1അനന്തരം യോസേഫിന്: നിന്റെ അപ്പൻ ദീനമായി കിടക്കുന്നു എന്നു വർത്തമാനം വന്നു; ഉടനെ അവൻ മനശ്ശെ, എഫ്രയീം എന്ന രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ടുചെന്നു: 2നിന്റെ മകൻ യോസേഫ് ഇതാ വരുന്നു എന്നു യാക്കോബിനെ അറിയിച്ചു; അപ്പോൾ യിസ്രായേൽ തന്നെത്താൻ ഉറപ്പിച്ചു കട്ടിലിന്മേൽ ഇരുന്നു. (ഉല്പത്തി 48:1-2).
യോസേഫിന്റെ മക്കളെ അനുഗ്രഹിക്കുന്നതിനായി ഇരിക്കുവാനും തയ്യാറെടുക്കുവാനുമുള്ള ശക്തി താന്‍ പ്രാപിക്കുന്നതിനെ പ്രതിനിധീകരിക്കുന്ന "യിസ്രായേല്‍" എന്ന മറ്റൊരു പേരിലാണ് യാക്കോബ് ഇവിടെ അറിയപ്പെടുന്നത്. മുമ്പ് രോഗത്താല്‍ തീരെ കിടപ്പിലായിരുന്നുവെങ്കിലും, ഈ പ്രധാനപ്പെട്ട പിതൃത്വ കടമ നിര്‍വഹിക്കുന്നതിനായി യാക്കോബ് തന്റെ ആത്മീക ശക്തിയെ ശേഖരിക്കുന്നു.
ബലഹീനമായ സമയങ്ങളില്‍ പോലും ആധുനീക വിശ്വാസികള്‍ക്ക് ദൈവത്തിങ്കല്‍ നിന്നുള്ള ശക്തി എപ്രകാരം നേടാനാകും എന്നതിനു ഇത് സമാന്തരമാകുന്നു. യെശയ്യാവ് 40:29 പറയുന്നു, "അവൻ ക്ഷീണിച്ചിരിക്കുന്നവനു ശക്തി നല്കുന്നു; ബലമില്ലാത്തവനു ബലം വർധിപ്പിക്കുന്നു".
യാക്കോബ് യോസേഫിനോടു പറഞ്ഞത്: "സർവശക്തിയുള്ള ദൈവം കനാൻദേശത്തിലെ ലൂസ്സിൽവച്ച് എനിക്കു പ്രത്യക്ഷനായി എന്നെ അനുഗ്രഹിച്ചു". (ഉല്പത്തി 48:3).
യാക്കോബ് ആദ്യമായി ദൈവത്തെ കണ്ടുമുട്ടിയ, ബെഥേലിന്റെ മറ്റൊരു പേരാണ് ലൂസ് എന്നത് (ഉല്പത്തി 28:19, 35:6).
4എന്നോട്: 'ഞാൻ നിന്നെ സന്താനപുഷ്ടിയുള്ളവനാക്കി പെരുക്കി നിന്നെ ജനസമൂഹമാക്കുകയും നിന്റെ ശേഷം നിന്റെ സന്തതിക്ക് ഈ ദേശം ശാശ്വതാവകാശമായി കൊടുക്കയും ചെയ്യും എന്ന് അരുളിച്ചെയ്തു'. 5മിസ്രയീമിൽ നിന്റെ അടുക്കൽ ഞാൻ വരുംമുമ്പേ നിനക്കു മിസ്രയീംദേശത്തുവച്ചു ജനിച്ച രണ്ടു പുത്രന്മാരായ മനശ്ശെയും എഫ്രയീമും എനിക്കുള്ളവർ ആയിരിക്കട്ടെ; രൂബേനും ശിമെയോനും എന്നപോലെ അവർ എനിക്കുള്ളവരായിരിക്കട്ടെ. (ഉല്പത്തി 48:4-5).
