ദൈവം നോഹയെയും അവനോടുകൂടെ പെട്ടകത്തിലുള്ള സകല ജീവികളെയും സകല മൃഗങ്ങളെയും ഓർത്തു; ദൈവം ഭൂമിമേൽ ഒരു കാറ്റ് അടിപ്പിച്ചു; വെള്ളം നിലച്ചു. (ഉല്പത്തി 8:1).
നൂറ്റിയമ്പതു ദിവസത്തോളം നോഹ പെട്ടകത്തിനകത്ത് ആയിരുന്നതിനു ശേഷം, "ദൈവം നോഹയെ ഓര്‍ത്തു എന്ന്", വേദപുസ്തകം പറയുന്നു (ഉല്പത്തി 8:1). നോഹയെ ദൈവം മറന്നുക്കളഞ്ഞു എന്നാണോ ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്? നോഹയിലും പെട്ടകത്തില്‍ ഉണ്ടായിരുന്ന മറ്റുള്ളവരിലും ദൈവം തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു എന്നാണ്ഇതിന്റെ ലളിതമായ അര്‍ത്ഥം. കര്‍ത്താവിന്റെ കല്പനകളെ അനുസരിക്കുന്നവരെ ദൈവം ഓര്‍മ്മിക്കും.
ദൈവം ആരെയെങ്കിലും "ഓര്‍ത്താല്‍", അത്ഭുതകരമായ ചിലത് സംഭവിക്കും എന്ന് വേദപുസ്തകം നമ്മോടു പറയുന്നു. ദൈവം ചിലരെ ഓര്‍ത്തപ്പോള്‍ അവര്‍ക്ക് സംഭവിച്ചത് എന്താണെന്നുള്ളതിന്റെ ഏതാനും ചില ഉദാഹരണങ്ങള്‍ മാത്രമാണ് താഴെ കൊടുത്തിരിക്കുന്നത്.
ദൈവം റാഹേലിനെ ഓർത്തു; ദൈവം അവളുടെ അപേക്ഷ കേട്ട് അവളുടെ ഗർഭത്തെ തുറന്നു - ഉല്പത്തി 30:22.
ദൈവം അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും തനിക്കുള്ള നിയമവും ഓർത്തു യിസ്രായേലിനെ തങ്ങളുടെ അടിമത്വത്തില്‍ നിന്നും ദൈവം വിടുവിച്ചു - പുറപ്പാട് 2:24.
ദൈവം ഹന്നയുടെ ഗര്‍ഭപാത്രം തുറന്നു - 1 ശമുവേല്‍ 1:19.
മാത്രമല്ല, ശിംശോന് (ന്യായാധിപന്മാര് 16:28), ദാവീദ് (സങ്കീര്‍ത്തനം 25:7), ഹിസ്കിയാവ് (2 രാജാക്കന്മാര് 20:3) തുടങ്ങിയ പഴയനിയമത്തിലെ പല വ്യക്തികളും, ദൈവം തങ്ങളെ ഓര്‍ക്കണമെന്ന് പ്രാര്‍ത്ഥിച്ചു.
ദൈവം നോഹയെ ഓര്‍ക്കുകയും അവനുവേണ്ടി സംസാരിക്കുവാന്‍ ആരംഭിക്കയും ചെയ്തപ്പോള്‍, ജലപ്രളയം കുറയുവാന്‍ തുടങ്ങി. അതുപോലെ, നോഹ പെട്ടകത്തിന്റെ മേല്‍ത്തട്ട് മാറ്റി ഭൂമിയുടെ ഉപരിതലം ഉണങ്ങിതുടങ്ങി എന്ന് മനസ്സിലാക്കിയ ദിവസം "ഒന്നാം മാസം, മാസത്തിന്റെ ആദ്യത്തെ ദിവസം" (ഉല്പത്തി 8:13). ഈ പ്രത്യേക ദിവസം പിന്നീട് കാഹളനാദ പെരുന്നാള്‍ എന്നു അറിയപ്പെട്ടു.
കാഹളനാദ പെരുന്നാള്‍ "ഓര്‍മ്മയുടെ ദിനം" എന്നും അറിയപ്പെടുന്നു. "ദൈവത്തിന്റെ നാമത്തെ ഭയപ്പെടുന്നവരെ" ദൈവം വിടുവിക്കേണ്ടതിനു, ഈ ദിവസത്തില്‍ ഓര്‍മ്മയുടെ പുസ്തകം തുറക്കപ്പെടുമെന്ന് വിശ്വസിക്കപ്പെടുന്നു.
