും ശക്തവുമായിരുന്നു. അവളുടെ മകന്റെ മരണശേഷം, അവന്റെ അടക്കത്തിനുള്ള കാര്യങ്ങള്‍ ഒരുക്കുന്നതിനു പകരം അവള് അവന്റെ പുനരുത്ഥാനത്തിനുള്ള കാര്യങ്ങളെ തയ്യാറാക്കി. അവളുടെ ദൃഢവിശ്വാസം ഉദ്ഭവിച്ചത് സാരേഫാത്തിലെ വിധവയുടെ മകനെ ഏലിയാവ് ഉയര്പ്പിച്ചതിനെ പറ്റി സംശയലേശമെന്യേ അവള് കേട്ടതായ കഥയില്‍ നിന്നുമായിരുന്നു.
ദൈവപുരുഷൻ: "അവളെ വിടുക; അവൾക്കു വലിയ മനോവ്യസനം ഉണ്ട്; യഹോവ അത് എന്നെ അറിയിക്കാതെ മറച്ചിരിക്കുന്നു എന്നു പറഞ്ഞു". (2 രാജാക്കന്മാര് 4:27).
ഇത് രണ്ടാം പ്രാവശ്യമാണ് ദൈവം കാര്യങ്ങളെ ഏലിശയ്ക്ക് വെളിപ്പെടുത്തി കൊടുക്കാതെ മറച്ചുവെക്കുന്നത്. ആദ്യത്തെ സമയത്ത് ശുനേംകാരത്തിയായ സ്ത്രീയ്ക്ക് മക്കളില്ല എന്ന കാര്യം ദൈവം പ്രവാചകനായ ഏലിശയോടു പറഞ്ഞില്ലായിരുന്നു, രണ്ടാമത്തെ സംഭവം ആ സ്ത്രീയുടെ മകന് മരിച്ചപ്പോള്‍ ആയിരുന്നു.
32എലീശാ വീട്ടിൽ വന്നപ്പോൾ തന്റെ കട്ടിലിന്മേൽ ബാലൻ മരിച്ചുകിടക്കുന്നതു കണ്ടു. 33താനും ബാലനും മാത്രം അകത്ത് ഉണ്ടായിരിക്കെ അവൻ വാതിൽ അടച്ചു യഹോവയോടു പ്രാർഥിച്ചു. (2 രാജാക്കന്മാര് 4:32-33).
പ്രവാചകനായിരുന്ന ഏലിശ, തന്റെ യജമാനനായ ഏലിയാവ് ചെയ്തതായ അത്ഭുതകരമായ പ്രവര്‍ത്തികള്‍ക്കു നേരിട്ട് സാക്ഷ്യം വഹിക്കുകയും അനുഭവിക്കയും ചെയ്തതുനിമിത്തം സുസ്ഥിരമായ വിശ്വാസമുള്ള ഒരു മനുഷ്യനായിരുന്നു. ശുനേംകാരത്തിയായ സ്ത്രീയുടെ മകന്റെ ജീവനില്ലാത്ത ശരീരത്തിന്റെ മുമ്പാകെ നില്ക്കുമ്പോള് ഈ സ്വാധീനം സുപ്രധാനമായിരുന്നു. നിരാശയുടെ മുഖത്ത്, ഏലിശ ശക്തമായ വിശ്വാസത്തെ പ്രഖ്യാപിച്ചു. സമാനമായ സാഹചര്യത്തില്‍, എലിയാവില് കൂടി ദൈവം ഇങ്ങനെയുള്ള അത്ഭുതങ്ങള്‍ ചെയ്തിട്ടുണ്ട് എന്ന് അവന് അറിഞ്ഞിരുന്നു (1 രാജാക്കന്മാര് 17:20-23).
