ലൌകീക പണ്ഡിതന്മാര് ജലപ്രളയ കഥയെ പരിഹസിക്കുകയും അതൊരു മിഥ്യയോ, അല്ലെങ്കില്‍ ഒരു യക്ഷികഥയോ ആയി കണക്കാക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, പല പുരാതന രേഖകളും ജലപ്രളയത്തിന്റെ കഥയ്ക്ക് സമാന്തരമായി പറഞ്ഞിരിക്കുന്നു.
പല നാഗരീകതകള്‍ക്കും ജലപ്രളയം ഉള്‍പ്പെടുന്ന ഒരു കഥയുണ്ട്. ഒരുപക്ഷേ, ഏറ്റവും പ്രശസ്തമായ രേഖ ബാബിലോണിലെ 'ഗില്മെര്ഷിന്റെ ഇതിഹാസം' ആണ്, അത് ഉത്നാപിഷ്ടിം എന്ന ഒരു വ്യക്തിയുടെ കഥയാണ് പറയുന്നത്. ദേവന്മാര് ഭൂമിയെ നശിപ്പിക്കുവാന്‍ തീരുമാനിക്കുന്നു, അങ്ങനെ വലിയ ഒരു ജലപ്രളയം ഉണ്ടാകുന്നു, ഉത്നാപിഷ്ടിം ദേവന്മാരില് ഒരുവനായ ഈയുവിനു പ്രിയപ്പെട്ടവന് ആയിരുന്നതിനാല്‍ അവന് രക്ഷപ്പെട്ടു.
അനന്തരം യഹോവ നോഹയോടു കല്പിച്ചതെന്തെന്നാൽ: നീയും സർവകുടുംബവുമായി പെട്ടകത്തിൽ കടക്ക; ഞാൻ നിന്നെ ഈ തലമുറയിൽ എന്റെ മുമ്പാകെ നീതിമാനായി കണ്ടിരിക്കുന്നു. (ഉല്പത്തി 7:1).
"പെട്ടകത്തിൽ കടക്ക" - അത് ഒരു ക്ഷണനമാണ്.
'പെട്ടകത്തിലേക്ക് പോകുക' എന്ന് കര്‍ത്താവ് പറഞ്ഞില്ല എന്നത് ശ്രദ്ധിക്കുക. ദൈവം തന്നെ സന്നിഹിതനായിരുന്ന പെട്ടകത്തിന്റെ അകത്തേക്ക് അവനെ ക്ഷണിക്കുന്നതായി തോന്നി.
ക്ഷണനത്തെക്കുറിച്ച് ചിലത് പറയട്ടെ: നിങ്ങള്‍ക്കത് സ്വീകരിക്കുകയോ അവഗണിക്കുകയോ ചെയ്യാം.
ഈ ക്ഷണം നോഹയ്ക്ക് മാത്രമായിരുന്നില്ല; മറിച്ച് അവന്റെ കുടുംബത്തിനും കൂടിയായിരുന്നു. ജലപ്രളയത്തില്‍ നിന്നും നോഹയെ മാത്രം രക്ഷിക്കുവാന്‍ അല്ല ദൈവം താല്പര്യപ്പെട്ടത് പിന്നെയോ അവന്റെ കുടുംബത്തേയും രക്ഷിക്കുവാന്‍ ദൈവത്തിനു ഇഷ്ടമായിരുന്നു.
ഒരു മനുഷ്യന് നീതിമാന് ആയിരുന്നതുകൊണ്ട്, കുടുംബത്തിനു മുഴുവനും രക്ഷ പ്രാപിക്കുവാനുള്ള അവസരം ലഭിക്കുന്നു. ജീവനുള്ള ദൈവത്തിങ്കലുള്ള വിശ്വാസം രാഹാബ് എന്ന ഒരു സ്ത്രീയ്ക്ക് മാത്രമല്ല അവളുടെ മുഴു കുടുംബത്തിനും രക്ഷ ലഭിക്കുവാന്‍ കാരണമായിത്തീര്‍ന്നു.
