ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു; സൃഷ്ടിച്ച നാളിൽ അവരെ അനുഗ്രഹിക്കയും അവർക്ക് ആദാമെന്നു പേരിടുകയും ചെയ്തു. (ഉല്പത്തി 5:2).
ആദാമിനേയും ഹവ്വയേയും മനുഷ്യന് എന്ന് അര്‍ത്ഥം വരുന്ന 'ആദം' എന്നായിരുന്നു വിളിച്ചിരുന്നതെന്ന് നിങ്ങള്‍ക്കറിയാമോ.
ആദാമിനു നൂറ്റിമുപ്പതു വയസ്സായപ്പോൾ അവൻ തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു; അവനു ശേത്ത് എന്നു പേരിട്ടു. ശേത്തിനെ ജനിപ്പിച്ചശേഷം ആദാം എണ്ണൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. (ഉല്പത്തി 5:3-4).
ആദാമിന്റെ പ്രായം 930 വയസ്സ് എന്നാണ് നല്‍കിയിരിക്കുന്നത്. ആദാമിന് ശേത്ത് ജനിക്കുമ്പോള്‍ അവന്റെ പ്രായം 130 വയസ്സായിരുന്നു. കായീനും ഹാബേലും ജനിക്കുമ്പോള്‍ ആദാമിന്റെ പ്രായം എത്രയായിരുന്നു എന്ന് കൊടുത്തിട്ടില്ല.
അതുപോലെ, ആദാമും ഹവ്വയും ഏദന്‍ തോട്ടത്തില്‍ എത്ര വര്‍ഷങ്ങള്‍ താമസിച്ചുവെന്ന് വേദപുസ്തകം പറയുന്നുമില്ല. വീഴ്ചയ്ക്ക് ശേഷമായിരിക്കുമോ അവര്‍ പ്രായം കണക്കാക്കുവാന്‍ തുടങ്ങിയത്? ഇതിന്റെ കാരണം മരണമോ ജീര്‍ണ്ണതയോ ഇല്ലാതിരുന്ന തികഞ്ഞ ഒരു അന്തരീക്ഷത്തിലാണ് അവര്‍ ജീവിച്ചിരുന്നത് എന്നതാണ്.
ഹാനോക്കിന് അറുപത്തഞ്ചു വയസ്സായപ്പോൾ അവൻ മെഥൂശലഹിനെ ജനിപ്പിച്ചു. മെഥൂശലഹിനെ ജനിപ്പിച്ചശേഷം ഹാനോക് മുന്നൂറു സംവത്സരം ദൈവത്തോടുകൂടെ നടക്കയും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കയും ചെയ്തു. ഹാനോക്കിന്റെ ആയുഷ്കാലം ആകെ മുന്നൂറ്ററുപത്തഞ്ചു സംവത്സരമായിരുന്നു. ഹാനോക് ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി. (ഉല്പത്തി 5:21-24).
ഹാനോക്ക് ഒരു അപൂര്‍വ്വമായ വൈശിഷ്ട്യം വഹിച്ചിരുന്നു: തിരുവചനം പറയുന്നു, അവന് മരിച്ചില്ല. പകരം ദൈവം "അവനെ എടുത്തുകൊണ്ടുപോയി".
ജലപ്രളയത്തിനു മുമ്പുള്ള ലോകത്ത്, ആളുകള്‍ ദൈവത്തോടുകൂടെ നടക്കാതിരുന്നപ്പോള്‍, ഹാനോക്ക് വിശ്വസ്തതയോടെ ദൈവത്തോടുകൂടെ നടന്നു.