നാല്പതു ദിവസം കഴിഞ്ഞശേഷം നോഹ താൻ പെട്ടകത്തിന് ഉണ്ടാക്കിയിരുന്ന കിളിവാതിൽ തുറന്നു. അവൻ ഒരു മലങ്കാക്കയെ പുറത്തുവിട്ടു; അതു പുറപ്പെട്ടു ഭൂമിയിൽ വെള്ളം വറ്റിപ്പോയതുവരെ പോയും വന്നും കൊണ്ടിരുന്നു. ഭൂമിയിൽ വെള്ളം കുറഞ്ഞുവോ എന്ന് അറിയേണ്ടതിന് അവൻ ഒരു പ്രാവിനെയും തന്റെ അടുക്കൽനിന്നു പുറത്തുവിട്ടു; എന്നാൽ സർവഭൂമിയിലും വെള്ളം കിടക്കകൊണ്ടു പ്രാവ് കാൽ വയ്പാൻ സ്ഥലം കാണാതെ അവന്റെ അടുക്കൽ പെട്ടകത്തിലേക്കു മടങ്ങിവന്നു; അവൻ കൈ നീട്ടി അതിനെ പിടിച്ചു തന്റെ അടുക്കൽ പെട്ടകത്തിലാക്കി. (ഉല്പത്തി 8:6-9).
രണ്ടില്‍ ഒന്ന് മലങ്കാക്ക ആയിരുന്നു, അത് ചീഞ്ഞളിഞ്ഞ മാംസം ഭക്ഷിക്കുന്ന അശുദ്ധമായ ഒരു പക്ഷിയാണ്. അത് തിന്മയുടെ ഒരു പ്രതീകം കൂടിയാണ്.
മലങ്കാക്ക ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് പറന്നുകൊണ്ടിരുന്നു, പ്രത്യക്ഷത്തില്‍, ജലത്തിന്റെ ഉപരിതലത്തില്‍ പൊങ്ങികിടക്കുന്ന മനുഷ്യരുടെയോ മൃഗങ്ങളുടെയോ വീര്‍ത്തു, അഴുകിയ ശരീരങ്ങളില്‍ ഇരിക്കുവാനും സാധിക്കും.
നോഹ ഒരു പ്രാവിനെയും പുറത്തുവിട്ടു, ശുദ്ധിയുള്ള ഒരു പക്ഷി, ഏഴു ജോഡികളില്‍ ഒന്നായിരുന്നത്. (ഓരോ ജോഡി അശുദ്ധമായ മൃഗങ്ങള്‍ക്കും പകരമായി ഏഴു ജോഡി "ശുദ്ധിയുള്ള മൃഗങ്ങള്‍" ഉണ്ടായിരുന്നതിന്റെ കാരണം, യാഗത്തിനു ആവശ്യമായിരുന്നത് കൊണ്ടായിരുന്നു). ചത്തതോ ചീഞ്ഞതോ ആയ ഒന്നിലും പ്രാവ് ഇരിക്കുകയില്ല. ആകയാല്‍ കാല് വെയ്ക്കുവാന്‍ ഒരു സ്ഥലവും കാണാത്തതുകൊണ്ട്, പ്രാവ് മടങ്ങിവന്നു.
പരിശുദ്ധാത്മാവിനെ പ്രാവിനോട് സാദൃശ്യപ്പെടുത്തി പറഞ്ഞിട്ടുണ്ട്. പരിശുദ്ധാത്മാവ് കുഞ്ഞാടിന്റെ (യേശുവിന്റെ) മേല്‍ ഇറങ്ങിവന്നു. കുഞ്ഞാട് സ്വഭാവംകൊണ്ട് സൌമ്യതയുള്ള ഒരു മൃഗമാണ്. ഇത് ആവാസവ്യവസ്ഥയെ സംബന്ധിച്ചാണ് സംസാരിക്കുന്നത്. കേവലം സന്ദര്‍ശനം മാത്രമല്ല വസിക്കുവാനാണ് ദൈവം ആഗ്രഹിക്കുന്നത്.
നോഹ പെട്ടകത്തില്‍ എത്രനാള്‍ ചിലവഴിച്ചു?