ഇത് നിങ്ങളുടെ ജീവിതത്തിലും സംഭവിക്കാം. നിങ്ങളുടെ കുടുംബവും രക്ഷിക്കപ്പെടും.
കര്‍ത്താവായ യേശുവിന്റെ യാഗമരണത്തെ നിങ്ങള്‍ അംഗീകരിച്ചതിന്റെ ഫലമായി നിങ്ങള്‍ നീതിമാന്മാരായി പ്രഖ്യാപിക്കപ്പെട്ടതിനാലാണ് നിങ്ങള്‍ ക്ഷണിക്കപ്പെടുവാന്‍ കാരണമായിത്തീര്‍ന്നത്.
2ശുദ്ധിയുള്ള സകല മൃഗങ്ങളിൽനിന്നും ആണും പെണ്ണുമായി ഏഴേഴും, ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്നും ആണും പെണ്ണുമായി ഈരണ്ടും, 3ആകാശത്തിലെ പറവകളിൽനിന്നും പൂവനും പിടയുമായി ഏഴേഴും, ഭൂമിയിലൊക്കെയും സന്തതി ശേഷിച്ചിരിക്കേണ്ടതിനു നീ ചേർത്തുകൊള്ളേണം. (ഉല്പത്തി 7:2-3).
നോഹയുടെ അടുക്കലേക്ക് മൃഗങ്ങള്‍ എങ്ങനെ വന്നുവെന്ന് ചിലരെങ്കിലും അത്ഭുതപ്പെടാറുണ്ട്. നോഹ മൃഗങ്ങളെ അന്വേഷിച്ചു പോയോ? ഇല്ല!
മൃഗങ്ങള്‍ ജീവരക്ഷെക്കായിട്ടു നോഹയുടെ അടുക്കല്‍ വരേണമെന്ന് ഉല്പത്തി 6:20 ല്‍ ദൈവം പറഞ്ഞു.
ശാസ്ത്രീയമായി പറഞ്ഞാല്‍, ദൈവം ഒരു ദേശാടന സഹജാവബോധം സൃഷ്ടിച്ചു (അതിനു അതിശയകരമായ രീതിയില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയും). പെട്ടകത്തിനകത്ത് സംരക്ഷിക്കപ്പെടുവാന്‍ ദൈവം നിശ്ചയിച്ചതായ ഓരോ ജോഡി മൃഗങ്ങളിലും പെട്ടകത്തിനകത്തേക്ക് കുടിയേറുവാനുള്ള ഒരു പ്രേരണ അത്ഭുതകരമായി സ്ഥാപിക്കുക എന്നത് ദൈവത്തിനു ബുദ്ധിമുട്ടുള്ളതായ കാര്യമല്ലായിരുന്നു. ദൈവം തീര്‍ച്ചയായും മൃഗങ്ങളോടു സംസാരിച്ചു അവ തങ്ങളുടെ സൃഷ്ടിതാവിന്റെ ശബ്ദം കേള്‍ക്കുകയും ചെയ്തു. ദൈവം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ മൃഗങ്ങളെകൊണ്ട് ചെയ്യിക്കുവാന്‍ ദൈവത്തിനു ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. മൃഗങ്ങളെക്കാള്‍ വിഡ്ഢി മനുഷ്യന് മാത്രമാണ്. കാള തന്റെ ഉടയവനെയും കഴുത തന്റെ യജമാനന്റെ പുൽത്തൊട്ടിയെയും അറിയുന്നു; യിസ്രായേലോ അറിയുന്നില്ല; എന്റെ ജനം ഗ്രഹിക്കുന്നതുമില്ല. (യെശയ്യാവ് 1:3).
