ദൈവവചനം സാറാ തെറ്റായി വ്യാഖ്യാനിച്ചത് എങ്ങനെ?
"സാറായി അബ്രാമിനോട്: ഞാന്‍ പ്രസവിക്കാതിരിപ്പാന് യഹോവ എന്റെ ഗര്‍ഭം അടച്ചിരിക്കുന്നുവല്ലോ. എന്റെ ദാസിയുടെ അടുക്കല്‍ ചെന്നാലും; പക്ഷേ അവളാല്‍ എനിക്കു മക്കള്‍ ലഭിക്കും എന്നു പറഞ്ഞു". (ഉല്പത്തി 16:2)
കര്‍ത്താവില്‍ നിന്നും നേരിട്ട് ഒരു വചനം പ്രാപിക്കുക എന്നത് വിസ്മയാവഹമായ ഒരു അനുഭവമാണ് എന്നാല്‍ ദൈവം യഥാര്‍ത്ഥമായി പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കുന്നതും ഒരുപോലെ അപകടകരമാണ്.
ദൈവം പറഞ്ഞതിനെ ധാര്ഷ്ട്ര്യമുള്ള വാക്കായ 'പക്ഷേ' എന്ന് സൂചിപ്പിച്ചുകൊണ്ട് സാറ തെറ്റായി വ്യാഖ്യാനിക്കുന്നതായി നമുക്ക് ഇവിടെ കാണാം.
ഏദെന് തോട്ടത്തിലേക്ക് നോക്കിയാല്‍, സര്‍പ്പം ഹവ്വായോടു ഇങ്ങനെ പറയുകയുണ്ടായി, "ദൈവം വാസ്തവമായി അങ്ങനെ കല്പ്പിച്ചിട്ടുണ്ടോ?" ദൈവം പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കുവാനുള്ള ഒരു ശ്രമമായിരുന്നു അത്.
അബ്രാം സാറായിയുടെ വാക്ക് അനുസരിച്ചു. അബ്രാം കനാന്‍ ദേശത്തു പാര്‍ത്തു പത്തു സംവത്സരം കഴിഞ്ഞപ്പോള്‍ അബ്രാമിന്റെ ഭാര്യയായ സാറായി മിസ്രയിമ്യദാസിയായ ഹാഗാറിനെ തന്റെ ഭര്‍ത്താവായ അബ്രാമിനു ഭാര്യയായി(രണ്ടാമത്തെ) കൊടുത്തു. അവന് ഹാഗാറിന്റെ അടുക്കല്‍ ചെന്നു; അവള് ഗര്‍ഭം ധരിച്ചു; താന്‍ ഗര്‍ഭം ധരിച്ചു എന്ന് അവള് കണ്ടപ്പോള്‍ യജമാനത്തി അവളുടെ കണ്ണിനു നിന്ദിതയായി. (ഉല്പത്തി 16:3-4).
ഇതിന്റെ അര്‍ത്ഥം അബ്രഹാമിനു കുഴപ്പം ഒന്നുമില്ല, എന്നാല്‍ സാറയുടെ ഗര്‍ഭപാത്രം അടഞ്ഞിരുന്നു എന്നാണ്.
ഹാഗാര്‍ ഇങ്ങനെ ചിന്തിച്ചു കാണുമായിരിക്കാം, "എന്റെ യജമാനത്തിയായ സാറായെക്കാള് ദൈവമുമ്പാകെ എനിക്ക് നല്ലതായിരിക്കുവാന്‍ കഴിയും, എല്ലാ ദിവസങ്ങളിലും എന്റെ യജമാനത്തി എന്റെ യജമാനന്റെ കൂടെ ആയിരുന്നു, എന്നിട്ടും അവള് ഗര്‍ഭം ധരിച്ചില്ല, എന്നാല്‍ ചുരുങ്ങിയ കാലയളവുകളില്‍ അവനാല്‍ ഗര്‍ഭവതി ആകുവാന്‍ കര്‍ത്താവ് എന്നെ ഇടയാക്കി".
