english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. ബൈബിൾ വ്യാഖ്യാനം
  3. അധ്യായം 3
ബൈബിൾ വ്യാഖ്യാനം

അധ്യായം 3

273
സ്ത്രീ പാമ്പിനോട്: തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങൾക്കു തിന്നാം; 3എന്നാൽ നിങ്ങൾ മരിക്കാതിരിക്കേണ്ടതിനു തോട്ടത്തിന്‍റെ നടുവിലുള്ള വൃക്ഷത്തിന്‍റെ ഫലം തിന്നരുത്, തൊടുകയും അരുത് എന്നു ദൈവം കല്പിച്ചിട്ടുണ്ട് എന്നു പറഞ്ഞു. (ഉല്പത്തി 3:2-3).

ഈ വൃക്ഷത്തിന്‍റെ നാമം ഹവ്വയ്ക്ക് അറിയില്ലയെന്നു തോന്നുന്നു; നന്മതിന്മകളെ കുറിച്ചുള്ള അറിവിന്‍റെ വൃക്ഷം (ഉല്പത്തി 2:17), എന്നതിനു പകരം തോട്ടത്തിന്‍റെ നടുവിലുള്ള വൃക്ഷം എന്നാണ് അവള്‍ അതിനെ വിളിക്കുന്നത്‌. 

ഹവ്വയുടെ വീഴ്ചയുടെ കാരണങ്ങള്‍.
യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പ് കൗശലമേറിയതായിരുന്നു. അതു സ്ത്രീയോട്:  (ഉല്പത്തി 3:1).

1. തെറ്റായ കൂട്ടായ്മ.
വഞ്ചിക്കപ്പെടരുത്, “ദുർഭാഷണത്താൽ സദാചാരം കെട്ടുപോകുന്നു.” (1 കൊരിന്ത്യര്‍ 15:33)
ദുരിതം കൂട്ടുകെട്ട് ഇഷ്ടപ്പെടുന്നു. കൂട്ടായ്മയെ വേദനിപ്പിക്കുന്ന ആളുകളെ നിങ്ങള്‍ക്ക് എപ്പോഴും വേദനിപ്പിക്കുന്ന ആളുകളുടെ കൂടെ കാണുവാന്‍ സാധിക്കും.

തിന്മയുടെ കൂട്ടുകെട്ട് നല്ല ശീലങ്ങളെ മലിനമാക്കുന്നത് എങ്ങനെ?
"ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ" (ഉല്പത്തി 3:1).

'ദൈവം പറഞ്ഞു' എന്നതാണ് യാഥാര്‍ഥ്യം. ഈ ദോഷമുള്ള കൂട്ടുക്കെട്ട് ദൈവം വ്യക്തമായി പറഞ്ഞിരിക്കുന്നതിനെ സംബന്ധിച്ച് സംശയം വിതയ്ക്കുവാന്‍ ആരംഭിച്ചു. 

2. ദൈവവചനത്തോടു കൂട്ടുചേര്‍ക്കുക.
 'എന്നാൽ നിങ്ങൾ മരിക്കാതിരിക്കേണ്ടതിനു തോട്ടത്തിന്‍റെ നടുവിലുള്ള വൃക്ഷത്തിന്‍റെ ഫലം തിന്നരുത്, തൊടുകയും അരുത്'. (ഉല്പത്തി 3:3).

അവന്‍റെ വചനങ്ങളോടു നീ ഒന്നും കൂട്ടരുത്; അവൻ നിന്നെ വിസ്തരിച്ചിട്ടു നീ കള്ളനാകുവാൻ ഇടവരരുത്. (സദൃശ്യവാക്യങ്ങള്‍ 30:6).

3. പിശാചിന്‍റെയോ അഥവാ ദൈവവചനം കൂടാതെയുള്ളതോ ആയ ഭോഷ്കിന്‍റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുക.
ഹവ്വ പാമ്പിനെ വിശ്വസിക്കയും അതിന്‍റെ നുണകളെ കേട്ടുകൊണ്ട് പ്രവര്‍ത്തിക്കയും ചെയ്തു. 
പാമ്പ് സ്ത്രീയോട്: "നിങ്ങൾ മരിക്കയില്ല നിശ്ചയം".

പിശാചിന്‍റെ ഭോഷ്ക്കുകള്‍ ഉറപ്പില്ലാത്ത മണല്‍പോലെ ആകുന്നു.
"എന്‍റെ ഈ വചനങ്ങളെ കേട്ടു ചെയ്യാത്തവനൊക്കെയും മണലിന്മേൽ വീടു പണിത മനുഷ്യനോടു തുല്യനാകുന്നു". (മത്തായി 7:26).