ഹാനോക്ക് ഇങ്ങനെ പ്രവചിച്ചു എന്ന് യൂദാ പറയുന്നു:
ആദാംമുതൽ ഏഴാമനായ ഹാനോക്കും ഇവരെക്കുറിച്ച്: “ഇതാ കർത്താവ് എല്ലാവരെയും വിധിപ്പാനും അവർ അഭക്തിയോടെ ചെയ്ത ഭക്തിവിരുദ്ധമായ സകല പ്രവൃത്തികളും നിമിത്തം ഭക്തികെട്ട പാപികൾ തന്റെ നേരേ പറഞ്ഞ സകല നിഷ്ഠുരങ്ങളും നിമിത്തവും ഭക്തികെട്ടവരെയൊക്കെയും ബോധം വരുത്തുവാനും ആയിരമായിരം വിശുദ്ധന്മാരോടുകൂടെ വന്നിരിക്കുന്നു”. (യൂദാ 1:14-15).
ഹാനോക്ക് തന്റെ ജീവിതത്തിന്റെ 365 വര്‍ഷങ്ങള്‍ വിശ്വാസത്തില്‍ നടന്നു, അതാണ് എല്ലാ മാറ്റങ്ങളും കൊണ്ടുവന്നത്. അവനെ മരണത്തിന്റെ അനുഭവത്തില്‍ നിന്നും ദൈവം ഒഴിവാക്കത്തക്കവണ്ണം അവന്റെ വിശ്വാസം കര്‍ത്താവിനെ വളരെയധികം പ്രസാദിപ്പിച്ചു എന്ന് ഞാന്‍ വിശ്വസിക്കുന്നു.
എബ്രായര്‍ 11:5 പറയുന്നു, "വിശ്വാസത്താൽ ഹാനോക് മരണം കാണാതെ എടുക്കപ്പെട്ടു; ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി. അവൻ ദൈവത്തെ പ്രസാദിപ്പിച്ചു എന്ന് അവൻ എടുക്കപ്പെട്ടതിനു മുമ്പേ സാക്ഷ്യം പ്രാപിച്ചു".
ഈ രീതിയില്‍ ആദരിക്കപ്പെട്ട മറ്റൊരു വ്യക്തി കൂടി മാത്രമേ തിരുവെഴുത്തുകളില്‍ കാണുന്നുള്ളൂ: പ്രവാചകനായ ഏലിയാവ്. ദൈവം തന്റെ വിശ്വസ്തനായ ദാസനെ ഒരു ചുഴലികാറ്റില്‍ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കുകയുണ്ടായി. (2 രാജാക്കന്മാര് 2:11).
ഹാനോക്കിന് അറുപത്തഞ്ചു വയസ്സായപ്പോൾ അവൻ മെഥൂശലഹിനെ ജനിപ്പിച്ചു.
മെഥൂശലഹിനു നൂറ്റെൺപത്തേഴു വയസ്സായപ്പോൾ അവൻ ലാമേക്കിനെ ജനിപ്പിച്ചു.
മെഥൂശലഹിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തറുപത്തൊമ്പതു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു. (ഉല്പത്തി 5:21, 25, 27).
നോഹയുടെ കാലത്തെ ജലപ്രളയം ആകസ്മീകമായി വന്ന ഒന്നല്ല. നാലു തലമുറകളിലായി അത് പ്രസംഗിക്കപ്പെട്ടതാണ്. എന്നാല്‍ ഹാനോക്കിനു 65 വയസ്സായപ്പോള്‍ വിചിത്രമായത് എന്തോ സംഭവിച്ചു, അന്നുമുതല്‍ അവന് "ദൈവത്തോടുകൂടെ നടന്നു".
തന്റെ മകന് ജീവിച്ചിരിക്കുന്നിടത്തോളം കാലം, ജലപ്രളയത്താലുള്ള ന്യായവിധി തടയപ്പെടുമെന്ന് ഹാനോക്കിനു ഒരു പ്രവചനം നല്കപ്പെട്ടു; എന്നാല്‍ അവന് മരിച്ചയുടനെ ജലപ്രളയം അയയ്ക്കപ്പെടും. ഈ പ്രവചനം സൂചിപ്പിക്കുവാന്‍ വേണ്ടി ഹാനോക്ക് തന്റെ മകനു പേരിട്ടു.