ഏകദേശം ഒരു വര്‍ഷത്തോളം. നോഹ പെട്ടകത്തില്‍ 40 രാവും 40 പകലും മാത്രം ചിലവഴിച്ചു എന്നാണ് ഭൂരിഭാഗം ആളുകളും ചിന്തിക്കുന്നത്. ഇത് സത്യമല്ല. താഴെ പറഞ്ഞിരിക്കുന്ന വാക്യം ഒന്ന് ശ്രദ്ധിക്കുക:
അങ്ങനെ നോഹയും അവന്റെ പുത്രന്മാരും ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും പുറത്തിറങ്ങി [ഒരു വര്‍ഷവും പത്തു ദിവസവും പെട്ടകത്തില്‍ ആയിരുന്നതിനു ശേഷം]. (ഉല്പത്തി 8:18 ആംപ്ലിഫൈഡ്).
കുടുംബ യാഗപീഠത്തിന്റെ ഉദാഹരണം
നോഹ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു, ശുദ്ധിയുള്ള സകല മൃഗങ്ങളിലും ശുദ്ധിയുള്ള എല്ലാ പറവകളിലും ചിലത് എടുത്തു യാഗപീഠത്തിന്മേൽ ഹോമയാഗം അർപ്പിച്ചു. (ഉല്പത്തി 8:20).
യഹോവയ്ക്ക് ഒരു യാഗപീഠം പണിതു.
ഇതൊരു കുടുംബ യാഗപീഠം ആയിരുന്നു - നോഹയും തന്റെ മുഴു കുടുംബവും യാഗപീഠത്തിന്റെ മുമ്പില്‍.
യഹോവ സൗരഭ്യവാസന മണത്തപ്പോൾ യഹോവ തന്റെ ഹൃദയത്തിൽ അരുളിച്ചെയ്തത്: ഞാൻ മനുഷ്യന്റെ നിമിത്തം ഇനി ഭൂമിയെ ശപിക്കയില്ല. മനുഷ്യന്റെ മനോനിരൂപണം ബാല്യംമുതൽ ദോഷമുള്ളത് ആകുന്നു; ഞാൻ ചെയ്തതുപോലെ സകല ജീവികളെയും ഇനി നശിപ്പിക്കയില്ല. (ഉല്പത്തി 8:21).
ഉടമ്പടിയുടെ ബന്ധം: വേദപുസ്തകത്തിലെ ഒരു കേന്ദ്ര വിഷയമായ ദൈവവും മാനവജാതിയും തമ്മിലുള്ള ഉടമ്പടിയുടെ ബന്ധത്തിനായി ഈ നിമിഷത്തില്‍ വേദി ഒരുങ്ങുന്നു. മനുഷ്യരുടെ പോരായ്മകളുടെ നടുവിലും ജീവിതത്തെ സൂക്ഷിക്കുവാനും പരിപോഷിക്കുവാനുമായി ദൈവത്തിങ്കല്‍ നിന്നുള്ള ഒരു പ്രതിബദ്ധതയാണിത്.
ത്യാഗപരമായ പ്രായശ്ചിത്തം: സൌരഭ്യവാസന എന്നത് യാഗത്തില്‍ കാണുന്നതായ സംതൃപ്തിയെയാണ് പ്രതിനിധീകരിക്കുന്നത്, ക്രിസ്തീയ ദൈവശാസ്ത്രത്തിലെ പാപപരിഹാര ആശയത്തെയാണ് ഇത് പ്രതിബിംബിക്കുന്നത്, ആത്യന്തീകമായി ക്രിസ്തുവിന്റെ യാഗത്തില്‍ നിറവേറ്റപ്പെട്ടു.
അതുപോലെ,വിശുദ്ധീകരിക്കപ്പെട്ട ഭാവനയുടെ വലിയ ആവശ്യകതയുണ്ട്.