എന്നിരുന്നാലും, അവന്റെ വിശ്വാസം പൂര്‍ണ്ണമായും അവന്റെ കഴിഞ്ഞകാല അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ലായിരുന്നു. ആ മകനെ മരണത്തില്‍ നിന്നും ഉയര്‍പ്പിക്കാനുള്ള ദൈവത്തിന്റെ ആഗ്രഹത്തെ മനസ്സിലാക്കിയ, ഒരു ആത്മീക അവബോധത്തിന്റെ വിവേചനവും ഏലിശയ്ക്ക് ഉണ്ടായിരുന്നു. തന്റെ യജമാനനില്‍ നിന്നും താന്‍ പഠിച്ചതായ വിശ്വാസത്തിലും തന്റെതായ ആത്മീക അവബോധത്തിലും, ദൈവത്തിന്റെ ശക്തിയിലും നന്മയിലും മുഴുവനായി ആശ്രയിച്ചുകൊണ്ട്, അവന് ചാരുവാന്‍ ഇടയായി. എലിശായുടെ തീക്ഷ്ണമായ പ്രാര്‍ത്ഥന അവന്റെ വിശ്വാസത്തിന്റെ ഒരു അടയാളമായിരുന്നു - കഴിഞ്ഞകാല തെളിവുകളില്‍ വേരുറച്ചതും എന്നാല്‍ നിലവിലെ ദൈവീകമായ മാര്‍ഗദര്‍ശനത്തിലേക്ക് തുറന്നിരിക്കുന്നതുമായ ഒരു വിശ്വാസം.
38അനന്തരം എലീശാ ഗില്ഗാലിൽ പോയി; അന്നു ദേശത്തു ക്ഷാമം ഉണ്ടായിരുന്നു; പ്രവാചകശിഷ്യന്മാർ അവന്റെ മുമ്പിൽ ഇരിക്കുമ്പോൾ അവൻ തന്റെ ബാല്യക്കാരനോട്: "നീ വലിയ കലം അടുപ്പത്തുവച്ച് പ്രവാചകശിഷ്യന്മാർക്കു പായസം ഉണ്ടാക്കുക എന്നു പറഞ്ഞു". (2 രാജാക്കന്മാര് 4:38).
38-ാം വാക്യത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന ക്ഷാമം ഒരുപക്ഷേ 2 രാജാക്കന്മാര് 8:1-3 വരെയുള്ള ഭാഗത്ത് പറഞ്ഞിരിക്കുന്ന ഏഴു വര്‍ഷത്തെ ക്ഷാമമായിരിക്കാം.
39ഒരുത്തൻ ചീര പറിപ്പാൻ വയലിൽ ചെന്ന് ഒരു കാട്ടുവള്ളികണ്ട് മടിനിറയെ പേച്ചുര പറിച്ചു കൊണ്ടുവന്നു; അവർ അറിയായ്കയാൽ അരിഞ്ഞു പായസക്കലത്തിൽ ഇട്ടു. 40അവർ അത് ആളുകൾക്കു വിളമ്പി; അവർ പായസം കുടിക്കുമ്പോൾ നിലവിളിച്ചു; ദൈവപുരുഷനായുള്ളോവേ കലത്തിൽ മരണം എന്നു പറഞ്ഞു. (2 രാജാക്കന്മാര് 4:39-40).
2 രാജാക്കന്മാര് 4:39-40 വരെയുള്ള വേദഭാഗത്തില്‍ പറഞ്ഞിരിക്കുന്ന വയല്‍ എന്നത് വേദപുസ്തക കാലത്തിലുണ്ടായിരുന്ന പ്രദേശങ്ങളിലെ കാട്ടുവെള്ളരിക്ക വളരുന്ന ഇടമാണെന്ന് വിശ്വസിക്കപ്പെടുന്നു. ചെറിയ അളവില്‍ വയറ്റില്‍ ചെന്നാല്‍ പോലും, അതിന്റെ കഠിനമായ കൈയ്പ്പ് നിമിത്തം വയറ്റില്‍ അസ്വസ്ഥത ഉണ്ടാക്കുന്നു, മാത്രമല്ല അത് വലിയ അളവില്‍ ഉദരത്തില്‍ ചെന്നാല്‍, മാരകമായ ദഹനസംബന്ധമായ പ്രശ്നങ്ങളിലേക്കും മരണത്തിലേക്കും അത് നയിക്കുവാന്‍ ഇടയാക്കും.
