അവൻ ദാസിമാരെയും അവരുടെ മക്കളെയും മുമ്പായും ലേയായെയും അവളുടെ മക്കളെയും പിന്നാലെയും റാഹേലിനെയും യോസേഫിനെയും ഒടുക്കമായും നിർത്തി. (ഉല്പത്തി 33:2)
റാഹേലിനേയും യോസേഫിനെയും യാക്കോബ് എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് ഇത് കാണിക്കുന്നു.
ഏശാവ് ഓടിവന്ന് അവനെ എതിരേറ്റ്, ആലിംഗനം ചെയ്തു; അവന്റെ കഴുത്തിൽ വീണ് അവനെ ചുംബിച്ചു, രണ്ടുപേരും കരഞ്ഞു. (ഉല്പത്തി 33:4).
ഒറ്റനോട്ടത്തില്‍ എശാവ് യാക്കോബിന്റെ അസാന്നിധ്യത്തില്‍ പ്രയാസം അനുഭവിച്ചിരുന്നു എന്നും അവന്റെ മടങ്ങിവരവിനായി] കാത്തിരിക്കുകയായിരുന്നു എന്നും തോന്നാം. എന്നിരുന്നാലും, ദൈവവുമായി യാക്കോബിനു ഉണ്ടായ കൂടിക്കാഴ്ചയാണ് അവനോടുള്ള ഏശാവിന്റെ ഹൃദയത്തെ മാറ്റിയതെന്ന് ഞാന്‍ വിശ്വസിക്കുന്നു.
സദൃശ്യവാക്യങ്ങള്‍ 16:7 ഈ സത്യത്തെ സ്ഥിരീകരിക്കുന്നു, ഒരുത്തന്റെ വഴികൾ യഹോവയ്ക്ക് ഇഷ്ടമായിരിക്കുമ്പോൾ അവൻ അവന്റെ ശത്രുക്കളെയും അവനോട് ഇണക്കുന്നു.
ഏശാവിന്റെ ഹൃദയത്തിനുണ്ടായ മാറ്റത്തിന്റെ കാരണം വേദപുസ്തകം നമ്മോടു പറയുന്നില്ല. എന്നിരുന്നാലും, പെനിയേലില്‍ വെച്ച് യാക്കോബ് ദൈവവുമായി മല്പിടുത്തം നടത്തിയപ്പോള്‍, തിരശ്ശീലയ്ക്ക് പിന്നില്‍ എന്ത് സംഭവിച്ചിരിക്കാം എന്നതിനെ സംബന്ധിച്ച് ജാഷറിന്റെ പുസ്തകം നമുക്ക് ചില സൂചനകള്‍ നല്‍കുന്നുണ്ട്.
കര്‍ത്താവ് തന്റെ ദൂതന്മാരെ അയയ്ക്കുകയുണ്ടായി.
1. ഈ ദൂതന്മാര് എശാവിനും അവന്റെ ജനത്തിനും രണ്ടായിരം പേരായി പ്രത്യക്ഷപ്പെട്ടു, എല്ലാത്തരം യുദ്ധോപകരണങ്ങളും സജ്ജീകരിച്ചിരിക്കുന്ന കുതിരപ്പുറത്ത് കയറി, അവര്‍ ഏശാവിന്റെയും അവന്റെ സകല ആളുകളുടേയും മുമ്പാകെ നാല് പാളയങ്ങളായി തിരിഞ്ഞ് നാലു തലവന്മാരുമായി അവര്‍ക്ക് പ്രത്യക്ഷപ്പെട്ടു.
2. പിന്നെ ഒരു കൂട്ടം കടന്നുപോയി, എശാവ് നാന്നൂറ് പേരുമായി തന്റെ സഹോദരനായ യാക്കോബിന്റെ അടുക്കല്‍ വരുന്നത് കണ്ടു, ഈ കൂട്ടം ഏശാവിന്റെയും അവന്റെ ജനത്തിന്റെയും നേരെ ഓടി അവരെ ഭയപ്പെടുത്തി, എശാവ് ഭ്രമിച്ചുകൊണ്ട് കുതിരപ്പുറത്ത് നിന്നും വീണു, ആ സ്ഥലത്ത് അവന്റെ സകല ആളുകളും അവനില്‍ നിന്നും വേര്‍പിരിഞ്ഞു, കാരണം അവര്‍ വളരെയധികം ഭയപ്പെട്ടിരുന്നു.
