യഹോവയുടെ ആലയത്തിൽവച്ചു കണ്ടുകിട്ടിയ നിയമപുസ്തകത്തിലെ വാക്യങ്ങളെയെല്ലാം അവർ കേൾക്കെ അവൻ വായിച്ചു. (2 രാജാക്കന്മാര് 23:2).
ആലയത്തിലെ ന്യായപ്രമാണപുസ്തകത്തിന്റെ കണ്ടെത്തല്‍ സൂചിപ്പിക്കുന്നത് യിസ്രായേല്‍ ജനത്തേയും അവരുടെ നേതൃത്വത്തേയും നയിക്കുന്നതില്‍ വചനത്തിനുള്ള മുഖ്യമായ പങ്കിനെയാകുന്നു. ന്യായപ്രമാണത്തിലെ വാക്കുകള്‍ കേട്ടപ്പോള്‍ ഉണ്ടായ യോശിയാവിന്റെ പെട്ടെന്നുള്ള പ്രതികരണം കാണിക്കുന്നത് അനുതാപം കൊണ്ടുവരുവാനും മാറ്റത്തിനായി പ്രേരിപ്പിക്കുവാനുമുള്ള വചനത്തിന്റെ ശക്തിയെയാണ്. രാജാവ് തന്നെത്താന്‍ ഇത് ചെയ്തു. ദേശം മുഴുവനും ദൈവത്തിന്റെ വചനം കേള്‍ക്കണം എന്ന ആഗ്രഹത്തോടെ അവര്‍ കേള്‍ക്കെ അവന് തന്നെ അത് വായിച്ചു.
യോശിയാവിന്റെ മതപരമായ നവീകരണങ്ങള്‍:
വിഗ്രഹാരാധനയെ പുറത്താക്കുവാനും ദൈവത്തിന്റെ സത്യമായ ആരാധനയെ പുനഃസ്ഥാപിക്കുവാനുമുള്ള പരിശ്രമത്തില്‍ യോശിയാവ് ദേശം മുഴുവനായുള്ള ഉണര്‍വിനായി ആഹ്വാനം ചെയ്തു.
യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ ചുറ്റിലുമുള്ള പൂജാഗിരികളിൽ ധൂപം കാട്ടുവാൻ യെഹൂദാരാജാക്കന്മാർ നിയമിച്ചിരുന്ന പൂജാരികളെയും ബാലിനും സൂര്യനും ചന്ദ്രനും ഗ്രഹങ്ങൾക്കും ആകാശത്തിലെ സർവസൈന്യത്തിനും ധൂപം കാട്ടിയവരെയും അവൻ നീക്കിക്കളഞ്ഞു. (2 രാജാക്കന്മാര് 23:5).
". . . . . . . . യഹോവയുടെ ആലയത്തിങ്കലുള്ള പുരുഷമൈഥുനക്കാരുടെ വീടുകളെയും അവൻ ഇടിച്ചുകളഞ്ഞു". . . . (2 രാജാക്കന്മാര് 23:7).
മറ്റൊരു പരിഭാഷ പറയുന്നു:
യഹോവയുടെ ആലയത്തിങ്കലുള്ള വക്രബുദ്ധികളായുള്ള ആളുകളുടെ വീടുകളെയും അവൻ ഇടിച്ചുകളഞ്ഞു.
(2 രാജാക്കന്മാര് 23:7).
ഇത് ചിന്തിക്കുവാന്‍ പോലും വളരെ പ്രയാസമുള്ള കാര്യമാകുന്നു, തിരഞ്ഞെടുക്കപ്പെട്ട ദൈവത്തിന്റെ ജനം ആലയത്തില്‍ വെച്ചുതന്നെ പുരുഷമൈഥുനക്കാരുമായി സ്വവര്‍ഗ്ഗരതിയില്‍ ഏര്‍പ്പെടുന്ന ഒരു നിലയില്‍ എത്തുകയും എന്നിട്ട് അത് നീതിയുള്ള കാര്യമാകുന്നു എന്ന് സങ്കല്പ്പിക്കുകയും ചെയ്തു.
കുറിപ്പ്: പുരുഷമൈഥുനക്കാര്, മതപരമായ ചടങ്ങുകളില്‍ പ്രകൃതിവിരുദ്ധഭോഗവും വേശ്യാവൃത്തിയും ആചരിക്കുന്നവര്‍.
11യഹോവയുടെ ആലയത്തിലേക്കുള്ള പ്രവേശനത്തിങ്കൽ വളപ്പിനകത്തുള്ള നാഥാൻ-മേലെക് എന്ന ഷണ്ഡന്റെ അറയ്ക്കരികെ യെഹൂദാരാജാക്കന്മാർ സൂര്യനു പ്രതിഷ്ഠിച്ചിരുന്ന അശ്വബിംബങ്ങളെ അവൻ നീക്കി, സൂര്യരഥങ്ങളെ തീയിലിട്ടു ചുട്ടുകളഞ്ഞു. (2 രാജാക്കന്മാര് 23:11).
മറ്റു ചില ആവശ്യങ്ങള്‍ക്കായി അവന് കുതിരകളെ കേവലം തിരിച്ചുവിടുക മാത്രമല്ല ചെയ്തത്; അത് തെറ്റായ കാര്യങ്ങള്‍ക്കായി വേര്തിരിക്കപ്പെട്ടിരുന്നതുകൊണ്ട് അവന് അതിനെ നീക്കിക്കളഞ്ഞു.
ഞാൻ കാണുന്ന ആ ജ്ഞാപകസ്തംഭം എന്ത് എന്ന് അവൻ ചോദിച്ചു. അതിന് ആ പട്ടണക്കാർ അവനോട്: അതു യെഹൂദായിൽനിന്നു വരികയും നീ ചെയ്തിരിക്കുന്ന കാര്യങ്ങളെ ബേഥേലിലെ യാഗപീഠത്തെക്കുറിച്ചു മുന്നറിയിക്കയും ചെയ്ത ദൈവപുരുഷന്റെ കല്ലറയാകുന്നു എന്നു പറഞ്ഞു. (2 രാജാക്കന്മാര് 23:17).
നൂറുക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് നല്കപ്പെട്ട ഒരു പ്രവചനത്തിന്റെ ശ്രദ്ധേയമായ നിവര്‍ത്തിയാകുന്നു ഇത്. അജ്ഞാതനായ ആ പ്രവാചകന്റെ വാക്കുകള്‍ 1 രാജാക്കന്മാര് 13:1-2 വാക്യങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്: ദാവീദുഗൃഹത്തിന് യോശീയാവ് എന്നു പേരുള്ള ഒരു മകൻ ജനിക്കും; അവൻ നിന്റെ മേൽ ധൂപം കാട്ടുന്ന പൂജാഗിരിപുരോഹിതന്മാരെ നിന്റെ മേൽവച്ച് അറുക്കയും മനുഷ്യാസ്ഥികളെ നിന്റെ മേൽ ചുട്ടുകളകയും ചെയ്യും. ഈ അജ്ഞാതനായ പ്രവാചകന്റെ കല്ലറയെ ബഹുമാനത്തോടെ കാണുന്നതില്‍ യോശിയാവ് ശ്രദ്ധിച്ചു.
Chapters