മെഥൂശലഹ് എന്ന പേര് രണ്ടു മൂലപദത്തില്‍ നിന്നുമാണ് വരുന്നത്:
മെഥൂ എന്ന മൂലപദത്തിന്റെ അര്‍ത്ഥം "മരണം" എന്നാകുന്നു; ശലഹ് എന്നതിന്റെ അര്‍ത്ഥം "കൊണ്ടുവരിക" അല്ലെങ്കില്‍ "അയയ്ക്കപ്പെടും" എന്നാണ്.
ആകയാല്‍, മെഥൂശലഹ് എന്ന പേര് സൂചിപ്പിക്കുന്നത്, "അവന്റെ മരണം കൊണ്ടുവരും" എന്നാകുന്നു.
തീര്‍ച്ചയായും മെഥൂശലഹ് മരിച്ച വര്‍ഷം തന്നെ ജലപ്രളയം ആരംഭിച്ചു. മെഥൂശലഹിനു നൂറ്റെൺപത്തേഴു വയസ്സായപ്പോൾ അവൻ ലാമേക്കിനെ ജനിപ്പിച്ചു, പിന്നീട് എഴുന്നൂറ്റെൺപത്തിരണ്ടു സംവത്സരം കൂടി ജീവിച്ചിരുന്നു. ലാമേക്കിനു നൂറ്റെൺപത്തിരണ്ടു വയസ്സായപ്പോൾ നോഹ ജനിച്ചു. നോഹയുടെ 600-ാം വര്‍ഷത്തിലാണ് പ്രളയം വന്നത്. 187, 182, 600 = 969, ഇതായിരുന്നു മെഥൂശലഹ് മരിക്കുമ്പോള്‍ അവന്റെ പ്രായം.
മെഥൂശലഹിന്റെ ജീവിതം ഫലത്തില്‍, വരാനിരിക്കുന്ന ജലപ്രളയത്തിന്റെ ന്യായവിധിയെ തടയുന്നതില്‍ ദൈവത്തിന്റെ കരുണയുടെ പ്രതീകമായിരുന്നു എന്നത് താല്പര്യജനകമായ കാര്യമാകുന്നു. ആകയാല്‍ വേദപുസ്തകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അവന്റെ ആയുഷ്കാലം സാദൃശീകരിക്കുന്നത്, ദൈവത്തിന്റെ കരുണയുടെ ഏറ്റവും അങ്ങേയറ്റത്തെ വിശാലതയ്ക്ക് ചേരുന്നതാണ് എന്നാകുന്നു.
താഴെ കൊടുത്തിരിക്കുന്ന തിരുവചനം ദൈവത്തിന്റെ സ്വഭാവത്തെ നമ്മോടു പറയുന്നു. ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ കർത്താവ് തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നതേയുള്ളൂ. (2 പത്രോസ് 3:9).
അവര്‍ക്ക് മാനസാന്തരപ്പെടുവാന്‍ മതിയായ സമയങ്ങളും അവസരങ്ങളും ദൈവം നല്കി.
സംഗ്രഹം:
ആദാം മുതല്‍ നോഹ വരെയുള്ള ആദ്യത്തെ 10 തലമുറകളുടെ ഒരു രജിസ്റ്റര്‍ ഉല്പത്തി 5-ല്‍ അടങ്ങിയിരിക്കുന്നു. ഓരോ മനുഷ്യരും എത്ര കാലം ജീവിച്ചിരുന്നു എന്ന് ഈ രജിസ്റ്റര്‍ നമ്മോടു പറയുന്നു. ഈ പുരുഷന്മാരുടെ എബ്രായ പേരുകളുടെ അര്‍ത്ഥം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍, ഭാവിയിലെ വീണ്ടെടുപ്പിന്റെ ഒരു പ്രാവചനീക ചിത്രം ലഭിക്കുന്നു.
