എലീശാപ്രവാചകൻ ഒരു പ്രവാചകശിഷ്യനെ വിളിച്ച് അവനോടു പറഞ്ഞത്: നീ അരകെട്ടി ഈ തൈലപാത്രം എടുത്തുകൊണ്ട് ഗിലെയാദിലെ രാമോത്തിലേക്കു പോക. (2 രാജാക്കന്മാര് 9:1).
വേദപുസ്തകം നമ്മോടു പോകുവാനായി കല്‍പ്പിച്ചിരിക്കുന്നു. എന്നാല്‍ നാം പോകുന്നതിനു മുമ്പ്, നാം "നമ്മെത്തന്നെ തയ്യാറാക്കേണ്ടത്" ആവശ്യമാണ്. പ്രവാചക ശിഷ്യന് തൈലപാത്രം എടുത്തു പുറപ്പെടുന്നതിനുമുന്പ്, തന്നെത്തന്നെ അതിനായി ഒരുക്കുവാന്‍ അവനോടു പറഞ്ഞു. ഒരുക്കത്തിനായുള്ള പ്രധാനപ്പെട്ട തത്വം ഒരിക്കലും അവഗണിക്കരുത്.
യേഹൂ തന്റെ യജമാനന്റെ ഭൃത്യന്മാരുടെ അടുക്കൽ പുറത്തു വന്നപ്പോൾ ഒരുത്തൻ അവനോട്: എന്താകുന്നു വിശേഷം? ആ ഭ്രാന്തൻ നിന്റെ അടുക്കൽ വന്നതെന്തിന്? എന്നു ചോദിച്ചു. (2 രാജാക്കന്മാര് 9:11).
ആ കാലങ്ങളില്‍ പ്രവാചകന്മാര് നന്നായി പരിഗണിക്കപ്പെട്ടിരുന്നില്ല. അവരെ ഭ്രാന്തന്മാര് എന്നും വിളിച്ചിരുന്നു.
ഉടനെ അവർ ബദ്ധപ്പെട്ട് ഓരോരുത്തൻ താന്താന്റെ വസ്ത്രം എടുത്തു കോവണിപ്പടികളിന്മേൽ അവന്റെ കാല്ക്കൽ വിരിച്ചു. കാഹളം ഊതി: യേഹൂ രാജാവായി എന്നു പറഞ്ഞു. (2 രാജാക്കന്മാര് 9:13).
പ്രവാചകന്മാര്ക്ക് ഉയര്‍ന്ന ബഹുമാനം നല്കപ്പെട്ടിരുന്നില്ല എങ്കിലും, അവരുടെ സന്ദേശങ്ങള്‍ വലിയ നിലയില്‍ അംഗീകരിക്കപ്പെട്ടിരുന്നു.
യേഹൂ യിസ്രായേലിൽ വന്നത് ഈസേബെൽ കേട്ടിട്ടു തന്റെ കണ്ണിൽ മഷിയെഴുതി തല ചീകി മിനുക്കിക്കൊണ്ടു കിളിവാതിൽക്കൽക്കൂടി നോക്കി. (2 രാജാക്കന്മാര് 9:30).
അവളുടെ മകന് നഷ്ടമായപ്പോള്‍ അവനെയോര്‍ത്ത് വിലപിക്കേണ്ടതിനു പകരം അവനെ കൊന്നവന്റെ പ്രീതി സമ്പാദിക്കുവാന്‍ വേണ്ടി അവള് പോയി. ആകയാല്‍, ഈസേബെൽ തന്റെ കണ്ണിൽ മഷിയെഴുതുവാനുള്ള കാരണം എന്തായിരുന്നു?
അവള് യേഹുവിനെ വശീകരിച്ച് അവന്റെ ഭാര്യയാകുവാന് ആഗ്രഹിച്ചതാണെന്നാണ് ഒരു അഭിപ്രായം. പിന്നീട് വേദപുസ്തകത്തില്‍ വശീകരിക്കുന്നവളായി തന്നെ കാണുന്നതുകൊണ്ട് ഈ അഭിപ്രായം ബലപ്പെട്ടതുമാണ്. വെളിപ്പാട് 2:20 പറയുന്നു, "എങ്കിലും താൻ പ്രവാചകി എന്നു പറഞ്ഞു ദുർന്നടപ്പ് ആചരിപ്പാനും വിഗ്രഹാർപ്പിതം തിന്മാനും എന്റെ ദാസന്മാരെ ഉപദേശിക്കയും തെറ്റിച്ചുകളകയും ചെയ്യുന്ന ഈസേബെൽ എന്ന സ്ത്രീയെ നീ അനുവദിക്കുന്നു എന്നൊരു കുറ്റം നിന്നെക്കുറിച്ചു പറവാൻ ഉണ്ട്".
