യഹോവ ഏലീയാവെ ചുഴലിക്കാറ്റിൽ സ്വർഗത്തിലേക്ക് എടുത്തുകൊൾവാൻ ഭാവിച്ചിരിക്കുമ്പോൾ ഏലീയാവ് എലീശായോടുകൂടെ ഗില്ഗാലിൽനിന്നു പുറപ്പെട്ടു. (2 രാജാക്കന്മാര് 2:1).
പ്രവാചകനായ ഏലിയാവിന്റെ വരാനിരിക്കുന്ന സ്വര്‍ഗ്ഗത്തിലേക്കുള്ള പുറപ്പാടിനെ കുറിച്ച് ചില പ്രെത്യേക ആളുകള്‍ക്ക് താരതമ്യേന നല്ല അറിവ് ഉണ്ടായിരുന്നു എന്ന് അനുമാനിക്കാം. എലിയാവും അതുപോലെ തന്റെ പിന്‍ഗാമിയായിരുന്ന എലിശയും, പ്രവാചക ശിഷ്യന്മാര് എന്നറിയപ്പെട്ടിരുന്ന ഒരു കൂട്ടവും ഏലിയാവിന്റെ ഈ ഭൂമിയിലെ കാലം അവസാനിക്കാറായി എന്നതിനെ സംബന്ധിച്ചു നല്ല അറിവുള്ളവര്‍ ആയിരുന്നു, അവന് ദൈവീകമായ ഒരു ചുഴലിക്കാറ്റിനാല്‍ എടുക്കപ്പെടുമെന്ന് അറിഞ്ഞിരുന്നു. ഈ അറിവ് ഉദ്ഭവിച്ചത് ഒരുപക്ഷേ അവരില്‍ ഉള്‍പ്പെട്ടിരുന്ന ഒരുവന് വെളിപ്പെട്ടു കിട്ടിയ ഒരു പ്രവചനത്തില്‍ നിന്നായിരിക്കാം, കാരണം ആ സംഭവത്തെക്കുറിച്ച് അവരുടെ ഇടയില്‍ ഒരു അറിവ് ഉണ്ടായിരിക്കേണ്ടത് ആവശ്യമായിരുന്നു.
ഗില്ഗാല് യിസ്രായേലിനെ സംബന്ധിച്ചു പ്രധാനപ്പെട്ട ഒരു സ്ഥലമായിരുന്നു കാരണം അവരുടെ മതപരമായ ആചാരത്തോടുള്ള ബന്ധത്തിലും അവരുടെ ആത്മീക യാത്രയുടെ മാറ്റത്തിനും അതിനു പങ്കുണ്ടായിരുന്നു. അവര്‍ പരിച്ഛേദനയിലൂടെ കടന്നുപോയത് ഇവിടെ വെച്ചായിരുന്നു, അത് അവരുടെ ജഡത്തിന്റെ മോഹങ്ങളെ ഉപേക്ഷിച്ചു ഒരു ആത്മീക രൂപാന്തരം അടയാളപ്പെടുത്തുന്നതായിരുന്നു (യോശുവ 5:6-9). അത് കൂടാതെ, മന്നയുടെ അത്ഭുതകരമായ വരവ് അവസാനിച്ചത് ഗില്ഗാലില് വെച്ചായിരുന്നു, അന്നുമുതല്‍ യിസ്രായേല്‍ ജനം വാഗ്ദത്ത ദേശത്തിന്റെ ഫലങ്ങള്‍ ഭക്ഷിക്കുവാന്‍ ആരംഭിച്ചു.
വാഗ്ദത്ത ദേശത്തിലേക്കു പ്രവേശിക്കുന്നത് അവരുടെ വിശ്വാസത്തില്‍ ഒരു വഴിത്തിരിവിനെ അടയാളപ്പെടുത്തി, കാരണം ഇപ്പോള്‍ മുതല്‍ അവര്‍ കാഴ്ചയാലല്ല വിശ്വാസത്താലുള്ള നടപ്പിനെ ആശ്രയിക്കണമായിരുന്നു (2 കൊരിന്ത്യര്‍ 5:7). ഈ മാറ്റം അവരുടെ ആത്മീക വളര്‍ച്ചയുടെയും ദൈവത്തിന്റെ പദ്ധതിയിലുള്ള വിശ്വാസത്തിന്റെയും ഒരു സാക്ഷ്യമായിരുന്നു.
ഗില്ഗാലിനെ സംബന്ധിച്ചുള്ള മറ്റൊരു പ്രധാന കാര്യം എന്തെന്നാല്‍ യിസ്രായേല്യര്‍ കനാന്‍ കീഴടക്കുന്ന സമയത്ത് ഇവിടെയായിരുന്നു അവര്‍ പാളയം അടിച്ചിരുന്നത്. യോര്ദ്ദാന് നദിയില്‍ കൂടി അത്ഭുതകരമായി തങ്ങള്‍ മറുകരയില്‍ പ്രവേശിച്ചതിനെ ഓര്‍മ്മിപ്പിക്കുന്നതിനു പന്ത്രണ്ടു കല്ല് എടുത്തു നാട്ടിയതും ഇവിടെയായിരുന്നു, തുടര്‍ന്നു അവരുടെ യാത്രയില്‍ ദൈവത്തിന്റെ ഇടപ്പെടലിന്റെയും ഒരു ആത്മീക നാഴിക കല്ലിന്റെയും ഇടമായി ഗില്ഗാലിന്റെ പ്രാധാന്യത്തെ പരാമര്‍ശിക്കുന്നുണ്ട്.