മനശ്ശെയേയും എഫ്രയീമിനേയും യാക്കോബ് തിരഞ്ഞെടുക്കുന്നത് വ്യത്യസ്ത കൂട്ടിചേര്‍ക്കലുകളില്‍ 12 ഗോത്രങ്ങള്‍ പലപ്പോഴും പട്ടികപ്പെടുത്തിയിരിക്കുന്നത് എന്തുകൊണ്ടാണ് എന്നത് വിശദീകരിക്കുന്നു. ഈ ഒരു ദത്തെടുപ്പ് കാരണം, യിസ്രായേലിനു ശരിക്കും 13 പുത്രന്മാരുണ്ട്. 12 പേര് അവനു ജനിച്ചത്, എന്നാല്‍ യോസേഫ് രണ്ടു ഗോത്രങ്ങളായി വിഭജിക്കപ്പെട്ടു.
ആകയാല്‍ പഴയനിയമത്തിലൂടെ ഗോത്രങ്ങളെ പട്ടികപ്പെടുത്തിയിരിക്കുമ്പോള്, അതിനെ വ്യത്യസ്ത രീതികളില്‍ ക്രമീകരിക്കുവാന്‍ കഴിയും അപ്പോള്‍തന്നെ അവ 12 ഗോത്രങ്ങളായി നിലനില്ക്കുന്നു.
12 എന്ന സംഖ്യ
ഒരു സംഖ്യ എന്ന നിലയില്‍, 12 പലപ്പോഴും ദൈവത്തിന്റെ ദൃഷ്ടിയില് സര്‍ക്കാരുമായോ അല്ലെങ്കില്‍ ഭരണനിര്വ്വഹണവുമായോ ബന്ധപ്പെട്ടിരിക്കുന്നു. 12 ഗോത്രങ്ങളും, 12 അപ്പൊസ്തലന്മാരും, യിശ്മായേലിന്റെ 12 പ്രഭുക്കന്മാരും, മോശെയുടെ യാഗപീഠത്തിനു 12 തൂണുകളും, മഹാപുരോഹിതന്റെ പതക്കത്തില്‍ 12 കല്ലുകളും, 12 കാഴ്ച അപ്പങ്ങളും, സമാഗമനക്കുടാരത്തിലെ ശുശ്രൂഷകള്‍ക്കായി12 വെള്ളി പാത്രങ്ങളും, വെള്ളി തളികകളും, സ്വര്‍ണ്ണ പാത്രങ്ങളും, ദേശം ഒറ്റുനോക്കുവാന്‍ വേണ്ടി 12 ഒറ്റുക്കാരും, 12 സ്മാരക ശിലകളും, ശലോമോന്റെ കീഴില്‍ 12 ഭരണാധികാരികളും, എലിയാവിന്റെ യാഗപീഠത്തില്‍ 12 കല്ലുകളും, യിസ്രായേലിന്റെ ആരാധനയ്ക്കായി സംഗീതജ്ഞരും ഗായകരും ആയി ഓരോ കൂട്ടത്തിലും 12 പേരും, ഒരു ദിവസത്തില്‍ 12 മണിക്കൂറും, ഒരു വര്‍ഷത്തില്‍ 12 മാസങ്ങളും, പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ട 12 എഫെസ്യരായ പുരുഷന്മാരും, മഹോപദ്രവ കാലത്തില്‍ മുദ്രയിടപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന 12 ഗോത്രങ്ങളില്‍ നിന്നുള്ള 12,000 പേരും ഉള്ളതായി കാണാം. 12 മുത്തുകളുള്ള 12 വാതിലുകള്‍ സ്വര്ഗ്ഗത്തിനുണ്ട്, വാതിലുകളില്‍ 12 ദൂതന്മാരുണ്ട്, പുതിയ യെരുശലേമിനു 12 അടിസ്ഥാനങ്ങളുണ്ട്, അവയില്‍ ഓരോന്നിലും കുഞ്ഞാടിന്റെ 12 അപ്പൊസ്തലന്മാരുടെ പേരുകളുണ്ട്, അതിന്റെ നീളവും, വീതിയും, ഉയരവും എല്ലാം 12,000 മൈല്‍ ആകുന്നു, സ്വര്‍ഗ്ഗത്തിലെ ജീവ വൃക്ഷത്തിനു 12 ഫലങ്ങളുണ്ട്. 12 എന്ന സംഖ്യ ദൈവത്തിനു പ്രത്യേകതയുള്ളതാകുന്നു.