യേഹൂ പടിവാതിൽ കടന്നപ്പോൾ അവൾ: യജമാനനെ കൊന്നവനായ സിമ്രിക്ക് സമാധാനമോ എന്നു ചോദിച്ചു. (2 രാജാക്കന്മാര് 9:31).
എന്തുകൊണ്ടാണ് ഈസേബെൽ യേഹുവിനെ "സിമ്രി" എന്ന് വിളിക്കുന്നത്?
സിമ്രി ഏഴു ദിവസങ്ങള്‍ മാത്രമേ ഭരണം നടത്തിയുള്ളൂ. (1 രാജാക്കന്മാര് 16:15-20). യേഹുവിനും സിമ്രിക്കും തമ്മില്‍ ധാരാളം സാമ്യങ്ങള്‍ ഉണ്ടായിരുന്നു: രണ്ടുപേരും സൈന്യത്തിന്റെ അധിപന്മാരായിരുന്നു (1 രാജാക്കന്മാര് 16:9; 2 രാജാക്കന്മാര് 9:5), മാത്രമല്ല അവര്‍ രണ്ടുപേരും തങ്ങളുടെ മുന്‍ഗാമികളെ കൊന്നുകൊണ്ട് സിംഹാസനം നേടിയെടുത്തവര്‍ ആകുന്നു.
രസകരമായി, സിമ്രി കൊല്ലപ്പെട്ടത്, ഈസേബെലിന്റെ ഭര്‍ത്താവായിരുന്ന ആഹാബിന്റെ പിതാവായ ഒമ്രിയാല് ആയിരുന്നു. ആകയാല്‍ യേഹുവിനെ സിമ്രിയെന്നു വിളിക്കുന്നതില്‍ കൂടി അവള് പറയുന്നത്, "നീ ഒരാഴ്ച മാത്രമേ ഭരിക്കുകയുള്ളൂ, മാത്രമല്ല എന്റെ സ്വന്തത്തില്‍പ്പെട്ട ഒരാളാല്‍ നീ കൊല്ലപ്പെടുകയും ചെയ്യും എന്നാണ്".
എന്നാല്‍ ഈസേബെലിനു തെറ്റിപ്പോയി; യേഹു 28 വര്‍ഷങ്ങള്‍ ഭരണം നടത്തുകയും, തന്റെ വാര്‍ദ്ധക്യത്തില്‍ സ്വാഭാവീകമായി മരണം വരിക്കയും ചെയ്തു.
വേദപുസ്തകം നമ്മോടു പോകുവാനായി കല്‍പ്പിച്ചിരിക്കുന്നു. എന്നാല്‍ നാം പോകുന്നതിനു മുമ്പ്, നാം "നമ്മെത്തന്നെ തയ്യാറാക്കേണ്ടത്" ആവശ്യമാണ്. പ്രവാചക ശിഷ്യന് തൈലപാത്രം എടുത്തു പുറപ്പെടുന്നതിനുമുന്പ്, തന്നെത്തന്നെ അതിനായി ഒരുക്കുവാന്‍ അവനോടു പറഞ്ഞു. ഒരുക്കത്തിനായുള്ള പ്രധാനപ്പെട്ട തത്വം ഒരിക്കലും അവഗണിക്കരുത്.
യേഹൂ തന്റെ യജമാനന്റെ ഭൃത്യന്മാരുടെ അടുക്കൽ പുറത്തു വന്നപ്പോൾ ഒരുത്തൻ അവനോട്: എന്താകുന്നു വിശേഷം? ആ ഭ്രാന്തൻ നിന്റെ അടുക്കൽ വന്നതെന്തിന്? എന്നു ചോദിച്ചു. (2 രാജാക്കന്മാര് 9:11).
ആ കാലങ്ങളില്‍ പ്രവാചകന്മാര് നന്നായി പരിഗണിക്കപ്പെട്ടിരുന്നില്ല. അവരെ ഭ്രാന്തന്മാര് എന്നും വിളിച്ചിരുന്നു.
ഉടനെ അവർ ബദ്ധപ്പെട്ട് ഓരോരുത്തൻ താന്താന്റെ വസ്ത്രം എടുത്തു കോവണിപ്പടികളിന്മേൽ അവന്റെ കാല്ക്കൽ വിരിച്ചു. കാഹളം ഊതി: യേഹൂ രാജാവായി എന്നു പറഞ്ഞു. (2 രാജാക്കന്മാര് 9:13).
