എന്നാൽ യോസേഫിനെ മിസ്രയീമിലേക്കു കൊണ്ടുപോയി; അവനെ അവിടെ കൊണ്ടുവന്ന യിശ്മായേല്യരുടെ കൈയിൽനിന്നു ഫറവോന്റെ ഒരു ഉദ്യോഗസ്ഥനായി അകമ്പടിനായകനായ പോത്തീഫർ എന്ന ഒരു മിസ്രയീമ്യൻ അവനെ വിലയ്ക്കു വാങ്ങി. (ഉല്പത്തി 39:1).
എന്നാൽ യോസേഫിനെ മിസ്രയീമിലേക്കു കൊണ്ടുപോയി:
കനാനിലെ ഒരു പ്രിയപ്പെട്ട മകനായിരിക്കുന്നതില് നിന്നും മിസ്രീയിമിലെ ഒരു അടിമയായി മാറുന്നതിലേക്കുള്ള യോസേഫിന്റെ സാഹചര്യത്തിലെ സമൂലമായ മാറ്റത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. അവന്റെ ജീവിതത്തിലുള്ള ദൈവത്തിന്റെ കരുതലിനേയും പരമാധികാരത്തേയും സൂചിപ്പിച്ചുകൊണ്ട്, തന്റെ സഹോദരന്മാര്ക്കും മാതാപിതാക്കള്‍ക്കും മേലുള്ള തന്റെ ഔന്നത്യത്തെ മുന്‍കൂട്ടി പറഞ്ഞതായ, യോസേഫിന്റെ മുന്‍കാല സ്വപ്നങ്ങളെ ഇത് നിറവേറ്റുന്നു (ഉല്പത്തി 37:5-11). നിര്‍ഭാഗ്യങ്ങള്‍ വെളിപ്പെട്ടിട്ടും, മിസ്രയിമിലേക്കുള്ള യോസേഫിന്റെ യാത്ര ഒടുവില്‍ തന്റെ കുടുംബത്തെ മുഴുവനും ഒരു ക്ഷാമകാലത്ത് രക്ഷയിലേക്ക് നയിക്കുന്ന ദൈവീകമായ ഒരു പദ്ധതിയുടെ ഭാഗമായിരുന്നു. (ഉല്പത്തി 45:5-8).
ഫറവോന്റെ ഒരു ഉദ്യോഗസ്ഥനായി അകമ്പടിനായകനായ പോത്തീഫർ എന്ന ഒരു മിസ്രയീമ്യൻ:
പോത്തീഫറിനെ സംബന്ധിച്ചുള്ള വിശദമായ മുഖവുര, മിസ്രയിമ്യ സമൂഹത്തിലെ തന്റെ ഉയര്‍ന്ന പദവിയേയും ഫറവോനുമായുള്ള തന്റെ അടുത്ത ബന്ധത്തേയും എടുത്തുകാണിക്കുന്നു. "അകമ്പടിനായകന്‍" ആയിരിക്കുന്നു എന്നത്, വലിയ വിശ്വാസ്യതയും അധികാരവുമുള്ള ഒരു സ്ഥാനമായ, ഫറവോന്റെ സംരക്ഷണത്തിന്റെ ഉത്തരവാദിത്വം തനിക്കായിരുന്നു എന്നാണ് സൂചിപ്പിക്കുന്നത്. 'സൂര്യനു സമര്‍പ്പിക്കപ്പെട്ടവന്‍' എന്നര്‍ത്ഥം വരുന്നതായ മിസ്രയിമ്യ നാമമായ പോത്തിഫേര് എന്നത്, അവരുടെ മതപരമായ വിശ്വാസങ്ങളും സൂര്യ ആരാധനയുമായും ബന്ധപ്പെട്ടതായിരുന്നു.