യിസ്രായേൽ യോസേഫിനോട്: നിന്റെ മുഖം കാണുമെന്നു ഞാൻ വിചാരിച്ചിരുന്നില്ല; എന്നാൽ നിന്റെ സന്തതിയെയും കാൺമാൻ ദൈവം എനിക്കു സംഗതി വരുത്തിയല്ലോ എന്നു പറഞ്ഞു. (ഉല്പത്തി 48:11).
നിങ്ങള്‍ പ്രതീക്ഷിക്കുന്നതിലും അധികമായിട്ടു ദൈവം എപ്പോഴും കാര്യങ്ങളെ ചെയ്യും. അത് അനേക സന്ദര്‍ഭങ്ങളിലും ആളുകള്‍ക്ക് ഗ്രഹിക്കുവാന്‍ ശരിക്കും പ്രയാസമാണെങ്കില്‍ പോലും - ഇത് സത്യമാകുന്നു.
എന്നാൽ നാം ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തം പരമായി ചെയ്വാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തിയാൽ കഴിയുന്നവനു, (എഫെസ്യര്‍ 3:20).
തന്റെ പിതാവായ യാക്കോബ് സൌഖ്യമില്ലാതിരിക്കുന്നു എന്ന വാര്‍ത്ത യോസേഫിനു ലഭിച്ചപ്പോള്‍, അവന് തന്റെ രണ്ടു പുത്രന്മാരേയും തന്നോടുകൂടെ കൂട്ടികൊണ്ട് തന്റെ പിതാവിനെ കാണുവാന്‍ പോയി. യോസേഫ് അവരെ അവന്റെ മുഴങ്കാലുകൾക്കിടയിൽനിന്നു മാറ്റി സാഷ്ടാംഗം നമസ്കരിച്ചു. (ഉല്പത്തി 48:12).
അവിടുത്തെ സര്‍ക്കാരില്‍ യോസേഫ് ഒരു ഉയര്‍ന്ന പദവിയിലുള്ള ഉദ്യോഗസ്ഥന് ആയിരുന്നുവെങ്കിലും, അതുപോലെ ദീര്‍ഘകാലമായി അവനുമായി ബന്ധപ്പെട്ടിരുന്നില്ല എങ്കിലും, ഇത് അവനു തന്റെ പിതാവിനോടുള്ള ബഹുമാനത്തിനും ആദരവിനും ഒരു കുറവും വരുത്തിയില്ല.
"എന്നാൽ അവന്റെ അപ്പൻ സമ്മതിക്കാതെ എനിക്ക് അറിയാം; മകനേ, എനിക്ക് അറിയാം; ഇവനും ഒരു വലിയ ജനമായിത്തീരും, ഇവനും വർധിക്കും; എങ്കിലും അനുജൻ അവനെക്കാൾ അധികം വർധിക്കും; അവന്റെ സന്തതി ജനസമൂഹമായിത്തീരും എന്നു പറഞ്ഞു". (ഉല്പത്തി 48:19).
എഫ്രയിം ആദ്യജാതനല്ലായിരുന്നു എന്നാല്‍ ആദ്യജാതന്റെ സ്ഥാനം എടുക്കുവാന്‍ തക്കവണ്ണം ദൈവം അവനെ തിരഞ്ഞെടുത്തു.യിരെമ്യാവ് 31:9ല്‍ ഇത് വിവരിക്കുന്നുണ്ട്: ഞാൻ യിസ്രായേലിനു പിതാവും എഫ്രയീം എന്റെ ആദ്യജാതനുമല്ലോ. (യിരെമ്യാവ് 31:9).
വേദപുസ്തകത്തിലെ ആദ്യജാതന് എന്ന ആശയം പലപ്പോഴും ശ്രേഷ്ഠമായ ഒരു സ്ഥാനമാകുന്നു എന്ന് ഇത് വെളിപ്പെടുത്തുന്നു,"ഗര്‍ഭപാത്രത്തില്‍ നിന്നും ആദ്യം വന്നത്" എന്നല്ല അര്‍ത്ഥമാക്കുന്നത്.
