പ്രാണനായിരിക്കുന്ന രക്തത്തോടുകൂടെ മാത്രം നിങ്ങൾ മാംസം തിന്നരുത്. (ഉല്പത്തി 9:4).
രക്തത്തോടുകൂടെ മാംസം കഴിക്കുന്നത് ദൈവം വിലക്കിയത് എന്തുകൊണ്ട്?
പഴയനിയമത്തില്‍ മൃഗങ്ങളുടെ രക്തം ഭുജിക്കുന്നത് ദൈവം വിലക്കിയതിന്റെ ഒരു കാരണം ജീവന്റെ പവിത്രതയെ ബഹുമാനിക്കുവാന്‍ വേണ്ടി ബോധിപ്പിക്കുന്നതിനു ആയിരുന്നു. വേദപുസ്തകത്തിലുടനീളം രക്തത്തെ ജീവന്റെ ഒരു അടയാളമായി കാണുവാന്‍ സാധിക്കും (ലേവ്യാപുസ്തകം 17:11).
യെഹൂദന്മാരായ തങ്ങളുടെ സഹോദരങ്ങളെ വ്രണപ്പെടുത്താതിരിക്കുവാനും ജാതീയമായ ആചാരങ്ങളില്‍ നിന്നും അകന്നുനില്ക്കുവാനും വേണ്ടി രക്തത്തോടുകൂടി മാംസം കഴിക്കുന്നത് ഒഴിവാക്കണമെന്ന് ആദിമ പുതിയ നിയമ സഭ ജാതിയരായ ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിച്ചു. (അപ്പൊ.പ്രവൃ 15:20).
തികച്ചും ആരോഗ്യപരമായ കാരണങ്ങളാല്‍ ഈ കല്പന ദൈവം നല്കിയിരിക്കാമെന്ന് ചില ആളുകള്‍ അഭിപ്രായപ്പെടുന്നു. മാംസത്തില്‍ രക്തം ഉണ്ടെന്നത് അര്‍ത്ഥമാക്കുന്ന കാര്യം അത് പൂര്‍ണ്ണമായി പാചകം ചെയ്തിട്ടില്ല എന്നാണ്, അതുകൊണ്ട് വേവിക്കാതെ മാംസം കഴിക്കുന്നത് രോഗങ്ങളും വ്യാധികളും ഉണ്ടാകുന്നതിലേക്ക് നയിച്ചേക്കാം.
പ്രധാന ആശയം: ആകയാൽ നിങ്ങൾ തിന്നാലും കുടിച്ചാലും എന്തു ചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്ത്വത്തിനായി ചെയ്വിൻ. (1 കൊരിന്ത്യര്‍ 10:31).
ആരെങ്കിലും മനുഷ്യന്റെ രക്തം ചൊരിയിച്ചാൽ അവന്റെ രക്തം മനുഷ്യൻ ചൊരിയിക്കും; ദൈവത്തിന്റെ സ്വരൂപത്തിലല്ലോ മനുഷ്യനെ ഉണ്ടാക്കിയത്. (ഉല്പത്തി 9:6).
ജീവിത വിശുദ്ധി: ദൈവത്തിന്റെ സ്വരൂപത്തില്‍ സൃഷ്ടിക്കപ്പെട്ടതായ, മനുഷജീവിതത്തിന്റെ പവിത്രതയെ ഈ വാക്യം അടിവരയിടുന്നു. മാനവരാശിയിലെ ദൈവീക സ്വരൂപം, ഓരോ ജീവിതത്തിന്റെയും മൂല്യത്തെ ഉയര്‍ത്തുന്ന അടിസ്ഥാനപരമായ ഒരു ആശയമാകുന്നു.
ഇനി സകല ജഡവും ജലപ്രളയത്താൽ നശിക്കയില്ല; ഭൂമിയെ നശിപ്പിപ്പാൻ ഇനി ജലപ്രളയം ഉണ്ടാകയുമില്ല എന്നു ഞാൻ നിങ്ങളോട് ഒരു നിയമം ചെയ്യുന്നു. (ഉല്പത്തി 9:11).
ലോകം അഗ്നിയാല്‍ നശിപ്പിക്കപ്പെടും (2 പത്രോസ് 3:10).
12പിന്നെയും ദൈവം അരുളിച്ചെയ്തത്: ഞാനും നിങ്ങളും നിങ്ങളോടുകൂടെ ഉള്ള സകല ജീവജന്തുക്കളും തമ്മിൽ തലമുറതലമുറയോളം സദാകാലത്തേക്കും ചെയ്യുന്ന നിയമത്തിന്റെ അടയാളം ആവിത്: 13ഞാൻ എന്റെ വില്ല് മേഘത്തിൽ വയ്ക്കുന്നു; അതു ഞാനും ഭൂമിയും തമ്മിലുള്ള നിയമത്തിന് അടയാളമായിരിക്കും. 14ഞാൻ ഭൂമിയുടെ മീതെ മേഘം വരുത്തുമ്പോൾ മേഘത്തിൽ വില്ല് കാണും. (ഉല്പത്തി 9:12-14).