അവനെ അവിടെ കൊണ്ടുവന്ന യിശ്മായേല്യരുടെ കൈയിൽനിന്നു വിലയ്ക്കു വാങ്ങി:
തന്നോടു കാണിച്ചതായ അനീതികളുടെ മദ്ധ്യത്തിലും, തന്റെ സഹോദരന്മാരാല് അടിമത്വത്തിലേക്കു തന്നെ വിറ്റതും (ഉല്പത്തി 37:28), അവനെ മിസ്രയിമിലേക്ക് കൊണ്ടുപോകുന്നതിലുള്ള യിശ്മായേല്യരുടെ പങ്കും, യോസേഫ് എവിടെ ആയിരിക്കണമോ അവിടെ എത്തിപ്പെടുവാന്‍ വേണ്ടി ദൈവം ഉപയോഗിച്ചതായിരുന്നു. തിന്മയ്ക്കായുള്ള പ്രവര്‍ത്തികളെ പോലും നന്മയ്ക്കായുള്ള ദൈവത്തിന്റെ പദ്ധതി കൊണ്ടുവരുവാന്‍ ദൈവത്തിനു എങ്ങനെ കഴിയുമെന്നതിന്റെ ശക്തമായ ഒരു ഉദാഹരണമാണിത്. (ഉല്പത്തി 50:20).
യഹോവ യോസേഫിനോടു കൂടെ ഉണ്ടായിരുന്നതുകൊണ്ട് അവന് കൃതാര്‍ത്ഥനായി, മിസ്രയീമ്യനായ യജമാനന്റെ വീട്ടില്‍ പാര്‍ത്തു. (ഉല്പത്തി 39:2).
യഹോവ യോസേഫിനോടു കൂടെ ഉണ്ടായിരുന്നു - ഇമ്മാനുവേല്‍ (യെശയ്യാവ് 7:14)
വേദപുസ്തക പരമായ ശരിയായ വിജയം വരുന്നത് സര്‍വ്വശക്തനായ ദൈവത്തിന്റെ സാന്നിധ്യം കൂടെയുള്ളപ്പോഴാണ്.
യഹോവ അവനോടുകൂടെ ഉണ്ടെന്നും അവന് ചെയ്യുന്നതൊക്കെയും യഹോവ സാധിപ്പിക്കുന്നു എന്നും അവന്റെ യജമാനന് കണ്ടു. (ഉല്പത്തി 39:3).
ദൈവം നിങ്ങളോടുകൂടെ ഉണ്ടെന്ന് നിങ്ങള്‍ അറിയുന്നത് ഒരു കാര്യം അതുപോലെ നിങ്ങളോടുകൂടെയുള്ള ദൈവത്തെ മറ്റുള്ളവര്‍ തിരിച്ചറിയുന്നത് മറ്റൊരു പ്രധാന കാര്യമാണ്.
യജമാനന് കണ്ടു എന്ന പ്രയോഗം ശ്രദ്ധിക്കുക. ദൈവം തന്റെ ശക്തിയും മഹത്വവും നിങ്ങളിലൂടെ വെളിപ്പെടുത്തുവാന്‍ തുടങ്ങുന്ന സമയമാണ് ഇത്. നിങ്ങള്‍ വിശ്വസിക്കുന്ന, നിങ്ങള്‍ പ്രസംഗിക്കുന്ന ദൈവത്തിന്റെ വെളിപ്പെടല്‍ ലോകം മുഴുവന്‍ കാണേണ്ടത് ആവശ്യമാണ്.
നിങ്ങളില്‍ ചിലര്‍ നഷ്ടങ്ങളില്‍ കൂടിയും പരാജയങ്ങളില്‍ കൂടിയും കടന്നുപോയവര്‍ ആയിരിക്കാം. നിങ്ങള്‍ക്ക് ശരിയായ ഉത്പന്നം, ശരിയായ തന്ത്രങ്ങള്‍, ശരിയായ വാക്കുകള്‍ (ഇപ്പോള്‍ ഇതൊക്കെ ഉണ്ടാകുന്നതില്‍ തെറ്റൊന്നുമില്ല) കാണുമായിരിക്കാം, എന്നാലും നിങ്ങള്‍ പരാജയപ്പെടാം, കര്‍ത്താവിന്റെ സാന്നിധ്യം നിങ്ങളോടുകൂടെ ഉണ്ടായിരിക്കണം.
അവന് തന്റെ വീട്ടിനും തനിക്കുള്ള സകലത്തിനും അവനെ വിചാരകനാക്കിയതുമുതല് യഹോവ യോസേഫിന്റെ നിമിത്തം മിസ്രയീമ്യന്റെ വീടിനെ അനുഗ്രഹിച്ചു; വീട്ടിലും വയലിലും അവനുള്ള സകലത്തിന്മേലും യഹോവയുടെ അനുഗ്രഹം ഉണ്ടായി. (ഉല്പത്തി 39:5).