വെള്ളപൊക്കത്തിനു മുമ്പ്, ശുദ്ധിയുള്ളതും ശുദ്ധിയില്ലാത്തതുമായ മൃഗങ്ങള്‍ തമ്മില്‍ വേര്‍തിരിവുണ്ടായി. ഉല്പത്തി 7:1-4 വരെയുള്ള ഭാഗത്ത് നാമത് വായിക്കുന്നു. 1 അനന്തരം യഹോവ നോഹയോടു കല്പിച്ചതെന്തെന്നാൽ: "നീയും സർവകുടുംബവുമായി പെട്ടകത്തിൽ കടക്ക; ഞാൻ നിന്നെ ഈ തലമുറയിൽ എന്റെ മുമ്പാകെ നീതിമാനായി കണ്ടിരിക്കുന്നു. 2ശുദ്ധിയുള്ള സകല മൃഗങ്ങളിൽനിന്നും ആണും പെണ്ണുമായി ഏഴേഴും, ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്നും ആണും പെണ്ണുമായി ഈരണ്ടും, 3ആകാശത്തിലെ പറവകളിൽനിന്നും പൂവനും പിടയുമായി ഏഴേഴും, ഭൂമിയിലൊക്കെയും സന്തതി ശേഷിച്ചിരിക്കേണ്ടതിനു നീ ചേർത്തുകൊള്ളേണം. 4ഇനി ഏഴു ദിവസം കഴിഞ്ഞിട്ട് ഞാൻ ഭൂമിയിൽ നാല്പതു രാവും നാല്പതു പകലും മഴ പെയ്യിക്കും; ഞാൻ ഉണ്ടാക്കിയിട്ടുള്ള സകല ജീവജാലങ്ങളെയും ഭൂമിയിൽ നിന്നു നശിപ്പിക്കും".
പിന്നീട് ഈ വേര്‍തിരിവിനെ മോശെ ന്യായപ്രമാണമാക്കി. നിയമം ഭാഗീകമായി ഭക്ഷണ സംബന്ധമായി അവരുടെ ആരോഗ്യത്തേയും, ഭാഗീകമായി മതപരമായ പരിഗണനകളേയും അടിസ്ഥാനമാക്കിയുള്ളതായിരുന്നു. മറ്റെല്ലാ ജാതീയ രാജ്യങ്ങളില്‍ നിന്നും യിസ്രായേലിനെ വേര്‍തിരിച്ചു കാണിക്കുന്നതിന്റെ അടയാളങ്ങളില്‍ ഒന്നായി പ്രവര്‍ത്തിക്കുവാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഈ നിയമങ്ങള്‍.
നോഹയുടെ ആയുസ്സിന്റെ അറുനൂറാം സംവത്സരത്തിൽ രണ്ടാം മാസം പതിനേഴാം തീയതി, അന്നുതന്നെ ആഴിയുടെ ഉറവുകളൊക്കെയും പിളർന്നു; ആകാശത്തിന്റെ കിളിവാതിലുകളും തുറന്നു. നാല്പതു രാവും നാല്പതു പകലും ഭൂമിയിൽ മഴ പെയ്തു. (ഉല്പത്തി 7:11-12).
തന്റെ 10,000 വിശുദ്ധന്മാരുമായി കര്‍ത്താവ് ഭൂമിയിലേക്ക് മടങ്ങിവരുന്നതിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരു ദൈവീക വെളിപ്പാട് ലഭിച്ച മനുഷ്യചരിത്രത്തിലെ ആദ്യത്തെ പ്രവാചകന്മാരില് ഒരുവനായിരുന്നു ഹാനോക്ക്. (യൂദാ 14,15).
ഹാനോക്ക് തന്റെ മകനു മെഥുശലഹ് എന്ന പേര് നല്കിയപ്പോള്, ഭാവി സംഭവങ്ങളെ കുറിച്ചുള്ള ജീവിക്കുന്ന ഒരു പ്രവാചകനായി മാറുന്ന ഒരു മകനെ ജലപ്രളയത്തിനു മുമ്പുള്ള സമൂഹത്തിനു അവന് നല്‍കുകയായിരുന്നു. മുമ്പ് പ്രസ്താവിച്ചതുപോലെ, മെഥുശലഹ് എന്ന പേര് സൂചിപ്പിക്കുന്നത് അവന്റെ മരണം ലോകത്തെ ന്യായവിധിയിലേക്ക് നയിക്കുമെന്നാണ്. മെഥുശലഹ് മരിച്ച ആ വര്‍ഷം തന്നെ ജലപ്രളയം ആരംഭിച്ചു. ജലപ്രളയം ഉണ്ടായപ്പോള്‍ നോഹയ്ക്ക് 600 വയസ്സായിരുന്നു (ഉല്പത്തി 7:11), മെഥുശലഹിന്റെ ആയുഷ്കാലം 969 ആയിരുന്നു, രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും പ്രായം കൂടിയ മനുഷ്യന്.