ഏലീയാവ് എലീശായോട്: നീ ഇവിടെ താമസിച്ചുകൊൾക: യഹോവ എന്നെ ബേഥേലിലേക്ക് അയച്ചിരിക്കുന്നു എന്നു പറഞ്ഞു. (2 രാജാക്കന്മാര് 2:2).
വേദപുസ്തക ചരിത്രത്തില്‍ വളരെ പ്രാധാന്യമുള്ള ഒരു സ്ഥലമാണ് ബെഥേല്‍. അബ്രഹാം ദൈവത്തോടു സംസാരിക്കുന്നതിനു, യാഗങ്ങള്‍ അര്‍പ്പിക്കുന്നതിനു, തന്നെത്തന്നെ പൂര്‍ണ്ണമായി ദൈവത്തിനായി സമര്‍പ്പിക്കുന്നതിനുമായി ഒരു യാഗപീഠം പണി കഴിപ്പിച്ചത് ബെഥേലില്‍ ആയിരുന്നു (ഉല്പത്തി 12:8). ബെഥേല്‍ എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ "ദൈവത്തിന്റെ ഭവനം" എന്നാകുന്നു, ദൈവത്തിന്റെ സാന്നിധ്യം അവിടെ അനുഭവിക്കുവാന്‍ സാധിക്കുമെന്ന് സൂചിപ്പിക്കുന്നു.
അതിലുപരിയായി, യാക്കോബ് ഒരു സ്വപ്നത്തില്‍ ഭൂമിയില്‍ നിന്നും സ്വര്‍ഗ്ഗത്തോളം എത്തുന്ന ഒരു ഗോവണി കണ്ട സ്ഥലവും ബെഥേല്‍ ആയിരുന്നു (ഉല്പത്തി 28:10-19). ബെഥേല്‍ ദൈവവുമായുള്ള അടുത്ത ഒരു കൂട്ടായ്മയുടെ അനുഭവത്തെ, ദൈവവുമായി ആഴമായ ഒരു ആത്മീക ബന്ധത്തെ വളര്‍ത്തുന്നതിനെ സാദൃശീകരിക്കുന്നുവെന്ന ആശയത്തെ ഈ ദര്‍ശനം ഉറപ്പിക്കുന്നു.
ഏലീയാവ് അവനോട്: എലീശായേ, നീ ഇവിടെ താമസിച്ചുകൊൾക; യഹോവ എന്നെ യെരീഹോവിലേക്ക് അയച്ചിരിക്കുന്നു എന്നു പറഞ്ഞു. (2 രാജാക്കന്മാര് 2:4).
വാഗ്ദത്ത ദേശമായ കനാനിലേക്ക് യിസ്രായേല്‍ മക്കള്‍ യാത്ര ചെയ്തപ്പോള്‍ അവര്‍ ആദ്യമായി തങ്ങളുടെ അവകാശം സ്ഥാപിച്ച സ്ഥലമായിരുന്നു യെരിഹോ. അത് വെറുതെ എളുപ്പത്തില്‍ തങ്ങളുടെ മടിയിലേക്ക് വീഴുകയല്ലായിരുന്നു. അതിനായി അവര്‍ക്ക് പോരാടേണ്ടി വന്നു. ആത്മീകമായി വളര്‍ച്ച പ്രാപിക്കണമെങ്കില്‍, ഓരോ ക്രിസ്ത്യാനിയും ശത്രുവിന്റെ പ്രവര്‍ത്തികളെ അതിജീവിക്കേണ്ടത് ആവശ്യമാണ്. ആത്മീക പോരാട്ടത്തെ കുറിച്ചാണ് യെരിഹോ പ്രതികാത്മകമായി സംസാരിക്കുന്നത്.
ഏലീയാവ് അവനോട്: നീ ഇവിടെ താമസിച്ചുകൊൾക; യഹോവ എന്നെ യോർദ്ദാങ്കലേക്ക് അയച്ചിരിക്കുന്നു എന്നു പറഞ്ഞു. (2 രാജാക്കന്മാര് 2:6).
സ്നാനത്തില്‍ കൂടി നാം ക്രിസ്തുവിന്റെ മരണത്തോടും പുനരുത്ഥാനത്തോടും എകീഭവിക്കുകയാകുന്നു എന്ന സത്യത്തിനു നിങ്ങള്‍ പ്രെത്യേക ശ്രദ്ധ കൊടുക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. യേശു സ്നാനമേറ്റത് യോര്ദ്ദാന് നദിയില്‍ ആയിരുന്നു. സ്നാനത്തില്‍ വെള്ളത്തിന്റെ അടിയിലേക്ക് പോകുന്നത് അവന്റെ മരണത്തേയും അടക്കത്തെയും കാണിക്കുന്നു. അവന് വെള്ളത്തില്‍ നിന്നും പുറത്തേക്ക് വരുന്നത് പുനരുത്ഥാനത്തെ സൂചിപ്പിക്കുന്നു. അത് നമുക്കും അങ്ങനെതന്നെ ആയിരിക്കുന്നു.
ദൈവത്തിന്റെ ശബ്ദം വ്യക്തമായി നിങ്ങള്‍ കേള്‍ക്കുവാന്‍ ആരംഭിക്കുന്ന ഒരു സ്ഥലം കൂടിയാകുന്നു യോര്ദ്ദാന്. പിതാവ് സ്വര്‍ഗ്ഗത്തില്‍ നിന്നും ഇപ്രകാരം സംസാരിച്ചു, "ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗത്തിൽനിന്ന് ഒരു ശബ്ദവും ഉണ്ടായി". (മത്തായി 3:17). യോര്‍ദ്ദാനില്‍ സ്നാനമേറ്റ സമയത്ത് ഇതാണ് യേശുവിന്റെ ജീവിതത്തില്‍ സംഭവിച്ചത്.