3. അവര്‍ ഏശാവിനെ വിട്ട് ഓടിപ്പോയപ്പോള്‍ പാളയം മുഴുവനും അവര്‍ക്കായി ആര്‍പ്പുവിളിച്ചു, യുദ്ധസന്നദ്ധരായ സകല പുരുഷന്മാരും മറുപടിയായി ഇങ്ങനെ പറഞ്ഞു,
4. ഞങ്ങള്‍ തീര്‍ച്ചയായും ദൈവത്തിന്റെ ദാസനായ യാക്കോബിന്റെ ദാസന്മാരാകുന്നു, ആകയാല്‍ ഞങ്ങള്‍ക്ക് എതിരായി ആര്‍ക്കു നില്ക്കുവാന് സാധിക്കും? അപ്പോള്‍ എശാവ് അവരോടു പറഞ്ഞു, ഓ, അങ്ങനെയെങ്കില്‍, കഴിഞ്ഞ ഇരുപതു വര്‍ഷങ്ങളായി ഞാന്‍ കണ്ടിട്ടില്ലാത്ത, എന്റെ യജമാനനും സഹോദരനുമായ യാക്കോബ് നിങ്ങളുടെ യജമാനനാണ്, ഇപ്പോള്‍ ഈ ദിവസം ഞാന്‍ അവനെ കാണുവാന്‍ വന്നിരിക്കുന്നു, ഈ രീതിയില്‍ ആകുന്നുവോ നിങ്ങള്‍ എന്നോട് പെരുമാറുന്നത്?
5. അപ്പോള്‍ ദൂതന്മാര് അവനോടു ഇപ്രകാരം മറുപടി പറഞ്ഞു, യഹോവയാണ, നീ പറയുന്ന യാക്കോബ് നിന്റെ സഹോദരന് ആയിരുന്നില്ലയോ, നിന്നിലും നിന്റെ ജനത്തിലും ആരേയും തന്നെ ഞങ്ങള്‍ വെറുതെ ശേഷിപ്പിക്കുമായിരുന്നില്ല; എന്നാല്‍ യാക്കോബ് നിമിത്തം മാത്രം ഞങ്ങള്‍ അവരോടു ഒന്നും ചെയ്യുന്നില്ല.
6. അങ്ങനെ ഈ കൂട്ടം എശാവിനെയും അവന്റെ ആളുകളേയും വിട്ടുപോയി, സകലവിധ ആയുധങ്ങളുമായി രണ്ടാമത്തെ കൂട്ടം അവന്റെ അടുക്കല്‍ വന്നപ്പോള്‍ എശാവും അവന്റെ ആളുകളും അവരില്‍ നിന്നും ഏകദേശം മൂന്നു നാഴിക ദൂരത്തോളം പോയിരുന്നു, ആദ്യത്തെ കൂട്ടം എശാവിനോടും അവന്റെ ആളുകളോടും ചെയ്തതുപോലെ തന്നെ ഇവരും അവരോടു ചെയ്തു.
7. പിന്നീട് അവര്‍ അത് തുടരുവാന്‍ അനുവദിച്ചപ്പോള്‍, ഇതാ മൂന്നാമത്തെ പാളയം അവന്റെ നേരെ വരുന്നു, അപ്പോള്‍ അവരെല്ലാവരും ഭയപ്പെട്ടു, എശാവ് കുതിരപ്പുറത്ത് നിന്നും താഴെ വീണു, പാളയം മുഴുവനായി നിലവിളിച്ചുകൊണ്ട് പറഞ്ഞു, തീര്‍ച്ചയായും ഞങ്ങള്‍ ദൈവത്തിന്റെ ദാസനായ, യാക്കോബിന്റെ ദാസന്മാര് ആകുന്നു, ഞങ്ങള്‍ക്ക് വിരോധമായി നില്ക്കുവാന് ആര്‍ക്കു സാധിക്കും?
