യെഹോയാദാപുരോഹിതൻ യെഹോവാശിനെ ഉപദേശിച്ചുപോന്ന കാലത്തൊക്കെയും അവൻ യഹോവയ്ക്കു ഇഷ്ടമായുള്ളതു ചെയ്തു. (2 രാജാക്കന്മാര് 12:2).
യഹോവയുടെ മുമ്പാകെ ശരിയായ കാര്യങ്ങള്‍ ചെയ്യുവാന്‍ തക്കവണ്ണം യോവാശിനെ സ്വാധീനിച്ചിരുന്ന മഹാപുരോഹിതനായ യെഹോയാദയായിരുന്നു അവനെ നയിച്ചിരുന്നതും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കിയിരുന്നതും. നല്ല കാര്യങ്ങളാല്‍ സ്വാധീനിക്കുവാന്‍ കഴിയുന്നവരുമായി നമ്മെത്തന്നെ ബന്ധപ്പെടുത്തേണ്ടതിന്റെയും നേരായ ദിശയില്‍ നമ്മെ നയിക്കുവാന്‍ കഴിയുന്നവരില്‍ നിന്നും ജ്ഞാനമേറിയ ആലോചന പ്രാപിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ഇത് എടുത്തുകാണിക്കുന്നു.
യെഹോയാദാപുരോഹിതൻ യെഹോവാശിനെ ഉപദേശിച്ചുപോന്ന കാലത്തൊക്കെയും, എല്ലാ കാര്യങ്ങളും യോവാശിനു അനുകൂലമായിരുന്നു. എന്നാല്‍ യെഹോയാദാ മരിച്ചതിനുശേഷം, യോവാശ് ഒരിക്കലും യഹോവയ്ക്ക് പ്രസാദകരമായ കാര്യങ്ങള്‍ ചെയ്യുവാന്‍ തയ്യാറായില്ല. യെഹോയാദാ പുരോഹിതന് മരിച്ചതിനു ശേഷം യോവാശ് വിഗ്രഹാരാധനയിലേക്ക് തിരിയുകയും, അതിന്റെ ഫലമായി ന്യായവിധി വരികയും ചെയ്തുവെന്ന് 2 ദിനവൃത്താന്തം 24:15-23 വരെയുള്ള വേദഭാഗം നമ്മോടു പറയുന്നു.
4യെഹോവാശ് പുരോഹിതന്മാരോട്: "യഹോവയുടെ ആലയത്തിൽ നിവേദിതമായി പിരിഞ്ഞുകിട്ടുന്ന ദ്രവ്യമൊക്കെയും ഓരോ ആളെ മതിച്ച വിലയും യഹോവയുടെ ആലയത്തിൽ ഓരോരുത്തൻ കൊണ്ടുവരുന്ന സ്വമേധാദാനമായ ദ്രവ്യമൊക്കെയും 5ഓരോ പുരോഹിതനും താന്താന്റെ പരിചയക്കാരോടു വാങ്ങി ആലയത്തിന് അറ്റകുറ്റം കാണുന്നേടത്തൊക്കെയും അറ്റകുറ്റം തീർക്കേണം എന്നു കല്പിച്ചു". (2 രാജാക്കന്മാര് 12:4-5).
ആലയത്തിന്റെ അറ്റകുറ്റം തീര്‍ക്കുവാന്‍ യോവാശ് സമര്‍പ്പിക്കപ്പെടുകയും അത് നല്ല രീതിയില്‍ നിലനിര്‍ത്തുന്നുവെന്ന് അവന് ഉറപ്പുവരുത്തുകയും ചെയ്തു. ദൈവത്തിന്റെ ആലയത്തെ നന്നായി പരിപാലിക്കയും ദൈവത്തിനു പ്രാധാന്യമുള്ള കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്യുന്നതില്‍ കൂടി ദൈവത്തെ ആദരിക്കുന്നതിന്റെ പ്രാധാന്യത്തെ ഇത് പ്രകടമാക്കുന്നു. നമ്മുടെ ജീവിതത്തിലും കര്‍ത്താവിന്റെ പ്രവര്‍ത്തികള്‍ ചെയ്യുന്നതിനായി നാം സമര്‍പ്പിക്കപ്പെട്ടവര്‍ ആയിരിക്കണം, അത് നമ്മുടെ പ്രാദേശീക സഭയില്‍ സേവനം ചെയ്യുന്നതില്‍ കൂടിയോ ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുന്നതില്‍ കൂടിയോ ആകാം.
ദൈവത്തിനു ധനം എന്തിനാണ്ആ വശ്യമായിരിക്കുന്നത്?
