ആ കാലത്ത് ഹിസ്കീയാവിന് മരിക്കത്തക്ക രോഗം പിടിച്ചു; ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ അവന്റെ അടുക്കൽ വന്ന് അവനോട്: നിന്റെ ഗൃഹകാര്യം ക്രമത്തിൽ ആക്കുക; നീ മരിച്ചുപോകും, ശേഷിക്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. (2 രാജാക്കന്മാര് 20:1).
ഹിസ്കിയാവ് ഏതു തരത്തിലുള്ള രോഗത്താലാണ് കഷ്ടപ്പെട്ടത് എന്ന് നമുക്ക് അറിയുകയില്ല. യഹോവ ഹിസ്കിയാവിനോട് വളരെ കൃപയുള്ളവന്‍ ആയിരുന്നു, അതുകൊണ്ട് നിന്റെ മരണകാലം അടുത്തിരിക്കുന്നു ആകയാല്‍ നിന്റെ ഗൃഹകാര്യം ക്രമത്തിലാക്കുക എന്ന് അവനോടു പറഞ്ഞു; പല ആളുകള്‍ക്കും തങ്ങള്‍ മരിക്കുന്നതിനു മുമ്പ് ഇങ്ങനെയൊരു അവസരം കിട്ടാറില്ല.
പിന്നെ യെശയ്യാവ് ഒരു അത്തിപ്പഴക്കട്ട കൊണ്ടു വരുവിൻ എന്നു പറഞ്ഞു. അവർ അതു കൊണ്ടുവന്നു പരുവിന്മേൽ ഇട്ടു, അവനു സൗഖ്യമായി. (2 രാജാക്കന്മാര് 20:7).
ഹിസ്കിയാവിന്റെ സൌഖ്യം മരുന്ന് ചികിത്സയിലൂടെ ദൈവം കൊണ്ടുവന്നു, ഈ വിഷയത്തില്‍ അത്തിപ്പഴക്കട്ട പുരട്ടുകയാണ് ചെയ്തത്. മരുന്ന് ചികിത്സയില്‍ കൂടിയും വല്ലപ്പോഴും ദൈവം സൌഖ്യം കൊണ്ടുവരുമെന്നും അത് ചെയ്യുവാന്‍ ദൈവത്തിനു കഴിയുമെന്നുള്ളത് യാഥാര്ത്ഥ്യവുമായതുകൊണ്ട്, ഒരുവന് പ്രത്യേകമായി നയിക്കപ്പെടാതെ വിശ്വാസത്തിന്റെ പേരില്‍ മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ നിഷേധിക്കുവാന്‍ പാടില്ല.
18നീ ജനിപ്പിച്ചവരായി നിന്നിൽ നിന്നുദ്ഭവിക്കുന്ന നിന്റെ പുത്രന്മാരിലും ചിലരെ അവർ കൊണ്ടുപോകും; അവർ ബാബേൽരാജാവിന്റെ അരമനയിൽ ഷണ്ഡന്മാരായിരിക്കും എന്ന് യഹോവ അരുളിച്ചെയ്യുന്നു. 19അതിനു ഹിസ്കീയാവ് യെശയ്യാവോട്: നീ പറഞ്ഞിരിക്കുന്ന യഹോവയുടെ വചനം നല്ലത് എന്നു പറഞ്ഞു; എന്റെ ജീവകാലത്തു സമാധാനവും സത്യവും ഉണ്ടായിരിക്കുമല്ലോ എന്നും അവൻ പറഞ്ഞു. (2 രാജാക്കന്മാര് 20:18-19).