പിന്നെ യഹോവയുടെ ദൂതന് മരുഭൂമിയില്‍ ഒരു നീരുറവിന്റെ അരികെ, ശൂരിനു പോകുന്ന വഴിയിലെ നീരുറവിന്റെ അരികെ വച്ചുതന്നെ അവളെ കണ്ടു. "സാറായിയുടെ ദാസിയായ ഹാഗാറേ, നീ എവിടെനിന്നു വരുന്നു? എങ്ങോട്ടു പോകുന്നു എന്നു ചോദിച്ചു?" (ഉല്പത്തി 16:7-8)
അവള് അബ്രാഹാമിന്റെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചു എങ്കിലും, അത് ദൈവത്തിന്റെ മുമ്പാകെ അവളുടെ വ്യക്തിത്വം മാറ്റിയില്ല. അപ്പോഴും അവള് 'സാറായിയുടെ ദാസിയായ ഹാഗര്‍' തന്നെയാണ്. ദൈവം മാറ്റാതെ നിങ്ങളുടെ വ്യക്തിത്വം മാറുന്നില്ല.
ഈ രണ്ടു ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി താങ്കള്‍ക്ക് മറുപടി നല്കുവാന് കഴിയുമോ?
പിന്നെ യഹോവയുടെ ദൂതന് മരുഭൂമിയില്‍ ഒരു നീരുറവിന്റെ അരികെ, ശൂരിനു പോകുന്ന വഴിയിലെ നീരുറവിന്റെ അരികെ വച്ചുതന്നെ അവളെ കണ്ടു. "സാറായിയുടെ ദാസിയായ ഹാഗാറേ, നീ എവിടെനിന്നു വരുന്നു? എങ്ങോട്ടു പോകുന്നു എന്നു ചോദിച്ചു?" (ഉല്പത്തി 16:7-8).
നീ എവിടെനിന്നു വരുന്നു? എങ്ങോട്ടു പോകുന്നു?
ഒരു വ്യക്തി ഈ രണ്ടു ചോദ്യങ്ങള്‍ക്കും സത്യസന്ധമായി മറുപടി നല്കുകയാണെങ്കില് അവര്‍ സുരക്ഷിതര്‍ ആണ്.
കര്‍ത്താവായ യേശു താന്‍ എവിടെനിന്നും വന്നു എന്നും എങ്ങോട്ടു പോകുന്നു എന്നും അറിഞ്ഞിരുന്നു.
പിതാവു സകലവും തന്റെ കൈയ്യില്‍ തന്നിരിക്കുന്നു എന്നും താന്‍ ദൈവത്തിന്റെ അടുക്കല്‍നിന്നു വന്ന് ദൈവത്തിന്റെ അടുക്കല്‍ പോകുന്നു എന്നും യേശു അറിഞ്ഞിരിക്കെ, (യോഹന്നാന് 13:3)
സാറായ്ക്കു കീഴടങ്ങിയിരിപ്പാന്‍ ദൈവം ഹാഗാറിനോട് പറയുവാന്‍ കാരണമെന്ത്?
യഹോവയുടെ ദൂതന് അവളോട്: നിന്റെ യജമാനത്തിയുടെ അടുക്കല്‍ മടങ്ങിച്ചെന്ന് അവള്‍ക്കു കീഴടങ്ങിയിരിക്ക എന്നു കല്പിച്ചു. (ഉലപത്തി 16:9)
മറുക്കാതെ കീഴടങ്ങിയിരിപ്പാന്‍ ഹാഗാറിനോട് ആവശ്യപ്പെട്ടു. ആരായാലും മറുക്കുവാനുള്ള പ്രവണത ഉണ്ടാകും. എന്നാല്‍ കീഴടങ്ങലില്‍ ഒരു അനുഗ്രഹം എപ്പോഴും ഉണ്ട്. അനുഗ്രഹം വരുന്നത് നിങ്ങള്‍ കീഴടങ്ങിയിരിക്കുന്ന വ്യക്തിയില്‍ നിന്നല്ല പ്രത്യുത ദൈവത്തില്‍ നിന്നാണ്.
യിശ്മായേലിനെ സംബന്ധിക്കുന്ന പ്രവചനങ്ങള്‍ എന്തെല്ലാം?