ദൈവം ഒരിക്കലും പണം ചോദിക്കുകയില്ല. ഇങ്ങനെയുള്ള പ്രസ്താവനകള്‍ക്ക് ഒരു ആത്മീകമായ കാറ്റ് ഉള്ളതായി തോന്നാം. എന്നാല്‍, അത് ഒരിക്കലും വേദപുസ്തകപരമല്ല.
അപ്പോൾ യെഹോയാദാപുരോഹിതൻ ഒരു പെട്ടകം എടുത്ത് അതിന്റെ മൂടിയിൽ ഒരു ദ്വാരം ഉണ്ടാക്കി യാഗപീഠത്തിനരികെ യഹോവയുടെ ആലയത്തിലേക്കുള്ള പ്രവേശനത്തിന്റെ വലത്തുഭാഗത്തു വച്ചു; വാതിൽ കാക്കുന്ന പുരോഹിതന്മാർ യഹോവയുടെ ആലയത്തിലേക്കു വരുന്ന ദ്രവ്യമൊക്കെയും അതിൽ ഇടും. (2 രാജാക്കന്മാര് 12:9).
അപ്പോൾ യെഹോയാദാപുരോഹിതൻ ഒരു പെട്ടകം എടുത്ത് അതിന്റെ മൂടിയിൽ ഒരു ദ്വാരം ഉണ്ടാക്കി യാഗപീഠത്തിനരികെ യഹോവയുടെ ആലയത്തിലേക്കുള്ള പ്രവേശനത്തിന്റെ വലത്തുഭാഗത്തു വച്ചു, അത് അറ്റകുറ്റപണിയുടെ പദ്ധതിയ്ക്ക് വലിയ മുന്‍ഗണന നല്‍കുകയും അനുബന്ധമായി നല്ല ദര്‍ശനീയത കൊടുക്കുകയും ചെയ്തു. രാജാവായ യോവാശിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിനു കീഴില്‍, പുരോഹിതന്മാര് ദൈവത്തിനായി കൊടുക്കുവാനുള്ള ഒരു അവസരം ജനത്തിനു ഉണ്ടാക്കികൊടുത്തു. കൊടുക്കുവാന്‍ മനസ്സുള്ളവര്‍ക്ക് പോലും ഒരു അവസരം നല്‍കേണ്ടത് ആവശ്യമാകുന്നു.
ഒരു പെട്ടകം എടുത്ത് അതിന്റെ മൂടിയിൽ ഒരു ദ്വാരം ഉണ്ടാക്കി അത് പ്രധാനപ്പെട്ട സ്ഥലത്ത് വെക്കുന്നത് ജനങ്ങളുടെ മനസ്സില്‍ അത് ഒരു മുന്‍ഗണനാ വിഷയമായി നിലനില്‍ക്കുമെന്ന് യെഹോയാദാ മനസ്സിലാക്കി. ഈ ആശയം ആധുനീകമായ ധനസമാഹരണ മാര്‍ഗ്ഗത്തിനായി അഥവാ ബോധവല്‍ക്കരണ ക്യാമ്പുകളില്‍ ഉപയോഗിക്കാവുന്നതാണ്, അവിടെ പിന്തുണയും പങ്കാളിത്തവും നേടിയെടുക്കുന്നതില്‍ ദര്ശനീയതയ്ക്ക് വളരെ പ്രധാനപ്പെട്ട പങ്കുണ്ട്.
20യോവാശിന്റെ ഭൃത്യന്മാർ മത്സരിച്ചു കൂട്ടുകെട്ടുണ്ടാക്കി സില്ലായിലേക്കു പോകുന്ന വഴിക്കലുള്ള മില്ലോഗൃഹത്തിൽവച്ച് അവനെ കൊന്നു. 21ശിമെയാത്തിന്റെ മകനായ യോസാഖാർ, ശോമേരിന്റെ മകനായ യെഹോസാബാദ് എന്നീ ഭൃത്യന്മാരായിരുന്നു അവനെ വെട്ടിക്കൊന്നത്. (2 രാജാക്കന്മാര് 12:20-21).
തന്റെ ഭൃത്യന്മാരാല്‍ അല്ലെങ്കില്‍ ഉദ്യോഗസ്ഥരാല്‍ യോവാശ് കൊല്ലപ്പെട്ടത് സൂചിപ്പിക്കുന്നത് അരാംരാജാവായ ഹസായേലിനാല് ഉണ്ടായ പരാജയത്തിനുശേഷമുള്ള അസംതൃപ്തിയുടെ ഫലമായിരിക്കാം അങ്ങനെ ചെയ്തത് എന്നാണ്.
Chapters