നമുക്ക് ശരിയെന്നു തോന്നുന്നതാണ് നാം ചെയ്യുന്നത്. അടിസ്ഥാനപരമായി നമ്മുടെ തോന്നലുകളുടെയും, വികാരങ്ങളുടെയും, പാരമ്പര്യങ്ങളുടെയും രീതിയില്‍ ജീവിക്കുന്നു. 

അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു.  (ഉല്പത്തി 3:5).

വിലക്കപ്പെട്ട കനി ഭക്ഷിച്ചതു നിമിത്തം അവരുടെ കണ്ണുകള്‍ തുറന്നുവോ. അത് വീണ്ടും പിശാചിന്‍റെ ഒരു ഭോഷ്കായിരുന്നു, സത്യത്തില്‍ ആത്മീക മണ്ഡലത്തിലേക്കുള്ള അവരുടെ കണ്ണുകള്‍ അടയുകയാണ് ചെയ്തത്. 

ആത്മാവിന്‍റെ ഫലം ഭക്ഷിക്കുന്നത് നമ്മുടെ ആത്മീക കണ്ണുകള്‍ തുറക്കുവാന്‍ ഇടയാക്കുമെന്ന മറഞ്ഞിരിക്കുന്ന ഒരു സത്യത്തെ ഇത് വെളിപ്പെടുത്തുന്നു. ആത്മീക മണ്ഡലത്തിലെ കാര്യങ്ങള്‍ നാം കാണുവാനായി തുടങ്ങും. 

പരിശുദ്ധാത്മാവ് നമ്മുടെ ഉള്ളില്‍ പ്രവര്‍ത്തിക്കുന്നതാണ് ആത്മാവിന്‍റെ ഫലം. അവന്‍ നമ്മുടെ ഉള്ളിലെ കാര്യങ്ങള്‍ ക്രമപ്പെടുത്തുമ്പോള്‍ ആത്മീക മണ്ഡലത്തിലെ കാര്യങ്ങള്‍ വ്യക്തമായി കാണുവാന്‍ നാം പ്രാപ്തരാകും.

മൂന്നു പരീക്ഷകള്‍.
"ജഡമോഹം, കൺമോഹം, ജീവനത്തിന്‍റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളത് എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു". (1 യോഹന്നാന്‍ 2:16).

പരീക്ഷയുടെ മൂന്നു പ്രധാന മേഖലകള്‍.
• ജഡമോഹം
• കൺമോഹം
• ജീവനത്തിന്‍റെ പ്രതാപം

1. ഹവ്വ പരീക്ഷിക്കപ്പെട്ട മൂന്നു മേഖലകള്‍.
ആ വൃക്ഷഫലം തിന്മാൻ നല്ലതും (ജഡമോഹം) കാൺമാൻ ഭംഗിയുള്ളതും (കൺമോഹം) ജ്ഞാനം പ്രാപിപ്പാൻ  (ജീവനത്തിന്‍റെ പ്രതാപം) കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭർത്താവിനും കൊടുത്തു; അവനും തിന്നു. (ഉല്പത്തി 3:6). 

ജഡമോഹം - ആ വൃക്ഷഫലം തിന്മാൻ നല്ലതെന്നു ഹവ്വ കണ്ടു.
കൺമോഹം - ആ വൃക്ഷഫലം കാൺമാൻ ഭംഗിയുള്ളതെന്നു ഹവ്വ കണ്ടു.
ജീവനത്തിന്‍റെ പ്രതാപം - ആ വൃക്ഷഫലം  ജ്ഞാനം പ്രാപിപ്പാൻ കാമ്യമെന്നു ഹവ്വ കണ്ടു.

2. പിശാചിനാലുള്ള യേശുവിന്‍റെ പരീക്ഷണങ്ങള്‍.
3അപ്പോൾ പരീക്ഷകൻ അടുത്തു വന്ന്: നീ ദൈവപുത്രൻ എങ്കിൽ ഈ കല്ല് അപ്പമായിത്തീരുവാൻ കല്പിക്ക എന്നു പറഞ്ഞു. 4അതിന് അവൻ: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്‍റെ വായിൽകൂടി വരുന്ന സകല വചനംകൊണ്ടും ജീവിക്കുന്നു” എന്ന് എഴുതിയിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു. (മത്തായി 4:3-4).

ജഡമോഹം കൊണ്ട് പിശാച് യേശുവിനെ പരീക്ഷിച്ചു എന്നാല്‍ ദൈവവചനത്താല്‍ അവന്‍ പിശാചിനെ ജയിച്ചു. അതുപോലെ നമുക്കും സാധിക്കും.