മിസ്രയീമ്യന് ക്രിസ്ത്യാനിയല്ല എന്നത് വ്യക്തമായ കാര്യമാണ്. അവന് ഒരു അവിശ്വാസി ആയിരുന്നു എന്നിട്ടും യോസേഫ് അവിടെ ഉണ്ടായിരുന്നത് കൊണ്ട്, അവന്റെ വീട് അനുഗ്രഹിക്കപ്പെട്ടു.
നിങ്ങളെകുറിച്ചും അങ്ങനെ പറയുവാന്‍ കഴിയുമോ? നിങ്ങള്‍ ഉള്ളതുകൊണ്ട് നിങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനം അനുഗ്രഹിക്കപ്പെടും. ആത്മ നിറവുള്ള ഒരു ജോലിക്കാരന് നിമിത്തം തങ്ങളുടെ വ്യവസായം അഭിവൃദ്ധി പ്രാപിക്കും എന്ന് ലോകത്തിലുള്ള ആളുകള്‍ അറിയുന്നതിനെ കുറിച്ച് ഒന്ന് സങ്കല്പ്പിച്ചു നോക്കുക.
വ്യവസായം ചെയ്യുന്ന ചില പുരുഷന്മാരോടും സ്ത്രീകളോടും ആണ് ഞാന്‍ സംസാരിച്ചു കൊണ്ടിരിക്കുന്നത്. നിങ്ങള്‍ വിജയവും അഭിവൃദ്ധിയും കാണുവാന്‍ ആഗ്രഹിക്കുന്നുണ്ടോ? ആത്മനിറവുള്ള ക്രിസ്ത്യാനികളായ പുരുഷന്മാരേയും സ്ത്രീകളെയും ജോലിക്കായി നിയമിക്കുക - അവര്‍ നിങ്ങളോടു വിശ്വസ്തര്‍ ആയിരിക്കും. നിങ്ങള്‍ അനുഗ്രഹിക്കപ്പെടും.
"യോസേഫ് കോമളനും മനോഹരരൂപിയും ആയിരുന്നതുകൊണ്ട് യജമാനന്റെ ഭാര്യ യോസേഫിൻമേൽ കണ്ണു പതിച്ചു: എന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു". (ഉല്പത്തി 39:7).
വേദപുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവിധ തരത്തിലുള്ള കണ്ണുകളുടെ ചില ഉദാഹരണങ്ങള്‍:
1. കൊതിയുള്ള/മോഹമുള്ള കണ്ണുകള്‍:
"യോസേഫ് കോമളനും മനോഹരരൂപിയും ആയിരുന്നതുകൊണ്ട് യജമാനന്റെ ഭാര്യ യോസേഫിൻമേൽ കണ്ണു പതിച്ചു: എന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു". (ഉല്പത്തി 39:7).
2. അഹങ്കാരമുള്ള കണ്ണുകള്‍:
"ഗർവമുള്ള കണ്ണും വ്യാജമുള്ള നാവും കുറ്റമില്ലാത്ത രക്തം ചൊരിയുന്ന കയ്യും". (സദൃശ്യവാക്യങ്ങള്‍ 6:17).
3. ദോഷമുള്ള കണ്ണുകള്‍:
"ശരീരത്തിന്റെ വിളക്ക് കണ്ണ് ആകുന്നു; കണ്ണ് ചൊവ്വുള്ളതെങ്കിൽ നിന്റെ ശരീരം മുഴുവനും പ്രകാശിതമായിരിക്കും. കണ്ണ് കേടുള്ളതെങ്കിലോ നിന്റെ ശരീരം മുഴുവനും ഇരുണ്ടതായിരിക്കും; എന്നാൽ നിന്നിലുള്ള വെളിച്ചം ഇരുട്ടായാൽ ഇരുട്ട് എത്ര വലിയത്!" (മത്തായി 6:22-23).
"അകത്തുനിന്ന്, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നെ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, കൊലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കർമം, വിടക്കുകണ്ണ് , ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു". (മര്‍ക്കോസ് 7:21-22).
4. ജാഗ്രതയുള്ള കണ്ണുകള്‍:
"ഞാൻ എന്റെ കണ്ണ് പർവതങ്ങളിലേക്ക് ഉയർത്തുന്നു; എനിക്കു സഹായം എവിടെനിന്നു വരും?" (സങ്കീര്‍ത്തനം 121:1).