വിതകാലത്തിന്റെയും കൊയ്ത്തുകാലത്തിന്റെയും നിയമം
ജീവിതം എന്നത് വിതയ്ക്കുന്ന പ്രക്രിയയല്ലാതെ മറ്റൊന്നുമല്ല - നല്ലതോ അഥവാ മോശമോ - നല്ല നിലത്തോ അഥവാ മോശം നിലത്തോ, പിന്നീട് തക്ക കാലത്തിനു അനുസരിച്ച് കൊയ്യും. സകല ജീവിതവും ആരംഭിക്കുന്നത് ഒരു വിത്തില്‍ നിന്നുമാണ്. നാം വിതയ്ക്കുന്ന ഓരോ വിത്തിനും ദൈവം ഒരു കൊയ്ത്ത് ഒരുക്കിയിട്ടുണ്ട് - അത് ഭൌതീകമോ അഥവാ ആത്മീകമോ ആകട്ടെ.
"ഭൂമിയുള്ള കാലത്തോളം വിതയും കൊയ്ത്തും, ശീതവും ഉഷ്ണവും, വേനലും വർഷവും, രാവും പകലും നിന്നുപോകയുമില്ല". (ഉല്പത്തി 8:22).
"വിതയുടെയും കൊയ്ത്തിന്റെയും സമയത്തിന്റെ" നിയമം ഒരു സ്വാഭാവീക സാര്‍വത്രിക നിയമമാണ്, ഇതില്‍ നിങ്ങളില്‍ ഭൂരിഭാഗവും എന്നോട് യോജിക്കും. നാം ഏതു ജാതി, വര്‍ഗ്ഗ, വംശീയ പശ്ചാലത്തില്‍ നിന്നുള്ളവരാണെങ്കില്‍ പോലും, അത് എല്ലായിടത്തും എല്ലാവര്ക്കും ഒരുപോലെ പ്രവര്‍ത്തിക്കുന്നു.
11ഭൂമിയിൽനിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയിൽ അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളച്ചുവരട്ടെയെന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. 12ഭൂമിയിൽനിന്നു പുല്ലും അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളച്ചുവന്നു; നല്ലത് എന്നു ദൈവം കണ്ടു. (ഉല്പത്തി 1:11-12).
ഈ വാക്യങ്ങളില്‍, "വിതയുടെയും കൊയ്ത്തിന്റെയും സമയത്തിന്റെ" നിയമത്തെ ദൈവം ചലിപ്പിക്കുന്നതായി നമുക്ക് കാണാം.
വിതയുടെയും കൊയ്ത്തിന്റെയും സമയത്തെ സംബന്ധിച്ചുള്ള പരാമര്‍ശം, ഭൂമിയുടെ കാര്യവിചാരകത്വത്തില്‍ ദൈവത്തിന്റെ കരുതലും മനുഷ്യരുടെ ഉത്തരവാദിത്വവും തമ്മിലുള്ള പങ്കാളിത്തത്തെ വെളിപ്പെടുത്തുന്നു, മാത്രമല്ല പ്രകൃതി വിഭവങ്ങളുടെ സുസ്ഥിരവും ആദരപൂര്‍വ്വവുമായ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു.
എന്റെ സുഹൃത്തേ, നമ്മുടെ ജീവിതത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നിരവധി നിയമങ്ങള്‍ ഉണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു (ഉദാഹരണത്തിനു, ഗുരുത്വാകര്‍ഷണ നിയമം പോലെ). ഈ നിയമങ്ങള്‍ ഐച്ഛികമല്ല. ഒന്നുകില്‍ നമുക്ക് ഈ നിയമങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു അര്‍ഹമായ നേട്ടം കൊയ്തെടുക്കാം അല്ലെങ്കില്‍ കഷ്ടപ്പെടുവാന്‍ വേണ്ടി മാത്രമായി നമുക്ക് അവയെ അവഗണിക്കുകയും അനുസരണക്കേട് കാണിക്കുകയും ചെയ്യാം.
Chapters
- അധ്യായം 1
- അധ്യായം 2
- അധ്യായം 3
- അധ്യായം 4
- അധ്യായം 5
- അധ്യായം 6
- അധ്യായം 7
- അധ്യായം 8
- അധ്യായം 9
- അധ്യായം 10
- അധ്യായം 11
- അധ്യായം 12
- അധ്യായം 13
- അധ്യായം 14
- അധ്യായം 15
- അധ്യായം 16
- അധ്യായം 17
- അധ്യായം 18
- അധ്യായം 21
- അധ്യായം 33
- അധ്യായം 34
- അധ്യായം 35
- അധ്യായം 36
- അധ്യായം 38
- അധ്യായം 39
- അധ്യായം 40
- അധ്യായം 42
- അധ്യായം 43
- അധ്യായം 48