അവന് കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യന് ആയിരിക്കും; അവന്റെ കൈ എല്ലാവര്ക്കും വിരോധമായും എല്ലാവരുടെയും കൈ അവനു വിരോധമായും ഇരിക്കും; അവന് തന്റെ സകല സഹോദരന്മാര്ക്കും എതിരേ പാര്‍ക്കും എന്ന് അരുളിച്ചെയ്തു. (ഉല്പത്തി 16:12)
1. അവന് കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യന് ആയിരിക്കും
സ്ഥിരവാസമില്ലാത്ത ജീവിതരീതിയോട് കൂടിയ ഒരു ജീവിതത്തെ ഇത് നിര്‍ദ്ദേശിക്കുന്നു.
2. അവന്റെ കൈ എല്ലാവര്ക്കും വിരോധമായും എല്ലാവരുടെയും കൈ അവനു വിരോധമായും ഇരിക്കും.
യിശ്മായേലിന്റെ കൈ എല്ലാവര്ക്കും വിരോധമായിരിക്കും എന്നത് അവന് പോരാടുകയും തര്‍ക്കവും കലഹവും സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയായിരിക്കും എന്നാണ് സൂചിപ്പിക്കുന്നത്. "യുദ്ധം ഇഷ്ടപ്പെടുന്ന സ്വഭാവമുള്ളവന്" എന്നും ഇതിനു അര്‍ത്ഥമുണ്ട്.
3. യഹോവയുടെ ദൂതന് പിന്നെയും അവളോട്: ഞാന്‍ നിന്റെ സന്തതിയെ ഏറ്റവും വര്‍ധിപ്പിക്കും; അത് എണ്ണിക്കൂടാതവണ്ണം പെരുപ്പമുള്ളതായിരിക്കും. (ഉല്പത്തി 16:10)
യിശ്മായേല്‍ വളര്‍ന്നു, അവന് ഒരു മിസ്രയിമ്യ സ്ത്രീയെ വിവാഹം കഴിച്ചു, പന്ത്രണ്ടു പുത്രന്മാര് അവര്‍ക്ക് ജനിച്ചു, അവര്‍ പന്ത്രണ്ടു ഗോത്രങ്ങള്‍ക്കു പ്രഭുക്കന്മാരായി തീര്‍ന്നു (ഉല്പത്തി 25:12-16 നോക്കുക) - പ്രവചിക്കപ്പെട്ടതുപോലെ തന്നെ.
ഈ ആളുകള്‍ ഹവീലയ്ക്കും (ഒരുപക്ഷേ അറേബ്യക്ക് വടക്ക് പടിഞ്ഞാറ്) ശൂരിനും (മിസ്രയീമ്യ അതിരിനോട് ചേര്‍ന്ന്) മദ്ധ്യേയുള്ള ഭൂപ്രദേശത്ത് പാര്‍ത്തിരുന്നു, മാത്രമല്ല അറബികളുടെ പൂര്‍വ്വീകരായിരുന്ന അനേകരില്‍ ഒരുവന് ആയിരുന്നു. അറബ് വംശപരമ്പരയിലെ അനേകം മുസ്ലിങ്ങള്‍ യിശ്മായേലില് കൂടെ അബ്രാഹാമില്‍ അവരുടെ വംശാവലി എത്തിക്കുന്നു.
എന്നാറെ അവള്: എന്നെ കാണുന്നവനെ ഞാന്‍ ഇവിടെയും കണ്ടുവോ എന്നു പറഞ്ഞു തന്നോട് അരുളിച്ചെയ്ത യഹോവയ്ക്ക്: ദൈവമേ നീ എന്നെ കാണുന്നു എന്നു പേര് വിളിച്ചു. (ഉല്പത്തി 16:13)
എന്നെ കാണുന്നവനായ ദൈവം: ഇത് കേവലം ഒരു ദൂതന് തനിയ്ക്ക് പ്രത്യക്ഷനായതല്ല എന്ന് ഹാഗാര്‍ അറിഞ്ഞു. കര്‍ത്താവിന്റെ ദൂതന് കാണുന്നവനായ ദൈവം കൂടെയാണ്, അവന് തന്നെയാണ് ഹാഗാറിനേയും യിശ്മായേലിനേയും കണ്ടുകൊണ്ടിരുന്നത്.