ഹിസ്കിയാവ് തനിക്കു ദൈവവുമായുണ്ടായിരുന്ന ബന്ധം മുതലെടുത്ത് തന്റെ ഭാവിയിലെ തലമുറകള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമായിരുന്നു. അങ്ങനെയെങ്കില്‍ ഈ വാക്കുകള്‍ക്കും മാറ്റം വരുമായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഹിസ്കിയാവ് തന്റെ കാലത്ത് മാത്രം സമാധാനം ഉണ്ടായാല്‍ മതിയെന്ന അര്‍ത്ഥത്തില്‍ സ്വാര്‍ത്ഥതയോടെയുള്ള ഒരു പ്രതികരണമാണ് നടത്തിയത് അവന്റെശേഷം എന്ത് സംഭവിക്കും എന്നതിനെ സംബന്ധിച്ചു അവനു യാതൊരു കരുതലും ഉണ്ടായിരുന്നില്ല. ഹിസ്കിയാവില്‍ നിന്നും വ്യത്യസ്തമായി നാം നമ്മുടെ കുഞ്ഞുങ്ങള്‍ക്കും ഭാവി തലമുറകള്‍ക്കും എന്ത് സംഭവിക്കും എന്നതിനെക്കുറിച്ചു ആഴമായി ചിന്തിക്കുന്നവര്‍ ആയിരിക്കണം.
ഹിസ്കിയാവ് ദൈവഭക്തിയുള്ള ഒരു രാജാവായിരുന്നു, എന്നാല്‍ അവന്റെ മകനായ മനശ്ശെ ദുഷ്ടനായ ഒരു രാജാവായിരുന്നു. ഇത് എങ്ങനെയാണ് സംഭവിക്കുന്നത്? ബാബിലോണിലെ രഹസ്യദൂതന്മാര്ക്ക് ഹിസ്കിയാവ് തന്റെ നിക്ഷേപങ്ങള്‍ മുഴുവനും കാണിച്ചുകൊടുത്തപ്പോള്‍ അവനുണ്ടായ ദൈവത്തിന്റെ വചനവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാവരും ബാബിലോണിനാല്‍ നശിപ്പിക്കപ്പെടും എന്ന് പ്രവാചകനായ യെശയ്യാവ് പ്രവചിച്ചു. അത് ഈ വചനത്തിന്റെ ഒരു പ്രവര്‍ത്തിയായിരുന്നു. ഹിസ്കിയാവ് പ്രാര്‍ത്ഥിച്ചിരുന്നുവെങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമാകുമായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഹിസ്കിയാവ് ഏതു തരത്തിലുള്ള രോഗത്താലാണ് കഷ്ടപ്പെട്ടത് എന്ന് നമുക്ക് അറിയുകയില്ല. യഹോവ ഹിസ്കിയാവിനോട് വളരെ കൃപയുള്ളവന്‍ ആയിരുന്നു, അതുകൊണ്ട് നിന്റെ മരണകാലം അടുത്തിരിക്കുന്നു ആകയാല്‍ നിന്റെ ഗൃഹകാര്യം ക്രമത്തിലാക്കുക എന്ന് അവനോടു പറഞ്ഞു; പല ആളുകള്‍ക്കും തങ്ങള്‍ മരിക്കുന്നതിനു മുമ്പ് ഇങ്ങനെയൊരു അവസരം കിട്ടാറില്ല.
പിന്നെ യെശയ്യാവ് ഒരു അത്തിപ്പഴക്കട്ട കൊണ്ടു വരുവിൻ എന്നു പറഞ്ഞു. അവർ അതു കൊണ്ടുവന്നു പരുവിന്മേൽ ഇട്ടു, അവനു സൗഖ്യമായി. (2 രാജാക്കന്മാര് 20:7).
ഹിസ്കിയാവിന്റെ സൌഖ്യം മരുന്ന് ചികിത്സയിലൂടെ ദൈവം കൊണ്ടുവന്നു, ഈ വിഷയത്തില്‍ അത്തിപ്പഴക്കട്ട പുരട്ടുകയാണ് ചെയ്തത്. മരുന്ന് ചികിത്സയില്‍ കൂടിയും വല്ലപ്പോഴും ദൈവം സൌഖ്യം കൊണ്ടുവരുമെന്നും അത് ചെയ്യുവാന്‍ ദൈവത്തിനു കഴിയുമെന്നുള്ളത് യാഥാര്ത്ഥ്യവുമായതുകൊണ്ട്, ഒരുവന് പ്രത്യേകമായി നയിക്കപ്പെടാതെ വിശ്വാസത്തിന്റെ പേരില്‍ മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ നിഷേധിക്കുവാന്‍ പാടില്ല.