മെഥുശലഹിന്റെ മരണത്തിനു ഏഴു ദിവസത്തിനുശേഷം, ലോകം ആകമാനമായി ഒരു ജലപ്രളയത്തില്‍ മുങ്ങി - അതിന്റെ കലങ്ങിയ വെള്ളം ഏറ്റവും ഉയര്‍ന്ന പർവതങ്ങൾ മൂടുവാൻ തക്കവണ്ണം വെള്ളം പതിനഞ്ചു മുഴം അഥവാ 31 അടിയിലധികം അവയ്ക്കു മീതെ പൊങ്ങി. (ഉല്പത്തി 7:20). പ്രളയത്തെ അതിജീവിക്കുന്നതില്‍ നിന്നും ഇത് ആരേയും അകറ്റിയില്ല. ഒരു ദിവസം ഭൂമി വെള്ളത്തിനടിയില്‍ ആകുമെന്നതിനു ജലപ്രളയത്തിനു മുമ്പുള്ള തലമുറയ്ക്കുള്ള ജീവിക്കുന്ന ഒരു അടയാളമായിരുന്നു മെഥുശലഹ്.
ഭൂമിയുടെ ഉപരിതലത്തിനടിയില്‍, ലോകത്തിലെ സകല സമുദ്രങ്ങളുടെയും വ്യാപ്തിയുടെ മൂന്നിരട്ടിയായി കണക്കാക്കപ്പെടുന്ന ഒരു വലിയ ജലസംഭരണി ഈ അടുത്തിടെ ശാസ്ത്രജ്ഞന്മാര് കണ്ടെത്തുകയുണ്ടായി. ഗ്രഹത്തിന്റെ ഉപരിതലത്തിനും കാമ്പിനും ഇടയിലുള്ള പാളിയായ ഭൂമിയുടെ ആവരണത്തില്‍ നിന്നും ഏകദേശം 700 കിലോമീറ്റര്‍ ഭൂമിക്കടിയിലായി സ്ഥിതി ചെയ്യുന്ന റിംഗ് വൂഡൈറ്റ് എന്ന നീല പാറക്കകത്താണ് ഈ ജലം അടങ്ങിയിരിക്കുന്നത്. ധൂമകേതുക്കള്‍ വഴിയാണ് ജലം എത്തിയതെന്ന സിദ്ധാന്തത്തിനു വെല്ലുവിളി ഉയര്‍ത്തികൊണ്ട്, ഭൂമിയിലെ വെള്ളം ഉള്ളില്‍ നിന്നാണ് ഉത്ഭവിച്ചത് എന്നതിനു ഈ കണ്ടെത്തല്‍ സുപ്രധാന തെളിവുകള്‍ നല്കുന്നു.
ദശക്കണക്കിനു വര്‍ഷങ്ങളായി ഭൂമിയുടെ സമുദ്രനിരപ്പ് സ്ഥിരമായി തുടരുന്നത് എന്തുകൊണ്ടാണെന്ന് ഈ ഭീമാകാരമായ ഭൂഗര്‍ഭ ജലസംഭരണിക്ക് വിശദീകരിക്കുവാന്‍ സാധിക്കും, കാരണം അത് ഒരു അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാനായി സംഭരിച്ചുവയ്ക്കുന്ന ശേഖരമായി പ്രവര്‍ത്തിച്ചേക്കാം. ഈ ആഴത്തിലുള്ള ജലസംഭരണി ഇല്ലെങ്കില്‍ ഭൂമിയുടെ ഭൂരിഭാഗം വെള്ളത്തിനടിയിലാകുമെന്നും പര്‍വ്വതശിഖരങ്ങള്‍ മാത്രമേ കാണാനാകൂ എന്നും ജേക്കബ്സെന്‍ അഭിപ്രായപ്പെടുന്നു.