യോര്ദ്ദാന് തുറക്കപ്പെട്ട സ്വര്‍ഗ്ഗത്തിന്റെ അനുഭവമുള്ള ഒരു സ്ഥലമാണ്. ഇവിടെയാണ് ഏലിയാവ് സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെടുന്നത് എലിശാ കണ്ടത്. ഇതിന്റെ അര്‍ത്ഥം യോര്ദ്ദാന് പരിവര്‍ത്തനത്തിന്റെ ഒരു സ്ഥലം കൂടിയാകുന്നു എന്നാണ്. നിങ്ങളുടെ ജഡത്തിനു (ഇന്ദ്രിയങ്ങള്‍ക്ക്) നിങ്ങളെ ഒരിക്കലും താഴെ പിടിച്ചുവെക്കുവാന്‍ സാധിക്കാത്ത സ്ഥലമാകുന്നിത്.
അപ്പോൾ ഏലീയാവ് തന്റെ പുതപ്പ് എടുത്തു മടക്കി വെള്ളത്തെ അടിച്ചു; അത് അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു; അങ്ങനെ അവർ ഇരുവരും ഉണങ്ങിയനിലത്തുകൂടി അക്കരയ്ക്കു കടന്നു. (2 രാജാക്കന്മാര് 2:8).
ഒരിക്കല്‍ വെള്ളത്തെ അത്ഭുതകരമായി വിഭാഗിക്കുവാന്‍ ദൈവം ഉപയോഗിച്ച മോശെയുടെയും യോശുവയുടേയും പാതയില്‍ തന്നെ പ്രവാചകനായ എലിയാവും നടന്നുവെന്ന കാര്യം വ്യക്തമാണ്.
അതിന് എലീശാ: "നിന്റെ ആത്മാവിൽ ഇരട്ടി പങ്ക് എന്റെമേൽ വരുമാറാകട്ടെ എന്നു പറഞ്ഞു. 10അതിന് അവൻ: നീ പ്രയാസമുള്ള കാര്യമാകുന്നു ചോദിച്ചത്; ഞാൻ നിങ്കൽനിന്ന് എടുത്തുകൊ,ള്ളപ്പെടുമ്പോൾ നീ എന്നെ കാണുന്നുവെങ്കിൽ നിനക്ക് അങ്ങനെ ഉണ്ടാകും; അല്ലെന്നു വരികിൽ ഉണ്ടാകയില്ല എന്നു പറഞ്ഞു". (2 രാജാക്കന്മാര് 2:9-10).
ദൈവവചനത്തില്‍, വ്യക്തികള്‍ തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇടത്താണ് ആത്മീക അനുഗ്രഹങ്ങള്‍ ഏറ്റവും അടുത്തു കാണുവാന്‍ സാധിക്കുന്നത്. നിര്‍ണ്ണായകമായ ചോദ്യം എന്തെന്നാല്‍ ഒരുവന്റെ ശ്രദ്ധ കര്‍ത്താവിങ്കലേക്ക് തിരിഞ്ഞിരിക്കുന്നുവോ അതോ അവര്‍ മറ്റു കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നവരാണോ എന്നുള്ളതാണ്. നിര്‍ഭാഗ്യവശാല്‍, ഈ ശ്രദ്ധ പതര്‍ച്ച നിമിത്തം അനേകം അത്ഭുതങ്ങള്‍ അവഗണിക്കപ്പെടുകയോ അല്ലെങ്കില്‍ നഷ്ടപ്പെടുകയോ ചെയ്യുന്നു. യേശുവിങ്കലേക്ക് നോക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് എബ്രായര്‍ 12:2 പരാമര്‍ശിക്കുന്നു, അവിടെ "നോക്കുക" എന്നത് വളരെ ശ്രദ്ധയോടെ കരുതുക എന്നാണ് സൂചിപ്പിക്കുന്നത്, മാത്രമല്ല യേശുവിങ്കല് നിന്നും ശ്രദ്ധയെ അകറ്റുന്ന എല്ലാ കാര്യങ്ങളില്‍ നിന്നും ദൂരേയ്ക്ക് നോക്കുക എന്നും ഇത് നിര്‍ദ്ദേശിക്കുന്നു.
എലിശാ ഇരട്ടി പങ്കിനായി അപേക്ഷിച്ചപ്പോള്‍, ശക്തിയുടെ രണ്ടു മടങ്ങ് തരുവാന്‍ വേണ്ടിയല്ല അവന് ആവശ്യപ്പെട്ടത്, മറിച്ച്, പരമ്പരാഗതമായി ആദ്യജാതന്മാര്ക്കായി വെച്ചിരിക്കുന്ന അനുഗ്രഹങ്ങളുടെ ഇരട്ടി പങ്കിനുവേണ്ടിയാണ് താന്‍ അന്വേഷിച്ചത്. വേദപുസ്തക കാലങ്ങളില്‍, ആത്മീക അനുഗ്രഹങ്ങള്‍ പലപ്പോഴും നല്കപ്പെട്ടിരുന്നത് ആദ്യജാതന് എന്ന സ്ഥാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഏലിയാവ് എലിശായോടു പറയുന്നു അവന് "പ്രയാസമുള്ള ഒരു കാര്യമാണ് ചോദിച്ചത്". (2 രാജാക്കന്മാര് 2:10). ഇരട്ടി പങ്കു നല്കുവാന് ദൈവത്തിനു പ്രയാസമാണെന്നല്ല ഈ പ്രസ്താവന സൂചിപ്പിക്കുന്നത്, എന്നാല്‍ അത് എലിശായെ സംബന്ധിച്ചു വെല്ലുവിളി നേരിടേണ്ടതായ ഒരു കാര്യമാകുന്നു കാരണം ഇരട്ടി പങ്കു നേടുക എന്നത് അവന്റെ ശ്രദ്ധയെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു സംഗതിയായിരുന്നു.