ജനിക്കുന്നതിനു മുമ്പ് പേര് ലഭിച്ച വേദപുസ്തകത്തിലെ ആദ്യത്തെ മനുഷ്യനാണ് യിശ്മായേല്‍.
അബ്രാഹാം തന്റെ മകന് യിശ്മായേല്‍ എന്നു പേര് ഇടുവാന്‍ കാരണമെന്ത്?
പിന്നെ ഹാഗാര്‍ അബ്രാമിനു ഒരു മകനെ പ്രസവിച്ചു; ഹാഗാര്‍ പ്രസവിച്ച തന്റെ മകന് അബ്രാം യിശ്മായേല്‍ എന്നു പേരിട്ടു.
രസകരമായി, ഹാഗാര്‍ പ്രസവിച്ച മകന് അബ്രാഹാം യിശ്മായേല്‍ എന്നു പേരിട്ടു.
ഹാഗാര്‍ ദൈവത്തെ കണ്ടുമുട്ടിയ കാര്യം അവള് അബ്രഹാമിനോട് പറഞ്ഞുകാണുമായിരിക്കാം.
അവളുടെ ആ കണ്ടുമുട്ടല്‍ ഉപരിപ്ലവമായ ഒന്നായി അബ്രഹാം തള്ളികളയാതെ ദൈവം പറഞ്ഞതുപോലെ കുഞ്ഞിന് 'യിശ്മായേല്‍' എന്ന് പേരിട്ടുകൊണ്ട് അതിനെ അംഗീകരിച്ചത്കൊണ്ട് അത് അബ്രാഹാമിനെ ബഹുമാന്യനാക്കി.
"സാറായി അബ്രാമിനോട്: ഞാന്‍ പ്രസവിക്കാതിരിപ്പാന് യഹോവ എന്റെ ഗര്‍ഭം അടച്ചിരിക്കുന്നുവല്ലോ. എന്റെ ദാസിയുടെ അടുക്കല്‍ ചെന്നാലും; പക്ഷേ അവളാല്‍ എനിക്കു മക്കള്‍ ലഭിക്കും എന്നു പറഞ്ഞു". (ഉല്പത്തി 16:2)
കര്‍ത്താവില്‍ നിന്നും നേരിട്ട് ഒരു വചനം പ്രാപിക്കുക എന്നത് വിസ്മയാവഹമായ ഒരു അനുഭവമാണ് എന്നാല്‍ ദൈവം യഥാര്‍ത്ഥമായി പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കുന്നതും ഒരുപോലെ അപകടകരമാണ്.
ദൈവം പറഞ്ഞതിനെ ധാര്ഷ്ട്ര്യമുള്ള വാക്കായ 'പക്ഷേ' എന്ന് സൂചിപ്പിച്ചുകൊണ്ട് സാറ തെറ്റായി വ്യാഖ്യാനിക്കുന്നതായി നമുക്ക് ഇവിടെ കാണാം.
ഏദെന് തോട്ടത്തിലേക്ക് നോക്കിയാല്‍, സര്‍പ്പം ഹവ്വായോടു ഇങ്ങനെ പറയുകയുണ്ടായി, "ദൈവം വാസ്തവമായി അങ്ങനെ കല്പ്പിച്ചിട്ടുണ്ടോ?" ദൈവം പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കുവാനുള്ള ഒരു ശ്രമമായിരുന്നു അത്.
അബ്രാം സാറായിയുടെ വാക്ക് അനുസരിച്ചു. അബ്രാം കനാന്‍ ദേശത്തു പാര്‍ത്തു പത്തു സംവത്സരം കഴിഞ്ഞപ്പോള്‍ അബ്രാമിന്റെ ഭാര്യയായ സാറായി മിസ്രയിമ്യദാസിയായ ഹാഗാറിനെ തന്റെ ഭര്‍ത്താവായ അബ്രാമിനു ഭാര്യയായി(രണ്ടാമത്തെ) കൊടുത്തു. അവന് ഹാഗാറിന്റെ അടുക്കല്‍ ചെന്നു; അവള് ഗര്‍ഭം ധരിച്ചു; താന്‍ ഗര്‍ഭം ധരിച്ചു എന്ന് അവള് കണ്ടപ്പോള്‍ യജമാനത്തി അവളുടെ കണ്ണിനു നിന്ദിതയായി. (ഉല്പത്തി 16:3-4).