പ്രധാനപ്പെട്ട നിരവധി ഉടമ്പടികള്‍ വേദപുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്, ഓരോന്നിനും അതിന്റെതായ അതുല്യമായ അടയാളമോ അഥവാ പ്രതീകമോ ഉണ്ട്:
നോഹൈക ഉടമ്പടി (ഉല്പത്തി 9:12-17)
അടയാളം: മഴവില്ല്
ഭൂമിയെ വീണ്ടും ജലപ്രളയത്താല്‍ നശിപ്പിക്കുകയില്ല എന്ന ദൈവത്തിന്റെ വാഗ്ദത്തം.
അബ്രഹാമീക ഉടമ്പടി (ഉല്പത്തി 17:1-14).
അടയാളം: പരിച്ഛേദന
അബ്രഹാമിനെ അനേകം ജാതികള്‍ക്കു പിതാവാക്കാമെന്നും അവന്റെ സന്തതികള്‍ക്ക് കനാന്‍ ദേശം നല്കാമെന്നുമുള്ള ദൈവത്തിന്റെ വാഗ്ദത്തം.
മോശൈക ഉടമ്പടി (പുറപ്പാട് 19-24).
അടയാളം: പത്തു കല്‍പ്പനകള്‍
നിയമങ്ങളും കല്പ്പനകളും ഉള്‍പ്പെടുന്ന, ദൈവവും യിസ്രായേലും തമ്മില്‍ സീനായി പര്‍വ്വതത്തില്‍ വെച്ച് നടന്നതായ ഉടമ്പടി.
ദാവീദ്യ ഉടമ്പടി (2 ശമുവേല്‍ 7:12-16).
അടയാളം:ദാവീദിന്റെ വംശപാരമ്പര്യം.
ദാവീദിന്റെ സന്തതികള്‍ യിസ്രായേലിനെ ഭരിക്കുമെന്ന ദൈവത്തിന്റെ വാഗ്ദത്തം, അത് മിശിഹായുടെ വരവില്‍ പൂര്‍ണ്ണമാകുന്നു.
പുതിയ ഉടമ്പടി (യിരെമ്യാവ് 31:31-34, ലൂക്കോസ് 22:20).
അടയാളം: ക്രിസ്തുവിന്റെ രക്തം
യേശുവിന്റെ യാഗത്തിലൂടെ ദൈവവും മനുഷ്യരും തമ്മില്‍ നിരപ്പിന്റെ ഒരു പുതിയ മാര്‍ഗ്ഗത്തെ സൂചിപ്പിച്ചുകൊണ്ട്, അന്ത്യ അത്താഴ വേളയില്‍ കര്‍ത്താവായ യേശു ഒരു പുതിയ ഉടമ്പടി സ്ഥാപിക്കുകയുണ്ടായി.
ജലപ്രളയത്തിനു ശേഷം നോഹയുടെ സന്തതിപരമ്പരയുമായും ഭൂമിയിലെ സകല ജീവജാലങ്ങളുമായും ദൈവം ഉണ്ടാക്കിയ ശാശ്വത ഉടമ്പടി, അഥവാ കരാറുമായി മഴവില്ല് ബന്ധപ്പെട്ടിരിക്കുന്നു.
"ഇനി സകല ജഡത്തെയും നശിപ്പിപ്പാൻ വെള്ളം ഒരു പ്രളയമായി തീരുകയുമില്ല". (ഉല്പത്തി 9:15).
അത് ദൈവത്തിന്റെ നിരുപാധികമായ വാഗ്ദത്തമായിരുന്നു, ആ വാഗ്ദത്തത്തിലെ ദൈവത്തിന്റെ മനോഹരവും ശക്തമായതുമായ അടയാളമാണ് മഴവില്ല്.
കനാന്റെ പിതാവായ ഹാം പിതാവിന്റെ നഗ്നത കണ്ടു വെളിയിൽ ചെന്നു തന്റെ രണ്ടു സഹോദരന്മാരെയും അറിയിച്ചു. 23ശേമും യാഫെത്തും ഒരു വസ്ത്രം എടുത്തു, ഇരുവരുടെയും തോളിൽ ഇട്ടു വിമുഖരായി ചെന്നു പിതാവിന്റെ നഗ്നത മറച്ചു; അവരുടെ മുഖം തിരിഞ്ഞിരുന്നതുകൊണ്ട് അവർ പിതാവിന്റെ നഗ്നത കണ്ടില്ല. 24നോഹ ലഹരി വിട്ടുണർന്നപ്പോൾ തന്റെ ഇളയമകൻ ചെയ്തത് അറിഞ്ഞു. (ഉല്പത്തി 9:22-24).