പിന്നെ പിശാച് അവനെ വിശുദ്ധനഗരത്തിൽ കൊണ്ടുപോയി ദൈവാലയത്തിന്‍റെ അഗ്രത്തിന്മേൽ നിറുത്തി അവനോട്: നീ ദൈവപുത്രൻ എങ്കിൽ താഴത്തോട്ടു ചാടുക; “നിന്നെക്കുറിച്ച് അവൻ തന്‍റെ ദൂതന്മാരോടു കല്പിക്കും; അവൻ നിന്‍റെ കാൽ കല്ലിനോടു തട്ടാതവണ്ണം നിന്നെ കൈയിൽ താങ്ങിക്കൊള്ളും” എന്ന് എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. (മത്തായി 4:5-6).

ജീവനത്തിത്തിന്‍റെ പ്രതാപവുമായി പിശാച് യേശുവിനെ പരീക്ഷിച്ചു എന്നാല്‍ വീണ്ടും യേശു കൃത്യമായ ദൈവ വചനം സംസാരിച്ചുകൊണ്ട് പിശാചിനെ ജയിക്കുവാന്‍ ഇടയായി.

ഏറ്റവും വലിയ ചതി എന്നത് വചനം ഉപയോഗിച്ചുകൊണ്ട് വരുന്നതായ വഞ്ചന തന്നെയാണ്.

ഇതിനാല്‍ ഞാന്‍ എന്താണ് അര്‍ത്ഥമാക്കുന്നത്?
ദൈവത്തിന്‍റെ ജനത്തെ വഞ്ചിക്കുവാന്‍ വേണ്ടി ശത്രു വചനം ഉപയോഗിക്കുകയും, വചനത്തില്‍ നിന്നും ഉദ്ധരിക്കുകയും ചെയ്യും. യേശുവിന്‍റെ പരീക്ഷ വചനത്തില്‍ കൂടിയായിരുന്നു. ദൈവവചനത്തിനു അനുസൃതമല്ലാത്ത ഒരു കാര്യം ചെയ്യുവാന്‍ വേണ്ടി യേശുവിനെ വഞ്ചിക്കുവാനുള്ള ഒരു പരിശ്രമത്തില്‍ പിശാചു ദൈവവചനത്തെ ഉദ്ധരിക്കുവാന്‍ ഇടയായി. (മത്തായി 4:5-6).

പിന്നെ പിശാച് അവനെ ഏറ്റവും ഉയർന്നോരു മലമേൽ കൂട്ടിക്കൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്ത്വത്തെയും കാണിച്ചു: വീണ് എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം എന്ന് അവനോടു പറഞ്ഞു. (മത്തായി 4:8-9).

ഇവിടെ കണ്മോഹവുമായാണ് പിശാചു യേശുവിനെ പരീക്ഷിക്കുന്നത് എന്നാല്‍ അതും ദൈവവചനത്താല്‍ അവന്‍ ജയിക്കുകയുണ്ടായി.

വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു. 9യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു: നീ എവിടെ എന്നു ചോദിച്ചു. 10തോട്ടത്തിൽ നിന്‍റെ ഒച്ച കേട്ടിട്ടു ഞാൻ നഗ്നനാകകൊണ്ടു ഭയപ്പെട്ട് ഒളിച്ചു എന്ന് അവൻ പറഞ്ഞു.  (ഉല്പത്തി 3:8-10).

ആദാമും ഹവ്വയും അനുസരണക്കേട്‌ കാണിച്ചിട്ടും, സത്യദൈവം മനുഷ്യരെ തേടിവരുന്നത് തുടര്‍ന്നുകൊണ്ടിരുന്നു. ദൈവം ആദാമിനേയും ഹവ്വയേയും വിളിച്ചിട്ട്, :നീ എവിടെ എന്ന് ചോദിച്ചു?". ആദാം ഇങ്ങനെ മറുപടി നല്‍കി, "തോട്ടത്തിൽ നിന്‍റെ ഒച്ച കേട്ടിട്ടു ഞാൻ നഗ്നനാകകൊണ്ടു ഭയപ്പെട്ട് ഒളിച്ചു എന്ന് അവൻ പറഞ്ഞു".

അവന്‍ ഒരു അര്‍ദ്ധ സത്യമാണ് പറഞ്ഞത്:അതിനകത്തെ സത്യമെന്നത് താന്‍ ഒളിച്ചിരിക്കുക എന്നതായിരുന്നു, പ്രധാനമായും അവന്‍ കര്‍ത്താവിനോടു അനുസരണക്കേട്‌ കാണിക്കുകയും അതിനാല്‍ നാണിക്കയും ചെയ്തു.