8. എശാവ് പിന്നേയും അവരോടു ഉത്തരമായി പറഞ്ഞത്, ഓ, അങ്ങനെയെങ്കില്‍,എന്റെ യജമാനനും നിങ്ങളുടെ യജമാനനുമായ യാക്കോബ് എന്റെ സഹോദരനാകുന്നു, കഴിഞ്ഞ ഇരുപതു വര്‍ഷമായി ഞാന്‍ അവന്റെ മുഖം കണ്ടിട്ടില്ല എന്നാല്‍ ഇന്ന് അവന് വരുന്നു എന്ന് കേട്ടിട്ട്, ഞാന്‍ അവനെ എതിരേല്ക്കുവാന് പോയി, നിങ്ങള്‍ എന്നോട് ഇങ്ങനെയാണോ പെരുമാറുന്നത്?
9. അപ്പോള്‍ അവര്‍ അവനോടു മറുപടിയായി ഇപ്രകാരം പറഞ്ഞു, യഹോവയാണ, നീ പറയുന്ന യാക്കോബ് നിന്റെ സഹോദരന് ആയിരുന്നില്ലയോ, നിന്നില്‍ നിന്നും നിന്റെ ആളുകളില്‍ നിന്നും ഞങ്ങള്‍ ഒരു ശേഷിപ്പിനെ പോലും അവശേഷിപ്പിച്ചില്ല, എന്നാല്‍ നിന്റെ സഹോദരനെന്ന് നീ പറയുന്ന യാക്കോബ് നിമിത്തം, ഞങ്ങള്‍ നിന്നോടോ നിന്റെ ആളുകളോടോ അനാവശ്യമായി ഇടപ്പെടുകയില്ല.
10. അങ്ങനെ മൂന്നാമത്തെ പാളയവും അവരില്‍ നിന്നും കടന്നുപോയി, അവന് അപ്പോഴും തന്റെ ആളുകളുമായി യാക്കോബിന്റെ അടുക്കലേക്കുള്ള തന്റെ പാത തുടര്‍ന്നു, നാലാമത്തെ പാളയം അവന്റെ അടുക്കലേക്ക് വന്നപ്പോള്‍, അവരും മറ്റുള്ളവര്‍ ചെയ്തതുപോലെ തന്നെ അവനോടും അവന്റെ ആളുകളോടും ചെയ്തു.
11. നാലു ദൂതന്മാര് തന്നോടും തന്റെ ആളുകളോടും ചെയ്തതായ ദോഷം എശാവ് കണ്ടപ്പോള്‍, അവന് തന്റെ സഹോദരനായ യാക്കോബിനെ അത്യന്തം ഭയപ്പെട്ടു, അങ്ങനെ അവന് സമാധാനത്തോടെ അവനെ എതിരേല്ക്കുവാന് പോയി.
12. യാക്കോബിനു എതിരായുള്ള തന്റെ വിദ്വേഷം എശാവ് മറച്ചുവെച്ചു, കാരണം തന്റെ സഹോദരനായ യാക്കോബ് നിമിത്തം അവന്റെ ജീവനെ അവന് ഭയപ്പെട്ടു, മാത്രമല്ല താന്‍ അഭിമുഖീകരിച്ച നാലു പാളയങ്ങളും യാക്കോബിന്റെ ദാസന്മാരാണെന്ന് അവന് സങ്കല്പ്പിക്കുകയും ചെയ്തിരുന്നു.
യാക്കോബ് സേയീര്‍പര്‍വ്വതത്തിലേക്ക് പോയില്ല മറിച്ച് വിവേകത്തോടെ കനാന്‍ ദേശത്തിലേക്കു നീങ്ങി.
Chapters
- അധ്യായം 1
- അധ്യായം 2
- അധ്യായം 3
- അധ്യായം 4
- അധ്യായം 5
- അധ്യായം 6
- അധ്യായം 7
- അധ്യായം 8
- അധ്യായം 9
- അധ്യായം 10
- അധ്യായം 11
- അധ്യായം 12
- അധ്യായം 13
- അധ്യായം 14
- അധ്യായം 15
- അധ്യായം 16
- അധ്യായം 17
- അധ്യായം 18
- അധ്യായം 21
- അധ്യായം 33
- അധ്യായം 34
- അധ്യായം 35
- അധ്യായം 36
- അധ്യായം 38
- അധ്യായം 39
- അധ്യായം 40
- അധ്യായം 42
- അധ്യായം 43
- അധ്യായം 48