ദൈവം അവനോടു കല്പിച്ച
തുപോലെ അകത്തു കടന്നവ സർവജഡത്തിൽനിന്നും ആണും പെണ്ണുമായി കടന്നു; യഹോവ വാതിൽ അടച്ചു. (ഉല്പത്തി 7:16).
ആരുടേയും രക്ഷയുടെ വാതില്‍ നോഹയ്ക്ക് അടക്കേണ്ടതായി വന്നില്ല; ദൈവം അത് ചെയ്തു. അതേ മാതൃക പ്രകാരം, ജനങ്ങളെ രക്ഷയില്‍ നിന്നും അയോഗ്യരാക്കുന്നത് ഒരിക്കലും നമ്മുടെ ജോലിയല്ല. വാതില്‍ അടയ്ക്കുവാന്‍ നാം ദൈവത്തെ അനുവദിക്കുക.
സാദ്ധ്യമായ അവസാന നിമിഷം വരേയും ദൈവം വാതില്‍ തുറന്നു വെച്ചിരിക്കുന്നു, എന്നാല്‍ വാതില്‍ അടക്കേണ്ടതായ ഒരു സമയം വരും. വാതില്‍ തുറക്കപ്പെട്ടാല്‍, അത് തുറക്കപ്പെട്ടതാണ്, എന്നാല്‍ അത് അടച്ചുകഴിഞ്ഞാല്‍, അത് അടയപ്പെട്ടിരിക്കും. ആരും അടയ്ക്കാതവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടയ്ക്കുകയും ചെയ്യുന്നവൻ യേശുവാകുന്നു. (വെളിപ്പാട് 3:7).
പെട്ടകം നോഹയ്ക്ക് രക്ഷയായിരുന്നു, എന്നാല്‍ ലോകത്തിനു അത് ശിക്ഷാവിധി ആയിരുന്നു. പുറത്തായവര്‍ക്ക് രണ്ടാമതൊരു അവസരം ഉണ്ടായിരുന്നില്ല.
പെട്ടകത്തിനു അരികിലേക്ക് വരുന്നതായ മൃഗങ്ങള്‍ തന്നെ ആളുകള്‍ക്ക് ഒരു മുന്നറിയിപ്പ് നല്‍കേണ്ടതായിരുന്നു, എന്നാല്‍ അത് കണ്ടിട്ട് കാണുവാന്‍ ശക്തിയില്ലാത്ത നിലയില്‍ അവര്‍ അന്ധരായിരുന്നു.
മത്തായി 21:31 ല്‍ കര്‍ത്താവായ യേശു പറഞ്ഞു,
"ചുങ്കക്കാരും വേശ്യമാരും നിങ്ങൾക്കു മുമ്പായി ദൈവരാജ്യത്തിൽ കടക്കുന്നു എന്നു സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു, എന്നാല്‍ അതു കണ്ടിട്ടും നിങ്ങൾ അവനെ വിശ്വസിപ്പാൻ തക്കവണ്ണം പിന്നത്തേതിൽ അനുതപിച്ചില്ല."
Chapters
- അധ്യായം 1
- അധ്യായം 2
- അധ്യായം 3
- അധ്യായം 4
- അധ്യായം 5
- അധ്യായം 6
- അധ്യായം 7
- അധ്യായം 8
- അധ്യായം 9
- അധ്യായം 10
- അധ്യായം 11
- അധ്യായം 12
- അധ്യായം 13
- അധ്യായം 14
- അധ്യായം 15
- അധ്യായം 16
- അധ്യായം 17
- അധ്യായം 18
- അധ്യായം 21
- അധ്യായം 33
- അധ്യായം 34
- അധ്യായം 35
- അധ്യായം 36
- അധ്യായം 38
- അധ്യായം 39
- അധ്യായം 40
- അധ്യായം 42
- അധ്യായം 43
- അധ്യായം 48