പ്രവാചകന്മാര്ക്ക് ഉയര്‍ന്ന ബഹുമാനം നല്കപ്പെട്ടിരുന്നില്ല എങ്കിലും, അവരുടെ സന്ദേശങ്ങള്‍ വലിയ നിലയില്‍ അംഗീകരിക്കപ്പെട്ടിരുന്നു.
യേഹൂ യിസ്രായേലിൽ വന്നത് ഈസേബെൽ കേട്ടിട്ടു തന്റെ കണ്ണിൽ മഷിയെഴുതി തല ചീകി മിനുക്കിക്കൊണ്ടു കിളിവാതിൽക്കൽക്കൂടി നോക്കി. (2 രാജാക്കന്മാര് 9:30).
അവളുടെ മകന് നഷ്ടമായപ്പോള്‍ അവനെയോര്‍ത്ത് വിലപിക്കേണ്ടതിനു പകരം അവനെ കൊന്നവന്റെ പ്രീതി സമ്പാദിക്കുവാന്‍ വേണ്ടി അവള് പോയി. ആകയാല്‍, ഈസേബെൽ തന്റെ കണ്ണിൽ മഷിയെഴുതുവാനുള്ള കാരണം എന്തായിരുന്നു?
അവള് യേഹുവിനെ വശീകരിച്ച് അവന്റെ ഭാര്യയാകുവാന് ആഗ്രഹിച്ചതാണെന്നാണ് ഒരു അഭിപ്രായം. പിന്നീട് വേദപുസ്തകത്തില്‍ വശീകരിക്കുന്നവളായി തന്നെ കാണുന്നതുകൊണ്ട് ഈ അഭിപ്രായം ബലപ്പെട്ടതുമാണ്. വെളിപ്പാട് 2:20 പറയുന്നു, "എങ്കിലും താൻ പ്രവാചകി എന്നു പറഞ്ഞു ദുർന്നടപ്പ് ആചരിപ്പാനും വിഗ്രഹാർപ്പിതം തിന്മാനും എന്റെ ദാസന്മാരെ ഉപദേശിക്കയും തെറ്റിച്ചുകളകയും ചെയ്യുന്ന ഈസേബെൽ എന്ന സ്ത്രീയെ നീ അനുവദിക്കുന്നു എന്നൊരു കുറ്റം നിന്നെക്കുറിച്ചു പറവാൻ ഉണ്ട്".
യേഹൂ പടിവാതിൽ കടന്നപ്പോൾ അവൾ: യജമാനനെ കൊന്നവനായ സിമ്രിക്ക് സമാധാനമോ എന്നു ചോദിച്ചു. (2 രാജാക്കന്മാര് 9:31).
എന്തുകൊണ്ടാണ് ഈസേബെൽ യേഹുവിനെ "സിമ്രി" എന്ന് വിളിക്കുന്നത്?
സിമ്രി ഏഴു ദിവസങ്ങള്‍ മാത്രമേ ഭരണം നടത്തിയുള്ളൂ. (1 രാജാക്കന്മാര് 16:15-20). യേഹുവിനും സിമ്രിക്കും തമ്മില്‍ ധാരാളം സാമ്യങ്ങള്‍ ഉണ്ടായിരുന്നു: രണ്ടുപേരും സൈന്യത്തിന്റെ അധിപന്മാരായിരുന്നു (1 രാജാക്കന്മാര് 16:9; 2 രാജാക്കന്മാര് 9:5), മാത്രമല്ല അവര്‍ രണ്ടുപേരും തങ്ങളുടെ മുന്‍ഗാമികളെ കൊന്നുകൊണ്ട് സിംഹാസനം നേടിയെടുത്തവര്‍ ആകുന്നു.
രസകരമായി, സിമ്രി കൊല്ലപ്പെട്ടത്, ഈസേബെലിന്റെ ഭര്‍ത്താവായിരുന്ന ആഹാബിന്റെ പിതാവായ ഒമ്രിയാല് ആയിരുന്നു. ആകയാല്‍ യേഹുവിനെ സിമ്രിയെന്നു വിളിക്കുന്നതില്‍ കൂടി അവള് പറയുന്നത്, "നീ ഒരാഴ്ച മാത്രമേ ഭരിക്കുകയുള്ളൂ, മാത്രമല്ല എന്റെ സ്വന്തത്തില്‍പ്പെട്ട ഒരാളാല്‍ നീ കൊല്ലപ്പെടുകയും ചെയ്യും എന്നാണ്".
എന്നാല്‍ ഈസേബെലിനു തെറ്റിപ്പോയി; യേഹു 28 വര്‍ഷങ്ങള്‍ ഭരണം നടത്തുകയും, തന്റെ വാര്‍ദ്ധക്യത്തില്‍ സ്വാഭാവീകമായി മരണം വരിക്കയും ചെയ്തു.
Chapters