ദൈവം ആദാമിനെ വിളിച്ചു ചോദിക്കുന്നു, "നീ എവിടെയാകുന്നു?", അത് ദൈവത്തിനു അറിയാത്തതുകൊണ്ടല്ല മറിച്ച് ആദാം എവിടെ ചെന്നെത്തിയെന്നു അവന്‍ അറിയണമെന്ന് ദൈവം ആഗ്രഹിച്ചു എന്നതുകൊണ്ടാണ്.

കുറ്റപ്പെടുത്തുന്ന രീതി
അതിനു മനുഷ്യൻ: "എന്നോടുകൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുകയും ചെയ്തു എന്നു പറഞ്ഞു. യഹോവയായ ദൈവം സ്ത്രീയോട്: നീ ഈ ചെയ്തത് എന്ത് എന്നു ചോദിച്ചതിന്: പാമ്പ് എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു". (ഉല്പത്തി 3:12-13).

കാര്യങ്ങള്‍ തെറ്റായി പോകുമ്പോള്‍, കുറ്റപ്പെടുത്തുവാന്‍ ആരെയെങ്കിലും അന്വേഷിക്കുക എന്നത് ഒരു സ്വാഭാവീകമായ പ്രവണതയാകുന്നു. ഏദന്‍ തോട്ടത്തില്‍, ആദാം ഹവ്വയെ പഴിചാരുന്നു, ഹവ്വ അതിനു പകരം തങ്ങളുടെ പരാജയത്തിനു കാരണമായി പാമ്പിനെ കുറ്റപ്പെടുത്തുന്നു. തങ്ങളുടെ തെറ്റുകള്‍ സമ്മതിക്കുന്നതിനു പകരം, അവര്‍ പഴിചാരല്‍ തുടര്‍ന്നുകൊണ്ടിരുന്നു. 

ഇതേ കാര്യംതന്നെ ഇന്നും നടക്കുന്നുണ്ട്. അടുത്ത പ്രാവശ്യം നിങ്ങളൊരു പരാജയം അനുഭവിക്കുമ്പോള്‍, ആരാണ് തെറ്റ് ചെയ്തത് എന്ന് അന്വേഷിക്കുന്നതിനു പകരം നിങ്ങള്‍ എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന് ചിന്തിക്കുക. അടുത്ത പ്രാവശ്യം നിങ്ങള്‍ക്കു നന്നായി ചെയ്യുവാന്‍ കഴിയേണ്ടതിനു അതിനെ വസ്തുനിഷ്ഠമായി കാണുവാന്‍ ശ്രമിക്കുക.

തങ്ങളുടെ പരാജയത്തിനു മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന ആളുകള്‍ അവയെ ഒരിക്കലും അതിജീവിക്കുകയില്ല. അവര്‍ പ്രശ്നങ്ങളില്‍ നിന്നും പ്രശ്നങ്ങളിലേക്ക് വെറുതെ പോയികൊണ്ടിരിക്കും. മാത്രമല്ല തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പഴിചാരാന്‍ അവര്‍ ആളുകളെ കണ്ടെത്തികൊണ്ടിരിക്കും. അവരെപോലെ ആകരുത്. നിങ്ങളുടെ സാദ്ധ്യതകളുടെ ഉന്നതികളില്‍ എത്തുവാന്‍, നിങ്ങള്‍ നിങ്ങളെത്തന്നെ മെച്ചപ്പെടുത്തുന്നത് തുടരണം, നിങ്ങളുടെ പ്രവര്‍ത്തിക്കുള്ള ഉത്തരവാദിത്വം നിങ്ങള്‍ ഏറ്റെടുക്കുകയോ നിങ്ങളുടെ തെറ്റുകളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളുകയോ ചെയ്യാതെ നിങ്ങള്‍ക്ക് അങ്ങനെ ആകുവാന്‍ സാധിക്കുകയില്ല.

മിശിഹൈക പ്രവചനം
ഞാൻ നിനക്കും സ്ത്രീക്കും നിന്‍റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്‍റെ തല തകർക്കും; നീ അവന്‍റെ കുതികാൽ തകർക്കും. (ഉല്പത്തി 3:15).

ഇതാണ് ആദ്യത്തെ മിശിഹൈക പ്രവചനം (നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവുമായി ബന്ധപ്പെട്ട പ്രവചനം).

