ഏഴു സംവത്സരം കഴിഞ്ഞിട്ട് അവൾ ഫെലിസ്ത്യദേശത്തുനിന്നു മടങ്ങിവന്നു; പിന്നെ അവൾ തന്റെ വീടും നിലവും സംബന്ധിച്ച് രാജാവിനോടു സങ്കടം ബോധിപ്പിപ്പാൻ ചെന്നു. (2 രാജാക്കന്മാര് 8:3)
ആ സ്ത്രീ യിസ്രായേല്‍ ദേശംവിട്ടു ഫെലിസ്ത്യരുടെ ദേശത്ത് പോയപ്പോള്‍, തലമുറകളായി അവളുടെ കുടുംബത്തിനു നിലത്തിന്മേലുണ്ടായിരുന്ന എല്ലാ അവകാശവും അവള് ഉപേക്ഷിച്ചിരുന്നു; ആയതുകൊണ്ട് അവള് ഈ നിവേദനം നല്കുവാന് തയ്യാറായി.
അന്നേരം രാജാവ് ദൈവപുരുഷന്റെ ബാല്യക്കാരനായ ഗേഹസിയോടു സംസാരിക്കയിൽ എലീശാ ചെയ്ത വൻകാര്യങ്ങളൊക്കെയും നീ എന്നോടു വിവരിച്ചു പറക എന്നുകല്പിച്ചു. (2 രാജാക്കന്മാര് 8:4).
ഗേഹസി ഒരു കുഷ്ഠരോഗി ആയിരുന്നുവെങ്കിലും, ഇങ്ങനെയുള്ള അത്ഭുതകരമായ കാര്യങ്ങള്‍ ചെയ്തതായ ഒരു മനുഷ്യന്റെ വ്യക്തിപരമായ ചരിത്രം അറിയുവാനുള്ള അടങ്ങാത്ത ആകാംക്ഷ രാജാവിനുണ്ടായി; പ്രവാചകനെ സംബന്ധിച്ച് എല്ലാം അറിയുന്ന തന്റെ സ്വന്തം ദാസനായിരുന്നവനില് നിന്നല്ലാതെ ഈ വിവരങ്ങള്‍ മറ്റാരില്‍ നിന്നാണ് ലഭിക്കേണ്ടത്?
ആ സ്ത്രീ യിസ്രായേല്‍ ദേശംവിട്ടു ഫെലിസ്ത്യരുടെ ദേശത്ത് പോയപ്പോള്‍, തലമുറകളായി അവളുടെ കുടുംബത്തിനു നിലത്തിന്മേലുണ്ടായിരുന്ന എല്ലാ അവകാശവും അവള് ഉപേക്ഷിച്ചിരുന്നു; ആയതുകൊണ്ട് അവള് ഈ നിവേദനം നല്കുവാന് തയ്യാറായി.
അന്നേരം രാജാവ് ദൈവപുരുഷന്റെ ബാല്യക്കാരനായ ഗേഹസിയോടു സംസാരിക്കയിൽ എലീശാ ചെയ്ത വൻകാര്യങ്ങളൊക്കെയും നീ എന്നോടു വിവരിച്ചു പറക എന്നുകല്പിച്ചു. (2 രാജാക്കന്മാര് 8:4).
ഗേഹസി ഒരു കുഷ്ഠരോഗി ആയിരുന്നുവെങ്കിലും, ഇങ്ങനെയുള്ള അത്ഭുതകരമായ കാര്യങ്ങള്‍ ചെയ്തതായ ഒരു മനുഷ്യന്റെ വ്യക്തിപരമായ ചരിത്രം അറിയുവാനുള്ള അടങ്ങാത്ത ആകാംക്ഷ രാജാവിനുണ്ടായി; പ്രവാചകനെ സംബന്ധിച്ച് എല്ലാം അറിയുന്ന തന്റെ സ്വന്തം ദാസനായിരുന്നവനില് നിന്നല്ലാതെ ഈ വിവരങ്ങള്‍ മറ്റാരില്‍ നിന്നാണ് ലഭിക്കേണ്ടത്?
Chapters