ലേയാ യാക്കോബിനു പ്രസവിച്ച മകളായ ദീനാ ദേശത്തിലെ കന്യകമാരെ കാൺമാൻ പോയി. (ഉല്പത്തി 34:1).
ഈ കാലങ്ങളില്‍ അനേക തെറ്റായ കാര്യങ്ങള്‍ നടക്കുകയുണ്ടായി. ഒന്നാമതായി, ദീനാ ഹിവ്യ സ്ത്രീകളുടെ കൂട്ടത്തില്‍ സൌഹൃദത്തിനു പോകുവാന്‍ പാടില്ലായിരുന്നു. അവരുടെ വിശ്വാസങ്ങളും സംസ്കാരവും അവളുടെ കുടുംബത്തിനു തീര്‍ത്തും എതിരായതായിരുന്നു.
തങ്ങളുടെ സഹോദരിയായ ദീനായെ ഇവൻ വഷളാക്കിയതുകൊണ്ട് യാക്കോബിന്റെ പുത്രന്മാർ ശെഖേമിനോടും അവന്റെ അപ്പനായ ഹമോരിനോടും സംസാരിച്ചു കപടമായി ഉത്തരം പറഞ്ഞത്: ഞങ്ങളുടെ സഹോദരിയെ അഗ്രചർമിയായ പുരുഷനു കൊടുക്കുന്ന കാര്യം ഞങ്ങൾക്കു പാടുള്ളതല്ല; അതു ഞങ്ങൾക്ക് അപമാനം ആകുന്നു. എങ്കിലും ഒന്നു ചെയ്താൽ ഞങ്ങൾ സമ്മതിക്കാം. നിങ്ങളിലുള്ള ആണെല്ലാം പരിച്ഛേദനയേറ്റു നിങ്ങൾ ഞങ്ങളെപ്പോലെ ആയിത്തീരുമെങ്കിൽ, (ഉല്പത്തി 34:13-15).
വഞ്ചന എല്ലായിപ്പോഴും യാക്കോബിന്റെ പതനമായിരുന്നു എന്ന് നാം കാണുന്നു. ഒന്നാമതായി, തന്റെ സ്വന്തം സഹോദരനായ എശാവിനോടുകൂടെ, പിന്നീട് തന്റെ അമ്മായിയപ്പനായ ലാബാനോടുള്ള ബന്ധത്തില്‍, ചതിവിനു കൂടുതല്‍ ഫലം നല്‍കികൊണ്ട്, ഈ പ്രാവശ്യം യാക്കോബിന്റെ സ്വന്തം മക്കളില്‍ നിന്നുതന്നെ. തങ്ങള്‍ എണ്ണത്തില്‍ കുറവായതുകൊണ്ട് അവര്‍ക്ക് ശേഖേമിലെ പുരുഷന്മാരെ പരാജയപ്പെടുത്തുവാന്‍ കഴിയില്ല എന്ന് അവര്‍ക്കറിയാമായിരുന്നു, അതുകൊണ്ട് അവര്‍ അവരെ കബളിപ്പിച്ചുകൊണ്ട് പരിച്ഛേദന ചെയ്യിച്ചു, തിരിച്ചടിക്കുവാന്‍ അവര്‍ക്ക് അപ്പോള്‍ കഴിയില്ല എന്ന് നന്നായി അറിഞ്ഞുകൊണ്ട് തന്നെ.
അങ്ങനെ ഹമോരും അവന്റെ മകനായ ശെഖേമും തങ്ങളുടെ പട്ടണഗോപുരത്തിങ്കൽ ചെന്നു, പട്ടണത്തിലെ പുരുഷന്മാരോടു സംസാരിച്ചു:
അവരുടെ ആട്ടിൻകൂട്ടവും സമ്പത്തും മൃഗങ്ങളൊക്കെയും നമുക്ക് ആകയില്ലയോ? അവർ പറയുംവണ്ണം സമ്മതിച്ചാൽ മതി; എന്നാൽ അവർ നമ്മോടുകൂടെ പാർക്കും എന്നു പറഞ്ഞു (ഉല്പത്തി 34:20, 23).
ഉപരിതലത്തില്‍, ശേഖേം യാക്കൊബിനേക്കാള് നീതിമാനാകുന്നു എന്ന് തോന്നാം. ദീനാ ആക്രമിക്കപ്പെട്ട ശേഷം അവളുടെ വക്തായി മാറുന്നതില്‍ ഗോത്രപിതാവ് പരാജയപ്പെട്ടു, എന്നാല്‍ അപരാധം ചെയ്ത വ്യക്തി അവളെ വിവാഹം ചെയ്യുവാന്‍ തയ്യാറായിരുന്നു, അതുവഴി ദൈവത്തിന്റെ പ്രമാണം അനുസരിക്കുകയും ചെയ്തു. (ആവര്‍ത്തനപുസ്തകം 22:28-29).