ദാവീദ് ഏറ്റവും ഇളയ പുത്രന് ആയിരുന്നിട്ടു കൂടി, ആദ്യജാതന്റെ സ്ഥാനം അവനു ലഭിച്ചിരുന്നു (1 ശമുവേല്‍ 16:11 ഉം, സങ്കീര്‍ത്തനം 89:27 ഉം).
യേശുവിനു ആദ്യജാതന് എന്ന വിശിഷ്ടമായ സ്ഥാനമുണ്ട് (കൊലൊസ്സ്യര്‍ 1:15), എന്നാല്‍ യേശു അക്ഷരാര്‍ത്ഥത്തില്‍ ദൈവത്തിന്റെ ആദ്യത്തെ "ജനിച്ച" സൃഷ്ടിയാണെന്നല്ല അര്‍ത്ഥമാക്കുന്നത്, കാരണം യേശു സൃഷ്ടിയല്ല.
എന്റെ വാളും വില്ലുംകൊണ്ട് ഞാൻ അമോര്യരുടെ കൈയിൽനിന്നു പിടിച്ചടക്കിയ മലഞ്ചരിവ് ഞാൻ നിന്റെ സഹോദരന്മാരുടെ ഓഹരിയിൽ കവിഞ്ഞതായി നിനക്കു തന്നിരിക്കുന്നു. (ഉല്പത്തി 48:22).
നിന്റെ സഹോദരന്മാരില് കവിഞ്ഞ ഒരു ഓഹരി.
"സഹോദരന്മാരുടെ ഓഹരിയിൽ കവിഞ്ഞതായി" എന്ന പ്രത്യേക പരാമര്‍ശത്തിലൂടെ ഈ ദാനം ഒരു അധിക അനുഗ്രഹമാണെന്ന് യാക്കോബ് സൂചിപ്പിക്കുന്നു, ഇത് യോസേഫിനെ തന്റെ സഹോദരന്മാരില് നിന്നും വേറിട്ടു നിര്‍ത്തുകയും കുടുംബത്തിനകത്തെ അവന്റെ പദവിയെ ഉയര്‍ത്തുകയും ചെയ്യുന്നു. ഇത് യോസേഫിന്റെ സ്വപ്നങ്ങളില്‍ കാണുന്നതായ അവന്റെ വിശിഷ്ഠതയുടേയും (ഉല്പത്തി 37:5-11), ഒടുവില്‍ മിസ്രയിമില്‍ അധികാരത്തിലേക്കുള്ള അവന്റെ ഉയര്‍ച്ചയുടേയും പ്രമേയത്തെ പ്രതിധ്വനിപ്പിക്കുന്നു.
ഞാൻ അമോര്യരുടെ കൈയിൽനിന്നു പിടിച്ചടക്കിയത്.
ഈ പ്രത്യേക സംഭവം വേദപുസ്തകത്തില്‍ മറ്റൊരിടത്തും വിശദമായി പരാമര്ശിച്ചിട്ടില്ലെങ്കില് പോലും, കനാനില്‍ ആയിരിക്കുമ്പോള്‍ തന്നെ, അമോര്യരില്‍ നിന്നും ദേശത്തിന്റെ ഒരു ഭാഗത്തിന്റെ നിയന്ത്രണത്തിനായി യാക്കോബ് യുദ്ധം ചെയ്തു, മാത്രമല്ല അവന് യോസേഫിനും അവന്റെ സന്തതികള്‍ക്കുമായി ആ ദേശം പതിച്ചുനല്‍കുകയുണ്ടായി.
Chapters
- അധ്യായം 1
- അധ്യായം 2
- അധ്യായം 3
- അധ്യായം 4
- അധ്യായം 5
- അധ്യായം 6
- അധ്യായം 7
- അധ്യായം 8
- അധ്യായം 9
- അധ്യായം 10
- അധ്യായം 11
- അധ്യായം 12
- അധ്യായം 13
- അധ്യായം 14
- അധ്യായം 15
- അധ്യായം 16
- അധ്യായം 17
- അധ്യായം 18
- അധ്യായം 21
- അധ്യായം 33
- അധ്യായം 34
- അധ്യായം 35
- അധ്യായം 36
- അധ്യായം 38
- അധ്യായം 39
- അധ്യായം 40
- അധ്യായം 42
- അധ്യായം 43
- അധ്യായം 48