5. അന്ധതയുള്ള കണ്ണുകള്‍:
"മനുഷ്യൻ നോക്കുന്നതുപോലെയല്ല; മനുഷ്യൻ കണ്ണിനു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു എന്ന് അരുളിച്ചെയ്തു". (1 ശമുവേല്‍ 16:7).
6. വിവേചനമുള്ള കണ്ണുകള്‍:
"ജ്ഞാനിക്കു തലയിൽ കണ്ണുണ്ട്; ഭോഷൻ ഇരുട്ടിൽ നടക്കുന്നു". (സഭാപ്രസംഗി 2:14).
7. കാണുന്ന കണ്ണുകള്‍ :
"പിന്നെ എലീശാ പ്രാർഥിച്ചു: യഹോവേ, ഇവൻ കാണത്തക്കവണ്ണം ഇവന്റെ കണ്ണു തുറക്കേണമേ എന്നു പറഞ്ഞു. യഹോവ ബാല്യക്കാരന്റെ കണ്ണു തുറന്നു; എലീശായുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളുംകൊണ്ടു മല നിറഞ്ഞിരിക്കുന്നത് അവൻ കണ്ടു". (2 രാജാക്കന്മാര് 6:17).
ഈ വീട്ടില്‍ എന്നെക്കാള്‍ വലിയവനില്ല; നീ അവന്റെ ഭാര്യയാകയാല് നിന്നെയല്ലാതെ മറ്റു യാതൊന്നും അവന് എനിക്കു വിരോധിച്ചിട്ടുമില്ല; അതുകൊണ്ട് ഞാന്‍ ഈ മഹാദോഷം പ്രവര്‍ത്തിച്ച് ദൈവത്തോടു പാപം ചെയ്യുന്നത് എങ്ങനെ എന്നു പറഞ്ഞു. (ഉല്പത്തി 39:9).
മിസ്രയിമില്‍ ആയിരുന്നപ്പോള്‍ പോലും യോസേഫിന്റെ മനസ്സില്‍ ദൈവം ഉണ്ടായിരുന്നു. നിങ്ങള്‍ ലോകത്തില്‍ ആയിരിക്കുമ്പോള്‍, ഭൌതീക ജോലിയില്‍ ആയിരിക്കുമ്പോള്‍ നിങ്ങള്‍ കര്‍ത്താവിനെ നിങ്ങളുടെ ശ്രദ്ധാകേന്ദ്രം ആക്കിവെക്കണം. നിങ്ങള്‍ ചെയ്യുന്ന വ്യവസായത്തില്‍ കര്‍ത്താവിന്റെ കണ്ണിനു മുന്പില് നിങ്ങള്‍ ദുഷ്ടതകള്‍ ഒന്നും ചെയ്യുന്നില്ല എന്നു ഉറപ്പുവരുത്തുക. കര്‍ത്താവ് നിങ്ങളെ അനുഗ്രഹിക്കുവാന്‍ ഇടയാകും. ആ സ്ത്രീയോട് കൂടെ പാപം ചെയ്യുവാന്‍ യോസേഫിനു എളുപ്പമായിരുന്നു എന്നാല്‍ അവന് അവിട നിന്നും ഓടിമാറുവാന്‍ തീരുമാനിച്ചു.
അവള് ദിനംപ്രതിയും യോസേഫിനോടു പറഞ്ഞിട്ടും അവളോടുകൂടെ ശയിപ്പാനോ അവളുടെ അരികെ ഇരിപ്പാനോ അവന് അവളെ അനുസരിച്ചില്ല. (ഉല്പത്തി 39:10).
വ്യഭിചാര ബന്ധത്തില്‍ അകപ്പെടാതെ രക്ഷപ്പെടേണ്ടതിനു, യോസേഫ് അവളോടുകൂടെ ശയിക്കുന്നതിനു നിരസിക്കുക മാത്രമല്ല ചെയ്തത്, എന്നാല്‍ അവന് അവളോടുകൂടെ ആയിരിക്കുന്നതും നിരസിക്കുവാന്‍ ഇടയായി.
പോത്തിഫര്‍ യോസേഫിനെ കൊല്ലുന്നതിനു പകരം അവനെ കാരാഗൃഹത്തില്‍ അടയ്ക്കുവാന്‍ തീരുമാനിക്കാന്‍ കാരണമെന്ത്?