എന്നിരുന്നാലും, ഹാമോരും ശെഖേമും പരിച്ഛേദനയുടെ കാര്യം അവതരിപ്പിക്കുമ്പോള്‍ ശെഖേമിന്റെ പാപത്തെ സംബന്ധിച്ച് പരാമര്ശിക്കാതിരിക്കുന്നത് അവരുടെ വഞ്ചനാപരമായ പദ്ധതികള്‍ തുറന്നുകാട്ടുകയാണ് ചെയ്യുന്നത്. മാത്രമല്ല, മിശ്രവിവാഹം ചെയ്യുന്നതിലൂടെയുള്ള സാമ്പത്തീക നേട്ടങ്ങളിലും സ്വത്ത് സമ്പാദനത്തിലുമായിരുന്നു അവരുടെ കൂടുതല്‍ ശ്രദ്ധ.
മൂന്നാം ദിവസം അവർ വേദനപ്പെട്ടിരിക്കുമ്പോൾ യാക്കോബിന്റെ രണ്ടു പുത്രന്മാരായി ദീനായുടെ സഹോദരന്മാരായ ശിമെയോനും ലേവിയും താന്താന്റെ വാളെടുത്തു നിർഭയമായിരുന്ന പട്ടണത്തിന്റെ നേരേ ചെന്ന് ആണിനെയൊക്കെയും കൊന്നുകളഞ്ഞു. (ഉല്പത്തി 34:25).
ശിമയോനും ലേവിയും ശെഖേമിനെയും അവന്റെ പിതാവിനെയും മാത്രം ആക്രമിച്ചിരുന്നുവെങ്കില്‍, കണ്ണിനു പകരം കണ്ണ് എന്ന വ്യവസ്ഥപ്രകാരം, അത് നീതിയാണ് എന്ന് കണക്കാക്കാമായിരുന്നു. എന്നാല്‍ പട്ടണത്തിലെ സകല പുരുഷന്മാരേയും കൊല്ലുക, അവര്‍ ചെയ്തതുപോലെ പട്ടണം മുഴുവനും നശിപ്പിക്കുക, അത് ധിക്കാരപരമായിരുന്നു. ഇത് ഒരിക്കലും പ്രതികാരമായിരുന്നില്ല, ഇത് കൊലപാതകമായിരുന്നു.
ആ സമയത്ത് യാക്കോബ് മൌനം പാലിച്ചു എങ്കിലും, പിന്നീട് ഉല്പത്തി 49 ല്‍, ഈ സംഭവത്തെക്കുറിച്ച് യാക്കോബ് പ്രാവചനീകമായി സംസാരിച്ചു,
"ശിമെയോനും ലേവിയും സഹോദരന്മാർ; അവരുടെ വാളുകൾ സാഹസത്തിന്റെ ആയുധങ്ങൾ.
എന്നുള്ളമേ, അവരുടെ മന്ത്രണത്തിൽ കൂടരുതേ; എൻ മനമേ, അവരുടെ യോഗത്തിൽ ചേരരുതേ;
തങ്ങളുടെ കോപത്തിൽ അവർ പുരുഷന്മാരെ കൊന്നു; തങ്ങളുടെ ശാഠ്യത്തിൽ കൂറ്റന്മാരുടെ വരിയുടച്ചു.
അവരുടെ ഉഗ്രകോപവും കഠിനക്രോധവും ശപിക്കപ്പെട്ടത്; ഞാൻ അവരെ യാക്കോബിൽ പകുക്കയും യിസ്രായേലിൽ ചിതറിക്കയും ചെയ്യും". (ഉല്പത്തി 49:5-7).
ഓരോ പ്രവൃത്തിക്കും ഒരു പരിണിത ഫലം ഉണ്ടായിരിക്കും. അവരുടെ ഉഗ്രകോപത്തെ ദൈവം ന്യായംവിധിക്കുവാന്‍ ഇടയായി.നാം വിതയ്ക്കുന്നത് തന്നെ എപ്പോഴും കൊയ്യുന്നു. താഴെ പറയുന്ന വാക്യങ്ങള്‍ എത്ര ശരിയായതാണ്:
"വഞ്ചനപ്പെടാതിരിപ്പിൻ; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യൻ വിതയ്ക്കുന്നതുതന്നെ കൊയ്യും. ജഡത്തിൽ വിതയ്ക്കുന്നവൻ ജഡത്തിൽനിന്നു നാശം കൊയ്യും; ആത്മാവിൽ വിതയ്ക്കുന്നവൻ ആത്മാവിൽനിന്നു നിത്യജീവനെ കൊയ്യും". (ഗലാത്യര്‍ 6:7-8).
Chapters
- അധ്യായം 1
- അധ്യായം 2
- അധ്യായം 3
- അധ്യായം 4
- അധ്യായം 5
- അധ്യായം 6
- അധ്യായം 7
- അധ്യായം 8
- അധ്യായം 9
- അധ്യായം 10
- അധ്യായം 11
- അധ്യായം 12
- അധ്യായം 13
- അധ്യായം 14
- അധ്യായം 15
- അധ്യായം 16
- അധ്യായം 17
- അധ്യായം 18
- അധ്യായം 21
- അധ്യായം 33
- അധ്യായം 34
- അധ്യായം 35
- അധ്യായം 36
- അധ്യായം 38
- അധ്യായം 39
- അധ്യായം 40
- അധ്യായം 42
- അധ്യായം 43
- അധ്യായം 48