ഏലിയാവിനെ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കുന്ന സമയത്ത് ഉണ്ടായ ആ ചുഴലിക്കാറ്റിനു അമ്പതു പ്രവാചക ശിഷ്യന്മാര് ദൃക്സാക്ഷികള്‍ ആയിരുന്നു.അവര്‍ ആ കാറ്റിനെ നിരീക്ഷിച്ചു, അതിന്റെ ശക്തിയെ അനുഭവിച്ചു, അതിനുശേഷം ഉണ്ടായ നാശങ്ങളെയും ശ്രദ്ധിച്ചു, എന്നാല്‍ എലിശാ കണ്ടത് കാണുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഭൌതീക ലോകത്തിലുള്ള അവരുടെ ശ്രദ്ധ ഈ സംഭവത്തിന്റെ ആത്മീക വശം ഗ്രഹിക്കുന്നതില്‍ നിന്നും അവരെ തടഞ്ഞു. (2 രാജാക്കന്മാര് 2:7).
മറുഭാഗത്ത്, എലിശാ, ആ സാഹചര്യത്തിന്റെ ജഡീകമായ വശങ്ങളെക്കാള്‍ ആ ചുഴലിക്കാറ്റില്‍ കൂടി കടന്നുപോകുമ്പോള്‍ ദൈവം തന്റെ സ്വര്‍ഗ്ഗീയ മഹിമകളോടെ വെളിപ്പെട്ടത് കാണുവാന്‍ അവന് ആഗ്രഹിച്ചു. ദൈവീകമായ ഒരു പ്രത്യക്ഷതയില്‍, ഏലിയാവിനെ തന്റെ സന്നിധിയിലേക്ക് കൊണ്ടുവരുവാന്‍ വേണ്ടി ദൈവം അഗ്നിരഥങ്ങളെയും അഗ്ന്യശ്വങ്ങളേയും അയച്ചു. ദൈവം ഏലിയാവിനെ എടുക്കുന്നത് കണ്ട മാത്രയില്‍ എലിശായുടെ അചഞ്ചലമായ ശ്രദ്ധയ്ക്ക് പ്രതിഫലം ലഭിക്കുകയും ഏലിയാവിന്റെ പുതപ്പ് അവന്റെമേല്‍ വീഴുകയും ചെയ്തു. ചുഴലിക്കാറ്റിന്റെ കുഴപ്പങ്ങളാല്‍ ശ്രദ്ധ പതറിപ്പോകാതെ, ആ സംഭവത്തിന്റെ ശരിയായ ആത്മീക പ്രാധാന്യത്തില്‍ അവന്റെ കണ്ണുകള്‍ ശ്രദ്ധിച്ചപ്പോള്‍, അവനു ആ പുതപ്പ് പിടിച്ചെടുക്കുവാനും സമാധാനത്തോടെ ആയിരിക്കുവാനും സാധിച്ചു.
കൊടുങ്കാറ്റുകള്‍ നമുക്കെല്ലാവര്‍ക്കും വരാം. ചിലര്‍ക്ക് ഇത് ജോലി നഷ്ടപ്പെടുന്നതിന്റെ രൂപത്തിലായിരിക്കാം; മറ്റുള്ളവര്‍ക്കു രോഗമായിരിക്കാം; മറ്റു ചിലര്‍ക്ക് സാമ്പത്തീക കാര്യങ്ങളിലുള്ള അതിഭയങ്കരമായ ഞെരുക്കം ആയിരിക്കാം. മറ്റുള്ളവര്‍ ചുഴലിക്കാറ്റിന്റെ നാശനഷ്ടങ്ങളിലേക്ക് നോക്കുമ്പോള്‍, നിങ്ങള്‍ നിങ്ങളുടെ കണ്ണുകളെ ഉയര്‍ത്തി ദൈവത്തെ കാണുക, അങ്ങനെ നിങ്ങളുടെ അധരങ്ങളില്‍ നിന്നും സ്തുതിയും പുകഴ്ചയും വരുവാന്‍ ഇടയാകട്ടെ. ഇത് വായിക്കുന്ന നിങ്ങളില്‍ ചിലര്‍ ഒരുപക്ഷേ ഇപ്പോള്‍ ഒരു കൊടുങ്കാറ്റിന്റെ അനുഭവത്തിലൂടെ കടന്നുപോകുകയാകാം. അത് നിങ്ങളെ വ്യതിചലിപ്പിച്ചു കളയരുത്. പകരം, നിങ്ങളുടെ കണ്ണുകള്‍ യേശുവിങ്കല് കേന്ദ്രീകരിക്കുക, അവന് നിങ്ങളോടുകൂടെ ഇരിക്കുന്നുവെന്നും പ്രയാസങ്ങളില്‍ കൂടി മുന്നോട്ടു പോകുവാന്‍ അവന് നിങ്ങളെ സഹായിക്കുമെന്നും അറിയുക, ഏറ്റവും ഒടുവിലായി സമാധാനത്തിന്റെയും ആത്മീക വളര്‍ച്ചയുടെയും ഒരു സ്ഥലത്തേക്ക് അവന് നിങ്ങളെ നയിക്കുകയും ചെയ്യും.