യോസേഫിന്റെ യജമാനന് അവനെ പിടിച്ച് രാജാവിന്റെ ബദ്ധന്മാര് കിടക്കുന്ന കാരാഗൃഹത്തില്‍ ആക്കി; അങ്ങനെ അവന് കാരാഗൃഹത്തില്‍ കിടന്നു. (ഉല്പത്തി 39:20).
പോത്തിഫര്‍ തന്റെ ഭാര്യയുടെ ആരോപണങ്ങള്‍ എല്ലാം യഥാര്‍ത്ഥമായി വിശ്വസിച്ചിരുന്നില്ല എന്ന ഒരു സൂക്ഷ്മമായ സൂചന ഇവിടെയുണ്ടെന്നു ചില വേദപണ്ഡിതന്മാര് അഭിപ്രായപ്പെടുന്നു. യോസേഫ് നിഷ്കളങ്കന് ആയിരുന്നു എന്നും തന്റെ ഭാര്യ തെറ്റായ ആരോപണം ആകുന്നു ഉന്നയിക്കുന്നത് എന്നും അവന് അറിഞ്ഞിരുന്നു.
മാത്രമല്ല, പോത്തിഫറിന്റെ കോപം യോസേഫിനു നേരേയല്ലായിരുന്നു, എന്നാല്‍ തന്റെ ഭാര്യയോടായിരുന്നു കാരാണം തന്റെ വീട് മുഴുവന്‍ ഭംഗിയായി നോക്കി നടത്തിയിരുന്ന ഒരു മനുഷ്യനെ മുഖം രക്ഷിക്കേണ്ടതിനായി പിരിച്ചുവിടേണ്ട ഒരു സാഹചര്യത്തിലേക്ക് കൃത്രിമം കാണിച്ചു അവള് തന്നെ അകപ്പെടുത്തുകയുണ്ടായി.
താഴെ പറയുന്ന കാരണങ്ങള്‍ ഞാന്‍ അവതരിപ്പിക്കുന്നു :
1. പോത്തിഫര്‍ യോസേഫിനെ പൂര്‍ണ്ണമായി വിശ്വസിച്ചിരുന്നു എന്ന് ദൈവവചനം വളരെ വ്യക്തമായി പറയുന്നു.
പോത്തിഫര്‍ തനിക്കുള്ളതൊക്കെയും യോസേഫിന്റെ കൈയ്യില്‍ ഏല്പിച്ചു; താന്‍ ഭക്ഷിക്കുന്ന ഭക്ഷണം ഒഴികെ അവന്റെ കൈവശമുള്ള മറ്റു യാതൊന്നും അവന് അറിഞ്ഞില്ല. (ഉല്പത്തി 39:6).
സ്പഷ്ടമായും, തനിക്കുള്ളതെല്ലാം യോസേഫിനെ വിശ്വസിച്ചു വെറുതെ അവന്റെ കൈയില്‍ ഏല്‍പ്പിക്കാന്‍ തക്കവണ്ണം അവന് മൂഢന് അല്ലായിരുന്നു, പിന്നെയോ അവന് രഹസ്യമായി യോസേഫിന്റെ വിശ്വസ്ഥതയെ പരിശോധിക്കുക ആയിരുന്നു.
2. പോത്തിഫര്‍ തന്റെ ആരോപണങ്ങളെ ശരിക്കും വിശ്വസിച്ചിരുന്നു എങ്കില്‍, അവന് യോസേഫിനെ വെറുതെ കാരഗൃഹത്തില്‍ ഇടുന്നതിനു പകരം അവനെ കൊന്നുകളയുമായിരുന്നു.
മുഖം രക്ഷിക്കുവാനും തന്റെ ഭവനത്തിലെ കാര്യങ്ങള്‍ ക്രമത്തില്‍ കൊണ്ടുപോകുവാനും ആയിരിക്കാം അവന് യോസേഫിനെ കാരാഗൃഹത്തില്‍ അടച്ചത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
യോസേഫില്‍ നിന്നും തന്റെ വസ്ത്രം പറിച്ചുരിഞ്ഞു മാറ്റുന്ന രണ്ടാമത്തെ സാഹചര്യമാണ് ഇതെന്നത് എനിക്ക് രസകരമായി തോന്നുകയുണ്ടായി, മാത്രമല്ല രണ്ടാമത്തെ പ്രാവശ്യം ആ വസ്ത്രം കള്ളം പറയുവാനുള്ള ഒരു തെളിവായി ഉപയോഗിക്കുകയും ചെയ്തു.