അവർക്കു കുടിപ്പാൻ കഴിഞ്ഞില്ല. മാവു കൊണ്ടുവരുവിൻ എന്ന് അവൻ പറഞ്ഞു അതു കലത്തിൽ ഇട്ടു: ആളുകൾക്കു വിളമ്പിക്കൊടുക്ക എന്നു പറഞ്ഞു. പിന്നെ ദൂഷ്യമായുള്ളതൊന്നും കലത്തിൽ ഉണ്ടായിരുന്നില്ല. (2 രാജാക്കന്മാര് 4:41).
ആത്മീകമായ വളര്‍ച്ചയ്ക്കും പരിപോഷണത്തിനും ഉതകുന്നതായ വിലയേറിയ തത്വങ്ങളാണ് ഇത് വെളിപ്പെടുത്തുന്നത്. പാത്രത്തില്‍ വീണ വിഷമുള്ള വസ്തു എടുത്തുമാറ്റുവാന്‍ പരിശ്രമിക്കുനതിനു പകരം, ഏലിശ ആരോഗ്യകരമായ ചിലത് അതില്‍ ചേര്‍ക്കുവാന്‍ തയ്യാറായി - അത് മാവ് ആയിരുന്നു. ഇത് അപകടകരമായ പായസത്തെ ജീവന് നിലനിര്‍ത്തുന്ന ഭക്ഷണപദാര്‍ത്ഥമാക്കി മാറ്റി. ശക്തമായ ഒരു ആത്മീക പദ്ധതി ഇത് വെളിപ്പെടുത്തുന്നു: ഹാനികരമായ ഘടകങ്ങളെ അഥവാ മിഥ്യയായ വിശ്വാസങ്ങളെ (തീര്‍ച്ചയായും അത് ചെയ്യുവാന്‍ അവസരം ഉണ്ടാകണം), കേവലം നീക്കം ചെയ്യുവാന്‍ ശ്രമിക്കുമ്പോള്‍ തന്നെ, നല്ലതും. ആരോഗ്യകരവുമായതും, ആത്മീകമായി പോഷകമുള്ളതുമായ കാര്യങ്ങളെ സാധ്യമാകുന്നിടത്തോളം നിറയ്ക്കുന്നതില്‍ നാം ശ്രദ്ധ കേന്ദ്രീകരിക്കണം.
യോഹന്നാന് 6:35 ല്‍ കര്‍ത്താവായ യേശുവിനെ ജീവന്റെ അപ്പമായി വെളിപ്പെടുത്തിയിരിക്കുന്നു. ആകയാല്‍, ശ്രദ്ധാകേന്ദ്രം അവനിലും ജീവന് നല്കുന്ന അവന്റെ വചനത്തിലും ആയിരിക്കണം. നമ്മുടെ വിശ്വാസവും, ചിന്തകളും, ധ്യാനവും ക്രിസ്തുവില്‍ കേന്ദ്രീകരിക്കുന്നതില്‍ കൂടി, ഒരിക്കല്‍ ഹാനികരമായിരുന്നതായ കാര്യങ്ങളെ പ്രയോജനമുള്ളതായും ജീവന് നല്കുന്നതായുമാക്കി മാറ്റുവാന്‍ നമുക്ക് സാധിക്കും. തെറ്റായ ഉപദേശത്തിന്റെ 'വിഷം' അഥവാ വഴിതെറ്റിയുള്ള പഠിപ്പിക്കലുകള്‍ ക്രിസ്തുവിന്റെ സമ്പുഷ്ടവും ജീവന് ഉറപ്പിക്കുന്നതുമായ സന്ദേശത്താല്‍ നിര്‍വീര്യമാക്കപ്പെടും. യേശുവിന്റെ ജീവന് നല്കുന്ന ഉപദേശങ്ങളില്‍ നാം എത്ര അധികമായി ആഴ്ന്നിറങ്ങുന്നുവോ, അത്രയും കുറവ് സാദ്ധ്യത മാത്രമേ ഹാനികരമായ ഘടകങ്ങള്‍ക്ക് ഉണ്ടാവുകയുള്ളൂ. ആത്മീകമായ പുതുക്കത്തിനുള്ള ഒരു ദൈവീകമായ പ്രക്രിയയാണിത്, മരണംനിറഞ്ഞ പായസത്തെ ഭക്ഷിക്കുവാന്‍ സുരക്ഷിതമാക്കി മാറ്റികൊണ്ട് ഏലിശ ചെയ്ത അത്ഭുതകരമായ ആ സംഭവത്തിനു സമാനമായ ഒരു മാറ്റം.