പ്രവാചകനായ ഏലിയാവിന്റെ വരാനിരിക്കുന്ന സ്വര്‍ഗ്ഗത്തിലേക്കുള്ള പുറപ്പാടിനെ കുറിച്ച് ചില പ്രെത്യേക ആളുകള്‍ക്ക് താരതമ്യേന നല്ല അറിവ് ഉണ്ടായിരുന്നു എന്ന് അനുമാനിക്കാം. എലിയാവും അതുപോലെ തന്റെ പിന്‍ഗാമിയായിരുന്ന എലിശയും, പ്രവാചക ശിഷ്യന്മാര് എന്നറിയപ്പെട്ടിരുന്ന ഒരു കൂട്ടവും ഏലിയാവിന്റെ ഈ ഭൂമിയിലെ കാലം അവസാനിക്കാറായി എന്നതിനെ സംബന്ധിച്ചു നല്ല അറിവുള്ളവര്‍ ആയിരുന്നു, അവന് ദൈവീകമായ ഒരു ചുഴലിക്കാറ്റിനാല്‍ എടുക്കപ്പെടുമെന്ന് അറിഞ്ഞിരുന്നു. ഈ അറിവ് ഉദ്ഭവിച്ചത് ഒരുപക്ഷേ അവരില്‍ ഉള്‍പ്പെട്ടിരുന്ന ഒരുവന് വെളിപ്പെട്ടു കിട്ടിയ ഒരു പ്രവചനത്തില്‍ നിന്നായിരിക്കാം, കാരണം ആ സംഭവത്തെക്കുറിച്ച് അവരുടെ ഇടയില്‍ ഒരു അറിവ് ഉണ്ടായിരിക്കേണ്ടത് ആവശ്യമായിരുന്നു.
ഗില്ഗാല് യിസ്രായേലിനെ സംബന്ധിച്ചു പ്രധാനപ്പെട്ട ഒരു സ്ഥലമായിരുന്നു കാരണം അവരുടെ മതപരമായ ആചാരത്തോടുള്ള ബന്ധത്തിലും അവരുടെ ആത്മീക യാത്രയുടെ മാറ്റത്തിനും അതിനു പങ്കുണ്ടായിരുന്നു. അവര്‍ പരിച്ഛേദനയിലൂടെ കടന്നുപോയത് ഇവിടെ വെച്ചായിരുന്നു, അത് അവരുടെ ജഡത്തിന്റെ മോഹങ്ങളെ ഉപേക്ഷിച്ചു ഒരു ആത്മീക രൂപാന്തരം അടയാളപ്പെടുത്തുന്നതായിരുന്നു (യോശുവ 5:6-9). അത് കൂടാതെ, മന്നയുടെ അത്ഭുതകരമായ വരവ് അവസാനിച്ചത് ഗില്ഗാലില് വെച്ചായിരുന്നു, അന്നുമുതല്‍ യിസ്രായേല്‍ ജനം വാഗ്ദത്ത ദേശത്തിന്റെ ഫലങ്ങള്‍ ഭക്ഷിക്കുവാന്‍ ആരംഭിച്ചു.
വാഗ്ദത്ത ദേശത്തിലേക്കു പ്രവേശിക്കുന്നത് അവരുടെ വിശ്വാസത്തില്‍ ഒരു വഴിത്തിരിവിനെ അടയാളപ്പെടുത്തി, കാരണം ഇപ്പോള്‍ മുതല്‍ അവര്‍ കാഴ്ചയാലല്ല വിശ്വാസത്താലുള്ള നടപ്പിനെ ആശ്രയിക്കണമായിരുന്നു (2 കൊരിന്ത്യര്‍ 5:7). ഈ മാറ്റം അവരുടെ ആത്മീക വളര്‍ച്ചയുടെയും ദൈവത്തിന്റെ പദ്ധതിയിലുള്ള വിശ്വാസത്തിന്റെയും ഒരു സാക്ഷ്യമായിരുന്നു.
ഗില്ഗാലിനെ സംബന്ധിച്ചുള്ള മറ്റൊരു പ്രധാന കാര്യം എന്തെന്നാല്‍ യിസ്രായേല്യര്‍ കനാന്‍ കീഴടക്കുന്ന സമയത്ത് ഇവിടെയായിരുന്നു അവര്‍ പാളയം അടിച്ചിരുന്നത്. യോര്ദ്ദാന് നദിയില്‍ കൂടി അത്ഭുതകരമായി തങ്ങള്‍ മറുകരയില്‍ പ്രവേശിച്ചതിനെ ഓര്‍മ്മിപ്പിക്കുന്നതിനു പന്ത്രണ്ടു കല്ല് എടുത്തു നാട്ടിയതും ഇവിടെയായിരുന്നു, തുടര്‍ന്നു അവരുടെ യാത്രയില്‍ ദൈവത്തിന്റെ ഇടപ്പെടലിന്റെയും ഒരു ആത്മീക നാഴിക കല്ലിന്റെയും ഇടമായി ഗില്ഗാലിന്റെ പ്രാധാന്യത്തെ പരാമര്‍ശിക്കുന്നുണ്ട്.
ഏലീയാവ് എലീശായോട്: നീ ഇവിടെ താമസിച്ചുകൊൾക: യഹോവ എന്നെ ബേഥേലിലേക്ക് അയച്ചിരിക്കുന്നു എന്നു പറഞ്ഞു. (2 രാജാക്കന്മാര് 2:2).