ഇതിന്റെ അര്‍ത്ഥം അബ്രഹാമിനു കുഴപ്പം ഒന്നുമില്ല, എന്നാല്‍ സാറയുടെ ഗര്‍ഭപാത്രം അടഞ്ഞിരുന്നു എന്നാണ്.
ഹാഗാര്‍ ഇങ്ങനെ ചിന്തിച്ചു കാണുമായിരിക്കാം, "എന്റെ യജമാനത്തിയായ സാറായെക്കാള് ദൈവമുമ്പാകെ എനിക്ക് നല്ലതായിരിക്കുവാന്‍ കഴിയും, എല്ലാ ദിവസങ്ങളിലും എന്റെ യജമാനത്തി എന്റെ യജമാനന്റെ കൂടെ ആയിരുന്നു, എന്നിട്ടും അവള് ഗര്‍ഭം ധരിച്ചില്ല, എന്നാല്‍ ചുരുങ്ങിയ കാലയളവുകളില്‍ അവനാല്‍ ഗര്‍ഭവതി ആകുവാന്‍ കര്‍ത്താവ് എന്നെ ഇടയാക്കി".
പിന്നെ യഹോവയുടെ ദൂതന് മരുഭൂമിയില്‍ ഒരു നീരുറവിന്റെ അരികെ, ശൂരിനു പോകുന്ന വഴിയിലെ നീരുറവിന്റെ അരികെ വച്ചുതന്നെ അവളെ കണ്ടു. "സാറായിയുടെ ദാസിയായ ഹാഗാറേ, നീ എവിടെനിന്നു വരുന്നു? എങ്ങോട്ടു പോകുന്നു എന്നു ചോദിച്ചു?" (ഉല്പത്തി 16:7-8)
അവള് അബ്രാഹാമിന്റെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചു എങ്കിലും, അത് ദൈവത്തിന്റെ മുമ്പാകെ അവളുടെ വ്യക്തിത്വം മാറ്റിയില്ല. അപ്പോഴും അവള് 'സാറായിയുടെ ദാസിയായ ഹാഗര്‍' തന്നെയാണ്. ദൈവം മാറ്റാതെ നിങ്ങളുടെ വ്യക്തിത്വം മാറുന്നില്ല.
ഈ രണ്ടു ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി താങ്കള്‍ക്ക് മറുപടി നല്കുവാന് കഴിയുമോ?
പിന്നെ യഹോവയുടെ ദൂതന് മരുഭൂമിയില്‍ ഒരു നീരുറവിന്റെ അരികെ, ശൂരിനു പോകുന്ന വഴിയിലെ നീരുറവിന്റെ അരികെ വച്ചുതന്നെ അവളെ കണ്ടു. "സാറായിയുടെ ദാസിയായ ഹാഗാറേ, നീ എവിടെനിന്നു വരുന്നു? എങ്ങോട്ടു പോകുന്നു എന്നു ചോദിച്ചു?" (ഉല്പത്തി 16:7-8).
നീ എവിടെനിന്നു വരുന്നു? എങ്ങോട്ടു പോകുന്നു?
ഒരു വ്യക്തി ഈ രണ്ടു ചോദ്യങ്ങള്‍ക്കും സത്യസന്ധമായി മറുപടി നല്കുകയാണെങ്കില് അവര്‍ സുരക്ഷിതര്‍ ആണ്.
കര്‍ത്താവായ യേശു താന്‍ എവിടെനിന്നും വന്നു എന്നും എങ്ങോട്ടു പോകുന്നു എന്നും അറിഞ്ഞിരുന്നു.