അത് മാത്രമല്ല, യോസേഫിന്റെ കഴിവുകള്‍ വൃഥാവായി പോകരുത് എന്ന് പോത്തിഫര്‍ ആഗ്രഹിക്കുകയുണ്ടായി, അതുപോലെ കാരാഗൃഹത്തില്‍ പോലും പ്രയോജനമുള്ള ചില ഉദ്ദേശങ്ങള്‍ക്കായി അവന് സേവനം ചെയ്യണം എന്ന് അനേകര്‍ പ്രതീക്ഷിച്ചു. യോസേഫിനെ സൂക്ഷിച്ചിരുന്ന കാരാഗൃഹത്തിന്റെ മേല്നോട്ടക്കാരന് പോത്തിഫര്‍ ആയിരുന്നു എന്നത് സ്പഷ്ടമാണ്, അപ്പോള്‍ അത് അവന്റെ സ്വന്തം സ്വത്ത് ആയിരുന്നു എന്ന് വ്യക്തമാണ്. (ഉല്പത്തി 40:3 വായിക്കുക).
എന്നാല്‍ യഹോവ യോസേഫിനോടുകൂടെ ഇരുന്നു, കാരാഗൃഹ പ്രമാണിക്ക് അവനോടു ദയ തോന്നത്തക്കവണ്ണം അവനു കൃപ നല്കി. (ഉല്പത്തി 39:21).
ചില ആളുകള്‍ പറയാറുണ്ട് ഞാന്‍ നല്ലത് ചെയ്തു എന്നാല്‍ അത് എന്നെ എവിടെ കൊണ്ടെത്തിച്ചു എന്ന് നോക്കുക. സത്യം എന്നത്, നിങ്ങള്‍ ശരിയായ ഒരു കാര്യം ചെയ്യുമ്പോള്‍ എപ്പോഴും നിങ്ങള്‍ അഭിനന്ദിക്കപ്പെടണമെന്നില്ല മറിച്ച് അതുനിമിത്തം നിങ്ങള്‍ വിമര്ശിക്കപ്പെടാന് സാധ്യതയുണ്ട്. തക്ക സമയത്ത് നിങ്ങള്‍ ഫലം കൊയ്യും എന്നതിനാല്‍ നന്മ ചെയ്യുന്നത് തുടര്‍ന്നു കൊണ്ടിരിക്കുക.
നന്മ ചെയ്കയില്‍ നാം മടുത്തുപോകരുത് (നമ്മുടെ ഹൃദയം തളരരുത്, നാം ക്ഷീണിക്കരുത്, മടുക്കരുത്); തളര്‍ന്നു പോകാഞ്ഞാല്‍ (നമ്മുടെ ധൈര്യം ക്ഷയിക്കാതെ ഇരുന്നാല്‍) തക്കസമയത്തു (നിയമിക്കപ്പെട്ട കാലത്ത്) നാം കൊയ്യും. (ഗലാത്യര്‍ 6:9, ആംപ്ലിഫൈഡ് പരിഭാഷ).
യഹോവ അവനോടു കൂടെ ഇരുന്ന് അവന് ചെയ്തതൊക്കെയും സഫലമാക്കുകകൊണ്ട് അവന്റെ കൈക്കീഴുള്ള യാതൊന്നും കാരാഗൃഹപ്രമാണി നോക്കിയില്ല. (ഉല്പത്തി 39:23).
നിങ്ങളുടെ വ്യക്തിത്വമല്ല - ദൈവത്തിന്റെ സാന്നിധ്യമാണ് പ്രധാനമായിരിക്കുന്നത്.
Chapters
- അധ്യായം 1
- അധ്യായം 2
- അധ്യായം 3
- അധ്യായം 4
- അധ്യായം 5
- അധ്യായം 6
- അധ്യായം 7
- അധ്യായം 8
- അധ്യായം 9
- അധ്യായം 10
- അധ്യായം 11
- അധ്യായം 12
- അധ്യായം 13
- അധ്യായം 14
- അധ്യായം 15
- അധ്യായം 16
- അധ്യായം 17
- അധ്യായം 18
- അധ്യായം 21
- അധ്യായം 33
- അധ്യായം 34
- അധ്യായം 35
- അധ്യായം 36
- അധ്യായം 38
- അധ്യായം 39
- അധ്യായം 40
- അധ്യായം 42
- അധ്യായം 43
- അധ്യായം 48