ശേം, ഹാം, യാഫെത്ത്.
ഹാം ഏറ്റവും ഇളയവന് അല്ലായിരുന്നു - അവന് നടുവിലത്തെ പുത്രനായിരുന്നു. യാക്കോബിന്റെ ഭാര്യമാരില്‍ ഒരാളുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനാല്‍ രൂബേനു (യാക്കോബിന്റെ ആദ്യജാതന്) മൂത്ത മകന് ആകുന്നതിനുള്ള അവകാശം നഷ്ടപ്പെട്ടതുപോലെ, ഹാമിനും തന്റെ സ്ഥാനം നഷ്ടപ്പെട്ടു.
നോഹ മദ്യപിച്ചു സ്വയം വസ്ത്രം നീങ്ങി കിടക്കുമ്പോള്‍, ഹാം തന്റെ പിതാവിനെ അങ്ങനെ കാണുകയും അവന്റെ രണ്ടു സഹോദരന്മാരോട് പറയുകയും ചെയ്തു. ഹാം തന്റെ പിതാവിന്റെ നഗ്നതയെ നോക്കി എന്നാല്‍ ശേമും യാഫെത്തും അങ്ങനെ ചെയ്തില്ല. പകരം അവര്‍ അതിനെ മറച്ചു. നോഹ തന്റെ ലഹരി വിട്ടുണര്‍ന്നപ്പോള്‍, ഹാം ചെയ്തത് അറിയുകയും, തുടര്‍ന്നു കനാനെ ശപിക്കുവാനും തുടങ്ങി.
അപ്പോൾ അവൻ: കനാൻ ശപിക്കപ്പെട്ടവൻ; അവൻ തന്റെ സഹോദരന്മാർക്ക് അധമദാസനായിത്തീരും എന്നു പറഞ്ഞു. ശേമിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവൻ; കനാൻ അവരുടെ ദാസനാകും. ദൈവം യാഫെത്തിനെ വർധിപ്പിക്കട്ടെ; അവൻ ശേമിന്റെ കൂടാരങ്ങളിൽ വസിക്കും; കനാൻ അവരുടെ ദാസനാകും എന്നും അവൻ പറഞ്ഞു. (ഉല്പത്തി 9:25-27).
നിരവധി ചോദ്യങ്ങള്‍ ഉയരുന്നു:
1. നോഹ കനാനെ ശപിച്ചത് എന്തുകൊണ്ടാണ്, പാപം ചെയ്തവന് ഹാം അല്ലായിരുന്നുവോ?
2. ഹാമിന്റെ സന്തതിപരമ്പരയെ നോഹ ശപിക്കുവാന്‍ കാരണമായ ഹാമിന്റെ പാപം എന്തായിരുന്നു?
3. ശിക്ഷ ഇത്ര കഠിനമായത് എന്തുകൊണ്ടാണ്?
ഹാമിന്റെ പാപം
ഹാമിന്റെ പാപത്തിന്റെ കൃത്യമായ സ്വഭാവത്തെക്കുറിച്ചും കനാനു നല്കിയ കഠിനമായ ശിക്ഷയെക്കുറിച്ചും നിരവധി വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ട്. കൂടുതലായ വഞ്ചനാപരമായ കഥയുടെ ഒരു ചുരുക്കമായ രൂപരേഖ മാത്രമാണ് ഈ സംഭവം നല്‍കിയിരിക്കുന്നത്.
1. ഷണ്ഡനാക്കുക
ഹാം നോഹയെ ഷണ്ഡനാക്കി എന്ന് ചിലര്‍ വാദിക്കുന്നു - നോഹയ്ക്ക് മറ്റു പുത്രന്മാര് ഇല്ലാതിരുന്നത് എന്തുകൊണ്ടെന്ന് ഇത് വെളിപ്പെടുത്തുന്നു. കുറ്റകൃത്യം തീര്‍ച്ചയായും ശിക്ഷ ഉറപ്പുവരുത്തുന്നു.
2. നിഷിദ്ധസംഗമം
ഇത് നിഷിദ്ധസംഗമത്തിന്റെ കാര്യമാണെന്ന് മറ്റുചിലര്‍ വിശ്വസിക്കുന്നു. പിതാവിന്റെ നഗ്നത അനാവരണം ചെയ്തുകൊണ്ട് ഹാം സ്വന്തം മാതാവിനോടുകൂടെ കിടക്ക പങ്കിട്ടു. ആ സംഗമത്തിന്റെ സന്തതിയായിരുന്നു കനാന്‍ എന്ന് വാദിക്കുന്നവരുണ്ട്.