വേദപുസ്തക ചരിത്രത്തില്‍ വളരെ പ്രാധാന്യമുള്ള ഒരു സ്ഥലമാണ് ബെഥേല്‍. അബ്രഹാം ദൈവത്തോടു സംസാരിക്കുന്നതിനു, യാഗങ്ങള്‍ അര്‍പ്പിക്കുന്നതിനു, തന്നെത്തന്നെ പൂര്‍ണ്ണമായി ദൈവത്തിനായി സമര്‍പ്പിക്കുന്നതിനുമായി ഒരു യാഗപീഠം പണി കഴിപ്പിച്ചത് ബെഥേലില്‍ ആയിരുന്നു (ഉല്പത്തി 12:8). ബെഥേല്‍ എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ "ദൈവത്തിന്റെ ഭവനം" എന്നാകുന്നു, ദൈവത്തിന്റെ സാന്നിധ്യം അവിടെ അനുഭവിക്കുവാന്‍ സാധിക്കുമെന്ന് സൂചിപ്പിക്കുന്നു.
അതിലുപരിയായി, യാക്കോബ് ഒരു സ്വപ്നത്തില്‍ ഭൂമിയില്‍ നിന്നും സ്വര്‍ഗ്ഗത്തോളം എത്തുന്ന ഒരു ഗോവണി കണ്ട സ്ഥലവും ബെഥേല്‍ ആയിരുന്നു (ഉല്പത്തി 28:10-19). ബെഥേല്‍ ദൈവവുമായുള്ള അടുത്ത ഒരു കൂട്ടായ്മയുടെ അനുഭവത്തെ, ദൈവവുമായി ആഴമായ ഒരു ആത്മീക ബന്ധത്തെ വളര്‍ത്തുന്നതിനെ സാദൃശീകരിക്കുന്നുവെന്ന ആശയത്തെ ഈ ദര്‍ശനം ഉറപ്പിക്കുന്നു.
ഏലീയാവ് അവനോട്: എലീശായേ, നീ ഇവിടെ താമസിച്ചുകൊൾക; യഹോവ എന്നെ യെരീഹോവിലേക്ക് അയച്ചിരിക്കുന്നു എന്നു പറഞ്ഞു. (2 രാജാക്കന്മാര് 2:4).
വാഗ്ദത്ത ദേശമായ കനാനിലേക്ക് യിസ്രായേല്‍ മക്കള്‍ യാത്ര ചെയ്തപ്പോള്‍ അവര്‍ ആദ്യമായി തങ്ങളുടെ അവകാശം സ്ഥാപിച്ച സ്ഥലമായിരുന്നു യെരിഹോ. അത് വെറുതെ എളുപ്പത്തില്‍ തങ്ങളുടെ മടിയിലേക്ക് വീഴുകയല്ലായിരുന്നു. അതിനായി അവര്‍ക്ക് പോരാടേണ്ടി വന്നു. ആത്മീകമായി വളര്‍ച്ച പ്രാപിക്കണമെങ്കില്‍, ഓരോ ക്രിസ്ത്യാനിയും ശത്രുവിന്റെ പ്രവര്‍ത്തികളെ അതിജീവിക്കേണ്ടത് ആവശ്യമാണ്. ആത്മീക പോരാട്ടത്തെ കുറിച്ചാണ് യെരിഹോ പ്രതികാത്മകമായി സംസാരിക്കുന്നത്.
ഏലീയാവ് അവനോട്: നീ ഇവിടെ താമസിച്ചുകൊൾക; യഹോവ എന്നെ യോർദ്ദാങ്കലേക്ക് അയച്ചിരിക്കുന്നു എന്നു പറഞ്ഞു. (2 രാജാക്കന്മാര് 2:6).
സ്നാനത്തില്‍ കൂടി നാം ക്രിസ്തുവിന്റെ മരണത്തോടും പുനരുത്ഥാനത്തോടും എകീഭവിക്കുകയാകുന്നു എന്ന സത്യത്തിനു നിങ്ങള്‍ പ്രെത്യേക ശ്രദ്ധ കൊടുക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. യേശു സ്നാനമേറ്റത് യോര്ദ്ദാന് നദിയില്‍ ആയിരുന്നു. സ്നാനത്തില്‍ വെള്ളത്തിന്റെ അടിയിലേക്ക് പോകുന്നത് അവന്റെ മരണത്തേയും അടക്കത്തെയും കാണിക്കുന്നു. അവന് വെള്ളത്തില്‍ നിന്നും പുറത്തേക്ക് വരുന്നത് പുനരുത്ഥാനത്തെ സൂചിപ്പിക്കുന്നു. അത് നമുക്കും അങ്ങനെതന്നെ ആയിരിക്കുന്നു.
ദൈവത്തിന്റെ ശബ്ദം വ്യക്തമായി നിങ്ങള്‍ കേള്‍ക്കുവാന്‍ ആരംഭിക്കുന്ന ഒരു സ്ഥലം കൂടിയാകുന്നു യോര്ദ്ദാന്. പിതാവ് സ്വര്‍ഗ്ഗത്തില്‍ നിന്നും ഇപ്രകാരം സംസാരിച്ചു, "ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗത്തിൽനിന്ന് ഒരു ശബ്ദവും ഉണ്ടായി". (മത്തായി 3:17). യോര്‍ദ്ദാനില്‍ സ്നാനമേറ്റ സമയത്ത് ഇതാണ് യേശുവിന്റെ ജീവിതത്തില്‍ സംഭവിച്ചത്.