ഒന്നാമത്, ഈ വേദഭാഗം സര്‍പ്പത്തിന്‍റെ പ്രവര്‍ത്തിയെ പരാജയപ്പെടുത്തുന്ന ഒരു ഏക വ്യക്തിയെ പ്രവചിക്കുന്നു. "അവന്‍റെ കുതികാല്‍" എന്നത് എബ്രായയില്‍ പുല്ലിംഗ ഏകവചനമാകുന്നു. ഈ പ്രവചനം അവ്യക്തം എന്ന് തോന്നുമെങ്കിലും, ഇത് ഒരുവനെ സംബന്ധിച്ചുള്ള പ്രവചനമാണ്, കാരണം ആ സമയത്ത് ഏദനില്‍ രണ്ടുപേര്‍ മാത്രമാണ് വസിച്ചിരുന്നത്.

രണ്ടാമത്, ഈ വേദഭാഗത്തില്‍ വിശദമാക്കുന്നത് സ്ത്രീയുടെ ഒരു സന്തതി എന്നാണ് - പുരുഷന്‍റെ അല്ല. ഈ ഭാഷ വിചിത്രമാകുന്നു, കാരണം യെഹൂദന്മാര്‍ ഒരു പുരുഷാധിപത്യമുള്ള സമൂഹമായിരുന്നു - സ്ത്രീയാധിപത്യമുള്ളത് അല്ലായിരുന്നു. ആകയാല്‍, വേദഭാഗത്തില്‍ പുരുഷന്‍റെ സന്തതിയെന്നു പറയാതെ സ്ത്രീയുടെ സന്തതിയെന്നു പരാമര്‍ശിച്ചിരിക്കുന്നത് അസാധാരണമായതാണ്.

വിടുതല്‍ കൊണ്ടുവരുവാന്‍ വേണ്ടി കര്‍ത്താവ് സ്ത്രീയുടെ സന്തതിയെ അയയ്ക്കുവാന്‍ പോകുന്നുവെന്ന് കര്‍ത്താവ് പ്രഖ്യാപിച്ചു. അത് ക്രൂശില്‍ സാത്താന്‍റെമേല്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു നേടിയെടുത്ത വിജയത്തില്‍ നിവര്‍ത്തിയായ ഒരു വാഗ്ദത്തമായിരുന്നു. ഈ വിജയമാണ് ഓരോ വിശ്വാസികളും പങ്കിട്ടുകൊണ്ടിരിക്കുന്നത്.

ശാപങ്ങളും ന്യായവിധിയും
അവരുടെ പാപം നിമിത്തം, ദൈവം അഞ്ചു വ്യത്യസ്ത ശാപങ്ങളെയും ന്യായവിധിയെയും പ്രസ്താവിക്കുവാന്‍ ഇടയായി.

1. ദൈവം പാമ്പിനെ ശപിച്ചു.
"യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചത്: നീ ഇതു ചെയ്കകൊണ്ട് എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു; നീ ഉരസ്സുകൊണ്ടു ഗമിച്ചു നിന്‍റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും". (ഉല്പത്തി 3:14).

ആ കാലങ്ങളിലെ പാമ്പുകള്‍ ഉരസ്സുകൊണ്ടു ഗമിക്കുന്നവയല്ലായിരുന്നു എന്ന സൂക്ഷ്മമായ ഒരു സൂചന ഇവിടെയുണ്ട്. 

2. ദൈവം ഹവ്വയുടെമേല്‍ ന്യായവിധി പ്രഖ്യാപിച്ചു.
"ഞാൻ നിനക്കു കഷ്ടവും ഗർഭധാരണവും ഏറ്റവും വർധിപ്പിക്കും; നീ വേദനയോടെ മക്കളെ പ്രസവിക്കും".  (ഉല്പത്തി 3:16).

നിന്‍റെ ആഗ്രഹം നിന്‍റെ ഭർത്താവിനോട് ആകും; അവൻ നിന്നെ ഭരിക്കും: ഭവനത്തിലും കുടുംബത്തിലും ഒരു നായകനെന്ന നിലയില്‍ ഭര്‍ത്താവിന്‍റെ പങ്കിനെ ആലിംഗനം ചെയ്യുവാനുള്ള ഒരു അന്തര്‍ലീനമായ വെല്ലുവിളിയാണ് ഇത് സംസാരിക്കുന്നത്.