18നീ ജനിപ്പിച്ചവരായി നിന്നിൽ നിന്നുദ്ഭവിക്കുന്ന നിന്റെ പുത്രന്മാരിലും ചിലരെ അവർ കൊണ്ടുപോകും; അവർ ബാബേൽരാജാവിന്റെ അരമനയിൽ ഷണ്ഡന്മാരായിരിക്കും എന്ന് യഹോവ അരുളിച്ചെയ്യുന്നു. 19അതിനു ഹിസ്കീയാവ് യെശയ്യാവോട്: നീ പറഞ്ഞിരിക്കുന്ന യഹോവയുടെ വചനം നല്ലത് എന്നു പറഞ്ഞു; എന്റെ ജീവകാലത്തു സമാധാനവും സത്യവും ഉണ്ടായിരിക്കുമല്ലോ എന്നും അവൻ പറഞ്ഞു. (2 രാജാക്കന്മാര് 20:18-19).
ഹിസ്കിയാവ് തനിക്കു ദൈവവുമായുണ്ടായിരുന്ന ബന്ധം മുതലെടുത്ത് തന്റെ ഭാവിയിലെ തലമുറകള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമായിരുന്നു. അങ്ങനെയെങ്കില്‍ ഈ വാക്കുകള്‍ക്കും മാറ്റം വരുമായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഹിസ്കിയാവ് തന്റെ കാലത്ത് മാത്രം സമാധാനം ഉണ്ടായാല്‍ മതിയെന്ന അര്‍ത്ഥത്തില്‍ സ്വാര്‍ത്ഥതയോടെയുള്ള ഒരു പ്രതികരണമാണ് നടത്തിയത് അവന്റെശേഷം എന്ത് സംഭവിക്കും എന്നതിനെ സംബന്ധിച്ചു അവനു യാതൊരു കരുതലും ഉണ്ടായിരുന്നില്ല. ഹിസ്കിയാവില്‍ നിന്നും വ്യത്യസ്തമായി നാം നമ്മുടെ കുഞ്ഞുങ്ങള്‍ക്കും ഭാവി തലമുറകള്‍ക്കും എന്ത് സംഭവിക്കും എന്നതിനെക്കുറിച്ചു ആഴമായി ചിന്തിക്കുന്നവര്‍ ആയിരിക്കണം.
ഹിസ്കിയാവ് ദൈവഭക്തിയുള്ള ഒരു രാജാവായിരുന്നു, എന്നാല്‍ അവന്റെ മകനായ മനശ്ശെ ദുഷ്ടനായ ഒരു രാജാവായിരുന്നു. ഇത് എങ്ങനെയാണ് സംഭവിക്കുന്നത്? ബാബിലോണിലെ രഹസ്യദൂതന്മാര്ക്ക് ഹിസ്കിയാവ് തന്റെ നിക്ഷേപങ്ങള്‍ മുഴുവനും കാണിച്ചുകൊടുത്തപ്പോള്‍ അവനുണ്ടായ ദൈവത്തിന്റെ വചനവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാവരും ബാബിലോണിനാല്‍ നശിപ്പിക്കപ്പെടും എന്ന് പ്രവാചകനായ യെശയ്യാവ് പ്രവചിച്ചു. അത് ഈ വചനത്തിന്റെ ഒരു പ്രവര്‍ത്തിയായിരുന്നു. ഹിസ്കിയാവ് പ്രാര്‍ത്ഥിച്ചിരുന്നുവെങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമാകുമായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു.
Chapters