യോര്ദ്ദാന് തുറക്കപ്പെട്ട സ്വര്‍ഗ്ഗത്തിന്റെ അനുഭവമുള്ള ഒരു സ്ഥലമാണ്. ഇവിടെയാണ് ഏലിയാവ് സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെടുന്നത് എലിശാ കണ്ടത്. ഇതിന്റെ അര്‍ത്ഥം യോര്ദ്ദാന് പരിവര്‍ത്തനത്തിന്റെ ഒരു സ്ഥലം കൂടിയാകുന്നു എന്നാണ്. നിങ്ങളുടെ ജഡത്തിനു (ഇന്ദ്രിയങ്ങള്‍ക്ക്) നിങ്ങളെ ഒരിക്കലും താഴെ പിടിച്ചുവെക്കുവാന്‍ സാധിക്കാത്ത സ്ഥലമാകുന്നിത്.
അപ്പോൾ ഏലീയാവ് തന്റെ പുതപ്പ് എടുത്തു മടക്കി വെള്ളത്തെ അടിച്ചു; അത് അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു; അങ്ങനെ അവർ ഇരുവരും ഉണങ്ങിയനിലത്തുകൂടി അക്കരയ്ക്കു കടന്നു. (2 രാജാക്കന്മാര് 2:8).
ഒരിക്കല്‍ വെള്ളത്തെ അത്ഭുതകരമായി വിഭാഗിക്കുവാന്‍ ദൈവം ഉപയോഗിച്ച മോശെയുടെയും യോശുവയുടേയും പാതയില്‍ തന്നെ പ്രവാചകനായ എലിയാവും നടന്നുവെന്ന കാര്യം വ്യക്തമാണ്.
അതിന് എലീശാ: "നിന്റെ ആത്മാവിൽ ഇരട്ടി പങ്ക് എന്റെമേൽ വരുമാറാകട്ടെ എന്നു പറഞ്ഞു. 10അതിന് അവൻ: നീ പ്രയാസമുള്ള കാര്യമാകുന്നു ചോദിച്ചത്; ഞാൻ നിങ്കൽനിന്ന് എടുത്തുകൊ,ള്ളപ്പെടുമ്പോൾ നീ എന്നെ കാണുന്നുവെങ്കിൽ നിനക്ക് അങ്ങനെ ഉണ്ടാകും; അല്ലെന്നു വരികിൽ ഉണ്ടാകയില്ല എന്നു പറഞ്ഞു". (2 രാജാക്കന്മാര് 2:9-10).
ദൈവവചനത്തില്‍, വ്യക്തികള്‍ തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇടത്താണ് ആത്മീക അനുഗ്രഹങ്ങള്‍ ഏറ്റവും അടുത്തു കാണുവാന്‍ സാധിക്കുന്നത്. നിര്‍ണ്ണായകമായ ചോദ്യം എന്തെന്നാല്‍ ഒരുവന്റെ ശ്രദ്ധ കര്‍ത്താവിങ്കലേക്ക് തിരിഞ്ഞിരിക്കുന്നുവോ അതോ അവര്‍ മറ്റു കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നവരാണോ എന്നുള്ളതാണ്. നിര്‍ഭാഗ്യവശാല്‍, ഈ ശ്രദ്ധ പതര്‍ച്ച നിമിത്തം അനേകം അത്ഭുതങ്ങള്‍ അവഗണിക്കപ്പെടുകയോ അല്ലെങ്കില്‍ നഷ്ടപ്പെടുകയോ ചെയ്യുന്നു. യേശുവിങ്കലേക്ക് നോക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് എബ്രായര്‍ 12:2 പരാമര്‍ശിക്കുന്നു, അവിടെ "നോക്കുക" എന്നത് വളരെ ശ്രദ്ധയോടെ കരുതുക എന്നാണ് സൂചിപ്പിക്കുന്നത്, മാത്രമല്ല യേശുവിങ്കല് നിന്നും ശ്രദ്ധയെ അകറ്റുന്ന എല്ലാ കാര്യങ്ങളില്‍ നിന്നും ദൂരേയ്ക്ക് നോക്കുക എന്നും ഇത് നിര്‍ദ്ദേശിക്കുന്നു.
എലിശാ ഇരട്ടി പങ്കിനായി അപേക്ഷിച്ചപ്പോള്‍, ശക്തിയുടെ രണ്ടു മടങ്ങ് തരുവാന്‍ വേണ്ടിയല്ല അവന് ആവശ്യപ്പെട്ടത്, മറിച്ച്, പരമ്പരാഗതമായി ആദ്യജാതന്മാര്ക്കായി വെച്ചിരിക്കുന്ന അനുഗ്രഹങ്ങളുടെ ഇരട്ടി പങ്കിനുവേണ്ടിയാണ് താന്‍ അന്വേഷിച്ചത്. വേദപുസ്തക കാലങ്ങളില്‍, ആത്മീക അനുഗ്രഹങ്ങള്‍ പലപ്പോഴും നല്കപ്പെട്ടിരുന്നത് ആദ്യജാതന് എന്ന സ്ഥാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഏലിയാവ് എലിശായോടു പറയുന്നു അവന് "പ്രയാസമുള്ള ഒരു കാര്യമാണ് ചോദിച്ചത്". (2 രാജാക്കന്മാര് 2:10). ഇരട്ടി പങ്കു നല്കുവാന് ദൈവത്തിനു പ്രയാസമാണെന്നല്ല ഈ പ്രസ്താവന സൂചിപ്പിക്കുന്നത്, എന്നാല്‍ അത് എലിശായെ സംബന്ധിച്ചു വെല്ലുവിളി നേരിടേണ്ടതായ ഒരു കാര്യമാകുന്നു കാരണം ഇരട്ടി പങ്കു നേടുക എന്നത് അവന്റെ ശ്രദ്ധയെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു സംഗതിയായിരുന്നു.