ഉദാഹരണത്തിനു, ലേവ്യാപുസ്തകം 18:1-18, 20:17-21, 9, അവിടെ നാം വായിക്കുന്നത്: "ഒരു പുരുഷൻ തന്റെ അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ തന്റെ സഹോദരിയെ പരിഗ്രഹിച്ച് അവളുടെ നഗ്നത കാണുകയും അവൾ അവന്റെ നഗ്നത കാണുകയും ചെയ്താൽ അതു ലജ്ജാകരം; അവരെ അവരുടെ ജനത്തിന്റെ മുമ്പിൽവച്ചുതന്നെ സംഹരിച്ചുകളയേണം; അവൻ സഹോദരിയുടെ നഗ്നത അനാവൃതമാക്കി; അവൻ തന്റെ കുറ്റം വഹിക്കും". (20:17).
3. ഹാം നോഹയോടു എന്തോ തെറ്റു ചെയ്തു.
ഹാം നോഹയുമായി അധാര്‍മ്മീകമായ പ്രവൃത്തി ചെയ്യുകയും അങ്ങനെ ഭയാനകമായ ശാപം വരികയും ചെയ്തു എന്ന് ചില വേദപണ്ഡിതന്മാര് പറയുന്നു.
തീര്‍ച്ചയായും, നമുക്ക് ഉറപ്പായി അതറിയില്ല.
ഏദന്‍ തോട്ടത്തില്‍ ലഹരിപിടിപ്പിക്കുന്ന വീഞ്ഞോ മദ്യമോ ഉണ്ടായിരുന്നില്ല എന്നതാണ് ഏറ്റവും രസകരമായ വസ്തുത. ആദാമിന്റെ കാലം മുതല്‍ നോഹയുടെ കാലംവരെ, ആദ്യത്തെ 1650 വര്‍ഷങ്ങള്‍ പുളിപ്പിക്കല്‍ ഇല്ലായിരുന്നു, അതുകൊണ്ട് മദ്യവും ലഹരികളും ഇല്ലായിരുന്നു.
മദ്യത്തെക്കുറിച്ചുള്ള വേദപുസ്തകത്തിലെ ആദ്യത്തെ പരാമര്‍ശം നോഹയെയും തന്റെ പുത്രന്മാരേയും സംബന്ധിച്ചാണ്. നോഹ ആദ്യമായി നിഷ്കളങ്കമായി മദ്യപിച്ചതാണോ അഥവാ അറിഞ്ഞുകൊണ്ടാണോ എന്ന് നമുക്കറിയില്ല. നോഹ മദ്യപിച്ചുവെന്നും തന്റെ മകനായ ഹാമിനെ ശപിക്കുന്നതില്‍ അതെല്ലാം അവസാനിച്ചുവെന്നുമാണ് വചനത്തില്‍ നിന്നും നമുക്ക് അറിയുവാന്‍ കഴിയുന്നത്.
തീര്‍ച്ചയായും ഈ ശാപത്തിനു തലമുറകളായി പ്രത്യാഘാതങ്ങള്‍ ഉണ്ടായിരുന്നു. ഇതെല്ലാം ഒടുവില്‍ സഹോദരങ്ങള്‍ക്കിടയില്‍ വിഭജിക്കപ്പെട്ട ഒരു കുടുംബത്തില്‍ കലാശിച്ചു, ഇത് കുപ്രസിദ്ധി നേടിയ തലമുറകളായുള്ള യിസ്രായേല്യ-ഫിലിസ്ത്യ സംഘര്‍ഷങ്ങളിലേക്ക് നയിക്കുകയുണ്ടായി.
Chapters
- അധ്യായം 1
- അധ്യായം 2
- അധ്യായം 3
- അധ്യായം 4
- അധ്യായം 5
- അധ്യായം 6
- അധ്യായം 7
- അധ്യായം 8
- അധ്യായം 9
- അധ്യായം 10
- അധ്യായം 11
- അധ്യായം 12
- അധ്യായം 13
- അധ്യായം 14
- അധ്യായം 15
- അധ്യായം 16
- അധ്യായം 17
- അധ്യായം 18
- അധ്യായം 21
- അധ്യായം 33
- അധ്യായം 34
- അധ്യായം 35
- അധ്യായം 36
- അധ്യായം 38
- അധ്യായം 39
- അധ്യായം 40
- അധ്യായം 42
- അധ്യായം 43
- അധ്യായം 48