"വീഴ്ചയുടെ അനന്തരഫലമായി, മനുഷ്യന്‍ ഒരിക്കലും എളുപ്പത്തില്‍ വാഴുകയില്ല; തന്‍റെ നായകത്വത്തിനായി അവന്‍ പോരാടേണ്ടത് ആവശ്യമാണ്‌. ഭാര്യയുടെ മനസ്സോടെയുള്ള വിധേയത്വത്തേയും ഭര്‍ത്താവിന്‍റെ സ്നേഹത്തോടെയുള്ള നായകത്വത്തേയും പാപം മലിനമാക്കുവാന്‍ ഇടയായി. തന്‍റെ ഭര്‍ത്താവിനെ നിയന്ത്രിക്കണമെന്ന് ഭാര്യ ആഗ്രഹിക്കുന്നു (ദൈവീകമായി അവനു നല്‍കപ്പെട്ട നായകത്വം തട്ടിയെടുക്കുക), എന്നാല്‍ അവനു കഴിയുമെങ്കില്‍ അവന്‍ അവളെ ഭരിക്കണം. അതുകൊണ്ട് പറുദീസായില്‍ കണ്ടെത്തിയ സ്നേഹത്തിന്‍റെ വാഴ്ച ആധിപത്യത്തിലൂടെ, മത്സരത്തിലൂടെ, സ്വേച്ഛാധിപത്യത്തിലൂടെ മാറ്റപ്പെട്ടു".

3.കഷ്ടതയുള്ള ഒരു ജീവിതത്തിനായി ദൈവം ആദാമിനെ വിധിച്ചു.
"മനുഷ്യനോടു കല്പിച്ചതോ: നീ നിന്‍റെ ഭാര്യയുടെ വാക്ക് അനുസരിക്കയും തിന്നരുതെന്നു ഞാൻ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ടു നിന്‍റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്‍റെ ആയുഷ്കാലമൊക്കെയും നീ കഷ്ടതയോടെ അതിൽനിന്ന് അഹോവൃത്തി കഴിക്കും". (ഉല്പത്തി 3:17).

4. ദൈവം നിലത്തെ ശപിച്ചു. (ഉല്പത്തി 3:17).
"മുള്ളും പറക്കാരയും നിനക്ക് അതിൽനിന്നു മുളയ്ക്കും".

5. ഒടുവിലായി മരണവും ദൈവം ആദാമിനു വിധിച്ചു.
"നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു; അതിൽ തിരികെ ചേരുവോളം മുഖത്തെ വിയർപ്പോടെ നീ ഉപജീവനം കഴിക്കും; നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും". (ഉല്പത്തി 3:19).

സകല മാനവജാതിയും അദ്ധ്വാനിക്കണം
. . . . മുഖത്തെ വിയർപ്പോടെ നീ ഉപജീവനം കഴിക്കും; നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും,

ആകയാല്‍, മനുഷ്യരുടെ പ്രയത്നവും ശാപത്തിന്‍ കീഴില്‍ വരുന്നതായി കാണുവാന്‍ സാധിക്കും. സത്യത്തില്‍ ഓരോ മാനുഷീക പ്രവര്‍ത്തികളും - ദൈവത്തെ മാറ്റിനിര്‍ത്തിയുള്ളതായ - കാലങ്ങള്‍ നീണ്ടുപോകുന്നതിനനുസരിച്ചു വേദനയും ദുഃഖവും മാത്രമേ കൊണ്ടുവരികയുള്ളൂ. 

മനുഷ്യരുടെ സകല പ്രവര്‍ത്തികളും നിഷ്ഫലമാകുന്നുവെന്ന് അതിനു അര്‍ത്ഥമുണ്ടോ?

ഒരു തരത്തില്‍ പറഞ്ഞാല്‍, ദൈവത്തെ ഉള്‍പ്പെടുത്താതെയുള്ളതെല്ലാം അങ്ങനെയാണ്. എന്നാല്‍ - വളരെ വ്യക്തമായി - ഒരുവന്‍ സകല വേലകളും അദ്ധ്വാനവും ഒഴിവാക്കണം എന്നല്ല ഇതിനര്‍ത്ഥം. എന്നാല്‍ ഈ പ്രപഞ്ചത്തിലെ സകല മാനുഷീക പ്രയത്നങ്ങളും ആത്യന്തീകമായി നിഷ്ഫലമാകുമെന്ന വ്യക്തമായ ഒരു യാഥാര്‍ഥ്യവുമുണ്ട് - ദൈവവുമായുള്ള നമ്മുടെ വിശ്വസ്തമായ ബന്ധം മാത്രമാണ് നിലനില്‍ക്കുന്ന ഫലം പുറപ്പെടുവിക്കുവാന്‍ കാരണമാകുന്നത്.

മനുഷ്യനോടു കല്പിച്ചതോ: നീ നിന്‍റെ ഭാര്യയുടെ വാക്ക് നീ കേള്‍ക്കുകയും അത് അനുസരിക്കയും തിന്നരുതെന്നു ഞാൻ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ടു, നിന്‍റെ നിമിത്തം ഭൂമി ഒരു ശാപത്തിന്‍ കീഴില്‍ ആയിരിക്കുന്നു; നിന്‍റെ ആയുഷ്കാലമൊക്കെയും നീ കഷ്ടതയോടെ അതിൽനിന്ന് അഹോവൃത്തി കഴിക്കും". (ഉല്പത്തി 3:17 ആംപ്ലിഫൈഡ് പരിഭാഷ).