42അനന്തരം ബാൽ-ശാലീശയിൽനിന്ന് ഒരാൾ ദൈവപുരുഷന് ആദ്യഫലമായിട്ട് ഇരുപതു യവത്തപ്പവും മലരും പൊക്കണത്തിൽ കൊണ്ടുവന്നു. ജനത്തിന് അതു തിന്മാൻ കൊടുക്ക എന്ന് അവൻ കല്പിച്ചു. 43അതിന് അവന്റെ ബാല്യക്കാരൻ: ഞാൻ ഇതു നൂറു പേർക്ക് എങ്ങനെ വിളമ്പും എന്നു പറഞ്ഞു. അവൻ പിന്നെയും: ജനത്തിന് അതു തിന്മാൻ കൊടുക്ക; അവർ തിന്നുകയും ശേഷിപ്പിക്കയും ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. 44അങ്ങനെ അവൻ അവർക്കു വിളമ്പിക്കൊടുത്തു; യഹോവയുടെ വചനപ്രകാരം അവർ തിന്നുകയും ശേഷിപ്പിക്കയും ചെയ്തു. (2 രാജാക്കന്മാര് 4:42-44).
യവത്തപ്പത്തിന്റെ ചെറിയൊരു ശേഖരം കൊണ്ട് പ്രവാചകനായ ഏലിശ 100 പുരുഷന്മാരെ പോഷിപ്പിക്കുന്നു, ഇത് കര്‍ത്താവായ യേശു ചെയ്ത അത്ഭുതങ്ങളുമായി താരതമ്യമുണ്ടെന്നുള്ളത് അനിഷേധ്യമായ വസ്തുതയാകുന്നു, പ്രത്യേകിച്ച് യേശു പതിനായിരങ്ങളെ പോഷിപ്പിച്ചത്. ഈ സമാനത ക്രിസ്തുവിന്റെ മുന്ഗാമിയെന്ന നിലയിലെ അഥവാ "ക്രിസ്തുവിനെപോലെ" എന്നതിന്റെ എലിശായുടെ പങ്കിനെ അടിവരയിടുന്നു, അതുപോലെയുള്ള ദൈവീകമായ സ്വഭാവങ്ങളെയും പ്രവര്‍ത്തികളെയുമാണ് വിവരിക്കുന്നത്.
ആയിരങ്ങളെ പോഷിപ്പിക്കുവാന്‍ കര്‍ത്താവായ യേശു അത്ഭുതകരമായി അഞ്ചു അപ്പത്തെ വര്‍ദ്ധിപ്പിച്ചതുപോലെ, എലിശായും, ദൈവത്തിന്റെ ശക്തിയാല്‍, ലഭ്യമായിരുന്ന കുറച്ചു യവത്തപ്പം കൊണ്ട് 100 പുരുഷന്മാരെ പോഷിപ്പിക്കുന്നു, അങ്ങനെ തന്റെ ജനത്തിനുവേണ്ടിയുള്ള ദൈവത്തിന്റെ കരുതലും ശ്രദ്ധയും വെളിപ്പെടുത്തുന്നു. എലിശായുടെ ജീവിതത്തിലെ ഈ സംഭവം പഴയനിയമ കണക്കുകളും മിശിഹായുടെ വരവും തമ്മിലുള്ള ബന്ധത്തെ ബലപ്പെടുത്തുന്നു, അങ്ങനെ ജനങ്ങളെ കര്‍ത്താവായ യേശുക്രിസ്തു എന്ന വ്യക്തിയ്ക്കു വേണ്ടിയും തന്റെ ശുശ്രൂഷയ്ക്കു വേണ്ടിയും ഒരുക്കുന്നു.
Chapters