പിതാവു സകലവും തന്റെ കൈയ്യില്‍ തന്നിരിക്കുന്നു എന്നും താന്‍ ദൈവത്തിന്റെ അടുക്കല്‍നിന്നു വന്ന് ദൈവത്തിന്റെ അടുക്കല്‍ പോകുന്നു എന്നും യേശു അറിഞ്ഞിരിക്കെ, (യോഹന്നാന് 13:3)
സാറായ്ക്കു കീഴടങ്ങിയിരിപ്പാന്‍ ദൈവം ഹാഗാറിനോട് പറയുവാന്‍ കാരണമെന്ത്?
യഹോവയുടെ ദൂതന് അവളോട്: നിന്റെ യജമാനത്തിയുടെ അടുക്കല്‍ മടങ്ങിച്ചെന്ന് അവള്‍ക്കു കീഴടങ്ങിയിരിക്ക എന്നു കല്പിച്ചു. (ഉലപത്തി 16:9)
മറുക്കാതെ കീഴടങ്ങിയിരിപ്പാന്‍ ഹാഗാറിനോട് ആവശ്യപ്പെട്ടു. ആരായാലും മറുക്കുവാനുള്ള പ്രവണത ഉണ്ടാകും. എന്നാല്‍ കീഴടങ്ങലില്‍ ഒരു അനുഗ്രഹം എപ്പോഴും ഉണ്ട്. അനുഗ്രഹം വരുന്നത് നിങ്ങള്‍ കീഴടങ്ങിയിരിക്കുന്ന വ്യക്തിയില്‍ നിന്നല്ല പ്രത്യുത ദൈവത്തില്‍ നിന്നാണ്.
യിശ്മായേലിനെ സംബന്ധിക്കുന്ന പ്രവചനങ്ങള്‍ എന്തെല്ലാം?
അവന് കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യന് ആയിരിക്കും; അവന്റെ കൈ എല്ലാവര്ക്കും വിരോധമായും എല്ലാവരുടെയും കൈ അവനു വിരോധമായും ഇരിക്കും; അവന് തന്റെ സകല സഹോദരന്മാര്ക്കും എതിരേ പാര്‍ക്കും എന്ന് അരുളിച്ചെയ്തു. (ഉല്പത്തി 16:12)
1. അവന് കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യന് ആയിരിക്കും
സ്ഥിരവാസമില്ലാത്ത ജീവിതരീതിയോട് കൂടിയ ഒരു ജീവിതത്തെ ഇത് നിര്‍ദ്ദേശിക്കുന്നു.
2. അവന്റെ കൈ എല്ലാവര്ക്കും വിരോധമായും എല്ലാവരുടെയും കൈ അവനു വിരോധമായും ഇരിക്കും.
യിശ്മായേലിന്റെ കൈ എല്ലാവര്ക്കും വിരോധമായിരിക്കും എന്നത് അവന് പോരാടുകയും തര്‍ക്കവും കലഹവും സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയായിരിക്കും എന്നാണ് സൂചിപ്പിക്കുന്നത്. "യുദ്ധം ഇഷ്ടപ്പെടുന്ന സ്വഭാവമുള്ളവന്" എന്നും ഇതിനു അര്‍ത്ഥമുണ്ട്.
3. യഹോവയുടെ ദൂതന് പിന്നെയും അവളോട്: ഞാന്‍ നിന്റെ സന്തതിയെ ഏറ്റവും വര്‍ധിപ്പിക്കും; അത് എണ്ണിക്കൂടാതവണ്ണം പെരുപ്പമുള്ളതായിരിക്കും. (ഉല്പത്തി 16:10)
യിശ്മായേല്‍ വളര്‍ന്നു, അവന് ഒരു മിസ്രയിമ്യ സ്ത്രീയെ വിവാഹം കഴിച്ചു, പന്ത്രണ്ടു പുത്രന്മാര് അവര്‍ക്ക് ജനിച്ചു, അവര്‍ പന്ത്രണ്ടു ഗോത്രങ്ങള്‍ക്കു പ്രഭുക്കന്മാരായി തീര്‍ന്നു (ഉല്പത്തി 25:12-16 നോക്കുക) - പ്രവചിക്കപ്പെട്ടതുപോലെ തന്നെ.