ദൈവത്തിന്‍റെ ശബ്ദമല്ലാതെ മറ്റേതെങ്കിലും ശബ്ദം നിങ്ങള്‍ കേട്ടു അനുസരിക്കുന്നത് നിങ്ങളെ ഒരു ശാപത്തിന്‍കീഴില്‍ ആക്കുവാന്‍ സാദ്ധ്യതയുണ്ട്. ദൈവത്തിന്‍റെ ശബ്ദം കേള്‍ക്കുന്നത് അനുഗ്രഹത്തിന്‍ കീഴില്‍ ജീവിക്കുവാന്‍ നിങ്ങളെ ഇടയാക്കും.

യഹോവയായ ദൈവം ആദാമിനും അവന്‍റെ ഭാര്യക്കും തോൽകൊണ്ട് ഉടുപ്പ് ഉണ്ടാക്കി അവരെ ഉടുപ്പിച്ചു.  (ഉല്പത്തി 3:21).

ഇപ്പോള്‍ ഈ സംഭവങ്ങള്‍ എല്ലാംതന്നെ നടന്നപ്പോള്‍, അത്ഭുതകരമായ ചില കാര്യങ്ങള്‍ ദൈവം ചെയ്യുവാന്‍ ഇടയായി. ആദ്യത്തെ രക്തം ചിന്തിയുള്ള യാഗത്തിനു ദൈവം തുടക്കംകുറിച്ചു. 

ആദാമും ഹവ്വയും ദൈവത്തിന്‍റെ സന്നിധിയില്‍ നിന്നും ഓടിപോകുകയും അവന്‍റെ മഹത്വം നഷ്ടപ്പെടുത്തുകയും ചെയ്തുവെന്ന കാര്യം നാം ഓര്‍ക്കണം. അവര്‍ നഗ്നരും നാണമുള്ളവരും ആയിത്തീര്‍ന്നു, അങ്ങനെ അവരെത്തന്നെ ഇലകൊണ്ട്‌ മറയ്ക്കുവാനായി അവര്‍ പരിശ്രമിച്ചു. അപ്പോഴാണ് ദൈവം ചില മൃഗങ്ങളെ തിരഞ്ഞെടുക്കുകയും, മിക്കവാറും ആടുകളെ, അവയെ കൊല്ലുകയും ചെയ്തു.

ദൈവം ആദാമിനും അവന്‍റെ ഭാര്യക്കും തോൽകൊണ്ട് ഉടുപ്പ് ഉണ്ടാക്കി അവരെ ഉടുപ്പിച്ചു.  (ഉല്പത്തി 3:21). ആ മൃഗങ്ങള്‍ അപ്പോള്‍ കൊല്ലപ്പെട്ടവയാണ് അതുകൊണ്ട് അവയുടെ തോല്‍കൊണ്ട് ദൈവം ആദാമിനേയും ഹവ്വയേയും ഉടുപ്പിക്കുമ്പോള്‍ രക്തത്തിന്‍റെ നനവ്‌ അപ്പോഴും ഉണ്ടായിരുന്നിരിക്കാമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ദയവായി ശ്രദ്ധിക്കുക: ദൈവത്തിന്‍റെ ആദ്യത്തെ യാഗത്തില്‍ ആദാമിന്‍റെയും ഹവ്വയുടെയും പാപത്തെ മൃഗങ്ങളുടെ രക്തത്താല്‍ മറയ്ക്കപ്പെട്ടു. അവന്‍റെ ഒടുവിലത്തെ യാഗത്താല്‍ അവന്‍റെ ഏകജാതനായ പുത്രന്‍റെ രക്തത്താല്‍ അവന്‍ എന്നേയും നിങ്ങളേയും മറയ്ക്കുവാന്‍ ഇടയായി. അതാണ്‌ വേദപുസ്തകം പറയുന്നത്, "രക്തമല്ലോ ജീവന്മൂലമായി പ്രായശ്ചിത്തം ആകുന്നത്." (ലേവ്യാപുസ്തകം 17:11), പ്രായശ്ചിത്തം എന്ന വാക്കിന്‍റെ അര്‍ത്ഥം "മൂടുക" എന്നാകുന്നു.