ഏലിയാവിനെ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കുന്ന സമയത്ത് ഉണ്ടായ ആ ചുഴലിക്കാറ്റിനു അമ്പതു പ്രവാചക ശിഷ്യന്മാര് ദൃക്സാക്ഷികള്‍ ആയിരുന്നു.അവര്‍ ആ കാറ്റിനെ നിരീക്ഷിച്ചു, അതിന്റെ ശക്തിയെ അനുഭവിച്ചു, അതിനുശേഷം ഉണ്ടായ നാശങ്ങളെയും ശ്രദ്ധിച്ചു, എന്നാല്‍ എലിശാ കണ്ടത് കാണുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഭൌതീക ലോകത്തിലുള്ള അവരുടെ ശ്രദ്ധ ഈ സംഭവത്തിന്റെ ആത്മീക വശം ഗ്രഹിക്കുന്നതില്‍ നിന്നും അവരെ തടഞ്ഞു. (2 രാജാക്കന്മാര് 2:7).
മറുഭാഗത്ത്, എലിശാ, ആ സാഹചര്യത്തിന്റെ ജഡീകമായ വശങ്ങളെക്കാള്‍ ആ ചുഴലിക്കാറ്റില്‍ കൂടി കടന്നുപോകുമ്പോള്‍ ദൈവം തന്റെ സ്വര്‍ഗ്ഗീയ മഹിമകളോടെ വെളിപ്പെട്ടത് കാണുവാന്‍ അവന് ആഗ്രഹിച്ചു. ദൈവീകമായ ഒരു പ്രത്യക്ഷതയില്‍, ഏലിയാവിനെ തന്റെ സന്നിധിയിലേക്ക് കൊണ്ടുവരുവാന്‍ വേണ്ടി ദൈവം അഗ്നിരഥങ്ങളെയും അഗ്ന്യശ്വങ്ങളേയും അയച്ചു. ദൈവം ഏലിയാവിനെ എടുക്കുന്നത് കണ്ട മാത്രയില്‍ എലിശായുടെ അചഞ്ചലമായ ശ്രദ്ധയ്ക്ക് പ്രതിഫലം ലഭിക്കുകയും ഏലിയാവിന്റെ പുതപ്പ് അവന്റെമേല്‍ വീഴുകയും ചെയ്തു. ചുഴലിക്കാറ്റിന്റെ കുഴപ്പങ്ങളാല്‍ ശ്രദ്ധ പതറിപ്പോകാതെ, ആ സംഭവത്തിന്റെ ശരിയായ ആത്മീക പ്രാധാന്യത്തില്‍ അവന്റെ കണ്ണുകള്‍ ശ്രദ്ധിച്ചപ്പോള്‍, അവനു ആ പുതപ്പ് പിടിച്ചെടുക്കുവാനും സമാധാനത്തോടെ ആയിരിക്കുവാനും സാധിച്ചു.
കൊടുങ്കാറ്റുകള്‍ നമുക്കെല്ലാവര്‍ക്കും വരാം. ചിലര്‍ക്ക് ഇത് ജോലി നഷ്ടപ്പെടുന്നതിന്റെ രൂപത്തിലായിരിക്കാം; മറ്റുള്ളവര്‍ക്കു രോഗമായിരിക്കാം; മറ്റു ചിലര്‍ക്ക് സാമ്പത്തീക കാര്യങ്ങളിലുള്ള അതിഭയങ്കരമായ ഞെരുക്കം ആയിരിക്കാം. മറ്റുള്ളവര്‍ ചുഴലിക്കാറ്റിന്റെ നാശനഷ്ടങ്ങളിലേക്ക് നോക്കുമ്പോള്‍, നിങ്ങള്‍ നിങ്ങളുടെ കണ്ണുകളെ ഉയര്‍ത്തി ദൈവത്തെ കാണുക, അങ്ങനെ നിങ്ങളുടെ അധരങ്ങളില്‍ നിന്നും സ്തുതിയും പുകഴ്ചയും വരുവാന്‍ ഇടയാകട്ടെ. ഇത് വായിക്കുന്ന നിങ്ങളില്‍ ചിലര്‍ ഒരുപക്ഷേ ഇപ്പോള്‍ ഒരു കൊടുങ്കാറ്റിന്റെ അനുഭവത്തിലൂടെ കടന്നുപോകുകയാകാം. അത് നിങ്ങളെ വ്യതിചലിപ്പിച്ചു കളയരുത്. പകരം, നിങ്ങളുടെ കണ്ണുകള്‍ യേശുവിങ്കല് കേന്ദ്രീകരിക്കുക, അവന് നിങ്ങളോടുകൂടെ ഇരിക്കുന്നുവെന്നും പ്രയാസങ്ങളില്‍ കൂടി മുന്നോട്ടു പോകുവാന്‍ അവന് നിങ്ങളെ സഹായിക്കുമെന്നും അറിയുക, ഏറ്റവും ഒടുവിലായി സമാധാനത്തിന്റെയും ആത്മീക വളര്‍ച്ചയുടെയും ഒരു സ്ഥലത്തേക്ക് അവന് നിങ്ങളെ നയിക്കുകയും ചെയ്യും.
Chapters