ഇംഗ്ലീഷ് പേര് പൊതുവായ എബ്രായ അര്‍ത്ഥം
1. ആദാം വാക്യം. 3, മനുഷ്യന്
2. ശേത്ത് വാക്യം. 6 നിയമിക്കപ്പെട്ടത്
3. ഏനോശ് വാക്യം. 9, മര്ത്യന്
4. കേനാന് വാക്യം. 12, ദുഃഖം
5. മഹലലേല്‍ വാക്യം. 15, വാഴ്ത്തപ്പെട്ട ദൈവം
6. യാരേദ് വാക്യം. 18, താഴേയ്ക്ക് ഇറങ്ങിവരും
7. ഹാനോക്ക് വാക്യം. 21, ഉപദേശിക്കുക
8. മെഥൂശലഹ് വാക്യം. 25, അവന്റെ മരണം കൊണ്ടുവരും.
9. ലാമേക്ക് വാക്യം. 28, നിരാശപ്പെടുത്തുന്നത്
10. നോഹ വാക്യം. B32, വിശ്രമം
ആദാം മുതല്‍ നോഹ വരെയുള്ള വംശാവലിയിലെ ആദ്യത്തെ 10 പേരുകളില്‍ മനുഷ്യരാശിയുടെ ഭാവിയിലെ വീണ്ടെടുപ്പിനെ സൂചിപ്പിക്കുന്ന വളരെ സുപ്രധാനമായ ഒരു സന്ദേശം പരിശുദ്ധാത്മാവ് മറച്ചുവെച്ചതായി തോന്നാം! ഈ പേരുകള്‍ നേരെ താഴേയ്ക്ക് വായിക്കുക. ഈ അര്‍ത്ഥങ്ങള്‍ ഒരു പൂര്‍ണ്ണമായ വാചകമായി ക്രമീകരിക്കുക, അപ്പോള്‍ അതിശയകരവും പ്രവചനാത്മകവുമായ ഒരു ചിത്രം തെളിഞ്ഞുവരും.
മനുഷ്യന്
നിയമിക്കപ്പെട്ടത്
മര്ത്യന്
ദുഃഖം
വാഴ്ത്തപ്പെട്ട ദൈവം
താഴേയ്ക്ക് ഇറങ്ങിവരും
ഉപദേശിക്കുക
അവന്റെ മരണം കൊണ്ടുവരും
നിരാശപ്പെടുത്തുന്നത്
വിശ്രമം!
ആദാം മുതല്‍ നോഹവരെയുള്ള വംശാവലിയുടെ ആദ്യ 10 പേരുകളില്‍ സുവിശേഷ സന്ദേശം മറഞ്ഞിരിക്കുന്നുണ്ട്. മിശിഹ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും, ത്യജിക്കപ്പെട്ടും
Man (is)
Appointed
Mortal
Sorrow; (the)
Blessed God
Shall Come Down
Teaching;
His Death Brings (the)
Despairing
Rest!
വ്യസനപാത്രമായുമിരുന്നു (യെശയ്യാവ് 53:3). ദൈവത്തിന്റെ സത്യത്തെ സംബന്ധിച്ച് മനുഷ്യവര്‍ഗ്ഗത്തെ ഉപദേശിക്കുവാന്‍ വേണ്ടിയാണ് അവന് ഈ ഭൂമിയിലേക്ക് വന്നത്. അവന്റെ മരണവും പുനരുത്ഥാനവും അവനില്‍ വിശ്വസിക്കുന്നവര്‍ക്ക് നിത്യമായ വിശ്രാമം നല്കുകയുണ്ടായി.
Chapters
- അധ്യായം 1
- അധ്യായം 2
- അധ്യായം 3
- അധ്യായം 4
- അധ്യായം 5
- അധ്യായം 6
- അധ്യായം 7
- അധ്യായം 8
- അധ്യായം 9
- അധ്യായം 10
- അധ്യായം 11
- അധ്യായം 12
- അധ്യായം 13
- അധ്യായം 14
- അധ്യായം 15
- അധ്യായം 16
- അധ്യായം 17
- അധ്യായം 18
- അധ്യായം 21
- അധ്യായം 33
- അധ്യായം 34
- അധ്യായം 35
- അധ്യായം 36
- അധ്യായം 38
- അധ്യായം 39
- അധ്യായം 40
- അധ്യായം 42
- അധ്യായം 43
- അധ്യായം 48