ആ കാരണത്താലാണ് രക്തം ചൊരിയുന്നത് മറയ്ക്കുന്നതിന്‍റെ ഒരു ഭാഗമായിട്ടായിരിക്കണം എന്ന് ഞാന്‍ വിശ്വസിക്കുന്നത്. ആദാമും ഹവ്വയും പാപം ചെയ്തപ്പോള്‍, ദൈവവുമായുള്ള അവരുടെ അടുത്ത കൂട്ടായ്മ അവര്‍ക്ക് നഷ്ടമായി. എന്നാല്‍ രക്തത്തിന്‍റെ ഉടമ്പടിയാല്‍, അവരുടെ പാപങ്ങള്‍ മൂടപ്പെട്ടു എന്ന് ദൈവം പ്രസ്താവിക്കുകയായിരുന്നു.

ഇങ്ങനെ അവൻ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്‍റെ വൃക്ഷത്തിങ്കലേക്കുള്ള വഴി കാപ്പാൻ അവൻ ഏദെൻതോട്ടത്തിനു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്‍റെ ജ്വാലയുമായി നിർത്തി. (ഉല്പത്തി 3:24).

തങ്ങളുടെ പാപം നിമിത്തം ആദാമിനേയും ഹവ്വയേയും സൃഷ്ടിതാവ് ഏദന്‍ തോട്ടത്തില്‍ നിന്നും പുറത്താക്കിയതിനു ശേഷം ജീവവൃക്ഷത്തെ അവരില്‍ നിന്നും സംരക്ഷിച്ചത് കെരൂബുകള്‍ ആയിരുന്നു. ഈ സ്വര്‍ഗ്ഗീയ സേനയെ സംബന്ധിച്ച് വേദപുസ്തകം വളരെ വിശദമായി നമ്മോടു പറയുന്നുണ്ട്. നൂറ്റാണ്ടുകള്‍ക്കുശേഷം, പ്രവാചകനായ യെഹസ്കേലിനു ദൈവത്തിന്‍റെ ദര്‍ശനം ഉണ്ടായതിനു ശേഷം, അവന്‍ ഈ പ്രത്യേക ദൂതന്മാരെ കാണുവാനായി തുടങ്ങി.

അവന്‍ എഴുതിയിരിക്കുന്നു, "അനന്തരം ഞാൻ നോക്കിയപ്പോൾ കെരൂബുകളുടെ തലയ്ക്കുമീതെ ഉണ്ടായിരുന്ന വിതാനത്തിൽ നീലക്കല്ലുപോലെ സിംഹാസനത്തിന്‍റെ സാദൃശ്യത്തിൽ ഒരു രൂപം അവയുടെമേൽ കാണായ്‍വന്നു". (യെഹസ്കേല്‍ 10:1).

ഇതേ അദ്ധ്യായത്തിന്‍റെ 21 -ാം വാക്യത്തില്‍ ഈ വിശദീകരണം നല്‍കിയിരിക്കുന്നു: "ഓരോന്നിനും നന്നാലു മുഖവും നന്നാലു ചിറകും ഉണ്ടായിരുന്നു; ചിറകിൻ കീഴെ മാനുഷകൈപോലെ ഒന്നുണ്ടായിരുന്നു".

സാറാഫുകള്‍ക്കു ആറു ചിറകുകള്‍ ഉണ്ടായിരുന്നു എന്നാല്‍ കെരൂബുകള്‍ക്കു നാലു ചിറകുകള്‍ ആയിരുന്നു, എന്നാല്‍ ഏറ്റവും അസാധാരണമായ വസ്തുത അവയ്ക്ക് രണ്ടിനും നാലു മുഖങ്ങള്‍ ഉണ്ടായിരുന്നു എന്നതാണ്.


Join our WhatsApp Channel

Chapters
  • അധ്യായം 1
  • അധ്യായം 2
  • അധ്യായം 3
  • അധ്യായം 4
  • അധ്യായം 5
  • അധ്യായം 6
  • അധ്യായം 7
  • അധ്യായം 8
  • അധ്യായം 9
  • അധ്യായം 10
  • അധ്യായം 11
  • അധ്യായം 12
  • അധ്യായം 13
  • അധ്യായം 14
  • അധ്യായം 15
  • അധ്യായം 16
  • അധ്യായം 17
  • അധ്യായം 18
  • അധ്യായം 19
  • അധ്യായം 20
  • അധ്യായം 21
  • അധ്യായം 22
  • അധ്യായം 33
  • അധ്യായം 34
  • അധ്യായം 35
  • അധ്യായം 36
  • അധ്യായം 37
  • അധ്യായം 38
  • അധ്യായം 39
  • അധ്യായം 40
  • അധ്യായം 41
  • അധ്യായം 42
  • അധ്യായം 43
  • അധ്യായം 44
  • അധ്യായം 45
  • അധ്യായം 46
  • അധ്യായം 47
  • അധ്യായം 48
മുന്‍പിലത്തത്
അടുത്തത്‌
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