ഈ ആളുകള്‍ ഹവീലയ്ക്കും (ഒരുപക്ഷേ അറേബ്യക്ക് വടക്ക് പടിഞ്ഞാറ്) ശൂരിനും (മിസ്രയീമ്യ അതിരിനോട് ചേര്‍ന്ന്) മദ്ധ്യേയുള്ള ഭൂപ്രദേശത്ത് പാര്‍ത്തിരുന്നു, മാത്രമല്ല അറബികളുടെ പൂര്‍വ്വീകരായിരുന്ന അനേകരില്‍ ഒരുവന് ആയിരുന്നു. അറബ് വംശപരമ്പരയിലെ അനേകം മുസ്ലിങ്ങള്‍ യിശ്മായേലില് കൂടെ അബ്രാഹാമില്‍ അവരുടെ വംശാവലി എത്തിക്കുന്നു.
എന്നാറെ അവള്: എന്നെ കാണുന്നവനെ ഞാന്‍ ഇവിടെയും കണ്ടുവോ എന്നു പറഞ്ഞു തന്നോട് അരുളിച്ചെയ്ത യഹോവയ്ക്ക്: ദൈവമേ നീ എന്നെ കാണുന്നു എന്നു പേര് വിളിച്ചു. (ഉല്പത്തി 16:13)
എന്നെ കാണുന്നവനായ ദൈവം: ഇത് കേവലം ഒരു ദൂതന് തനിയ്ക്ക് പ്രത്യക്ഷനായതല്ല എന്ന് ഹാഗാര്‍ അറിഞ്ഞു. കര്‍ത്താവിന്റെ ദൂതന് കാണുന്നവനായ ദൈവം കൂടെയാണ്, അവന് തന്നെയാണ് ഹാഗാറിനേയും യിശ്മായേലിനേയും കണ്ടുകൊണ്ടിരുന്നത്.
ജനിക്കുന്നതിനു മുമ്പ് പേര് ലഭിച്ച വേദപുസ്തകത്തിലെ ആദ്യത്തെ മനുഷ്യനാണ് യിശ്മായേല്‍.
അബ്രാഹാം തന്റെ മകന് യിശ്മായേല്‍ എന്നു പേര് ഇടുവാന്‍ കാരണമെന്ത്?
പിന്നെ ഹാഗാര്‍ അബ്രാമിനു ഒരു മകനെ പ്രസവിച്ചു; ഹാഗാര്‍ പ്രസവിച്ച തന്റെ മകന് അബ്രാം യിശ്മായേല്‍ എന്നു പേരിട്ടു.
രസകരമായി, ഹാഗാര്‍ പ്രസവിച്ച മകന് അബ്രാഹാം യിശ്മായേല്‍ എന്നു പേരിട്ടു.
ഹാഗാര്‍ ദൈവത്തെ കണ്ടുമുട്ടിയ കാര്യം അവള് അബ്രഹാമിനോട് പറഞ്ഞുകാണുമായിരിക്കാം.
അവളുടെ ആ കണ്ടുമുട്ടല്‍ ഉപരിപ്ലവമായ ഒന്നായി അബ്രഹാം തള്ളികളയാതെ ദൈവം പറഞ്ഞതുപോലെ കുഞ്ഞിന് 'യിശ്മായേല്‍' എന്ന് പേരിട്ടുകൊണ്ട് അതിനെ അംഗീകരിച്ചത്കൊണ്ട് അത് അബ്രാഹാമിനെ ബഹുമാന്യനാക്കി.
Chapters
- അധ്യായം 1
- അധ്യായം 2
- അധ്യായം 3
- അധ്യായം 4
- അധ്യായം 5
- അധ്യായം 6
- അധ്യായം 7
- അധ്യായം 8
- അധ്യായം 9
- അധ്യായം 10
- അധ്യായം 11
- അധ്യായം 12
- അധ്യായം 13
- അധ്യായം 14
- അധ്യായം 15
- അധ്യായം 16
- അധ്യായം 17
- അധ്യായം 18
- അധ്യായം 21
- അധ്യായം 33
- അധ്യായം 34
- അധ്യായം 35
- അധ്യായം 36
- അധ്യായം 38
- അധ്യായം 39
- അധ്യായം 40
- അധ്യായം 42
- അധ്യായം 43
- അധ്യായം 48